Thursday, March 26, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാഹുല്‍ വയനാട്ടില്‍ അഭയം തേടി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Mar 31, 2019, 11:17 am IST
in Kerala

ന്യൂദല്‍ഹി: അമേത്തിയില്‍ പരാജയമുറപ്പിച്ച കോണ്‍ഗ്രസ് പ്രസിഡന്റ് രാഹുല്‍ കേരളത്തിലെ വയനാട്ടില്‍ അഭയം പ്രാപിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ വയനാട് മണ്ഡലത്തില്‍ നിന്നു കൂടി മത്സരിക്കാന്‍ രാഹുല്‍ തീരുമാനിച്ചു. ഇത്രയും നാള്‍ എഴുന്നള്ളിച്ചു കൊണ്ടു നടന്നിട്ട് നേരിട്ടു മത്സരിക്കാന്‍ രാഹുല്‍ വരുമ്പോള്‍ ഒത്തുകളിയുടേയും മാനക്കേടിന്റെയും ഇടയില്‍ പൊതുസമൂഹത്തിനു മുന്നില്‍ തുണിയുരിഞ്ഞ അവസ്ഥയില്‍ ഇടതുപക്ഷം. 

തമിഴ്‌നാട്ടിലടക്കം കോണ്‍ഗ്രസ് ഉള്‍പ്പെട്ട സഖ്യത്തില്‍ പങ്കാളിയായ സിപിഎമ്മിന്റെ കേന്ദ്ര, സംസ്ഥാന നേതൃത്വങ്ങള്‍ എന്തു പറയണം എന്നറിയാതെ പിച്ചുംപേയും പുലമ്പുന്നു. കോണ്‍ഗ്രസിനെ ഒഴിവാക്കി മായാവതിയുടെ നേതൃത്വത്തില്‍ ദേശീയ ബദലിനു ശ്രമിക്കുന്നു തുടങ്ങിയ മുഖം രക്ഷിക്കല്‍ നാടകങ്ങള്‍ തുടങ്ങിയിട്ടുണ്ട് സിപിഎം നേതൃത്വം. 

ഉത്തര്‍പ്രദേശിലെ അമേത്തിയില്‍ ബിജെപിയുടെ കേന്ദ്രമന്ത്രി സ്മൃതി ഇറാനിയില്‍ നിന്ന് കടുത്ത പോരാട്ടം നേരിടുന്ന രാഹുലിനെ സുരക്ഷിത മണ്ഡലത്തില്‍ മത്സരിപ്പിക്കാന്‍ കുറച്ചു ദിവസമായി കോണ്‍ഗ്രസ് കഷ്ടപ്പെടുകയായിരുന്നു. ദക്ഷിണേന്ത്യയിലെ ഏതെങ്കിലും സീറ്റില്‍ നിര്‍ത്തിയില്ലെങ്കില്‍ പരാജയമാവും ഫലം എന്നുറപ്പിച്ച പാര്‍ട്ടി കര്‍ണാടക ലക്ഷ്യമിട്ടു. അവിടെ നിന്ന് പ്രവര്‍ത്തകര്‍ വിളിക്കുന്നു എന്നാണ് പറഞ്ഞിരുന്നത്. എന്നാല്‍ കര്‍ണാടകയില്‍ സീറ്റുകള്‍ ഒന്നും ഒഴിച്ചിട്ടിരുന്നില്ല. കന്നഡമണ്ണും രാഹുലിനു സുരക്ഷിതമല്ലെന്നാണ് അവിടെ നിന്ന് എഐസിസിക്കു കിട്ടിയ റിപ്പോര്‍ട്ട്.

അതുകൂടി കണക്കിലെടുത്താണ് ഇന്നലെ മുതിര്‍ന്ന നേതാവ് എ.കെ. ആന്റണി വയനാട്ടില്‍ രാഹുലിന്റെ സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചത്. പാര്‍ട്ടി വക്താവ് സുര്‍ജേവാല, ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എന്നിവര്‍ക്കൊപ്പമാണ് ആന്റണി മാധ്യമങ്ങളെ കണ്ടത്. ആന്റണിയും വേണുഗോപാലും ദീര്‍ഘ നേരം ചര്‍ച്ച നടത്തിയതിനു ശേഷമായിരുന്നു പ്രഖ്യാപനം. സംസ്ഥാനത്തു നിന്നു തുടര്‍ച്ചയായി ആവശ്യം ഉയര്‍ന്നു. പല ഘട്ടങ്ങളില്‍ ചര്‍ച്ച നടത്തി. വയനാട്ടിലെ സ്ഥാനാര്‍ത്ഥിത്വം ദേശീയ നേതൃത്വം അംഗീകരിക്കുന്നു, ആന്റണി പറഞ്ഞു. മൂന്നു സംസ്ഥാനങ്ങളുടെ അതിര്‍ത്തി പങ്കിടുന്ന വയനാട്ടില്‍ രാഹുല്‍ മത്സരിക്കുന്നത് കേരളത്തിലും തമിഴ്‌നാട്ടിലും കര്‍ണാടകയിലും വലിയ സ്വാധീനമുണ്ടാക്കുമെന്നും ആന്റണി അവകാശപ്പെട്ടു. വടകരയില്‍ കെ. മുരളീധരന്റെ സ്ഥാനാര്‍ത്ഥിത്വവും കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി വിശ്വസ്തനായ ടി. സിദ്ദിഖിനു വേണ്ടി വഴക്കിട്ടു നേടിയ വയനാട്ടില്‍ രാഹുല്‍ മത്സിരിക്കുമെന്ന് വന്നതോടെ കേരളത്തില്‍ വലിയ പ്രതിസന്ധിയാണ് ഉടലെടുത്തത്. രാഹുലിനായി പിന്മാറുന്നു എന്നു പറഞ്ഞ് സിദ്ദിഖ് കളംവിട്ടു. ഗ്രൂപ്പു പോരില്‍ ജയിക്കാന്‍ ഒരുപക്ഷം ദേശീയ പ്രസിഡന്റിനെത്തന്നെ ആയുധമാക്കി എന്നതടക്കമുള്ള ആരോപണങ്ങള്‍ ഉയര്‍ന്നു. സ്ഥാനാര്‍ത്ഥി പട്ടികകള്‍ തുടര്‍ച്ചയായി ഇറങ്ങിയതിലൊന്നും വയനാടും വടകരയും ഉള്‍പ്പെടാതിരുന്നത് അസ്വസ്ഥത സൃഷ്ടിച്ചു. സ്ഥാനാര്‍ത്ഥിത്വം വൈകുന്നതിനെതിരെ  മുസ്ലിം ലീഗ് അടക്കമുള്ള ഘടകകക്ഷികള്‍ അതൃപ്തി തുറന്ന് അറിയിച്ചു.

2009ല്‍ കോണ്‍ഗ്രസിലെ എം.ഐ. ഷാനവാസ് ഒരു ലക്ഷത്തി അമ്പത്തിമൂവായിരം വോട്ടുകളുടെ ഭൂരിപക്ഷത്തിനു ജയിച്ച വയനാട്ടില്‍ 2014ല്‍ ഷാനവാസിന്റെ ഭൂരിപക്ഷം ഇരുപതിനായിരമായി കുറഞ്ഞു. സിപിഐക്ക് അവകാശപ്പെട്ട വയനാട്ടില്‍ ഇത്തവണ പി.പി. സുനീറാണ് എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ട്രെയിനിൽ 10 വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം; ഉത്തർപ്രദേശ് സ്വദേശി പിടിയിൽ, പ്രതി ട്രെയിനിലെ ബെഡ് റോൾ ജീവനക്കാരൻ

Kerala

തൃശൂർ പൂരത്തിന് ഇക്കുറിയും തെച്ചിക്കോട്ട്കാവ് രാമചന്ദ്രനെത്തും; ഇത്തവണയും രാമരാജാവ് ചെമ്പൂക്കാവ് ഭഗവതിയുടെ തിടമ്പേറ്റും

Kerala

പാണക്കാട് തങ്ങൾക്കെതിരെ വ്യാജപ്രചരണം: പിന്നിൽ കാപ്പ കേസ് പ്രതി മുഹമ്മദ് റോഷൻ, പ്രതിക്കായി അന്വേഷണം ഊർജിതമാക്കി പോലീസ്

India

വന്ദേഭാരതിൽ മോശം ഭക്ഷണം; കാറ്ററിങ് കമ്പനിക്ക് 50 ലക്ഷം പിഴയിട്ട് റെയിൽവേ

Kerala

ശബരിമല സ്വർണക്കൊള്ളയ്‌ക്ക് പിന്നിൽ ഇടതും വലതും; സര്‍ക്കാര്‍ ശ്രമിച്ചത് വിശ്വാസത്തെ കുത്തിനോവിക്കാൻ: പ്രകാശ് ജാവദേക്കര്‍

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിദേശ വനിതയുടെ ബാഗിൽ നിന്ന് 1600 ഡോളർ മോഷ്ടിച്ചു; കുട്ടനാട്ടിൽ ഹൗസ് ബോട്ട് ജീവനക്കാരൻ അറസ്റ്റിൽ

മൊണാലിസയുടെ ഭർത്താവിനെതിരെ പോലീസിൽ പരാതി

ശബരിമല കൊടിമരനിർമാണ ക്രമക്കേട്; കേസെടുക്കാൻ തെളിവില്ലെന്ന് വിജിലൻസ്, കേസ് അവസാനിപ്പിച്ച് ഹൈക്കോടതി

ആവേശവും ആഹ്ലാദവും നിറഞ്ഞ ചരിത്രദിനം; നാടിന്റെ ആശാകേന്ദ്രമായി ബിജെപി ജില്ലാ ആസ്ഥാനമന്ദിരം പ്രവര്‍ത്തനമാരംഭിച്ചു

പ്രതിപക്ഷ നേതാവിന്റെ വോട്ട് ബാങ്ക് പരമാര്‍ശം തിരിഞ്ഞു കൊത്തുന്നു

അനന്തപുരിയിലേത് ക്ലാസിക് പോരാട്ടം

വട്ടിയൂര്‍ക്കാവിലെ ബിജെപി സ്ഥാനാര്‍ത്ഥി ആര്‍. ശ്രീലേഖ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടയില്‍

ശ്രീലേഖയുടെ സ്ഥാനാര്‍ത്ഥിത്വത്തില്‍ വട്ടിയൂര്‍ക്കാവില്‍ താരപദവി

പ്രധാനമന്ത്രി മോദി ഞായറാഴ്ച കേരളത്തില്‍

കാലടി ഗവ. ഹൈസ്‌കൂളില്‍ പഌസ് ടു അനുവദിക്കണമെന്നാവശ്യപ്പെട്ട് 2013ല്‍ വി. ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് നിവേദനം നല്‍കുന്നു (ഫയല്‍ ചിത്രം)

അന്ന് പ്ലസ് ടു അനുവദിക്കാന്‍ നിവേദനം നല്‍കി; അഞ്ചുവര്‍ഷം വിദ്യാഭ്യാസ മന്ത്രിയായിട്ടും പ്ലസ് ടു അനുവദിക്കാതെ വി. ശിവന്‍കുട്ടി

രണ്ട് പേജുള്ള ചോദ്യങ്ങള്‍ക്ക് വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത് ഒരു പേജിലെ ചോദ്യങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.