Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഡബിളടിച്ചവര്‍

2014-ല്‍ നരേന്ദ്ര മോദിയുടെ ഇരട്ട വിജയങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റെക്കോഡായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ അഞ്ചര ലക്ഷത്തിലധികം വോട്ടിനും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അഞ്ചു ലക്ഷത്തിനടുത്തും വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്.

പി. ശ്രീകുമാര്‍ by പി. ശ്രീകുമാര്‍
Mar 29, 2019, 06:17 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ഇരട്ടവിജയത്തിന്റെ മധുരം രണ്ടു തവണ ആസ്വദിച്ചവര്‍ രണ്ടു പേര്‍. അടല്‍ ബിഹാരി വാജ്‌പേയിയും മുലായംസിങ് യാദവും. മൂന്നു മണ്ഡലങ്ങളില്‍ ഒരേ സമയം പോരിനിറങ്ങിയവരിലും രണ്ട്  ദേശീയ നേതാക്കളുണ്ട്. അടല്‍ ബിഹാരി വാജ്‌പേയിയും ദേവീലാലും. രണ്ട് മണ്ഡലത്തില്‍ ഒന്നിച്ചു തോല്‍ക്കാനുള്ള നിര്‍ഭാഗ്യം രണ്ടു തവണ വാജ്‌പേയിക്കുണ്ടായി. രണ്ടു തെരഞ്ഞെടുപ്പുകളില്‍ രണ്ട് സംസ്ഥാനങ്ങളില്‍ ജനവിധി തേടി രണ്ടിടത്തും ജയിച്ച റെക്കോഡ് വാജ്പേയിക്കു മാത്രം.  മുലയം സിങ് യാദവിനും ഇരട്ട വിജയത്തില്‍ ഡബിള്‍ ഉണ്ടെങ്കിലും എല്ലാം ഉത്തര്‍പ്രദേശില്‍ നിന്നു മാത്രമായിരുന്നു. ഒരേ സമയം രണ്ടു സംസ്ഥാനങ്ങളില്‍ നിന്ന് ഒരേ സമയം ജയിച്ചവരില്‍ ഇന്ദിരാഗാന്ധിയും നരേന്ദ്ര മോദിയും ദേവീലാലും നരസിംഹ റാവുവും സോണിയ ഗാന്ധിയും  ഉണ്ട്

1957-ല്‍ വാജ്‌പേയി ലഖ്നൗ ബല്‍റാംപൂര്‍, മഥുര മണ്ഡലങ്ങളില്‍ സ്ഥാനാര്‍ഥിയായി. ബല്‍റാംപൂരില്‍ ജയിച്ചെങ്കിലും ലഖ്നൗവിലും മഥുരയിലും തോറ്റു. 1962-ല്‍ വാജ്‌പേയി സിറ്റിങ് സീറ്റായ ബല്‍റാംപൂരിനു പുറമേ  ലഖ്‌നൗവിലും മത്സരിച്ചു. രണ്ടിടത്തും തോറ്റു. 1991-ല്‍ ഉത്തര്‍പ്രദേശിലെ ലഖ്നൗവിലും മധ്യപ്രദേശിലെ വിദിശയിലും മത്സരിക്കാനിറങ്ങി. രണ്ടിടത്തും ലക്ഷത്തിലധികം വോട്ടിന്റെ ഭൂരിപക്ഷത്തിന് ജയം. ലഖ്നൗ നിലനിര്‍ത്തി. 1996ലും രണ്ടു സംസ്ഥാനങ്ങളിലായി രണ്ടു മണ്ഡലങ്ങള്‍. ലഖ്നൗവിനു പുറമെ എല്‍.കെ. അദ്വാനിയുടെ സിറ്റിങ് സീറ്റായിരുന്ന ഗുജറാത്തിലെ ഗാന്ധിനഗര്‍. ഹവാലാ കേസില്‍ പേരു പരാമര്‍ശിക്കപ്പെട്ടതിനാല്‍ മത്സരത്തിനില്ലെന്ന് അദ്വാനി പ്രഖ്യാപിച്ചതിനാലാണ് വാജ്‌പേയിക്ക് മത്സരിക്കേണ്ടിവന്നത്. രണ്ടിടത്തും ജയിച്ചു. ലഖ്നൗ നിലനിര്‍ത്തി. ഗാന്ധിനഗര്‍ ഉപേക്ഷിച്ചു.

വാജ്പേയിക്ക് പുറമെ മൂന്നു മണ്ഡലങ്ങളില്‍ ഒരേ തവണ മത്സരത്തിനിറങ്ങിയത് മുന്‍ ഉപപ്രധാനമന്ത്രി ദേവീലാലാണ്. 1989-ല്‍ റോത്തക് (ഹരിയാന), സിക്കാര്‍ (രാജസ്ഥാന്‍), ഫിറോസ്പൂര്‍ (പഞ്ചാബ്) എന്നിവിടങ്ങളില്‍ മത്സരിച്ച ദേവീലാല്‍ ആദ്യ രണ്ടിടത്തും ജയിച്ചു. പഞ്വാബില്‍ മൂന്നാമനായി. സിക്കാര്‍ സീറ്റ് നിലനിര്‍ത്തി.

രണ്ടിടത്തെ വിജയങ്ങള്‍

ഹിന്ദു മഹാസഭയുടെ ജനറല്‍ സെക്രട്ടറിയായിരുന്ന വി ജി ദേശ്പാണ്ഡെയാണ് ലോകസഭയിലേക്ക് രണ്ടു മണ്ഡലത്തില്‍ നിന്ന്്് ജയിച്ച ആദ്യത്തെ ആള്‍.  1952 ല്‍  മധ്യപ്രദേശിലെ ഗുണ, ഗ്വാളിയര്‍ മണ്ഡലങ്ങളില്‍ നിന്നാണ് ജയച്ചത്. ഗുണ നില നിര്‍ത്തി.

 1980-ല്‍ ഇന്ദിരാഗാന്ധി സ്ഥിരം മണ്ഡലമായ റായ്ബറേലിക്കു പുറമെ ആന്ധ്രയിലെ മേധക്കിലും മത്സരിച്ചു. റായ്ബലേറിയില്‍ വിജയരാജ സിന്ധ്യയും മേധക്കില്‍ ജയ്പാല്‍ റെഡ്ഡിയുമായിരുന്നു എതിരാളികള്‍. രണ്ടിടത്തും ജയിച്ച ഇന്ദിര മേധക്ക് നിലനിര്‍ത്തി.

1991-ല്‍ എല്‍.കെ. അദ്വാനി ഗാന്ധി നഗറിനു പുറമെ  ന്യൂദല്‍ഹിയിലും മത്സരിച്ചു. നടന്‍ രാജേഷ് ഖന്നയായിരുന്നു ദല്‍ഹില്‍ എതിരാളി. രണ്ടിടത്തും ജയം. ഗാന്ധിനഗര്‍ നിലനിര്‍ത്തി. 1999-ല്‍ സോണിയ ഗാന്ധി അമേത്തിക്കു പുറമെ കര്‍ണാടകയിലെ ബെല്ലാരിയിലും മത്സരത്തിനിറങ്ങി. രണ്ടിടത്തും ജയിച്ച് അമേഠി നിലനിര്‍ത്തി. സുഷമ സ്വരാജായിരുന്നു ബല്ലാരിയില്‍ എതിരാളി. 

മുലയം സിങ് യാദവ് 1999ലും 2014ലും ഇരട്ട വിജയങ്ങള്‍ നേടി. 1999ല്‍ സമ്പാല്‍, കഞ്ചു മണ്ഡലങ്ങളില്‍ ജയിച്ച മുലയം സമ്പാല്‍ നിലനിര്‍ത്തി. 2014-ല്‍ മയിന്‍പുരി, അസംഗഡ് എന്നിവിടങ്ങളിലായിരുന്നു ജയം, അസംഗഡ് നിലനിര്‍ത്തി. മുലയത്തിന്റെ മകന്‍ അഖിലേഷും ഇരട്ട വിജയം നേടിയിട്ടുണ്ട്. 2009-ല്‍ കഞ്ചുവിലും ഫിറോസാബാദിലും ജയിച്ച അഖിലേഷ് കഞ്ചു നിലനിര്‍ത്തി. ലാലു പ്രസാദ് യാദവും രണ്ടു തവണ ഇരട്ടപ്പോരിനിറങ്ങി. 2004-ല്‍ ഛപ്രയിലും മേധേപുരയിലും മത്സരിച്ച ലാലു ഇരട്ട ജയം നേടി. 2009-ല്‍ സരണിലും പാടലീപുത്രത്തിലും മത്സരിച്ചെങ്കിലും പാടലീപത്രയില്‍ തോറ്റു.

മുന്‍ പ്രധാന മന്ത്രി പി.വി നരംസിംഹ റാവു രണ്ടു സംസ്ഥാനങ്ങളില്‍ നിന്നും ഒരേ സമയം രണ്ടു തവണ മത്സരിച്ചിട്ടുണ്ട്. 1984ലും 1996ലും. 84ല്‍ ആന്ധ്രപ്രദേശിലെ ഹനമംകോണ്ടയിലും മഹാരാഷ്‌ട്രയിലെ റാംടെക്കിലും ജനവിധി തേടി. ഹനമം‌കോണ്ടയിൽ തോറ്റു റാംടെക്കിൽ ജയിച്ചു. ഹനമംകോണ്ടയിൽ ഹാട്രിക് വിജയം നേടി റാവുവിനെ തോൽപ്പിച്ചത് ബിജെപിയുടെ സി.ജഗറെഡ്ഡിയാണ്. ഇന്ദിരാ തരംഗം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ ബിജെപിക്ക് ആകെ കിട്ടിയ രണ്ട് സീറ്റിൽ ഒന്ന് ഇതായിരുന്നു. 1996ലെ ആന്ധ്രയിലെ നന്ദ്യാലില്‍ നിന്നും  ഒറീസയിലെ ബെറാംപൂരില്‍ നിന്നും മത്സരിച്ച റാവു രണ്ടിടത്തും ജയിച്ചു. ബെറാംപൂര്‍ നിലനിര്‍ത്തി.

2014-ല്‍ നരേന്ദ്ര മോദിയുടെ ഇരട്ട വിജയങ്ങള്‍ ഭൂരിപക്ഷത്തിന്റെ കാര്യത്തില്‍ റെക്കോഡായിരുന്നു. ഗുജറാത്തിലെ വഡോദരയില്‍ അഞ്ചര ലക്ഷത്തിലധികം വോട്ടിനും ഉത്തര്‍പ്രദേശിലെ വാരാണസിയില്‍ അഞ്ചു ലക്ഷത്തിനടുത്തും വോട്ടുകള്‍ക്കാണ് മോദി ജയിച്ചത്. വാരാണസി നിലനിര്‍ത്തി. വാരാണസിയില്‍ അരവിന്ദ് കേജ്രിവാളായിരുന്നു എതിരാളി. 

കേരളത്തിലെ ഇരട്ടവിജയങ്ങള്‍

കേരളത്തില്‍ ലോകസഭയിലേക്ക് ഇരട്ട വിജയം രുചിച്ചവരില്ല. എന്നാല്‍ നിയമസഭ മത്സരത്തില്‍ ഡബിള്‍ അടിച്ച ഒരാളുണ്ട്. കെ. കരുണാകരന്‍. 1982-ല്‍ സ്ഥിരം മണ്ഡലമായ മാളയ്‌ക്കു പുറമെ നേമത്തും ജനവിധി തേടി. രണ്ടിടത്തും ജയിച്ച കരുണാകരന്‍ മാള നിലനിര്‍ത്തി. ഉപേക്ഷിച്ച നേമത്ത് ഉപതെരഞ്ഞെടുപ്പില്‍ ജയിച്ചത് സിപിഎം. എന്നാല്‍ കേരളത്തില്‍ ഒരേ സമയം രണ്ടു മണ്ഡലങ്ങളില്‍ മത്സരിച്ച ആദ്യ നേതാവ് കരുണാകരനല്ല.

1952-ല്‍ കൊല്ലത്തു നിന്ന് ലോക്സഭയിലേക്കും ചവറയില്‍ നിന്ന് നിയമസഭയിലേക്കും ഒരേ സമയം മത്സരിച്ച് എന്‍. ശ്രീകണ്ഠന്‍ നായര്‍ രണ്ടിടത്തും ജയിച്ചു. പാര്‍ലമെന്റ് അംഗത്വം നിലനിര്‍ത്തി. 1957-ല്‍ തിരുവനന്തപുരത്ത് ലോക്സഭയിലേക്കും നിയമസഭയിലേക്കും പട്ടം താണുപിള്ള ഒന്നിച്ച് മത്സരിച്ചു. നിയമസഭയില്‍ ജയിച്ചു. തിരുവനന്തപുരത്തുകാര്‍ക്ക് പട്ടത്തെ വിട്ടുകൊടുക്കാനിഷ്ടമില്ലന്നായിരുന്നു ലോക്സഭാ പരാജയത്തെക്കുറിച്ച് അന്നുണ്ടായിരുന്ന ട്രോള്‍.

മാഞ്ഞു പോയ മണ്ഡലങ്ങള്‍

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കെപിസിസിയുടെ പുതിയ നേതൃത്വം ചുമതലയേറ്റു

India

അരുണ്‍കുമാര്‍…അതിര്‍ത്തിയിലെ വിമാനത്താവളങ്ങള്‍ തുറന്നു…അടച്ചിട്ട 32 വിമാനത്താവളങ്ങളും തുറന്നുവെന്ന് പ്രഖ്യാപിച്ച് എയര്‍പോര്‍ട്ട് അതോറിറ്റി

Kerala

കൊല്ലത്ത് 14കാരനെ കാണാതായി, അന്വേഷണം നടക്കുന്നു

India

ഓപ്പറേഷന്‍ സിന്ദൂര്‍ വിറ്റ് കാശാക്കാന്‍ ബോളിവുഡ് സിനിമക്കാര്‍; ഒടുവില്‍ മാപ്പ് പറഞ്ഞ് തടിതപ്പി

Kerala

നന്ദന്‍കോട് കൂട്ടക്കൊലപാതകക്കേസ് : പ്രതി കേദല്‍ ജിന്‍സണ്‍ രാജ കുറ്റക്കാരനെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

അമേരിക്കയിലെ ബെര്‍ക്കിലിയിലെ കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയിലെ പ്രൊഫ. യാനിവ് കോഞ്ചിച്കി(ഇടത്ത്) സ്മൃതി ഇറാനി (വലത്ത്)

പുതിയ റോളില്‍ സ്മൃതി ഇറാനി

ഐ പി എല്‍ മത്സരങ്ങള്‍ ശനിയാഴ്ച പുനരാരംഭിക്കും

പാകിസ്ഥാനോട് മുട്ടിയത് എത്ര നഷ്ടമാണെന്ന് മോദിക്ക് മനസ്സിലായെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് താരം ഷഹീദ് അഫ്രീദി; ട്രോളില്‍ മുങ്ങി അഫ്രീദി

ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് വിരാട് കോഹ്‌ലി

പാലക്കാട് വിദ്യാര്‍ഥിനി വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍

ഇന്ത്യയുടെ റഫാലിനെ വെടിവെച്ചിട്ടെന്ന് പുരപ്പുറത്തിരുന്ന് കൂവി ചൈനയും പാശ്ചാത്യ മാധ്യമങ്ങളും പാക് പ്രധാനമന്ത്രിയും മാത്യുസാമവലും

പി എം ആവാസ് യോജനയോട് കേരള സര്‍ക്കാര്‍ കാട്ടുന്നത് നിഷേധാത്മകതയെന്ന് രാജീവ് ചന്ദ്രശേഖര്‍, പരിഹാരം തേടി കേന്ദ്രത്തെ സമീപിച്ചു

നിപ സ്ഥിരീകരിച്ച യുവതി ഗുരുതരാവസ്ഥയില്‍ തന്നെ, 2 പേരുടെ പരിശോധനാ ഫലം കൂടി നെഗറ്റീവായി

വെങ്കിടേഷ് ചില്ലറക്കാരനല്ല , ഓൺലൈൻ തട്ടിപ്പ് വീട്ടമ്മമാർക്കിടയിൽ മാത്രം : 17 ലക്ഷം കവർന്ന തമിഴ്നാട് സ്വദേശി പിടിയിൽ

ഈ സമയങ്ങളിലാണ് ലോകം ഇന്ത്യയുടെ യഥാർത്ഥ ശക്തിയും ഐക്യവും കാണുന്നത് ; ഏത് അവസരത്തിലും ഇന്ത്യൻ സൈന്യത്തിനൊപ്പം നിൽക്കുമെന്ന് അദാനി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies