Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രാജ്യസുരക്ഷയ്‌ക്ക് യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല- നിര്‍മലാ സീതാരാമന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 26, 2019, 08:31 pm IST
in Kerala

തിരുവനന്തപുരം: രാജ്യസുരക്ഷയ്‌ക്കായി പത്ത് വര്‍ഷം ഭരിച്ച യുപിഎ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍. മുംബൈ സ്‌ഫോടനം ഉള്‍പ്പെടെ നിരവധി ഭീകരാക്രമണങ്ങള്‍ ഉണ്ടായിട്ടും ചെറുവിരലനക്കിയില്ല. സൈന്യം എന്തിനും തയ്യാറായിരുന്നു. രാഷ്‌ട്രീയ ഇച്ഛാശക്തിയും തീരുമാനവുമാണ് ഇല്ലാതിരുന്നത്. കുമ്മനം രാജശേഖരന്റെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു നിര്‍മല. 

സൈന്യത്തിനായി ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് മേടിക്കാന്‍പോലും തയ്യാറായിരുന്നില്ല. റാഫേല്‍ യുദ്ധവിമാനം വേണമെന്ന് സൈന്യം ആവശ്യപ്പെട്ടിട്ടും നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയില്ല. തോക്കുണ്ടായിട്ടും വെടിയുണ്ടകള്‍ ഇല്ലായിരുന്നു. രാജ്യം കാക്കുന്ന സൈന്യത്തിന് ആത്മവിശ്വാസം നല്‍കുന്ന ഒന്നും ചെയ്യാന്‍ യുപിഎ സര്‍ക്കാരിന് കഴിഞ്ഞില്ല. അന്നത്തെ പ്രതിരോധമന്ത്രി മലയാളിയായിരുന്നു. മുതിര്‍ന്ന നേതാവായിരുന്നതിനാല്‍ വ്യക്തിപരമായി അദ്ദേഹത്തെ വിമര്‍ശിക്കുന്നില്ല, നിര്‍മല പറഞ്ഞു. 

പുല്‍വാമയില്‍ സൈനികരുടെ ജീവനെടുത്തവര്‍ക്കുനേരെ ശക്തമായ തിരിച്ചടി നല്‍കാന്‍ നമുക്കായി. പാക്കിസ്ഥാന്റെ അതിര്‍ത്തിക്കുള്ളില്‍ച്ചെന്ന് ഭീകരതാവളം തകര്‍ത്തു. ഒരു ലോകരാഷ്‌ട്രവും ഇന്ത്യന്‍ നടപടിയെ എതിര്‍ത്തില്ല. മാത്രമല്ല, എല്ലാവരും പിന്തുണയ്‌ക്കുകയും ചെയ്തു.നരേന്ദ്രമോദിയെ എല്ലാ രാജ്യങ്ങളും പുകഴ്‌ത്തി. പാക്കിസ്ഥാനെ ഒറ്റപ്പെടുത്തുകയും ചെയ്തു. പ്രധാനമന്ത്രി നരേന്ദ്രമോദി തുടര്‍ച്ചയായി നടത്തിയ വിദേശയാത്രകളിലൂടെ ഉണ്ടാക്കിയെടുത്ത ബന്ധത്തിന്റെ ഫലമായിരുന്നു അത്.

പ്രധാനമന്ത്രിയുടെ വിദേശയാത്രകളെ വിമര്‍ശിച്ചവര്‍ക്കുള്ള മറുപടി കൂടിയാണിത്. എന്നാല്‍ നാട്ടില്‍ ചിലര്‍ പാക് പ്രധാനമന്ത്രിക്ക് നോബല്‍ സമ്മാനം കൊടുക്കണമെന്ന് ആവശ്യപ്പെടുന്നുണ്ട്. ഒരു സൈനികനെ തിരിച്ചുനല്‍കി എന്നതിന്റെ പേരിലാണിത്. 1971ല്‍ ആയിരക്കണക്കിന് പാക്കിസ്ഥാന്‍ സൈനികരെ ഇന്ത്യ തിരിച്ചുനല്‍കിയപ്പോള്‍ അന്നത്തെപ്രധാനമന്ത്രിക്ക് സമ്മാനം നല്‍കണമെന്ന് ആരും ആവശ്യപ്പെട്ടിരുന്നില്ല എന്നത് ഓര്‍ക്കണം. പിടിയിലായ ഭാരതീയ സൈനികനെ അന്താരാഷ്‌ട്ര വ്യവസ്ഥയനുസരിച്ച് തിരിച്ചുനല്‍കാന്‍ പാക്കിസ്ഥാന്‍ നിര്‍ബന്ധിതമാകുകയായിരുന്നു, നിര്‍മല പറഞ്ഞു.

2014ല്‍ രാജ്യം തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ അഴിമതിയും വിലക്കയറ്റവുമായിരുന്നു പ്രധാന വിഷയം. അഞ്ച് വര്‍ഷത്തിനുശേഷം വീണ്ടും തെരഞ്ഞെടുപ്പ് എത്തിയപ്പോള്‍ അഴിമതി ഒരു വിഷയമേ അല്ലാതായി. വിലക്കയറ്റം തടഞ്ഞുനിര്‍ത്താനുമായി. സാമ്പത്തികരംഗത്തും രാജ്യം മുന്നോട്ടാണ്. ഇതെല്ലാം മുന്‍നിര്‍ത്തിയാണ് ബിജെപി വീണ്ടും വോട്ട് നേടുന്നത്. അതുകൊണ്ടുതന്നെ നരേന്ദ്രമോദി വീണ്ടും അധികാരത്തിലെത്താന്‍ ജനപിന്തുണയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു.

ദേശീയ ജനാധിപത്യ സഖ്യം തെരഞ്ഞെടുപ്പ് കേന്ദ്രകമ്മറ്റി ഓഫീസും നിര്‍മലാ സീതാരാമന്‍ ഉദ്ഘാടനം ചെയ്തു.കള്ളരേഖകളും കള്ളപ്പേപ്പറുകളും ഉയര്‍ത്തിക്കാട്ടി വ്യാജ ആരോപണങ്ങള്‍ തുടര്‍ച്ചയായി കോണ്‍ഗ്രസ് ഉന്നയിക്കുകയാണ്. നിലവിലുള്ള 44 സീറ്റെങ്കിലും നിലനിര്‍ത്താനുള്ള വെപ്രാളമാണ് ഇതിന് കാരണം. മാധ്യമങ്ങളുടെ ചോദ്യത്തിന് മറുപടിയായി കേന്ദ്രമന്ത്രി പറഞ്ഞു.

കേരളത്തില്‍ കമ്മ്യൂണിസ്റ്റ് അക്രമരാഷ്‌ട്രീയം ചര്‍ച്ചാവിഷയമാകും. സിപിഎം അക്രമത്തെക്കുറിച്ച് പറയുമ്പോള്‍ ആര്‍എസ്എസ് ബിജെപി അക്രമത്തെ ഒപ്പം ചേര്‍ക്കുന്നത് കാപട്യമാണ്. ബിജെപി ഭരിക്കുന്നിടത്തോ ശക്തിയുള്ളിടത്തോ കൊലപാതക രാഷ്‌ട്രീയമില്ല. കേരളത്തില്‍ ബിജെപി അക്രമരാഷ്‌ട്രീയം കാണിച്ചാല്‍ അവര്‍ക്കെതിരെ നടപടിയെടുക്കുകയാണ് വേണ്ടത്. അല്ലാതെ ആരോപണമുന്നയിച്ച് പുകമറ സൃഷ്ടിക്കുകയല്ല, നിര്‍മലാ സീതാരാമന്‍ പറഞ്ഞു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)
India

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

Kerala

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

Kerala

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

India

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

പുതിയ വാര്‍ത്തകള്‍

എറണാകുളം – ബംഗളൂരു വന്ദേ ഭാരത് എക്സ്പ്രസിന് നേരെ കല്ലേറ്

കുളിക്കുന്നതിനിടെ വിദ്യാര്‍ഥി ഇടിമിന്നലേറ്റ് മരിച്ചു

ബസ് അറ്റകുറ്റപ്പണിക്കിടെ ജാക്കി തെന്നിമാറി യുവാവ് മരിച്ചു

ഇറാനുമായുള്ള സമാധാന ചർച്ചകൾക്കായി ജെഡി വാൻസ് പാകിസ്ഥാനിലേക്ക് പുറപ്പെട്ടു ; യുഎസുമായി കളിക്കരുതെന്ന് ടെഹ്‌റാന് മുന്നറിയിപ്പ് നൽകി വൈസ് പ്രസിഡൻ്റ്

ഭീകരാക്രമണ പദ്ധതി പരാജയപ്പെടുത്തി; ഐഎസ്‌ഐയുമായും ബബ്ബർ ഖൽസയുമായും ബന്ധമുള്ള 11 പേർ ദൽഹിയിലും പഞ്ചാബിലും അറസ്റ്റിലായി

ഫേസ്ബുക്ക് അക്കൗണ്ട് തിരിച്ചുകിട്ടി: സെന്‍കുമാറിനും സാബു ജേക്കബിനും നന്ദിയെന്ന് അഖില്‍ മാരാര്‍

ഭാര്യയുടെ ഉദരത്തിൽ പെൺകുഞ്ഞ് ; ആൺകുട്ടിയെ ലഭിക്കാത്തതിൽ വിറളി പൂണ്ട മുഹമ്മദ് അസ്‌റുദിൻ ഗർഭിണിയായ ഭാര്യയെയും രണ്ട് പെൺമക്കളെയും കൊലപ്പെടുത്തി 

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.