Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

മാധവിക്കുട്ടി ഇന്നും മതത്തിന്റെ തടവറയിലോ?

കാരൂര്‍ സോമന്‍ by കാരൂര്‍ സോമന്‍
May 19, 2019, 02:26 am IST
in Varadyam

സത്യം മൂടിവയ്‌ക്കുന്നവന് സുഹൃത്തുക്കളെയും സത്യം പറയുന്നവന് ശത്രുക്കളെയും ലഭിക്കുന്ന ഒരു നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു.    മാധവിക്കുട്ടിയുടെ കാര്യത്തില്‍ സാഹിത്യലോകത്തുള്ളവര്‍ മൗനികളാകാന്‍ പല കാരണങ്ങള്‍ കാണാം. ഉള്ളില്‍  ഒരല്‍പം ഭയം കാണാതിരിക്കുമോ?   കിട്ടാനിരിക്കുന്ന നേട്ടങ്ങള്‍ മണ്മറഞ്ഞ ഒരു സ്ത്രീക്കുവേണ്ടി കളഞ്ഞുകുളിക്കണോ? 

മലയാളത്തിന്റെ പ്രിയപ്പെട്ട സാഹിത്യകാരി മാധവിക്കുട്ടിയോട് മലയാളിക്ക് ഇപ്പോഴും നിറഞ്ഞുതുളുമ്പുന്ന സ്‌നേഹമാണ്.  അവരോട് ക്രൂരത കാട്ടിയാല്‍ മലയാള ഭാഷയെ സ്‌നേഹിക്കുന്നവര്‍ പൊറുക്കില്ല. മാധവിക്കുട്ടിയുടെ മതപരിവര്‍ത്തനം, ഒരു ജനപ്രതിനിധിയുടെ പങ്ക്, ചതി, ബലാത്സംഗം ഇതൊക്കെ കേള്‍ക്കുമ്പോള്‍ ആരിലും ഉത്കണ്ഠയേറുക സ്വാഭാവികം. ഒരു പുരുഷന്‍  അയാളുടെ  കാമാതാപമകറ്റാന്‍ 67 വയസ്സുള്ള  സ്ത്രീയെ ബലാല്‍ക്കാരം ചെയ്യുകയെന്നത് ആരിലും ഞെട്ടലുണ്ടാക്കുന്ന കാര്യമാണ്. പല സ്ത്രീ പീഡകരും കോടതിയില്‍നിന്ന് നിരപരാധികളായി രക്ഷപ്പെട്ട ചരിത്രവുമുണ്ട്.  മതത്തിന്റ മറവില്‍ വോട്ടുപെട്ടി നിറച്ച് ഒളിച്ചോടുന്ന കണ്ണിലുണ്ണികള്‍. ഇവര്‍ ചെയ്തുകൂട്ടുന്ന ദ്രോഹം മതമതിലുകള്‍ക്കുള്ളിലുള്ളവര്‍ അറിയുന്നില്ല.    

ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്  എ.പി. അഹമ്മദ്, മണ്മറഞ്ഞ ലീല മേനോന്‍ എന്നിവരുടെ   വെളിപ്പെടുത്തലുകളാണ്. അത് കൂടുതല്‍ വിശ്വസനീയമായ തെളിവുകളായി മാറുന്നു. അഹമ്മദ് പറയുന്നു. ഗ്രീന്‍ ബുക്ക്‌സ് ഇറക്കിയ മാധവിക്കുട്ടിയുടെ കനേഡിയന്‍ സുഹൃത്ത് മെര്‍ലിയുടെ പരിഭാഷപ്പെടുത്തിയ പുസ്തകം വായിച്ചാലും ഇല്ലെങ്കിലും ഈ വ്യക്തി മാധവിക്കുട്ടിയെ വഞ്ചിച്ചിരിക്കുന്നു. ഒരു രാത്രിയുടെ യാമങ്ങളില്‍  മാധവിക്കുട്ടി മറ്റൊരു മതത്തിന്റെ  തടവറയില്‍ കാമാവേശത്താല്‍ ബലാല്‍ക്കാരം ചെയ്യപ്പെട്ടത്  ഒരു സ്ത്രീയുടെ ദുര്‍വിധിയായി മാത്രമേ കാണാന്‍ സാധിക്കൂ. ചില പൂവാലന്മാര്‍ പെണ്‍കുട്ടികളെ പ്രണയം നടിച്ച് ചതിയില്‍ വീഴ്‌ത്താറുണ്ട്. ഇതില്‍  ആരോപിക്കപ്പെടുന്നത് കേരളത്തില്‍ നിന്നുള്ള ഒരു ജനപ്രതിനിധിയാണ്. ഇന്ത്യയുടെ ജനപ്രതിനിധി സഭയില്‍ ധാരാളം ക്രിമിനലുകള്‍ വേഷംകെട്ടിയാടുന്നത് കാണാറുണ്ട്. കേരളത്തില്‍ നിന്നുള്ള ഇങ്ങനെയൊരാള്‍ മലയാളിയുടെ അഭിമാനത്തെയാണ് ചോദ്യം ചെയ്യുന്നത്.  

ഒരു സ്ത്രീ ശാരീരികമായി പീഡിപ്പിക്കപ്പെട്ടാല്‍ ഏത് മതത്തില്‍ ജനിച്ച സ്ത്രീയായാലും അവരുടെ കുലമഹിമയും സദാചാര മുല്യങ്ങളുമെല്ലാം ലോകാപവാദത്തെ ഭയന്ന് മാറിപ്പോകും. ബുദ്ധിയുള്ളവള്‍പോലും ബുദ്ധിഹീനയായി മാറ്റപ്പെടും. പുരുഷന് കീഴ്‌പ്പെട്ടു കഴിഞ്ഞാല്‍ അവള്‍ ദാസിയായി മാറിക്കഴിഞ്ഞുവെന്നാണ് പുരുഷകേസരികളുടെ മനസ്സിലിരിപ്പ്. പ്രായമേറിയ വിധവയായ ഒരു സ്ത്രീയുടെ കൈവിരലുകള്‍പോലും ആ സമയം വിറയ്‌ക്കുന്നത് സ്വഭാവികം മാത്രം.  കൃഷ്ണനെ  പ്രണയിച്ച മാധവിക്കുട്ടിയെ  കിഴടക്കിയ കാമവെറിയന്റെ ലക്ഷ്യം മതം മാറ്റിയെടുക്കുക മാത്രമായിരുന്നു. അതിന് കണ്ടുപിടിച്ച കുറുക്കുവഴിയാണ് സംഗീതവും ഗസലുകളും.  അതിന് സൗദി അറേബ്യയില്‍നിന്ന് വന്‍ തുകയും ലഭിച്ചതായി പറയുന്നു. ആ തുക ആരൊക്കെ വീതിച്ചെടുത്തു എന്നതിന് ഒരു തെളിവുമില്ല.   ഒരു വെടിക്ക് രണ്ട് പക്ഷികള്‍.  സര്‍ക്കാര്‍ ഇടപെടണമെങ്കില്‍ ആരെങ്കിലും പരാതി കൊടുക്കണം. പൂച്ചയ്‌ക്ക് ആര് മണികെട്ടും?  

ഗള്‍ഫ് രാജ്യങ്ങളിലെ സമ്പത്തുവഴി ലോകമെങ്ങുമുള്ള പല പ്രമുഖരെയും മതം മാറ്റിയിട്ടുണ്ട്. പ്രമുഖര്‍ മതം മാറിയാല്‍ മറ്റ് പലരും മതം മാറുമെന്ന് കരുതപ്പെടുന്നു. 1990-കളില്‍ ഈ ലേഖകന്‍ സൗദിയിലുള്ളപ്പോള്‍ അല്‍കോബാര്‍ ഇസ്ലാമിക് പ്രൊപ്പഗേഷന്‍ സെന്ററില്‍ ഒറ്റപ്പാലത്തുകാരനായ ഇസ്ലാം വിശ്വാസി  മുഹമ്മദ് കുട്ടിക്കൊപ്പം ഒരു പണ്ഡിത സദസ്സില്‍ പ്രസംഗിക്കാന്‍ പോയി. അവിടെ ഒരു കാഴ്ച കണ്ടു. ഏതാനും ഫിലിപ്പിനോ ക്രിസ്ത്യാനികള്‍ ഇസ്‌ലാം മതം സ്വീകരിച്ചുവെന്ന് വേദിയില്‍ പ്രഖ്യാപിക്കപ്പെട്ടു. എല്ലാം കഴിഞ്ഞ് പുറത്തുവന്നപ്പോള്‍ ഞാന്‍ അതില്‍ ഒരാളോട് ചോദിച്ചു. താങ്കള്‍ എന്തുകൊണ്ടാണ് ഇസ്ലാം മതം സ്വീകരിച്ചത്?  എന്റെ കമ്പനിയില്‍ ഉള്ളവരെല്ലാം ഇസ്ലാം വിശ്വാസികള്‍. ഞങ്ങളോട് അവര്‍ മോശമായിട്ടാണ് പെരുമാറുന്നത്. അതില്‍നിന്ന് രക്ഷപ്പെടാന്‍ കണ്ടുപിടിച്ച മാര്‍ഗ്ഗമാണിത് എന്നായിരുന്നു ഉത്തരം. സ്വന്തം രാജ്യത്ത് പോകുമ്പോള്‍ ഈ മതത്തെ ഞങ്ങള്‍ വലിച്ചെറിയും. മാധവിക്കുട്ടി മതംമാറിയതും ഇതുപോലെ ഒരു പ്രത്യേക സാഹചര്യത്തിലാണ്.

എഡി 530-നുശേഷം മക്ക-മദീനയില്‍ പിറവികൊണ്ട ഇസ്ലാം മതം കേരളത്തില്‍ വരുന്നത് കച്ചവടക്കാരായിട്ടാണ്.  കേരളത്തില്‍ വാസ്‌കോഡി ഗാമ 1497 -ല്‍ വരുന്നതിന് മുന്‍പുതന്നെ മതംമാറ്റം തുടങ്ങിയിരുന്നു.  ലോകമെങ്ങുമുള്ള സമ്പന്നരെ  ഇസ്ലാം മതം കൂടുതല്‍ ആകര്‍ഷിച്ചത് ഒന്നില്‍ കൂടുതല്‍ വിവാഹം കഴിക്കാം എന്ന നിബന്ധനയാണ്.  ഗള്‍ഫിലെ സമ്പന്നന്മാര്‍ക്ക് ലോകമെങ്ങും ഭാര്യമാരും കാമുകിമാരുമുണ്ട്. അഗാധമായ സ്നേഹം നടിച്ച് ഒരു സ്ത്രീയെ ചതിയില്‍പ്പെടുത്തി  മതംമാറാന്‍ നിര്‍ബന്ധിച്ചത് എത്ര ലജ്ജാകരമായ കാര്യമാണ്. ഇത് മലയാളിയുടെ സംസ്‌കാരത്തിന് ചേര്‍ന്നതല്ല.  മാധവിക്കുട്ടിയോട് ഇങ്ങനെ പെരുമാറിയ വ്യക്തിക്ക് ഒന്നിലധികം ഭാര്യമാരുണ്ടെന്നാണ് അറിയുന്നത്. മതംമാറ്റത്തിന് പലവിധ തന്ത്രങ്ങള്‍ പ്രയോഗിക്കാറുണ്ട്. ഇവ ഒരു മതത്തിനും ഭൂഷണമല്ല. മതംമാറ്റം ഒരു വ്യക്തിയുടെ സ്വാതന്ത്ര്യമാണ്. എന്നാല്‍ പണം കൊടുത്തും ചതിയില്‍പ്പെടുത്തിയും മതംമാറ്റം നടത്തുന്നത് മാന്യന്മാര്‍ക്ക് ചേര്‍ന്ന പണിയല്ല. 

മതങ്ങള്‍ ഇപ്പോള്‍ കച്ചവട സ്ഥാപനങ്ങളായതിനാല്‍ മനുഷ്യരെ നേരായ പാതയില്‍ വഴിനടത്താന്‍ സാധിക്കുന്നില്ല. വഴിപിഴച്ചുപോകുന്ന യൗവനങ്ങള്‍. അവരുടെ ഭാവിയെപ്പറ്റി ഒരു ബോധവുമില്ലാത്ത മാതാപിതാക്കള്‍.  മതബോധനം, ജീവകാരുണ്യം തുടങ്ങിയ പേരുകളില്‍ ഗള്‍ഫ് രാജ്യങ്ങളില്‍നിന്ന് വരുന്ന പണം പാക്കിസ്ഥാനില്‍ നടക്കുന്നതുപോലെ  ദരിദ്രരായ, തൊഴിലില്ലാത്ത യുവതീയുവാക്കളെ മതതീവ്രവാദികളായും ചാവേറുകളായും വളര്‍ത്തുന്നു എന്നത് ഒരു യാഥാര്‍ഥ്യമാണ്.  ക്രൈസ്തവ മതത്തിനും പണം വരുന്നുണ്ട്. എന്നാല്‍ ചാവേറുകളെ കാണാറില്ല. വിദേശത്തുനിന്നു വരുന്ന പണത്തെപ്പറ്റി സര്‍ക്കാര്‍ വകുപ്പുകള്‍ വേണ്ടുന്ന ശ്രദ്ധ  കൊടുക്കുന്നില്ല.   

മാധവിക്കുട്ടിയുടെ ജീവിതം  ഒരു തുറന്ന പുസ്തകമാണ്. ആ മനസ്സ് സഞ്ചരിച്ചത് നിറമാര്‍ന്നൊരു ഉദ്യാനത്തിലാണ്. അവിടെ കാമദാഹമുള്ള കരിപുരണ്ട വണ്ടുകള്‍ തനിക്ക് മീതെ പറക്കുന്നുവെന്ന് ഒരിക്കലും മാധവിക്കുട്ടി ചിന്തിച്ചുകാണില്ല. ആരോടും കലര്‍പ്പില്ലാതെ സംസാരിക്കുന്ന മാധവിക്കുട്ടിയുടെ എല്ലാം കൃതികളിലും പ്രണയം, സ്നേഹം തുടങ്ങിയ മനുഷ്യവികാരങ്ങള്‍  നിറഞ്ഞുനില്‍ക്കുന്നുണ്ട്.  താന്‍ ഉപയോഗിച്ചിരുന്ന നേര്‍ത്ത വസ്ത്രങ്ങള്‍ മാറ്റി പര്‍ദ്ദക്കുള്ളിലായപ്പോള്‍  എത്രമാത്രം വേദനിച്ചുവെന്ന് ലീലാമേനോനോട് മാധവിക്കുട്ടി സാക്ഷ്യപ്പെടുത്തുന്നു.  സ്വന്തം മകന്‍ തന്നെ അമ്മയോട് പറയുന്നു, അമ്മ പര്‍ദ്ദ മാറ്റരുതെന്ന്!   അങ്ങനെ സംഭവിച്ചാല്‍ അവര്‍ ഞങ്ങളെ കൊല്ലുമെന്ന്!!

മാധവിക്കുട്ടി എന്തുകൊണ്ട് ഇത് സമൂഹത്തോട് പറയാതെ മുടിവെച്ചു? ഇങ്ങനെയൊരു കുറ്റം തീര്‍ച്ചയായും ആര്‍ക്കും ആരോപിക്കാം. സമൂഹത്തില്‍ അറിയപ്പെടുന്ന ഒരു സ്ത്രീ താന്‍ വഴിപിഴച്ചവളെന്ന് ഒരിക്കലും പറയില്ല. തുറന്നുപറഞ്ഞാല്‍ ആ കുറ്റം തീര്‍ച്ചയായും നമ്മള്‍ മാധവിക്കുട്ടിക്ക് ചാര്‍ത്തിക്കൊടുക്കും. സമൂഹത്തില്‍ മാന്യന്‍ എന്നറിയപ്പെടുന്ന ഒരാളെ വിവാദത്തിലേക്ക് വലിച്ചിട്ട് ആരോപണ പ്രത്യാരോപണങ്ങള്‍ നടത്തേണ്ടെന്ന് കരുതി തന്നെയാണ്  വിളറിയ മന്ദഹാസവും ഹൃദയ വ്യഥകളും സഹിച്ചുകൊണ്ട് തന്റെ ഉത്തമ സുഹൃത്തിനോട് എല്ലാം തുറന്നുപറഞ്ഞത്. ഒരിക്കല്‍ ലീല മേനോനുമായി ഞാന്‍ സംസാരിച്ചപ്പോള്‍ മാധവിക്കുട്ടിയും ഞങ്ങളുടെ സംസാരത്തില്‍ കടന്നു വന്നു. അന്ന് എന്നോട് പറഞ്ഞ ഒരു വാക്ക് ഇന്നും ഓര്‍ക്കുന്നു, ”മതംമാറ്റം കമലയെ  ഒത്തിരി വേദനിപ്പിച്ചു.”  ലീലാമേനോന്‍ ഇതൊക്കെ ലോകമറിയണമെന്ന ഉദ്ദേശ്യത്തോടയാണ് പറഞ്ഞതെന്ന് എനിക്കു തോന്നുന്നു.  അത് നാളത്തെ തലമുറയ്‌ക്കും ഒരു ആധികാരിക രേഖ തന്നെയാണ്. 

സ്ത്രീകള്‍ തൊഴില്‍ രംഗത്തും അല്ലാതെയും അനുഭവിക്കുന്ന ചൂഷണങ്ങള്‍ പുറംലോകമറിയുന്നില്ല. ഇവിടെയെല്ലാം വേണ്ടത് കര്‍ശന ശിക്ഷകളാണ്. കുറ്റവാളികള്‍ രക്ഷപ്പെടുന്നതിനാല്‍ ഇരകളുടെ എണ്ണവും കൂടുന്നു. സ്ത്രീ പീഡനങ്ങള്‍ അഴിമതിപോലെ അഞ്ച് ശതമാനംപോലും പുറത്തുവരാതെ മുടിവയ്‌ക്കപ്പെടുന്നു. ഇതുപോലെ മതങ്ങളും മനുഷ്യനെ ചുഷണം ചെയ്തു ജീവിക്കുന്നു. സമ്പത്തു കൊടുത്ത് മതംമാറ്റം നടത്തുന്നവര്‍ വിറ്റഴിക്കുന്നത് കപട ആത്മീയതയാണ്. ഇന്നത്തെ മതങ്ങള്‍ വിറ്റഴിക്കപ്പെടുന്ന ഒരുല്‍പ്പന്നമായി മാറിയതിന്റെ ഗുണഭോക്താക്കള്‍ മതനേതാക്കന്മാര്‍ തന്നെ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

Entertainment

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

Entertainment

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

Entertainment

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

News

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

പുതിയ വാര്‍ത്തകള്‍

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

പഠിച്ച 17 വിദ്യാർത്ഥികൾ ഭീകരരായി , കൊല്ലപ്പെട്ടു : ദാറുൽ ഉലൂം മദ്രസയ്‌ക്ക് വിലക്കേർപ്പെടുത്തിയതിൽ പ്രതിഷേധം ; കശ്മീരിൽ കലാപമുണ്ടാക്കാൻ ശ്രമം

എണ്ണവില കൂടുമോ കുറയുമോ? ഒപ്പെക്കിൽനിന്നുള്ള യുഎഇ പിൻമാറ്റം പ്രഹരമാകുന്നത് ഇറാനും അമേരിക്കയ്‌ക്കും; നേട്ടം ഭാരതത്തിന്

കശ്മീരിൽ ആർട്ടിക്കിൾ 370 പുനസ്ഥാപിക്കും ; പോരാട്ടത്തിൽ നിന്ന് പിന്മാറില്ലെന്ന് ഫാറൂഖ് അബ്ദുള്ള

വട്ടിയൂർക്കാവ് പോലീസ് സ്റ്റേഷൻ മാർച്ച്; ഡെപ‍്യൂട്ടി മേയർ ആശാനാഥിനും ബിജെപി കൗൺസിലർമാർക്കും നോട്ടീസ്

ക്രിസ്തുമത പ്രചാരണം: മൂന്ന് യുഎസ് പൗരന്മാർക്ക് ഇന്ത്യ വിടാൻ നോട്ടീസ് നൽകി പൂനെ പോലീസ്

ഭർത്താവിന്റെ കുടുംബത്തിലെ ശാപം ഒടുവിൽ ആലിയക്കും!പ്രസവ ശേഷം താരറാണിക്ക് സംഭവിക്കുന്നത്!

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.