Saturday, April 18, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ഇരുമ്പുമറയ്‌ക്കുള്ളിലെ ചുവപ്പുകോട്ട

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 17, 2019, 04:07 am IST
in Editorial

എന്നും ശ്രദ്ധാകേന്ദ്രമാണ് തിരുവനന്തപുരത്തെ യൂണിവേഴ്സിറ്റി കോളേജ്. മുന്‍പ് നിലവാരത്തിന്റെ പേരിലായിരുന്നു. ഇന്ന് നിലവാരത്തകര്‍ച്ചയുടെ പേരിലാണെന്നു മാത്രം. അധോലോക നിലവാരത്തിലേയ്‌ക്കുള്ള വളര്‍ച്ച എന്നുപറയുന്നതാവും കൂടുതല്‍ ശരി. അക്കാദമിക് പഠനത്തിനൊപ്പം ഭാവി സഖാക്കളുടെ അങ്കക്കളരികൂടി ആയിരിക്കുകയാണ് ഈ കലാലയം. രണ്ടാമത്തേതിനാണു പരിഗണന കൂടുതലും. കാമ്പസ്സിനുള്ളില്‍ സര്‍വാധിപത്യം സ്ഥാപിച്ചിരിക്കുന്ന എസ്എഫ്ഐ എന്ന ഇടതു വിദ്യാര്‍ഥിസംഘടനയുടെ ഇരുമ്പുമറയ്‌ക്കുള്ളിലെ കോണ്‍സന്‍ട്രേഷന്‍ ക്യാംപായി മാറിക്കഴിഞ്ഞു കോളേജ്. ഞങ്ങള്‍ പറയുന്നതേ നടക്കാവൂ എന്നതിനപ്പുറം ഞങ്ങള്‍ പറയുന്നതു പോലെയേ ചിന്തിക്കാവൂ എന്ന നിലയിലേയ്‌ക്കാണവിടെ കാര്യങ്ങള്‍ അവര്‍ കൊണ്ടുപോകുന്നത്. ചിന്തകള്‍ക്കുപോലും വിലങ്ങിടുന്ന നവകമ്യൂണിസ്റ്റ് താവളമായി മാറിയിരിക്കുന്നു, ഭരണ സിരാകേന്ദ്രത്തിനു തൊട്ടടുത്തുള്ള കോളേജ്. 

ഏതാനും ദിവസം മുന്‍പ് കുറിപ്പെഴുതിവച്ച് ആത്മഹത്യയ്‌ക്കു ശ്രമിച്ച വിദ്യാര്‍ഥിനിയുടേതാണ് അവിടെനിന്ന് ഉയര്‍ന്നുകേട്ട ഏറ്റവും ഒടുവിലത്തെ രോദനം. കയ്യിലെ ഞരമ്പ് മുറിച്ച കുട്ടി മരിക്കാത്തത് മുറിവിന് ആഴം കുറവായിരുന്നതു കൊണ്ടുമാത്രമായിരുന്നു. വൈകിട്ട് ആത്മഹത്യാശ്രമം നടത്തിയ പെണ്‍കുട്ടിയെ പിറ്റേന്നാണ് ഹോസ്റ്റലില്‍ അവശയായി കണ്ടെത്തിയത്. മാനസികവും ശാരീരികവുമായ പീഡനങ്ങളില്‍ തളര്‍ന്ന വിദ്യാര്‍ഥിനി എഴുതിവച്ചിരുന്ന കുറിപ്പില്‍ പറയുന്നതെല്ലാം സ്വന്തം സഹപാഠികള്‍ അടക്കമുള്ളവരുടെ ക്രൂരതയേക്കുറിച്ചാണ്. താനിനി ആ കോളജിലേയ്‌ക്ക് ഇല്ലെന്നു പെണ്‍കുട്ടി ഉറപ്പിച്ചുപറയുന്നത് അവിടത്തെ ഭരണസംവിധാനത്തിനുപോലും ഈ സംഘടനയുടെ കൈപ്പിടിയില്‍നിന്നു മോചനമില്ല എന്ന തിരിച്ചറിവില്‍ നിന്നാണ്. പ്രിന്‍സിപ്പല്‍പോലും നിസ്സഹായനാകുന്ന അവസ്ഥ. പക്ഷേ, ആ വിദ്യാര്‍ഥിനിയെ മാനസികരോഗിയെന്ന് മുദ്രകുത്തി അപമാനിക്കാനാണ് എസ്എഫ്ഐയും പൊലീസും ശ്രമിക്കുന്നത്. രണ്ടു പതിറ്റാണ്ടിനിടെ കാമ്പസ്സിലുണ്ടായ അനിഷ്ടസംഭവങ്ങള്‍ക്കുകണക്കില്ല. വ്യത്യസ്തചിന്തയുടെ പേരില്‍ അധ്യാപകരടക്കം ആക്രമിക്കപ്പെട്ടു. അതിഥിയായെത്തിയവര്‍പോലും അക്രമത്തിനും അവഹേളനത്തിനും പാത്രമായി. പകപോക്കാന്‍ പെണ്‍കുട്ടികളെ സ്വഭാവദൂഷ്യം ആരോപിച്ചു നാണംകെടുത്തി. പക്ഷേ, ഒന്നില്‍ പോലും എസ്എഫ്ഐക്കാര്‍ക്കെതിരെ നടപടി ഉണ്ടായിട്ടില്ല. പ്രിന്‍സിപ്പലിന്റെ ഇരിപ്പിടത്തിനു തീയിടുകയും സഹപാഠിയെ കുത്തിവീഴ്‌ത്തുകയും ചെയ്ത എറണാകുളം മഹാരാജാസ് കോളേജിന്റെയും വിടപറയുന്ന പ്രിന്‍സിപ്പലിനു പട്ടട തീര്‍ത്ത പാലക്കാട് വിക്ടോറിയ കോളേജിന്റെയും ഒരുപടി മുന്നില്‍ സഞ്ചരിക്കുകയാണ്, ഒരുകാലത്തു തലസ്ഥാന നഗരത്തിന്റെ തിലകക്കുറിയായിരുന്ന യുണിവേഴ്സിറ്റി കോളേജ്. 

നാളെ നാടുഭരിക്കേണ്ടവരെന്നു സ്വയം മേനിനടിക്കുന്ന പുതുതലമുറയുടെ പോക്ക്, മുന്‍ തലമുറയുടെ വഴിക്കുതന്നെയായതില്‍ അത്ഭുതപ്പെടാനില്ല. മുന്‍പേ ഗമിച്ചീടിന ഗോവുതന്റെ പിന്‍പേയല്ലേ സഹഗോക്കള്‍ പോകൂ. എതിര്‍ക്കുന്നവരെ വെട്ടിനിരത്തിയും കുത്തിമലര്‍ത്തിയും കയ്യൂക്കിന്റെ ഭരണം നടത്തുന്നവര്‍ അത്തരം ഒറ്റക്കൊറ്റയ്‌ക്കുള്ള വണ്‍, ടു, ത്രീ നടപടിയും കടന്ന് സമൂഹത്തെ ഒന്നാകെ ചവിട്ടിമെതിക്കുന്ന ശൈലിയിലേയ്‌ക്കു കടന്നിരിക്കുകയാണല്ലോ. അതൊക്കെ പുതിയ തലമുറയ്‌ക്കുള്ള കളരിയാക്കി മാറ്റാനാവും മുതിര്‍ന്ന സഖാക്കളുടെ വ്യഗ്രത. ആ നിലവാരത്തിനൊത്ത് ഉയരാനുള്ള ശ്രമത്തിലാണ് കുട്ടിസഖാക്കള്‍. പക്ഷേ, അവരല്ലല്ലോ കേരളത്തിന്റെ ഭാവി നിശ്ചയിക്കേണ്ടത്. ഭാവിഭരണകര്‍ത്താക്കളെ നിശ്ചയിക്കുന്ന ഇത്തരം മൂശകള്‍ ഉടച്ചുവാര്‍ക്കേണ്ടിയിരിക്കുന്നു. ഒരു കോളജും ഒരു സര്‍വകലാശാലയും ആരുടേയും കുത്തകയല്ല. ആവുകയുമരുത്. ആര്‍ക്കും ബാലികേറാമലയുമാകരുത്. കൈക്കരുത്തല്ല ബൗദ്ധികമികവാകണം മുഖമുദ്ര. അതിനു ഭരണതലത്തില്‍ ശക്തമായ ഇടപെടല്‍ ഉണ്ടാവുകതന്നെ വേണം. അതു നടക്കണമെങ്കില്‍, സ്വന്തം പാര്‍ട്ടി വളര്‍ത്തുന്നതിനപ്പുറമൊരു മാനം കോളേജുകള്‍ക്കും സര്‍വകലാശാലകള്‍ക്കുമുണ്ടെന്ന തിരിച്ചറിവുള്ളവര്‍ ഭരണം കൈകാര്യം ചെയ്യണം. രാജ്യവിരുദ്ധ മുദ്രാവാക്യം മാത്രം മുഴങ്ങിയിരുന്ന ഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്റു സര്‍വകലാശാലയെപ്പോലും വിഘടനവാദ, തീവ്രവാദമുക്തമാക്കാന്‍ കഴിയുമെങ്കില്‍ കേരളത്തിലെ കോളേജുകളില്‍ ശുദ്ധീകരണം സാധ്യമല്ലാതെ വരുമോ? ഏതിനും മാര്‍ഗമുണ്ട്. പക്ഷേ, മാര്‍ഗം മാത്രമല്ല, മനസ്സും ഇച്ഛാശക്തിയുംകൂടി വേണം. അതാണു കേരളത്തിലെ ഭരണകര്‍ത്താക്കള്‍ക്ക് ഇല്ലാതെ പോകുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജാർഖണ്ഡിലെ ഹസാരിബാഗിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ നാല് മാവോയിസ്റ്റുകൾ കൊല്ലപ്പെട്ടു

Astrology

ഈ നാളുകാർ ദേവീപ്രീതി വരുത്തണം , കാരണം

Local News

മൊബൈൽ ഷോറൂമിൽ നിന്ന് പണവും മൊബൈൽ ഫോണുകളും മോഷ്ടിച്ച കേസിൽ പ്രതി പിടിയിൽ

India

നരേന്ദ്രമോദിയുടെ ഓരോ ചലനവും അറിയുന്ന നിർണായക വ്യക്തി , എഴുതിയ പരീക്ഷകളിലെല്ലാം സ്വർണ്ണമെഡൽ തിളക്കത്തോടെ റാങ്ക് നേടിയവൾ ; ആരാണ് നിധി തിവാരി ?

Local News

പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ രണ്ട് പേർ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

വാല്‍പ്പാറ അപകടത്തില്‍ ദുഃഖം രേഖപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്രമോദി

മന്തി കഴിക്കുന്ന ഉണ്ണിക്കണ്ണന്റെ ചിത്രം വച്ച് വിഷു ആശംസാസന്ദേശം; വിദ്വേഷ പ്രചാരണം നടത്തിയാല്‍ നിയമനടപടിയെന്ന് പൊലീസ്

ഉദയകുമാര്‍ ഉരുട്ടിക്കൊല: പ്രതികളായ പൊലീസുകാരെ വെറുതെ വിട്ടതിനെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കി സിബിഐ

വനിതാ സംവരണ ബില്‍ വോട്ടെടുപ്പില്‍ ലോക്സഭയില്‍ പരാജയപ്പെടുത്തിയ കോണ്‍ഗ്രസിനെതിരെ പാര്‍ലമെന്‍റിന് മുന്നില്‍ പ്രതിഷേധിക്കുന്ന ബിജെപി വനിതാ എംപിമാര്‍

ഇനി ബിജെപിയുടെ നേതൃത്വത്തിലുള്ള വനിതകളുടെ പ്രതിഷേധത്തില്‍ രാജ്യം കത്തും, 33ശതമാനം സംവരണം നല്‍കുന്ന ബില്‍ പാസാക്കാതെ ഇനി വിശ്രമമില്ല

സഭയില്‍ എങ്ങിനെ പെരുമാറണമെന്ന് രാഹുല്‍ ഗാന്ധി പ്രിയങ്കഗാന്ധിയില്‍ നിന്നെങ്കിലും പഠിക്കണമെന്ന് അമിത് ഷാ

ഉഷ്ണതരംഗ സമാന സാഹചര്യം: പൊതുജനങ്ങള്‍ക്ക് ജാഗ്രതാ നിര്‍ദേശം നല്‍കി ആരോഗ്യവകുപ്പ്

ചാലക്കുടി പഴയ പാലത്തിലൂടെയുള്ള ഗതാഗതം 6 ദിവസം നിരോധിക്കും

വനിതാ സംവരണ ബില്ലില്‍ ഇണ്ടി സഖ്യം രാജ്യത്തെ സ്ത്രീകളോട് കാട്ടിയത് ചരിത്രപരമായ വഞ്ചന: രാജീവ് ചന്ദ്രശേഖര്‍

സ്ത്രീകള്‍ക്ക് കൂടുതല്‍ അധികാരം കൈമാറുന്ന വനിതാ സംവരണബില്ലിനെ തോല്‍പിച്ച് രാഹുല്‍ ഗാന്ധിയും കൂട്ടരും; വേദനയോടെ മോദിയും അമിത്ഷായും

വിവാഹ പരസ്യം ഓട്ടോയില്‍ പതിപ്പിച്ച് ഡ്രൈവര്‍, വധുവിനെ കാണിച്ച് നല്‍കുന്നവര്‍ക്ക് പ്രതിഫലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.