Sunday, May 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

പെരിയ ഇരട്ടക്കൊലയില്‍ സിപിഎമ്മിന്റെ പങ്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 18, 2019, 04:21 am IST
in Editorial

പെരിയ കൂട്ടക്കൊലക്കേസില്‍ ഒരു സിപിഎമ്മുകാരന്‍ കൂടി പിടിയിലായതോടെ ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം പതിനാലായി. കേസിലെ എട്ടാം പ്രതി സുബീഷിനെയാണ് മംഗളൂരു വിമാനത്താവളത്തില്‍നിന്ന് ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിനുശേഷം ഗള്‍ഫിലേക്ക് കടന്ന ഇയാളെ നാട്ടിലെത്തിക്കുന്നതിനായി രാജ്യാന്തര ഏജന്‍സിയായ ഇന്റര്‍പോളിന്റെ റെഡ്‌കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ പോലീസ് ഹൊസ്ദുര്‍ഗ് കോടതിയില്‍ സമര്‍പ്പിച്ച അപേക്ഷ പരിഗണിക്കാനിരിക്കെയാണ് പ്രതി പിടിയിലായത്. യൂത്ത് കോണ്‍ഗ്രസ്സ് പ്രവര്‍ത്തകരായ ശരത്‌ലാല്‍, കൃപേഷ് എന്നിവരാണ് പട്ടാപ്പകല്‍ കാസര്‍കോട്ട് പെരിയയില്‍ കൊലചെയ്യപ്പെട്ടത്. കൊലപാതകവുമായി ബന്ധപ്പെട്ട് ഈ മാസം പതിനാലിന് സിപിഎം ഉദുമ ഏരിയാ കമ്മിറ്റി സെക്രട്ടറി മണികണ്ഠന്‍, പെരിയ ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ബാലകൃഷ്ണന്‍ എന്നിവര്‍ അറസ്റ്റിലാവുകയുണ്ടായി.

2019 ഫെബ്രുവരി പതിനേഴിന് നടന്ന കൊലപാതകത്തില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് അന്നേ ദിവസം മുതല്‍ ആവര്‍ത്തിച്ചുകൊണ്ടിരിക്കുകയാണ് സിപിഎം. ഇത് പച്ചക്കള്ളമാണെന്നും, സിപിഎം അതിവിദഗ്ധമായി ആസൂത്രണം ചെയ്ത് നടപ്പാക്കിയതാണ് ഈ കൊലപാതകങ്ങളെന്നും ഇപ്പോള്‍ കൂടുതല്‍ കൂടുതല്‍ വ്യക്തമാവുകയാണ്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിനു കാരണമെന്ന സിപിഎമ്മിന്റെ വാദം ഒന്നിനു പുറകെ ഒന്നായി പാര്‍ട്ടി നേതാക്കള്‍തന്നെ പിടിയിലായതോടെ പൊളിഞ്ഞിരിക്കുന്നു. കൊലപാതകത്തിനുശേഷം സിപിഎമ്മുകാര്‍ തന്നെയായ കൊലയാളികള്‍ ഇപ്പോള്‍ പിടിയിലായിരിക്കുന്ന പാര്‍ട്ടി നേതാക്കളായ മണികണ്ഠനുമായും ബാലകൃഷ്ണനുമായും ബന്ധപ്പെട്ടുവെന്നും, പ്രതികള്‍ക്ക് ഒളിവില്‍ കഴിയാനും, ആയുധങ്ങള്‍ ഒളിപ്പിക്കാനും, തെളിവുകള്‍ നശിപ്പിക്കാനും വസ്ത്രങ്ങള്‍ കത്തിക്കാനും ഇവര്‍ സഹായിച്ചതായും അന്വേഷണത്തില്‍ കണ്ടെത്തിയിരിക്കുകയാണ്. ഇതില്‍നിന്നുതന്നെ കൊലപാതകത്തില്‍ പാര്‍ട്ടിക്കുള്ള പങ്ക് വ്യക്തമാവുന്നു.

ടി.പി. ചന്ദ്രശേഖരനെ അമ്പത്തിയൊന്നു വെട്ടിലൂടെ കൊലപ്പെടുത്തിയതിന്റെ തനിയാവര്‍ത്തനമാണ് പെരിയ ഇരട്ടക്കൊലയിലും കാണുന്നത്. ടിപി വധത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് അന്ന് സിപിഎം സെക്രട്ടറിയായിരുന്ന പിണറായി വിജയന്‍ മുതലുള്ള നേതാക്കള്‍ ആണയിട്ടു. എന്നാല്‍ കേസില്‍ പ്രതികളായവരെല്ലാംതന്നെ പാര്‍ട്ടിയുടെ നേതാക്കളും, പാര്‍ട്ടി പറഞ്ഞാല്‍ എന്ത് അതിക്രമവും ചെയ്യുന്ന വാടകക്കൊലയാളികളും. കേസില്‍ ശിക്ഷിക്കപ്പെട്ടവരിലുമുണ്ട് സിപിഎം നേതാക്കള്‍. തികച്ചും രാഷ്‌ട്രീയലക്ഷ്യത്തോടെ നടത്തുന്ന ഇത്തരം കൊലപാതകങ്ങള്‍ വ്യക്തിവൈരാഗ്യംകൊണ്ടാണെന്ന് പറഞ്ഞുപരത്തി ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണ് സിപിഎമ്മിന്റെ രീതി. കൊന്നവരെ പ്രതികളാക്കിക്കൊടുത്ത് കൊല്ലിച്ചവരെ രക്ഷപ്പെടുത്തുന്നതിനാണിത്. ടിപി വധക്കേസ് സത്യസന്ധമായി അന്വേഷിച്ചിരുന്നെങ്കില്‍ പിണറായി ഉള്‍പ്പെടെയുള്ളവര്‍ പ്രതികളാവുമായിരുന്നു.

പെരിയ ഇരട്ടക്കൊലയും പാര്‍ട്ടിയിലെ ഉന്നത നേതൃത്വത്തിന്റെ അറിവോടെയാണെന്ന് വ്യക്തമാണ്. അന്വേഷണം ശരിയായ ദിശയിലായാല്‍ ഇക്കൂട്ടര്‍ പിടിയിലാകുമെന്ന് സിപിഎമ്മിനറിയാം. അതിനാലാണ് ചില നേതാക്കളെ പ്രതികളാക്കി വിട്ടുനല്‍കുന്നത്. കേസ് സിബിഐ അന്വേഷിക്കണമെന്ന കൃപേഷിന്റെയും ശരത്‌ലാലിന്റെയും ബന്ധുക്കളുടെ ഹര്‍ജി ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഈ ആവശ്യം കോടതി അംഗീകരിക്കുന്നപക്ഷം സിപിഎം പ്രതിക്കൂട്ടിലാവും. അപ്പോള്‍ ക്രൈംബ്രാഞ്ച് അന്വേഷണം ശരിയായ ദിശയിലാണെന്നും, പ്രതികള്‍ പിടിയിലാവുന്നുണ്ടെന്നും കോടതിയില്‍ വാദിച്ച് സിബിഐ അന്വേഷണം ആവശ്യമില്ലെന്നു വരുത്തുകയാണ് സിപിഎമ്മിന്റെ തന്ത്രം. ഒരുവിധത്തിലും ഇത് അനുവദിക്കാന്‍ പാടില്ല. ടിപി വധക്കേസിലേതുപോലെ പെരിയ കേസില്‍ കോണ്‍ഗ്രസ്സ്-സിപിഎം ഒത്തുകളി ഉണ്ടാവില്ലെന്ന് സമാധാനകാംക്ഷികള്‍ക്ക് പ്രതീക്ഷിക്കാമോ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

യുഎസ് ഇറാന്‍യുദ്ധം അവസാനിച്ചേക്കുമെന്ന് ട്രംപ്, തീരുമാനം ഞായറാഴ്ചയെന്നും ട്രംപ്

India

കേരളത്തിലെ മുസ്ലിങ്ങള്‍ മോദിയ്‌ക്കെതിരെ വര്‍ഗ്ഗീയതും പറഞ്ഞുകൊണ്ടിരിക്കും, റിഫാത്ത് ഷാരൂഖ് ഇന്ന് ഗുജറാത്തില്‍ എയ്റോസ്പേസ് കമ്പനി ഉടമ

Mollywood

മോഹന്‍ലാലിന്റെ അടുത്തിരുന്ന കരഞ്ഞ എസ്തറിനെ പരിഹസിച്ചവര്‍ക്ക് ചുട്ടമറുപടിയുമായി എസ്തര്‍

India

രാഘവ് ഛദ്ദ രാജ്യസഭയില്‍ പരാതി കമ്മിറ്റി ചെയര്‍മാന്‍

India

ബിജെപിയുടെ ആവർത്തിച്ചുള്ള സർക്കാരുകൾ, വോട്ടർമാർ നല്ല ഭരണം കാണുന്നു ; 2027 യോഗിയ്‌ക്കൊപ്പമോ ? കാരണങ്ങൾ നിരത്തി കൃത്യമായ പ്രവചനവുമായി പ്രദീപ് ഗുപ്ത

പുതിയ വാര്‍ത്തകള്‍

‘1947ൽ ഭാരതത്തിലെ എല്ലാ മുസ്ളീങ്ങളും പാകിസ്ഥാനിലേയ്‌ക്ക് പോയിരുന്നെങ്കില്‍ ഇന്ന് ഭാരതം യുഎസ് പോലെ ആകുമായിരുന്നു’:-വൈറലായി ജേണലിസ്റ്റിന്റെ വാക്കുകള്‍

പാകിസ്ഥാനിലും അമേരിക്കയിലും 90 ശതമാനം വരെ ഇന്ധനവിലവര്‍ധവുണ്ടായപ്പോള്‍ ഭാരതത്തില്‍ കൂട്ടിയത് 3.2 ശതമാനം മാത്രം

സതീശന്‍ പിണറായിക്ക് പഠിക്കുന്നോ? തന്നെ വിമര്‍ശിച്ച കെഎസ്‍ആര്‍ടിസി ഡ്രൈവറെ സസ്പെന്‍റ് ചെയ്ത് സതീശന്‍

ചൈനയിലെ കൽക്കരി ഖനി അപകടത്തിൽ 90-ലധികം പേർ മരിച്ച സംഭവം : അനുശോചനം രേഖപ്പെടുത്തി പ്രധാനമന്ത്രി മോദി

സവർക്കറായി തിളങ്ങി , പക്ഷെ ഔറംഗസേബാകാൻ വിസമ്മതിച്ച് നടൻ രൺദീപ ഹൂഡ

മോദിയെ വൈറ്റ് ഹൗസിലേക്ക് ക്ഷണിച്ച് ട്രംപ്, അമേരിക്കന്‍ പ്രസിഡന്‍റിന്റെ സന്ദേശം കൈമാറി മാർക്ക് റൂബിയോ

അടുത്ത മുപ്പത് വർഷത്തിനുള്ളിൽ ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ആയുധ കയറ്റുമതി രാജ്യമാകുമെന്ന് രാജ്നാഥ് സിങ്

മണലൂരിലെ തോല്‍വിയോടെ ടി.എന്‍. പ്രതാപന്‍ തീര്‍ന്നോ? ഇനി ബിജെപിയിലേക്ക് മാറുകയേ രക്ഷയുള്ളൂവെന്ന് ട്രോളുകള്‍

ടാറ്റയുടെ നാസിക് പ്ലാന്‍റില്‍ സി-295 എന്ന ചരക്ക് നീക്ക വിമാനത്തിന്‍റെ നിര്‍മ്മാണം പുരോഗമിക്കുന്നു (വലത്ത്)

ആദ്യ മെയ്ഡ് ഇന്‍ ഇന്ത്യ സൈനിക ചരക്ക് നീക്ക വിമാനം നിര്‍മ്മിച്ച് ടാറ്റ; പ്രതിരോധ മേഖലയെ മാറ്റിമറിക്കുന്ന ഈ തന്ത്രപരമായ നീക്കം ചെറിയ കളിയല്ല

വിനാശകരമായ രാഷ്‌ട്രീയശക്തിയാണിവർ ; രാജ്യസുരക്ഷയ്‌ക്ക് ഭീഷണിയായ കോക്രോച്ച് പാർട്ടിയെ ന്യായീകരിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.