Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കന്നഡ സഖ്യം പൊളിയുന്നു

പി.എന്‍. സതീഷ് by പി.എന്‍. സതീഷ്
Mar 26, 2019, 02:45 am IST
in Vicharam

ബെംഗളൂരു: ബിജെപിക്കെതിരായ പ്രതിപക്ഷ ഐക്യമായി രാജ്യം മുഴുവന്‍ ഉയര്‍ത്തിക്കാട്ടിയ കന്നഡ സഖ്യം പൊളിയുന്നു. മുന്‍ പ്രധാനമന്ത്രിയും ജെഡിഎസ് അധ്യക്ഷനുമായ എച്ച്.ഡി. ദേവഗൗഡ മത്സരിക്കുന്ന തുമക്കൂരു ലോക്‌സഭാ മണ്ഡലത്തില്‍ സിറ്റിങ് എംപിയും കോണ്‍ഗ്രസ് നേതാവുമായ മുദ്ദഹനുമെഗൗഡ നാമനിര്‍ദേശപത്രിക നല്‍കി.

കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യസ്ഥാനാര്‍ഥിയായി എച്ച്.ഡി. ദേവഗൗഡയും ഇന്നലെ പത്രിക സമര്‍പ്പിച്ചു. കോണ്‍ഗ്രസ് നേതാവും ഉപമുഖ്യമന്ത്രിയുമായ ജി. പരമേശ്വരയും ദേവഗൗഡയ്‌ക്കൊപ്പമുണ്ടായിരുന്നു. ദേവഗൗഡയ്‌ക്കെതിരെ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ‘ഗോ ബാക്ക്’ വിളികളുമായി എത്തിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. 

പ്രധാന കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമൊപ്പം എത്തിയാണ് മുദ്ദഹനുമെഗൗഡ പത്രിക സമര്‍പ്പിച്ചത്. മത്സരത്തില്‍ നിന്ന് പിന്മാറില്ലെന്ന് ഇദ്ദേഹം പറഞ്ഞു. എല്ലാ സിറ്റിങ് എംപിമാരുടെയും സീറ്റ് നിലനിര്‍ത്തിയപ്പോള്‍ എന്തു കാരണത്താലാണ് തന്റെ മണ്ഡലം ജെഡിഎസിന് വിട്ടു നല്‍കിയതെന്ന് കോണ്‍ഗ്രസ് നേതൃത്വം വ്യക്തമാക്കണം. മണ്ഡലത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി മത്സരിക്കും. ചിഹ്നം അനുവദിച്ച് തരണമെന്ന് ഹൈക്കമാന്‍ഡിനോട് ആവശ്യപ്പെട്ടിട്ടുണ്ട്. അനുവദിച്ചില്ലെങ്കില്‍ സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

ദേവഗൗഡയ്‌ക്കെതിരെ വിമത സ്ഥാനാര്‍ഥിയെത്തിയതില്‍ ജെഡിഎസ് നേതൃത്വം കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തെയും ഹൈക്കമാന്‍ഡിനെയും പ്രതിഷേധം അറിയിച്ചു. തുമക്കൂരുവില്‍ മത്സരിക്കുമെന്ന് ദേവഗൗഡ വെള്ളിയാഴ്ച പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ മുദ്ദഹനുമെഗൗഡ, മുന്‍ എംഎല്‍എ കെ.എന്‍. രാജണ്ണ എന്നിവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ യോഗം ചേര്‍ന്ന് മുദ്ദനുമെഗൗഡയെ സ്ഥാനാര്‍ഥിയാക്കാന്‍ തീരുമാനിച്ചു. 

ഇതോടെ ഞായറാഴ്ച ദേവഗൗഡയുടെ സാന്നിധ്യത്തില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന കോണ്‍ഗ്രസ്-ജെഡിഎസ് പ്രവര്‍ത്തകരുടെ സംയുക്ത യോഗം മാറ്റിവച്ചു. ഇടഞ്ഞു നില്‍ക്കുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തകരുമായി സംസാരിക്കാന്‍ ജി. പരമേശ്വരയെ ഹൈക്കമാന്‍ഡ് ചുമതലപ്പെടുത്തി. പരമേശ്വര ഞായറാഴ്ച വിളിച്ച യോഗത്തില്‍ നിന്ന് മുന്‍ മന്ത്രി ടി.ബി. ജയചന്ദ്ര ഉള്‍പ്പെടെയുള്ള നേതാക്കള്‍ വിട്ടുനിന്നു. യോഗത്തിനെത്തിയവര്‍ സീറ്റ് ജെഡിഎസിന് നല്‍കിയതില്‍ പ്രതിഷേധിച്ചു. ബഹളം രൂക്ഷമായതോടെ യോഗം പൂര്‍ത്തീകരിക്കാനാകാതെ പരമേശ്വര മടങ്ങി. 

പത്രിക നല്‍കുന്നതില്‍ നിന്ന് മുദ്ദഹനുമെഗൗഡയെ പിന്തിരിപ്പിക്കണമെന്ന് മുഖ്യമന്ത്രി എച്ച്.ഡി. കുമാരസ്വാമി കഴിഞ്ഞ ദിവസം കെപിസിസി അധ്യക്ഷന്‍ ദിനേശ് ഗുണ്ട്‌റാവുവിനോട് ആവശ്യപ്പെട്ടിരുന്നു. എന്നിട്ടും പത്രിക നല്‍കിയത് ജെഡിഎസ് നേതൃത്വത്തെ ചൊടിപ്പിച്ചു. ജെഡിഎസിന് വിട്ടു നല്‍കിയ ബെംഗളൂരു നോര്‍ത്ത് മണ്ഡലത്തില്‍ മുദ്ദഹനുമെഗൗഡയെ സ്ഥാനാര്‍ഥിയാക്കാമെന്ന  വാഗ്ദാനം മുന്നോട്ടു വച്ചെങ്കിലും അദ്ദേഹം അംഗീകരിച്ചില്ല. മണ്ഡലത്തിലെ പ്രാദേശിക നേതാക്കളില്‍ ഭൂരിഭാഗവും മുദ്ദഹനുമെഗൗഡയ്‌ക്ക് പിന്തുണ നല്‍കിയിട്ടുണ്ട്. 

ഇതോടെ ജെഡിഎസ് അധ്യക്ഷന്‍ കടുത്ത മത്സരമാണ് നേരിടുന്നത്. ദേവഗൗഡ സ്ഥിരമായി മത്സരിച്ച് വിജയിക്കുന്ന ഹാസന്‍ മണ്ഡലത്തില്‍ ഇത്തവണ ദേവഗൗഡയുടെ കൊച്ചുമകന്‍ പ്രജ്വല്‍ രേവണ്ണയാണ് ജെഡിഎസ് സ്ഥാനാര്‍ഥി. 

തുടര്‍ന്നാണ് മത്സരിക്കാന്‍ ദേവഗൗഡ ബെംഗളൂരു നോര്‍ത്ത്, തുമക്കൂരു മണ്ഡലങ്ങള്‍ പരിഗണിച്ചത്. ബെംഗളൂരു നോര്‍ത്തില്‍ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയാണ് സ്ഥാനാര്‍ഥി. ഇവിടെ പരാജയപ്പെടുമെന്ന സൂചന ലഭിച്ചതോടെയാണ് തുമക്കൂരുവില്‍ മത്സരിക്കാന്‍ തീരുമാനിച്ചത്. ജി.എസ്. ബസവരാജാണ് ബിജെപി സ്ഥാനാര്‍ഥി. 2014ലും ബസവരാജായിരുന്നു ബിജെപി സ്ഥാനാര്‍ഥി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.