Sunday, May 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പൂരത്തിനും കടുത്ത നിയന്ത്രണങ്ങള്‍ക്ക് നീക്കം; ലക്ഷ്യം ശബരിമല മോഡല്‍

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
May 13, 2019, 05:35 am IST
in Kerala

തൃശൂര്‍: ശബരിമലയില്‍ പോലീസ് നടപ്പാക്കിയ രീതിയിലുള്ള നിയന്ത്രണങ്ങള്‍ തൃശൂര്‍ പൂരത്തിലും കൊണ്ടുവരാന്‍ സര്‍ക്കാര്‍ നീക്കം. ഇന്നലെ തെക്കേ ഗോപുരനട തുറക്കുന്ന ചടങ്ങില്‍ കടുത്ത നിയന്ത്രങ്ങളായിരുന്നു അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചത്. 

തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ എഴുന്നള്ളിക്കാന്‍ ഏര്‍പ്പെടുത്തിയ  സുരക്ഷയുടെ മറവില്‍ ബാരിക്കേഡുകളും വടങ്ങളും ഉപയോഗിച്ച് പൂരപ്രേമികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി. 10 മീറ്റര്‍ ചുറ്റളവില്‍ സുരക്ഷയൊരുക്കണമെന്ന ഭരണകൂടത്തിന്റെ ഉത്തരവിന്റെ മറവില്‍ 50 മീറ്ററിലധികം ചുറ്റളവില്‍ പോലീസ് ബാരിക്കേഡ് തീര്‍ത്തു. അതിരാവിലെ എത്തിയവര്‍ ഗോപുരത്തിനടുത്ത് ഇടം പിടിച്ചിരുന്നു. 

എന്നാല്‍ 8.30 ഓടെയെത്തിയ എസ്‌ഐ ട്രെയിനിമാരുടെ സംഘം പൂരപ്രേമികളെ ബലം പ്രയോഗിച്ച് നീക്കി. പൂരം ഡ്യൂട്ടിക്കായി അഞ്ച് ഐപിഎസ് ട്രെയിനികള്‍, 30 ഡിവൈഎസ്പിമാര്‍ 60 സിഐമാര്‍ 300 എസ്‌ഐമാര്‍, 3000 കോണ്‍സ്റ്റബിള്‍മാര്‍, 250 വനിതാ പോലീസ്, 130എസ്‌ഐ ട്രെയിനികള്‍ എന്നിവരെയാണ് നിയോഗിച്ചിരുന്നത്. തൃശൂര്‍ റേഞ്ച് ഐജി ബല്‍റാംകുമാര്‍ ഉപാധ്യായ, ശബരിമലയിലെ ഡ്യൂട്ടിക്കിടയില്‍ വിവാദമുണ്ടാക്കിയ സിറ്റി പോലീസ് കമ്മീഷണര്‍ യതീഷ് ചന്ദ്ര എന്നിവരാണ് മേല്‍നോട്ടം വഹിക്കുന്നത്. 

വന്‍ പോലീസ് പടയ്‌ക്കൊപ്പം 10 ഡോഗ് സ്‌ക്വാഡുകളും 160 ബോംബ് സ്‌ക്വാഡും തണ്ടര്‍ ബോള്‍ട്ട് കമാന്‍ഡോ സംഘവും ക്യാമ്പ് ചെയ്യുന്നുണ്ട്. പൂര്‍ണ്ണമായി പോലീസ് നിയന്ത്രണത്തിലാണ് പൂരച്ചടങ്ങുകള്‍ നടക്കുന്നതെന്നാണ് ആക്ഷേപം. നെയ്തലക്കാവിലമ്മയുടെ എഴുന്നള്ളിപ്പിന് ശേഷം നിലപാടുതറയിലേക്ക് പോകാനിറങ്ങിയ തെച്ചിക്കോട്ടുകാവ് രാമചന്ദ്രനെ തടഞ്ഞതിനു പിന്നില്‍ മന്ത്രി വി.എസ്. സുനില്‍കുമാറിന്റെ നിര്‍ദേശമാണ്. വിവാദ കമ്മീഷണര്‍ യതീഷ്ചന്ദ്രയുടെ നേതൃത്വത്തിലാണ് തിടമ്പ് മറ്റൊരു ആനപ്പുറത്തേക്ക് മാറ്റിയത്. ആചാരങ്ങളില്‍ പോലീസും മന്ത്രിയും ഇടപെട്ടതിനെതിരെ ക്ഷേത്രക്കമ്മിറ്റിക്കും പൂരപ്രേമികള്‍ക്കും അമര്‍ഷമുണ്ട്.  ഭക്തര്‍ പ്രതിഷേധമുയര്‍ത്തിയപ്പോള്‍ മന്ത്രി  പൂരനഗരിയില്‍ നിന്ന് തടിതപ്പി. 

ആചാരങ്ങളില്‍ മന്ത്രിയുടെ കൈകടത്തലിനെതിരെ തൃശൂര്‍ ഡിസിസി പ്രസിഡന്റ് ടി.എന്‍. പ്രതാപന്‍ രംഗത്തെത്തി. സുരക്ഷയ്‌ക്കായി ആളുകളുണ്ടായിട്ടും ഇത്തരത്തിലൊരു നീക്കം നടത്തിയതില്‍ ദുരൂഹതയുണ്ട്. പോലീസിന്റെ കടുത്ത നിയന്ത്രണത്തില്‍ ജനം വലയുകയാണ്. വടക്കുന്നാഥ ക്ഷേത്ര മൈതാനിയില്‍ പലയിടങ്ങളും പോലീസ് കൈയേറിക്കഴിഞ്ഞു. 

പൂരപ്പറമ്പിനെ അഞ്ചായി വിഭജിച്ചാണ് നിയന്ത്രണങ്ങള്‍. സാമ്പിള്‍ വെടിക്കെട്ട് കാണാന്‍ പൂരപ്രേമികള്‍ക്ക് തേക്കിന്‍കാട് മൈതാനിയില്‍ വിലക്കിയതിലും പ്രതിഷേധമുണ്ട്. ബാഗുകള്‍ക്ക് വിലക്കുള്ളതിനാല്‍ ദൂരത്തുനിന്നെത്തുന്നവരും വലയുകയാണ്. കടകള്‍ നടത്തുന്നവര്‍ ഭയം കാരണം ഇവ സൂക്ഷിക്കാന്‍ തയ്യാറല്ല. 

കടുത്ത നിയന്ത്രണങ്ങള്‍ക്കിടെ പൂരപ്രേമികളും പോലീസും തമ്മില്‍ തെക്കേഗോപുര നടയില്‍ ഉന്തുംതള്ളുമുണ്ടായി. വടത്തിന് പുറത്തിറങ്ങിയവരെ പോലീസ് മര്‍ദ്ദിച്ചെന്നും പരാതിയുണ്ട്. ശബരിമലയില്‍ നടപ്പാക്കിയതുപോലെ ഘട്ടംഘട്ടമായി നിയന്ത്രണങ്ങള്‍ കൊണ്ടുവന്ന് പൂരത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കാനുള്ള സര്‍ക്കാര്‍ തന്ത്രമാണെന്ന് പൂരപ്രേമികള്‍ പറയുന്നു. 

സുരക്ഷയുടെ പേരില്‍ ശബരിമല തിരുനടയിലും വാവരുനടയിലും നിയന്ത്രണമേര്‍പ്പെടുത്തിയിരുന്നു. പൂരത്തിന് സേവാഭാരതിയടക്കമുള്ള സംഘടനകള്‍ വര്‍ഷങ്ങളായി നടത്തിവന്നിരുന്ന സൗജന്യ മെഡിക്കല്‍ സഹായത്തിനും കുടിവെള്ള വിതരണത്തിനും അനുമതി നിഷേധിച്ചതിന് പിന്നില്‍ ദേവസ്വം മന്ത്രിയാണെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചിരുന്നു. ഐഎസ് അക്രമഭീഷണിയുടെ മറവില്‍ പൂരത്തിന്റെ നിയന്ത്രണം പോലീസിനെ ഉപയോഗിച്ച് പിടിച്ചെടുക്കാനുള്ള ശ്രമമാണ് ഇടത് സര്‍ക്കാര്‍ നടത്തുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നഷ്ട സ്വര്‍ണം കണ്ടെത്താനാകാതെ എസ്‌ഐടി; ശബരിമല സ്വര്‍ണക്കൊള്ളയില്‍ അന്വേഷണം ഇതര സംസ്ഥാന ക്ഷേത്രങ്ങളിലേക്കും

Kerala

ലഫ്. ജനറല്‍ വിജയ് നായര്‍ ഇന്‍ഫന്‍ട്രി സ്‌കൂള്‍ കമാന്‍ഡന്റ്

Main Article

ഡോളര്‍ വിമുക്ത വ്യാപാരവും ആത്മനിര്‍ഭര ഭാരതവും; ഊര്‍ജ സുരക്ഷയില്‍ ഭാരതത്തിന്റെ നയതന്ത്ര വിജയം

Kerala

കേരളം ഭരണം ആര്‍ക്ക്? നിയമസഭാ തെരഞ്ഞെടുപ്പ് ഫലത്തിന് ഒരുനാള്‍ മാത്രം

Kerala

കുമാരനാശാന്‍ പിറന്ന മണ്ണില്‍ മീന്‍ചന്ത; പ്രതിഷേധം കനക്കുന്നു

പുതിയ വാര്‍ത്തകള്‍

പ്രതിസന്ധിക്കിടെയും ജിഎസ്ടിയില്‍ ചരിത്ര നേട്ടം; ഏപ്രിലില്‍ 2.43 ലക്ഷം കോടി

ജിഎസ്ടിയും ചെക്ക് പോസ്റ്റുകളുടെ അവസാനവും സ്മാര്‍ട്ട് ഗതാഗത യുഗത്തിന്റെ തുടക്കം

മാറാട് കൂട്ടക്കൊലയുടെ 23-ാം വാര്‍ഷികത്തോടനുബന്ധിച്ച് മാറാട് അരയസമാജം പരിസരത്ത് നടന്ന ശ്രദ്ധാഞ്ജലി പരിപാടിയില്‍ ആര്‍എസ്എസ് ഉത്തര കേരളം പ്രാന്ത സഹകാര്യവാഹ്
പി.പി. സുരേഷ്ബാബു പുഷ്പാര്‍ച്ചന നടത്തുന്നു

മാറാട് നല്‍കുന്ന പാഠം ഇസ്ലാമിക ഭീകരതയുടെ കേരളത്തിലേക്കുള്ള വരവ്: എ.പി. അഹമ്മദ്

പുനരുദ്ധാരണം നടക്കുന്ന കൂവോട് ശ്രീമേലോംമുറ്റം ശ്രീകൃഷ്ണക്ഷേത്രം

നാടിനെ ഭക്തിസാന്ദ്രമാക്കുന്ന ശ്രീകൃഷ്ണ ക്ഷേത്രം

ജീവിതത്തിന്റെ അര്‍ത്ഥം തേടുന്ന മനസ്

സംഘര്‍ഷങ്ങള്‍ക്കിടയിലെ പുതിയ ലോകക്രമം; ശങ്കരദര്‍ശനവും ഭാരതവും ലോകസമാധാനവും

അദ്വൈതം: സാമൂഹിക ഐക്യത്തിനും സുസ്ഥിര ഭാവിക്കുമുള്ള ഭാരത സന്ദേശം

ഇന്ത്യയുടെ 39000 കോടിയുടെ പരീക്ഷണം, കാരണം ഭാവിയുദ്ധമെന്നാല്‍ റഫാലോ ബ്രഹ്മോസോ മാത്രമല്ല, ആളില്ലാ ആകാശവിമാനം മുഖ്യം…

ഹിന്ദു പെണ്‍കുട്ടി നേഹ സുരത്രോണിന്റെ പ്രഖ്യാപനത്തില്‍ ഞെട്ടി അമേരിക്ക;”ഞങ്ങള്‍ ഹിന്ദുക്കള്‍ ആരേയും മതപരിവര്‍ത്തനം ചെയ്യാറില്ല”.

നോയിഡ തൊഴിലാളി സമരത്തില്‍ യോഗി അറസ്റ്റ് ചെയ്ത തൊഴിലാളികളെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ട് എം.എ. ബേബിയുടെ നേതൃത്വത്തില‍് നടക്കുന്ന സമരം (ഇടത്ത്) രാഹുല്‍ ഗാന്ധി ചൈനയുമായി കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കരാര്‍ ഒപ്പുവെയ്ക്കുന്നു. സോണിയയും ഷീ ജിന്‍ പിങ്ങും പിന്നില്‍ (വലത്ത്)

ഇടതും കോണ്‍ഗ്രസും വീണ്ടും ചൈനാ ചാരന്മാരായി പ്രവര്‍ത്തിക്കുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.