Thursday, August 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കെ. സുരേന്ദ്രനെ കുടുക്കാന്‍ സര്‍ക്കാരിന്റെ കള്ളക്കളി

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Apr 4, 2019, 02:11 am IST
inKerala

കൊച്ചി: പത്തനംതിട്ട നിയോജക മണ്ഡലത്തില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്റെ പടയോട്ടത്തില്‍ ഭയന്ന് സംസ്ഥാന സര്‍ക്കാര്‍ ഗൂഢതന്ത്രങ്ങള്‍ മെനയുന്നു. സുരേന്ദ്രനെ  ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്താക്കാന്‍ പിണറായി സര്‍ക്കാരിന്റെ കള്ളക്കളി. ശബരിമല വിഷയത്തില്‍ കേരളത്തിലങ്ങോളമിങ്ങോളം സുരേന്ദ്രനെതിരെ പോലീസിനെക്കൊണ്ട് കേസുകള്‍ എടുപ്പിക്കുകയും അത് മറച്ചുവെയ്‌പ്പിക്കുകയുമാണ് സര്‍ക്കാര്‍.

നാമനിര്‍ദേശ പത്രികയില്‍ മുഴുവന്‍ കേസുകളുടെയും വിവരങ്ങള്‍ ചേര്‍ക്കണമെന്നാണ് നിയമം. ഏതെങ്കിലും കേസിന്റെ കാര്യം ചേര്‍ത്തിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ പത്രിക തള്ളും. അതോടെ തെരഞ്ഞെടുപ്പില്‍ നിന്ന് പുറത്താകും. ഈ വൃത്തികെട്ട കളിയാണ് സര്‍ക്കാര്‍ കളിച്ചത്.

ശബരിമല പ്രക്ഷോഭം കത്തിനിന്ന  സമയത്ത് എടുത്ത ഇരുപതോളം കേസുകളെക്കുറിച്ചു മാത്രമേ സുരേന്ദ്രനേയും അഭിഭാഷകരേയും അറിയിച്ചുള്ളൂ. മാധ്യമങ്ങളില്‍ വന്ന റിപ്പോര്‍ട്ടുകൡലും ഇൗ കേസുകളുടെ കാര്യങ്ങള്‍ മാത്രമാണ് നല്‍കിയത്. ഈ കേസുകളുടെ വിവരങ്ങള്‍ വച്ചാണ് സുരേന്ദ്രന്‍ പത്രിക നല്‍കിയതും. എന്നാല്‍ ഈ കേസുകള്‍ക്കു പുറമേ ഇടതു സര്‍ക്കാരിന്റെ നിര്‍ദേശ പ്രകാരം സുരേന്ദ്രനെതിരെ വേറെയും കേസുകള്‍ എടുത്തിരുന്നു. എന്നാല്‍ ഇക്കാര്യം മറച്ചുവച്ചു. ആകെ 184 കേസുകളാണ് അദ്ദേഹത്തിനെതിരെയുള്ളതെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ ഹൈക്കോടതിയില്‍ നല്‍കിയ റിപ്പോര്‍ട്ടിലാണ് വെളിപ്പെടുത്തിയത്.

 ഇവിടെയാണ് സര്‍ക്കാരിന്റെ കള്ളക്കളി. ഈ കേസുകള്‍ എല്ലാം തന്നെ ജാമ്യമില്ലാ വകുപ്പു പ്രകാരമാണ്. ഇവയില്‍ സ്‌റ്റേഷന്‍ ജാമ്യം സാധ്യമല്ല. അതിനാല്‍ കേസ് എടുത്ത് കോടതിക്ക് കൈമാറുകയാണ്. കോടതി സമന്‍സ് അയച്ച് നടപടി തുടങ്ങാന്‍ സ്വാഭാവികമായും കാലതാമസം വരും. കോടതി സമന്‍സ് അയയ്‌ക്കുമ്പോഴേ വിവരം അറിയൂ. 

അതല്ലെങ്കില്‍ കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്യണം. ഇതാണ് സ്വാഭാവികമായി ചെയ്യേണ്ടതും.  എന്നാല്‍ സുരേന്ദ്രനെതിരെ നാട്ടിലാകെ കേസ് എടുത്ത പോലീസ്, സംസ്ഥാന സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരം മൗനം പാലിച്ചു. കേസ് എടുത്ത വിവരം അറിയിച്ചില്ല, അറസ്റ്റ് ചെയ്തതുമില്ല. വിവരം അറിയിക്കണമെന്ന് നിയമമില്ല. എന്നാല്‍, അറസ്റ്റിനു മുതിര്‍ന്നുമില്ല. അങ്ങനെ നൂറിലേറെ കേസുകളുടെ വിവരം സര്‍ക്കാര്‍ മറച്ചുവച്ചു.

 ഇത്രയേറെ കേസുകള്‍ തനിക്കെതിരെ  ഉണ്ടെന്നറിഞ്ഞാലേ  സുരേന്ദ്രന് അവ പത്രികയില്‍ ചേര്‍ക്കാന്‍ കഴിയൂ. ഇവ ചേര്‍ക്കാതിരുന്നാല്‍ സൂക്ഷ്മ പരിശോധനാ സമയത്ത് പത്രിക തള്ളും. അങ്ങനെ പത്രിക തള്ളിക്കാനുള്ള രഹസ്യ നീക്കമാണ് സര്‍ക്കാര്‍ നടത്തിയത്. എന്നാല്‍ ഹൈക്കോടതിയില്‍  ഒരു സിപിഐ പ്രവര്‍ത്തകന്‍ നല്‍കിയ പൊതുതാല്‍പ്പര്യഹര്‍ജിയില്‍ കേസിന്റെ വിവരങ്ങള്‍ സര്‍ക്കാരിന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തേണ്ടിവന്നു. അതോടെയാണ് സുരേന്ദ്രനെതിരെ ഇത്രയധികം കേസുകള്‍  ചമച്ചിട്ടുണ്ടെന്ന് പുറത്തായത്. ഇനി ഈ കേസിന്റെ കാര്യങ്ങള്‍ കൂടി ചേര്‍ത്ത് സുരേന്ദ്രന്‍ പുതിയ പത്രിക നല്‍കും.  പത്രികാ സമര്‍പ്പണ തീയതി കഴിഞ്ഞാണ് കേസുകളുടെ വിവരങ്ങള്‍ പുറത്തുവന്നിരുന്നതെങ്കില്‍ പിണറായി സര്‍ക്കാരിന്റെ ഗൂഢപദ്ധതി വിജയിക്കുമായിരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലോക ഹിന്ദു മഹാസമ്മേളനത്തിന് മുംബൈ വേദിയാകും; ഡിസംബര്‍ 18 മുതല്‍ 20 വരെ ജിയോ വേള്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍

Kerala

ഓണം വാരാഘോഷത്തിന്റെ താരം…. ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ, കനകക്കുന്നിലേക്ക് വരൂ

Kerala

തുഞ്ചൻപറമ്പിലെ അധിക്ഷേപ പരാമർശനത്തിൽ സണ്ണി എം. കപിക്കാടിനെതിരെ കേസെടുക്കണം : ശബരിമല അയ്യപ്പ സേവാ സമാജം

ആര്‍എസ്എസ് ദേശീയ മാധ്യമ, പബ്ലിസിറ്റി മേധാവി സുനില്‍ അംബേക്കര്‍ (വലത്ത്) ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത് (നടുവില്‍) ന്യൂയോര്‍ക്ക് മേയര്‍ സൊഹ്റാന‍് മംദാനി (ഇടത്ത്)
India

യുഎസിലെ മോഹൻ ഭഗവതിന്റെ പരിപാടി എല്ലാവരെയും ഉൾക്കൊള്ളുന്ന “ഭാരതീയ ധാർമ്മികത”യെ പ്രതിഫലിപ്പിക്കുന്ന ഒന്നാണെന്ന് സുനില്‍ അംബേക്കര്‍

Kerala

എ. ബാലകൃഷ്ണൻ ജിയുടെ വിയോഗത്തിൽ അനുശോചിച്ച് പ്രധാനമന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ഓണപ്പെരുമയില്‍ മില്‍മ; പാലുത്പന്നങ്ങളുടെ വില്‍പ്പനയില്‍ വന്‍ വര്‍ധന

കാൺപൂരിൽ പരിശീലന വിമാനം തകർന്നു വീണു; രണ്ട് പൈലറ്റുമാർക്ക് ദാരുണാന്ത്യം

ശിവ സൂര്യയെ കാണാതായിട്ട് 20 ദിവസം; വാരണാസിയിലും ഇല്ല

എ. ബാലകൃഷ്ണൻ : സമർപ്പിത ജീവിതത്തിന്റെ ഉത്തമ മാതൃക- ആർ.സഞ്ജയൻ

തരംഗമാവാന്‍ വരുന്നൂ…. ടിവിഎസ് ജൂപ്പിറ്റർ ഡ്യുവൽ ടോൺ സ്പെക്ട്രൽ റേഞ്ച് 

എന്റെ 48 ലക്ഷം രൂപ വരുന്ന സ്വർണാഭരണങ്ങൾ മോഷണം പോയി; നടി ഷീല.

ഓട്ടോ ഡ്രൈവറുടെ ആത്മഹത്യ; ഗതാഗത മന്ത്രി സിപി ജോൺ റിപ്പോർട്ട് തേടി

ഞാന്‍ പോലുമറിയാതെ എന്റെ പാട്ടുകള്‍ ആ രണ്ട് പേരെ ആത്മഹത്യയില്‍ നിന്നും പിന്തിരിപ്പിച്ചിട്ടുണ്ട്;കെഎസ് ചിത്ര

ഓണാഘോഷ വേളയില്‍ കനകക്കുന്നിനെ പ്ലാസ്റ്റിക് മാലിന്യമുക്തമാക്കുന്നതിന് പരിശ്രമിക്കുന്ന ഗ്രീന്‍ പ്രോട്ടോക്കോള്‍ വോളണ്ടിയര്‍മാര്‍.

ഓണാഘോഷത്തിന് ഹരിതമുഖം; കനകക്കുന്നില്‍ ‘പ്ലാസ്റ്റിക് അറസ്റ്റ്’

താമരശ്ശേരി ഫ്രഷ് കട്ട് പൂട്ടും; അടച്ചുപൂട്ടാനുള്ള കരാര്‍ ഒപ്പിട്ടു, സമരം അവസാനിപ്പിക്കാനുള്ള നാടകമെന്ന് ഒരു വിഭാഗം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.