Monday, March 23, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

സിപിഎം: 55 ല്‍ അകാല ചരമത്തിലേക്ക്

കാവാലം ശശികുമാര്‍ by കാവാലം ശശികുമാര്‍
Apr 11, 2019, 08:33 am IST
in Kerala

കൊച്ചി: ഇന്നേക്ക് 55 വര്‍ഷം മുമ്പ് 1964 ഏപ്രില്‍ 11നാണ് കൊല്‍ക്കത്തയില്‍ സിപിഐ (എം) എന്ന മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി പിറന്നത്. 

അമ്പത്തിയഞ്ചാം വയസെത്തുമ്പോള്‍ അകാല ചരമത്തിന്റെ കുറിപ്പെഴുതി വെച്ചു കഴിഞ്ഞു അതില്‍ പ്രതീക്ഷയര്‍പ്പിച്ചിരുന്നവരും. സിപിഐ എന്ന കമ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയില്‍ നിന്ന് വഴി പിരിഞ്ഞ 32 പേരുടെ ഒപ്പം പോയവരും അനാഥരായി. നേതാവില്ല, ആദര്‍ശമില്ല, ആശയമില്ല, അണികളുമില്ല. പാര്‍ട്ടിയുടെ ദേശീയ പദവി അംഗീകാരം പോകില്ല എന്ന് ഉറപ്പാക്കാന്‍ മെയ് 23 വരെ, കാക്കണം.

ദേശീയ ജനാധിപത്യമല്ല, ജനകീയ ജനാധിപത്യമാണ് വേണ്ടതെന്നായിരുന്നു ഇഎംഎസ്, വി.എസ്. അച്യുതാനന്ദന്‍ ഉള്‍പ്പെടെ സ്ഥാപക നേതാക്കളുടെ രാഷ്‌ട്രീയം. ചൈനയായിരുന്നു മാതൃക.വിപ്ലവം തോക്കിന്‍ കുഴലിലൂടെ എന്നു പ്രവചിച്ച മാവോ സെ തുങ്ങായിരുന്നു ആദര്‍ശപുരുഷന്‍. ഇന്നിപ്പോള്‍ നിലനില്‍പ്പിന് കോണ്‍ഗ്രസാണ് താങ്ങ്, കോര്‍പ്പറേറ്റുകളാണ് ഊന്ന്, അവസരത്തിനൊത്താണ് നയം. 

ഇതിനിടെ എന്തെല്ലാം സംഭവിച്ചില്ല! കമ്യൂണിസ്റ്റുകാരന്‍ പ്രധാനമന്ത്രിയാകുമെന്ന സ്ഥിതി വന്നു. പാര്‍ട്ടിയുടെ കരുത്തുകൊണ്ടായിരുന്നില്ല മറ്റു കക്ഷികള്‍  ഈ ദാനത്തിന് തയ്യാറായത്. എങ്കിലും നേതൃത്വത്തിലെ കുശുമ്പും അസൂയയും കൊണ്ട് അതു നടന്നില്ല. ‘ചരിത്രപരമായ വിഡ്ഢിത്തം’ എന്ന് പാര്‍ട്ടി നേതാവ് ജ്യോതിബസു സ്വയം വിശേഷിപ്പിച്ചത് ആ തീരുമാനത്തെക്കുറിച്ച് മാത്രമായിരുന്നോ? ഇന്നും വ്യക്തമല്ല?

ഭരണത്തില്‍ ചേരാതെ പാര്‍ട്ടി കേന്ദ്രം ഭരിച്ചു. ഭരണഘടനാപരമായ ഒരുത്തരവാദിത്തവുമില്ലാതെ ഭരണസുഖം ആസ്വദിച്ചു. ഐക്യമുന്നണി സര്‍ക്കാരെന്ന പേരില്‍ ദേവഗൗഡ, ഗുജ്‌റാള്‍ സര്‍ക്കാരുകളെ നിയന്ത്രിച്ചു. സ്റ്റിയറിങ് കമ്മിറ്റി ചെയര്‍മാനായി പാര്‍ട്ടി ജനറല്‍ സെക്രട്ടറി ഹര്‍കിഷന്‍ സിങ്‌സുര്‍ജിത് വളയംപിടിച്ചു. അതിനും മുമ്പ് കോണ്‍ഗ്രസ്സിന്റെ പി.വി. നരസിംഹറാവു സര്‍ക്കാരിനെ പിന്തുണച്ച് നിലനിര്‍ത്തി, പാര്‍ട്ടി ഭരണത്തണലില്‍ കഴിഞ്ഞു.

പശ്ചിമബംഗാളില്‍ മറ്റൊരാളുടെ ശബ്ദമുയരാന്‍ അനുവദിക്കാതെ 34 വര്‍ഷം തുടര്‍ച്ചയായി; കാല്‍ നൂറ്റാണ്ട് ത്രിപുരയും ഭരിച്ചു. രാജ്യത്തെ ഏറ്റവും വലിയ സ്വത്തുടമസ്ഥതയുള്ള മൂന്നാമത്തെ പാര്‍ട്ടിയായി വളര്‍ന്നു. ഭരണം അവശേഷിക്കുന്ന കേരളത്തില്‍ വന്‍കിട കോര്‍പ്പറേറ്റ് സ്ഥാപനങ്ങളെ തോല്‍പ്പിക്കുന്ന സ്ഥാപനസമൂഹത്തിന് ഉടമയായി. മാറി മാറി അഞ്ചുവര്‍ഷം വീതം ഇത് ഇരുപത്തിനാലാം വര്‍ഷമാണ് സംസ്ഥാന ഭരണത്തില്‍!!

പക്ഷേ, 55 വര്‍ഷത്തിനുശേഷം ഇന്നോ? സഖാക്കളില്ല, ശരിയായ നേതാവില്ല, അഴിമതിക്കുഴിയിലാണ് നേതാക്കള്‍. അണികള്‍ക്കാവേശമില്ല. ഭരണം ഒരു സംസ്ഥാനത്തിലേക്ക് ചുരുങ്ങി. നയമില്ല, ആദര്‍ശമില്ല. തൊഴിലാളി വര്‍ഗത്തെ പരിചയമില്ല. കമ്യൂണിസ്റ്റ് തത്ത്വങ്ങള്‍ പ്രസംഗത്തില്‍പ്പോലുമില്ല. അനൗദ്യോഗികമായാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടി സ്ഥാനമുണ്ടായിരുന്ന പാര്‍ട്ടി, പതിനേഴാം ലോക്‌സഭാ തെരഞ്ഞെടുപ്പ് ഫലം വന്നു കഴിയുമ്പോള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അംഗീകാരം നഷ്ടമാകാതിരിക്കാന്‍  കോണ്‍ഗ്രസ്സിന്റെ സഖ്യത്തിന് കാല്‍പിടിക്കുന്നു. പ്രാദേശിക പാര്‍ട്ടികള്‍ക്ക് വിടുപണി ചെയ്യുന്നു. എന്നാല്‍ സിപിഐ എന്ന മാതൃസംഘടനയോട് ലയനത്തിന് ഒരുക്കമല്ലെന്ന് ശത്രുതാ നിലപാടില്‍ ഒരു മാറ്റത്തിനുമില്ല.

ഐസിയുവില്‍ നിന്ന് വെന്റിലേറ്ററിലേക്ക് നീങ്ങിയതല്ലാതെ ഫലമില്ല. മെയ് 23 ലെ പ്രഖ്യാപനത്തിലറിയാം, അത് സംഭവിക്കുന്നത് എങ്ങനെയാണെന്ന്. കമ്യൂണിസ്റ്റ് വിചാരക്കാരന്‍ സി.ആര്‍. പരമേശ്വരന്‍ അടുത്തിടെ എഴുതി, അടുത്ത തെരഞ്ഞെടുപ്പില്‍ കുടത്തിന് ഒരു വോട്ടു കുത്തണമെന്ന്. അത് മരണാനന്തര ക്രിയകളുടെ കുടവും പ്രാദേശിക കക്ഷികള്‍ക്കുള്ള ചിഹ്നത്തിന്റെ കുടവുമാകാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജാഗ്രതാ നിർദ്ദേശങ്ങളും; 2026 മാർച്ച് 23-ലെ രാശിഫലം – AI ജ്യോതിഷം

Samskriti

കളരികളുടെയും അങ്കങ്ങളുടെയും നാടായ കടത്തനാടിന്റെ സ്വന്തം ലോകനാർകാവ് ക്ഷേത്രത്തിന്റെ മാഹാത്മ്യത്തെ കുറിച്ചറിയാം

Samskriti

കൂവളത്തിന്റെ മഹാത്മ്യം, കൂവളത്തില പറിക്കാൻ പാടില്ലാത്ത ദിനങ്ങൾ

മാത്യു ആരോണ്‍ വാന്‍ഡേക് എന്ന ഇന്ത്യയില്‍ പിടിയിലായ അമേരിക്കന്‍ ചാരനായ പട്ടാളക്കാരന്‍
India

മാത്യു ആരോണ്‍ വാന്‍ഡേക് പിടിയിലായപ്പോള്‍ പുറത്തുവരുന്നത് മോദി സര്‍ക്കാരിനെ അട്ടിമറിക്കാനുള്ള ഡീപ് സ്റ്റേറ്റ് ഗൂഢാലോചന

Kerala

നേമത്ത് നോമിനേഷന്‍ കൊടുക്കാനെത്തിയ രാജീവ് ചന്ദ്രശേഖറിന് പിന്തുണയുമായി വന്ന ജെന്‍സീ പിള്ളേര്‍ പറഞ്ഞത് മാറ്റത്തിന്റെ കാറ്റ്…കേരളം മാറും…

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സൈപ്രസില്‍ കാന്‍ഡിഡേറ്റ്സ് മത്സരത്തിനില്ലെന്ന് കൊനേരു ഹംപി ഒടുവില്‍ ഫിഡെ വഴങ്ങി, മറ്റൊരു സ്ഥലത്ത് മത്സരം നടത്തും

വർക്കലയില്‍ ബിജെപിയുടെ പൂഴിക്കടകന്‍; ബിജെപി സ്ഥാനാർത്ഥിയായുള്ള അഡ്വ. സ്മിത സുന്ദരേശരന്റെ വരവില്‍ സമവാക്യങ്ങള്‍ മാറിമറിയും

‘ഒടുവിൽ എനിക്ക് ദർശനം ലഭിച്ചു ‘ ; ജർമ്മനിയിൽ നിന്ന് രാം ലല്ലയെ കാണാൻ അയോദ്ധ്യയിലെത്തിയ ആഞ്ജനേയൻ

അനന്തപത്മനാഭസ്വാമി ക്ഷേത്രത്തില്‍ വര്‍ഷത്തില്‍ രണ്ട് തവണ സംഭവിക്കുന്ന സൂര്യസ്മരണം എന്ന പ്രതിഭാസം. സൂര്യന്‍ കൃത്യമായ ഇടവേളകളില്‍ ക്ഷേത്രഗോപുജാലകങ്ങളില്‍ കാണാവുന്ന പ്രകാശക്കാഴ്ചയാണ് സൂര്യസ്മരണം (ഇടത്ത്) മഹീന്ദ്ര കമ്പനി ഉടമ ആനന്ദ് മഹീന്ദ്ര (വലത്ത്)

‘സൂര്യസ്മരണം’ കാണാന്‍ അനന്തപത്മനാഭസ്വാമി ക്ഷേത്രത്തിലേക്ക് ആനന്ദ് മഹീന്ദ്ര എത്തും; വാസ്തുവിദ്യയും ജ്യോതിശാസ്ത്രവും സംഗമിക്കുന്നത് കാണാന്‍…

മലയിന്‍കീഴിനെ കാവി കടലാക്കി കാട്ടാക്കട എന്‍ ഡി എ സ്ഥാനാര്‍ത്ഥി പി കെ കൃഷ്ണദാസിന്റെ റോഡ് ഷോ

ഇറാന്‍ യുദ്ധം രൂക്ഷമാകുന്നു; ഊ​ർ​ജ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ അടിയന്തര ഉ​ന്ന​ത​ത​ല യോ​ഗം ചേ​ർ​ന്ന് കേ​ന്ദ്രം

ക​ടം വാ​ങ്ങി​യ ആളെ വാ​യ്‌പ തി​രി​ച്ച​ട​യ്‌ക്കാ​ൻ വി​ളി​ക്കു​ന്ന​ത് ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​യ​ല്ല: സു​പ്രീം​കോ​ട​തി

പടർന്ന് പന്തലിച്ച് സനാതനധർമ്മം : 500-ലധികം കുടുംബങ്ങളിൽ നിന്നുള്ള 610 ഓളം പേർ ഹിന്ദു മതം സ്വീകരിച്ചു

ഹോര്‍മുസ് കടലിടുക്ക് അടച്ചിടുമെന്ന് നിലപാടിലുറച്ച് ഇറാന്‍; വൈദ്യുതനിലയങ്ങള്‍ ആക്രമിച്ചാല്‍ തിരിച്ചടിക്കുമെന്ന് യുഎസിന് താക്കീത്, എണ്ണവില ഉയരും

വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കാനുള്ള സമയപരിധി അവസാനിച്ചു,പോസ്റ്റല്‍ ബാലറ്റ് അപേക്ഷാ കാലാവധി 7 ദിവസം വരെ നീട്ടി നല്‍കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.