Monday, June 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാധവിക്കുട്ടി ഇന്നും മതത്തിന്റെ തടവറയിലോ?

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
May 19, 2019, 02:26 am IST
in Varadyam

സത്യം മൂടിവയ്‌ക്കുന്നവന് സുഹൃത്തുക്കളെയും സത്യം പറയുന്നവന് ശത്രുക്കളെയും ലഭിക്കുന്ന ഒരു നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു.    മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യലോകത്തുള്ളവര്‍ മൗനികളാകാന്‍ പല കാരണങ്ങള്‍ കാണാം. ഉള്ളില്‍  ഒരല്‍പം ഭയം കാണാതിരിക്കുമോ?   കിട്ടാനിരിക്കുന്ന നേട്ടങ്ങള്‍ മണ്മറഞ്ഞ ഒരു സ്ത്രീക്കുവേണ്ടി കളഞ്ഞുകുളിക്കണോ? 

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയോട് മലയാളിക്ക് ഇപ്പോഴും നിറഞ്ഞുതുളുമ്പുന്ന സ്‌നേഹമാണ്.  അവരോട് ക്രൂരത കാട്ടിയാല്‍ മലയാള ഭാഷയെ സ്‌നേഹിക്കുന്നവര്‍ പൊറുക്കില്ല. മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം, ഒരു ജനപ്രതിനിധിയുടെ പങ്ക്, ചതി, ബലാത്സംഗം ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരിലും ഉത്കണ്ഠയേറുക സ്വാഭാവികം. ഒരു പുരുഷന്‍  അയാളുടെ  കാമാതാപമകറ്റാന്‍ 67 വയസ്സുള്ള  സ്ത്രീയെ ബലാല്‍ക്കാരം ചെയ്യുകയെന്നത് ആരിലും ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. പല സ്ത്രീ പീഡകരും കോടതിയില്‍നിന്ന് നിരപരാധികളായി രക്ഷപ്പെട്ട ചരിത്രവുമുണ്ട്.  മതത്തിന്റ മറവില്‍ വോട്ടുപെട്ടി നിറച്ച് ഒളിച്ചോടുന്ന കണ്ണിലുണ്ണികള്‍. ഇവര്‍ ചെയ്തുകൂട്ടുന്ന ദ്രോഹം മതമതിലുകള്‍ക്കുള്ളിലുള്ളവര്‍ അറിയുന്നില്ല.    

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്  എ.പി. അഹമ്മദ്, മണ്മറഞ്ഞ ലീല മേനോന്‍ എന്നിവരുടെ   വെളിപ്പെടുത്തലുകളാണ്. അത് കൂടുതല്‍ വിശ്വസനീയമായ തെളിവുകളായി മാറുന്നു. അഹമ്മദ് പറയുന്നു. ഗ്രീന്‍ ബുക്ക്‌സ് ഇറക്കിയ മാധവിക്കുട്ടിയുടെ കനേഡിയന്‍ സുഹൃത്ത് മെര്‍ലിയുടെ പരിഭാഷപ്പെടുത്തിയ പുസ്തകം വായിച്ചാലും ഇല്ലെങ്കിലും ഈ വ്യക്തി മാധവിക്കുട്ടിയെ വഞ്ചിച്ചിരിക്കുന്നു. ഒരു രാത്രിയുടെ യാമങ്ങളില്‍  മാധവിക്കുട്ടി മറ്റൊരു മതത്തിന്റെ  തടവറയില്‍ കാമാവേശത്താല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടത്  ഒരു സ്ത്രീയുടെ ദുര്‍വിധിയായി മാത്രമേ കാണാന്‍ സാധിക്കൂ. ചില പൂവാലന്മാര്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ചതിയില്‍ വീഴ്‌ത്താറുണ്ട്. ഇതില്‍  ആരോപിക്കപ്പെടുന്നത് കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയാണ്. ഇന്ത്യയുടെ ജനപ്രതിനിധി സഭയില്‍ ധാരാളം ക്രിമിനലുകള്‍ വേഷംകെട്ടിയാടുന്നത് കാണാറുണ്ട്. കേരളത്തില്‍ നിന്നുള്ള ഇങ്ങനെയൊരാള്‍ മലയാളിയുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.  

ഒരു സ്ത്രീ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏത് മതത്തില്‍ ജനിച്ച സ്ത്രീയായാലും അവരുടെ കുലമഹിമയും സദാചാര മുല്യങ്ങളുമെല്ലാം ലോകാപവാദത്തെ ഭയന്ന് മാറിപ്പോകും. ബുദ്ധിയുള്ളവള്‍പോലും ബുദ്ധിഹീനയായി മാറ്റപ്പെടും. പുരുഷന് കീഴ്‌പ്പെട്ടു കഴിഞ്ഞാല്‍ അവള്‍ ദാസിയായി മാറിക്കഴിഞ്ഞുവെന്നാണ് പുരുഷകേസരികളുടെ മനസ്സിലിരിപ്പ്. പ്രായമേറിയ വിധവയായ ഒരു സ്ത്രീയുടെ കൈവിരലുകള്‍പോലും ആ സമയം വിറയ്‌ക്കുന്നത് സ്വഭാവികം മാത്രം.  കൃഷ്ണനെ  പ്രണയിച്ച മാധവിക്കുട്ടിയെ  കിഴടക്കിയ കാമവെറിയന്റെ ലക്ഷ്യം മതം മാറ്റിയെടുക്കുക മാത്രമായിരുന്നു. അതിന് കണ്ടുപിടിച്ച കുറുക്കുവഴിയാണ് സംഗീതവും ഗസലുകളും.  അതിന് സൗദി അറേബ്യയില്‍നിന്ന് വന്‍ തുകയും ലഭിച്ചതായി പറയുന്നു. ആ തുക ആരൊക്കെ വീതിച്ചെടുത്തു എന്നതിന് ഒരു തെളിവുമില്ല.   ഒരു വെടിക്ക് രണ്ട് പക്ഷികള്‍.  സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ ആരെങ്കിലും പരാതി കൊടുക്കണം. പൂച്ചയ്‌ക്ക് ആര് മണികെട്ടും?  

ഗള്‍ഫ് രാജ്യങ്ങളിലെ സമ്പത്തുവഴി ലോകമെങ്ങുമുള്ള പല പ്രമുഖരെയും മതം മാറ്റിയിട്ടുണ്ട്. പ്രമുഖര്‍ മതം മാറിയാല്‍ മറ്റ് പലരും മതം മാറുമെന്ന് കരുതപ്പെടുന്നു. 1990-കളില്‍ ഈ ലേഖകന്‍ സൗദിയിലുള്ളപ്പോള്‍ അല്‍കോബാര്‍ ഇസ്ലാമിക് പ്രൊപ്പഗേഷന്‍ സെന്ററില്‍ ഒറ്റപ്പാലത്തുകാരനായ ഇസ്ലാം വിശ്വാസി  മുഹമ്മദ് കുട്ടിക്കൊപ്പം ഒരു പണ്ഡിത സദസ്സില്‍ പ്രസംഗിക്കാന്‍ പോയി. അവിടെ ഒരു കാഴ്ച കണ്ടു. ഏതാനും ഫിലിപ്പിനോ ക്രിസ്ത്യാനികള്‍ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് വേദിയില്‍ പ്രഖ്യാപിക്കപ്പെട്ടു. എല്ലാം കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ഞാന്‍ അതില്‍ ഒരാളോട് ചോദിച്ചു. താങ്കള്‍ എന്തുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിച്ചത്?  എന്റെ കമ്പനിയില്‍ ഉള്ളവരെല്ലാം ഇസ്ലാം വിശ്വാസികള്‍. ഞങ്ങളോട് അവര്‍ മോശമായിട്ടാണ് പെരുമാറുന്നത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണിത് എന്നായിരുന്നു ഉത്തരം. സ്വന്തം രാജ്യത്ത് പോകുമ്പോള്‍ ഈ മതത്തെ ഞങ്ങള്‍ വലിച്ചെറിയും. മാധവിക്കുട്ടി മതംമാറിയതും ഇതുപോലെ ഒരു പ്രത്യേക സാഹചര്യത്തിലാണ്.

എഡി 530-നുശേഷം മക്ക-മദീനയില്‍ പിറവികൊണ്ട ഇസ്ലാം മതം കേരളത്തില്‍ വരുന്നത് കച്ചവടക്കാരായിട്ടാണ്.  കേരളത്തില്‍ വാസ്‌കോഡി ഗാമ 1497 -ല്‍ വരുന്നതിന് മുന്‍പുതന്നെ മതംമാറ്റം തുടങ്ങിയിരുന്നു.  ലോകമെങ്ങുമുള്ള സമ്പന്നരെ  ഇസ്ലാം മതം കൂടുതല്‍ ആകര്‍ഷിച്ചത് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം എന്ന നിബന്ധനയാണ്.  ഗള്‍ഫിലെ സമ്പന്നന്മാര്‍ക്ക് ലോകമെങ്ങും ഭാര്യമാരും കാമുകിമാരുമുണ്ട്. അഗാധമായ സ്നേഹം നടിച്ച് ഒരു സ്ത്രീയെ ചതിയില്‍പ്പെടുത്തി  മതംമാറാന്‍ നിര്‍ബന്ധിച്ചത് എത്ര ലജ്ജാകരമായ കാര്യമാണ്. ഇത് മലയാളിയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല.  മാധവിക്കുട്ടിയോട് ഇങ്ങനെ പെരുമാറിയ വ്യക്തിക്ക് ഒന്നിലധികം ഭാര്യമാരുണ്ടെന്നാണ് അറിയുന്നത്. മതംമാറ്റത്തിന് പലവിധ തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. ഇവ ഒരു മതത്തിനും ഭൂഷണമല്ല. മതംമാറ്റം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ പണം കൊടുത്തും ചതിയില്‍പ്പെടുത്തിയും മതംമാറ്റം നടത്തുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല. 

മതങ്ങള്‍ ഇപ്പോള്‍ കച്ചവട സ്ഥാപനങ്ങളായതിനാല്‍ മനുഷ്യരെ നേരായ പാതയില്‍ വഴിനടത്താന്‍ സാധിക്കുന്നില്ല. വഴിപിഴച്ചുപോകുന്ന യൗവനങ്ങള്‍. അവരുടെ ഭാവിയെപ്പറ്റി ഒരു ബോധവുമില്ലാത്ത മാതാപിതാക്കള്‍.  മതബോധനം, ജീവകാരുണ്യം തുടങ്ങിയ പേരുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വരുന്ന പണം പാക്കിസ്ഥാനില്‍ നടക്കുന്നതുപോലെ  ദരിദ്രരായ, തൊഴിലില്ലാത്ത യുവതീയുവാക്കളെ മതതീവ്രവാദികളായും ചാവേറുകളായും വളര്‍ത്തുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.  ക്രൈസ്തവ മതത്തിനും പണം വരുന്നുണ്ട്. എന്നാല്‍ ചാവേറുകളെ കാണാറില്ല. വിദേശത്തുനിന്നു വരുന്ന പണത്തെപ്പറ്റി സര്‍ക്കാര്‍ വകുപ്പുകള്‍ വേണ്ടുന്ന ശ്രദ്ധ  കൊടുക്കുന്നില്ല.   

മാധവിക്കുട്ടിയുടെ ജീവിതം  ഒരു തുറന്ന പുസ്തകമാണ്. ആ മനസ്സ് സഞ്ചരിച്ചത് നിറമാര്‍ന്നൊരു ഉദ്യാനത്തിലാണ്. അവിടെ കാമദാഹമുള്ള കരിപുരണ്ട വണ്ടുകള്‍ തനിക്ക് മീതെ പറക്കുന്നുവെന്ന് ഒരിക്കലും മാധവിക്കുട്ടി ചിന്തിച്ചുകാണില്ല. ആരോടും കലര്‍പ്പില്ലാതെ സംസാരിക്കുന്ന മാധവിക്കുട്ടിയുടെ എല്ലാം കൃതികളിലും പ്രണയം, സ്നേഹം തുടങ്ങിയ മനുഷ്യവികാരങ്ങള്‍  നിറഞ്ഞുനില്‍ക്കുന്നുണ്ട്.  താന്‍ ഉപയോഗിച്ചിരുന്ന നേര്‍ത്ത വസ്ത്രങ്ങള്‍ മാറ്റി പര്‍ദ്ദക്കുള്ളിലായപ്പോള്‍  എത്രമാത്രം വേദനിച്ചുവെന്ന് ലീലാമേനോനോട് മാധവിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.  സ്വന്തം മകന്‍ തന്നെ അമ്മയോട് പറയുന്നു, അമ്മ പര്‍ദ്ദ മാറ്റരുതെന്ന്!   അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഞങ്ങളെ കൊല്ലുമെന്ന്!!

മാധവിക്കുട്ടി എന്തുകൊണ്ട് ഇത് സമൂഹത്തോട് പറയാതെ മുടിവെച്ചു? ഇങ്ങനെയൊരു കുറ്റം തീര്‍ച്ചയായും ആര്‍ക്കും ആരോപിക്കാം. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീ താന്‍ വഴിപിഴച്ചവളെന്ന് ഒരിക്കലും പറയില്ല. തുറന്നുപറഞ്ഞാല്‍ ആ കുറ്റം തീര്‍ച്ചയായും നമ്മള്‍ മാധവിക്കുട്ടിക്ക് ചാര്‍ത്തിക്കൊടുക്കും. സമൂഹത്തില്‍ മാന്യന്‍ എന്നറിയപ്പെടുന്ന ഒരാളെ വിവാദത്തിലേക്ക് വലിച്ചിട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തേണ്ടെന്ന് കരുതി തന്നെയാണ്  വിളറിയ മന്ദഹാസവും ഹൃദയ വ്യഥകളും സഹിച്ചുകൊണ്ട് തന്റെ ഉത്തമ സുഹൃത്തിനോട് എല്ലാം തുറന്നുപറഞ്ഞത്. ഒരിക്കല്‍ ലീല മേനോനുമായി ഞാന്‍ സംസാരിച്ചപ്പോള്‍ മാധവിക്കുട്ടിയും ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നു. അന്ന് എന്നോട് പറഞ്ഞ ഒരു വാക്ക് ഇന്നും ഓര്‍ക്കുന്നു, ”മതംമാറ്റം കമലയെ  ഒത്തിരി വേദനിപ്പിച്ചു.”  ലീലാമേനോന്‍ ഇതൊക്കെ ലോകമറിയണമെന്ന ഉദ്ദേശ്യത്തോടയാണ് പറഞ്ഞതെന്ന് എനിക്കു തോന്നുന്നു.  അത് നാളത്തെ തലമുറയ്‌ക്കും ഒരു ആധികാരിക രേഖ തന്നെയാണ്. 

സ്ത്രീകള്‍ തൊഴില്‍ രംഗത്തും അല്ലാതെയും അനുഭവിക്കുന്ന ചൂഷണങ്ങള്‍ പുറംലോകമറിയുന്നില്ല. ഇവിടെയെല്ലാം വേണ്ടത് കര്‍ശന ശിക്ഷകളാണ്. കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. സ്ത്രീ പീഡനങ്ങള്‍ അഴിമതിപോലെ അഞ്ച് ശതമാനംപോലും പുറത്തുവരാതെ മുടിവയ്‌ക്കപ്പെടുന്നു. ഇതുപോലെ മതങ്ങളും മനുഷ്യനെ ചുഷണം ചെയ്തു ജീവിക്കുന്നു. സമ്പത്തു കൊടുത്ത് മതംമാറ്റം നടത്തുന്നവര്‍ വിറ്റഴിക്കുന്നത് കപട ആത്മീയതയാണ്. ഇന്നത്തെ മതങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഒരുല്‍പ്പന്നമായി മാറിയതിന്റെ ഗുണഭോക്താക്കള്‍ മതനേതാക്കന്മാര്‍ തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Thiruvananthapuram

തിരുവനന്തപുരത്ത് മദ്യപിച്ച് പൊലീസുദ്യോഗസ്ഥനോടിച്ച വാഹനം അപകടത്തില്‍പ്പെട്ടു

India

ഡിഎംകെയും ആം ആദ്മിയും ഇന്ത്യാമുന്നണി യോഗത്തില്‍ നിന്നും വിട്ടുനിന്നു, രാഹുല്‍ഗാന്ധിയെ പഞ്ഞിക്കിട്ട് അഖിലേഷും സിപിഎമ്മും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പ്രഭാ മണ്ഡലത്തില്‍ പരിശോധന നടത്താന്‍ ഹൈക്കോടതി അനുമതി, കുറ്റപത്രം ഉടന്‍

India

നാടന്‍ഈണം മുതല്‍ സിംഫണിവരെ സൃഷ്ടിച്ച ഇളയരാജ….50 വര്‍ഷങ്ങള്‍ക്ക് ശേഷവും ഇളംതലമുറ ഇളയരാജയെ വീണ്ടും കണ്ടെത്തുന്നു…..

Kerala

തനിക്കെതിരെ ലൈംഗികാതിക്രമം ഉണ്ടായത് ഇന്ത്യയിൽ അല്ല , ബംഗ്ലാദേശിലാണ് വ്ലോഗർ സുമൻ : ഇന്ത്യയിലാണെന്ന വ്യാജ പ്രചാരണവുമായി മലയാളി വ്ലോഗർ മുഹമ്മദ് ഷിനു

പുതിയ വാര്‍ത്തകള്‍

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് : ചോദ്യം ചെയ്യാനിരിക്കെ ഡിവൈഎഫ്‌ഐ വടകര ബ്ലോക്ക് പ്രസിഡന്റ് പദവി ഒഴിഞ്ഞ് റിബേഷ് രാമകൃഷ്ണന്‍

മുരളിയേട്ടനെ വിട്ടേക്കൂ….കഴക്കൂട്ടത്ത് അലിഞ്ഞുചേരുന്ന ഈ നേതാവിനെ ഇനി ജാതി പറഞ്ഞ് തോല്‍പിക്കാമെന്ന് കരുതേണ്ട….

കനത്ത മഴ: 3 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ചൊവ്വാഴ്ച അവധി

പവൻ കല്യാണിന്റെ സിനിമ ആസ്വദിച്ച് രോഗി : ബ്രെയിൻ ട്യൂമർ ശസ്ത്രക്രിയ നടത്തി ഡോക്ടർമാർ

ഫാത്തിമ തെഹ്ലിയയുടെ മൗനം പറയുന്നത്….അതെ, ഇനി ഫാത്തിമ തെഹ്ലിയ വിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്യില്ല?

വഴിയാത്രക്കാരിയെ കയറിപ്പിടിച്ച ശേഷം കടന്നുകളഞ്ഞ സ്‌കൂട്ടര്‍ യാത്രക്കാരനെ കണ്ടെത്താനാകാതെ പൊലീസ്

മമത വിളിച്ചാൽ ഫോൺ എടുക്കാതെ എം പി മാർ ; സുഖേന്ദു ശേഖർ റോയ് പാർട്ടി വിട്ടു ; 20 എം പി മാർ ബിജെപിയിലേയ്‌ക്ക് ; സുവേന്ദു അധികാരിയുമായി ചർച്ച

എംബിബിഎസ് വിദ്യാര്‍ത്ഥികളില്‍ നിന്ന് ഈടാക്കിയ അധിക ഫീസ് മടക്കി നല്‍കണം;നാഷണല്‍ മെഡിക്കല്‍ കമ്മീഷന്റെ നിര്‍ദ്ദേശം

തെരഞ്ഞെടുപ്പ് പരാജയം: വിപുലീകൃത സംസ്ഥാന സമിതി വിളിക്കാന്‍ സി പി എം, വെള്ളാപ്പള്ളിയെ തളളിപ്പറയും

ഇതല്ല നമ്മുടെ സംസ്കാരമെന്ന് പറയാൻ ഒരു പീറ രാഷ്‌ട്രീയ , സാംസ്കാരിക മഹാൻ പോലും ഈ പാർട്ടിയിൽ ഇല്ല ; കമ്യൂണിസ്റ്റുകാർക്കെതിരെ ജോയ് മാത്യു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.