Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഭീകരപ്രവര്‍ത്തനം: സംസ്ഥാന ഇന്റലിജന്‍സ് പരാജയം

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
May 1, 2019, 03:30 am IST
inKerala

തിരുവനന്തപുരം: സംസ്ഥാനത്ത് ഭീകര പ്രവര്‍ത്തനം സജീവമായത് ഇന്റലിജന്‍സ് വിഭാഗത്തിന്റെ വീഴ്ചയിലൂടെ. കാസര്‍കോട്ടുനിന്ന് 10 പേര്‍ യമനിലേക്ക് പോയെന്നും ഐഎസില്‍ ചേര്‍ന്നെന്നുമുള്ള കൃത്യമായ വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയിട്ടും നടപടിയെടുത്തില്ല. സ്‌പെഷ്യല്‍ ബ്രാഞ്ച് നല്‍കിയ മുന്നറിയിപ്പും നിര്‍ദേശങ്ങളും പോലും പരിഗണിച്ചില്ല. ഇന്റലിജന്‍സ് വിഭാഗത്തിന്റെ അനാസ്ഥയില്‍ സംസ്ഥാനത്തെ ആഭ്യന്തര സുരക്ഷ അവതാളത്തില്‍.

2018 ജൂലൈയില്‍ കാസര്‍കോട് ജില്ലാ സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി ജില്ലാ പോലീസ് മേധാവിക്ക് തീവ്രവാദ പ്രവര്‍ത്തനം സംബന്ധിച്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. 10പേര്‍ യമനിലേക്കും ഐഎസിലേക്കും പോയ വിവരം വിശദമായി അന്വേഷിച്ച് സ്‌പെഷ്യല്‍ റിപ്പോര്‍ട്ടാണ് നല്‍കിയത്. ചില സലാഫി ഗ്രൂപ്പുകളും പ്രത്യേകിച്ച് വിസ്ഡം ഗ്രൂപ്പും യമനില്‍ ജീവിത ചെലവ് കുറവാണെന്നും യഥാര്‍ഥ മുസ്ലിം ജീവിതമാണെന്നും പ്രചരിപ്പിച്ച് ആള്‍ക്കാരെ യമനില്‍ എത്തിക്കുന്നുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. 2016 അഫ്ഗാനിസ്ഥാനുവേണ്ടി ഇന്ത്യവിട്ട് യമനിലേക്ക് പോയവര്‍ ഐഎസുമായി ബന്ധമുള്ള ദമ്മാജ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് യമന്‍ എന്ന മത പഠന കേന്ദ്രത്തില്‍ ചേര്‍ന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

2016-ല്‍ കാസര്‍കോട് ചന്തേര പോലീസ് സ്റ്റേഷന്‍ പരിധിയിലെ തൃക്കരിപ്പൂര്‍, പണ്ടാന ഏരിയകളില്‍ നിന്ന് 10 പുരുഷന്മാരെയും നാലു കുടുംബങ്ങളെയും മൂന്നു കുട്ടികളെയും കാണാതായിട്ടുണ്ട്. ഈ കേസ് എന്‍ഐഎ അന്വേഷിക്കുകയാണ്. 2018 ജൂണില്‍ കാസര്‍കോട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും രണ്ട് കുടുംബങ്ങളിലെ പത്ത് പേരെ കാണാതായി. ഇവരില്‍ ഒരുകുടുംബം 07/06/2018 ല്‍ ബാംഗ്ലൂര്‍ എയര്‍പോര്‍ട്ട് വഴി ദുബായിലും അവിടെ നിന്ന് യമനിലും എത്തി. 29/06/2016 ന് കൊച്ചിവഴി യമനിലേയ്‌ക്ക് പോയ കുടുംബം യമനിലെ സലായില്‍ ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ ഉണ്ട്. 

മാത്രമല്ല തുടര്‍ന്ന് സ്വീകരിക്കേണ്ട സുരക്ഷാ നിര്‍ദേശങ്ങളും സ്‌പെഷ്യല്‍ ബ്രാഞ്ച് ഡിവൈഎസ്പി നല്‍കിയിരുന്നു. എല്ലാ പോലീസ് സ്റ്റേഷനുകളിലും ഇത് സംബന്ധിച്ചും, യമനിലേക്കുള്ള യാത്ര നിയമ വിരുദ്ധമാണെന്നും ശ്രദ്ധചെലുത്തണമെന്നും നിര്‍ദേശം നല്‍കുക, യമനിലേക്ക് പോകാന്‍ പ്രേരിപ്പിക്കുന്ന അല്ലെങ്കില്‍ പോയിട്ടുള്ള വ്യക്തികളെയും ഗ്രൂപ്പുകളെയും സംഘടനകളെയും മത സ്ഥാപനങ്ങളെയും കുറിച്ച് കൃത്യമായ അന്വേഷണം നടത്തുക, അവരെ നിരീക്ഷണത്തില്‍ വയ്‌ക്കുക, ഇത്തരം ഏജന്‍സികളെക്കുറിച്ചും അവര്‍ വിദേശത്തേക്ക് കൊണ്ടുപോയവരെക്കുറിച്ചും വ്യക്തമായി അന്വേഷിക്കുക തുടങ്ങിയ നിര്‍ദേശങ്ങളും നല്‍കിയിരുന്നു. എന്നാല്‍ ഇതൊന്നും സംസ്ഥാന ഇന്റലിജന്‍സോ പോലീസോ കാര്യമായി എടുത്തില്ല.

കഴിഞ്ഞ ദിവസം ശ്രീലങ്കന്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ഐഎസ് ബന്ധമുള്ള ആളെ എന്‍ഐഎ അറസ്റ്റ് ചെയ്തശേഷമാണ് ഇന്റലിജന്‍സിന് ഇത് സംബന്ധിച്ച വിവരം ലഭിക്കുന്നത്. ഇയാള്‍ ചാവേറായി പൊട്ടിത്തെറിക്കാനുള്ള പ്രവര്‍ത്തനം നടത്തിയത് ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞിരുന്നില്ലെന്നത് ഗൗരവതരമാണ്. മാത്രമല്ല മറ്റ് നാലുപേര്‍ അടങ്ങുന്ന ഗ്രൂപ്പ് പ്രവര്‍ത്തിക്കുന്നതും സംസ്ഥാനത്തെ ഇന്റലിജന്‍സ് വിഭാഗം അറിഞ്ഞില്ല. 

ശ്രീലങ്കന്‍ സ്‌ഫോടനത്തിന് നേതൃത്വം നല്‍കിയ ആള്‍ കേരളത്തില്‍ എത്തിയതിനെക്കുറിച്ചും ഇന്റലിജന്‍സിന് വിവരം ലഭിച്ചിട്ടില്ല. വിദേശത്തേക്ക് കടക്കാന്‍ സൗകര്യം ഒരുക്കുന്ന ഏജന്‍സികളെകുറിച്ചുപോലും അന്വേഷിക്കാന്‍ ഇന്റലിജന്‍സ് വിഭാഗം തയ്യാറായിട്ടില്ല.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

Kerala

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

India

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

Kerala

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

Kerala

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

വത്സലിന്റെ വസന്തം; കെസിഎല്ലിൽ രണ്ടാം അർദ്ധശതകവുമായി കൊല്ലം ക്യാപ്റ്റൻ

വാഹനത്തിന് ഫിറ്റ്നസ് സർട്ടിഫിക്കറ്റ് ലഭിക്കാത്ത ഓട്ടോ ഡ്രൈവർ ജീവനൊടുക്കി; ആത്മഹത്യ ഫേസ്ബുക്കില്‍ കുറിപ്പ് പങ്കുവെച്ചശേഷം

കുഴപ്പം എന്റേതായിരിക്കും ;ഭാര്യയുമായി പിരിഞ്ഞതിനെക്കുറിച്ച് വിനായകൻ

നേപ്പാളിന് വേണ്ടി മുന്നോട്ടു വരണം; എല്ലാ സഹായങ്ങളും എത്തിക്കാൻ സംഘം സജ്ജം: സർകാര്യവാഹ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.