Saturday, March 21, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എതിര്‍പ്പുകളില്‍ വലഞ്ഞ് എല്‍ഡിഎഫ്

ടി. എസ്. നീലാംബരന്‍ by ടി. എസ്. നീലാംബരന്‍
Mar 10, 2019, 09:36 am IST
in Kerala

തൃശൂര്‍: കളങ്കിതരും  ആരോപണവിധേയരുമായവരെ സ്ഥാനാര്‍ഥികളാക്കിയതു വഴി സിപിഎം, പ്രത്യേകിച്ച് എല്‍ഡിഎഫ്  പൊതുസമൂഹത്തിലും സൈബര്‍ ലോകത്തും നേരിടുന്നത് രൂക്ഷ വിമര്‍ശനം.  പക്ഷേ പാര്‍ട്ടി നേതൃത്വം ഇതൊന്നും കേട്ടമട്ടില്ല. മണ്ഡലം, ജില്ലാക്കമ്മിറ്റികളുടെ എതിര്‍പ്പ് പോലും അവഗണിച്ചാണ് ഇവരെ നേതൃത്വം സ്ഥാനാര്‍ഥികളാക്കുന്നത്. ഇതോടെ പ്രാദേശിക നേതൃത്വത്തില്‍ പലരും നിര്‍ജീവമായിട്ടുണ്ട്.   

സീറ്റ് ഇല്ലെന്നറിഞ്ഞതോടെ എല്‍ഡിഎഫില്‍ ഇടഞ്ഞ് നില്‍ക്കുന്ന ഘടക കക്ഷികളും സിപിഎമ്മിന് ഭീഷണിയാകും. കഴിഞ്ഞതവണ ലഭിച്ച ഒരു സീറ്റിനായി ഇക്കുറി മുട്ടിലിഴഞ്ഞെങ്കിലും ജനതാദള്‍(എസ്)ന്റെ  രോദനം സിപിഎം ചെവിക്കൊണ്ടില്ല. മുന്‍പ്രധാനമന്ത്രി ദേവഗൗഡവരെ ഇടപെട്ടിട്ടും ഫലമുണ്ടായില്ല. 

സീറ്റ് ലഭിക്കാത്തതില്‍ വീരേന്ദ്രകുമാറിന്റെ ലോക് താന്ത്രിക് ജനതാദളും കടുത്ത അമര്‍ഷത്തിലാണ്. പത്ത് വര്‍ഷം മുന്‍പ് ഇടതുമുന്നണി കോഴിക്കോട് സീറ്റ് നിഷേധിച്ചതിനെ തുടര്‍ന്നാണ് വീരനും കൂട്ടരും മുന്നണി വിട്ടത്. ഇത് ജനതാദളിന്റെ പിളര്‍പ്പിനും കാരണമായി. വീരന്റെ കൂടെ പോകാതെ മാത്യു ടി. തോമസും കൂട്ടരും അന്ന് എല്‍.ഡി.എഫില്‍ ഉറച്ചുനിന്നു. പിന്നീട് യുഡിഎഫില്‍ പോയ വീരേന്ദ്രകുമാര്‍ കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ പാലക്കാട് മത്സരിച്ചെങ്കിലും ദയനീയമായി തോറ്റു. ഇക്കുറി മടങ്ങിയെത്തിയിട്ടും ഇടതുമുന്നണി സീറ്റ് നല്‍കാത്തതില്‍ അവര്‍ അങ്ങേയറ്റം അസ്വസ്ഥരാണ്. മുന്നണി വിടണമെന്ന് പാര്‍ട്ടിക്കുള്ളില്‍ ആവശ്യമുയരുന്നുണ്ടെങ്കിലും പ്രായോഗിക ബുദ്ധിമുട്ടുകളുണ്ട്. 

ഈ സാഹചര്യത്തില്‍ മുന്നണിക്കുള്ളില്‍ തന്നെ നിലയുറപ്പിച്ച് പ്രതിഷേധം കടുപ്പിക്കുകയാവും ഇരുവിഭാഗങ്ങളും ചെയ്യുക. അകന്ന് നില്‍ക്കുന്ന പഴയ സോഷ്യലിസ്റ്റ് ഗ്രൂപ്പുകളെ അടുപ്പിക്കാനും ഈ പ്രതിഷേധം ഇടയാക്കിയേക്കാം. അത് സിപിഎമ്മിനെ ബാധിക്കുകയും ചെയ്യും. പ്രത്യേകിച്ച് വടകര, കോഴിക്കോട്, മണ്ഡലങ്ങളില്‍. വടകര സീറ്റില്‍ പി. ജയരാജനെ വീഴ്‌ത്താന്‍ ഈ സോഷ്യലിസ്റ്റ് ഗ്രൂപ്പുകള്‍ക്കാകും. പ്രത്യേകിച്ച് ആര്‍എംപി ജയരാജനെതിരെ നിലപാട് കടുപ്പിക്കുന്ന സാഹചര്യത്തില്‍. 

വീരേന്ദ്രകുമാര്‍ എല്‍ഡിഎഫില്‍ മടങ്ങിയെത്തിയപ്പോള്‍ മുതല്‍ ഇരു വിഭാഗങ്ങളും ലയിക്കണമെന്ന നിര്‍ദ്ദേശവും ഉയര്‍ന്നിരുന്നു. ലോക്‌സഭ സീറ്റ് മുന്നില്‍ക്കണ്ടാണ് ലയനം നീണ്ടുപോയത്. സീറ്റ്് ലഭിക്കില്ലെന്ന് ഉറപ്പായതോടെ ലയന സാധ്യത അവശേഷിക്കുന്നുണ്ട്. അതിന്റെ ആദ്യപടിയാകും ഒരുമിച്ച് നിന്നുള്ള വിലപേശല്‍.

കേരളകോണ്‍ഗ്രസ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗവും കടുത്ത നിരാശയിലാണ്. ഇടുക്കിയോ കോട്ടയമോ കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്നു. മാണിയുമായി ഇടഞ്ഞ് നില്‍ക്കുന്ന പി.ജെ. ജോസഫിനെ യുഡിഎഫില്‍ നിന്ന് പുറത്തുചാടിക്കാനാണ് തങ്ങള്‍ക്ക് സീറ്റ് നിഷേധിക്കുന്നതെന്നാണ് ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം കരുതുന്നത്. പി.ജെ. ജോസഫ് യുഡിഎഫ് വിട്ടാല്‍ കോട്ടയമോ ഇടുക്കിയോ നല്‍കാമെന്ന് സിപിഎം ഉറപ്പ് നല്‍കിയിരുന്നു. നിലവിലെ സാഹചര്യത്തില്‍ ഇതിന് സാധ്യതയില്ല. കോട്ടയത്തിന്റെ കാര്യത്തില്‍ മാണി വിട്ടുവീഴ്ച ചെയ്യുമെന്നും ജോസഫിന് സീറ്റ് നല്‍കുമെന്നുമാണ് സൂചന. 

സീറ്റ് ഇല്ലെന്നറിഞ്ഞതോടെ ഫ്രാന്‍സിസ് ജോര്‍ജ് വിഭാഗം പ്രതിഷേധമറിയിച്ചുകഴിഞ്ഞു. കോട്ടയം, ഇടുക്കി സീറ്റുകളില്‍ ഇവരുടെ നിലപാട് സിപിഎമ്മിന് തലവേദനയാകും. 

കേരളത്തില്‍ നിന്ന് പരമാവധി പാര്‍ട്ടി എംപിമാരെ പാര്‍ലമെന്റിലെത്തിക്കുക എന്ന ലക്ഷ്യത്തോടെയാണ് 16 സീറ്റിലും സിപിഎം സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതെന്നാണ് നേതൃത്വത്തിന്റെ വിശദീകരണം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

എല്ലാ പെണ്മക്കളുടെയും അച്ഛൻ മോദിയാണെന്ന് പറഞ്ഞിട്ടില്ല;ചുമ്മാതല്ല മുഖ്യമന്ത്രി കടക്ക് പുറത്തെന്ന് പറയുന്നത്

Kerala

ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടക്കമുള്ള പ്രമുഖര്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു

Kerala

ഓമിയെ കയ്യിലെടുത്ത് താലോലിച്ച് നരേന്ദ്രമോദി : കുടുംബസമേതം പ്രധാനമന്ത്രിയെ കാണാനെത്തി കൃഷ്ണകുമാർ

Mollywood

എങ്ങും ട്രെൻഡിങ്; ഷാജി പാപ്പന്റെയും കൂട്ടരുടെയും മൂന്നാം വരവ് കലക്കിയെന്ന് പ്രേക്ഷകർ, റെക്കോർഡ് വിജയത്തിലേക്ക് “ആട് 3 “

Mollywood

കളങ്കാവൽ സംവിധായകൻ ജിതിൻ കെ ജോസിന്റെ പുതിയ ചിത്രത്തിൽ ജയസൂര്യ നായകൻ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മസൂദ് അസര്‍ ഗുരുതരാവസ്ഥയിലെന്ന് റിപ്പോര്‍ട്ട്

സ്വർണ വിലയിൽ ഇടിവ്

ശിവമൊഗ്ഗയിലെ മൃഗശാലയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ കടിയേറ്റ് യുവഡോക്ടർക്ക് ദാരുണാന്ത‍്യം

ഓണ്‍ലൈന്‍ ചൂതാട്ടം – വാതുവെപ്പ്: 300 വെബ്സൈറ്റുകളും ആപ്ലിക്കേഷനുകളും കേന്ദ്രം നിരോധിച്ചു

നവോത്ഥാനത്തിന് ഏറെ സംഭാവന ചെയ്തത് നാല് സംന്യാസിമാര്‍: ഡോ. കെ.എസ്. രാധാകൃഷ്ണന്‍

മാധവ്ജി ജന്മശതാബ്ദിയോടനുബന്ധിച്ച് ക്ഷേത്രസംരക്ഷണസമിതി സംഘടിപ്പിച്ച സെമിനാര്‍ കൊളത്തൂര്‍ അദ്വൈതാശ്രമം മഠാധിപതി സ്വാമി ചിദാനന്ദപുരി ഉദ്ഘാടനം ചെയ്യുന്നു. എം. മോഹനന്‍, എല്‍. കുസുമകുമാരി, അഡ്വ. ടി. അരുണ്‍ജോഷി, അനില്‍കുമാര്‍ വള്ളില്‍, മുല്ലപ്പള്ളി കൃഷ്ണന്‍ നമ്പൂതിരി എന്നിവര്‍ സമീപം

സംസ്ഥാന ദേവസ്വം ബോര്‍ഡ് രൂപീകരിക്കണം: സ്വാമി ചിദാനന്ദപുരി

സർക്കാർ വിരുദ്ധ പ്രതിഷേധങ്ങളിൽ പങ്കാളികളായി : ഇറാനിൽ 19 കാരനായ ഗുസ്തി താരം ഉൾപ്പെടെ മൂന്ന് പേരെ ജനക്കൂട്ടത്തിന് മുന്നിൽ തൂക്കിക്കൊന്നു

ഡോ. വന്ദനാ ദാസ് കൊലക്കേസിൽ പ്രതിക്ക് ജീവപര്യന്തം തടവ്

കൺട്രോൾ റൂം

പൊതുജനങ്ങള്‍ക്ക് പെരുമാറ്റച്ചട്ടലംഘനം അറിയിക്കാം; സി വിജില്‍ ആപ്പിലൂടെ, പരാതികള്‍ കൈകാര്യം ചെയ്യാൻ കൺട്രോൾ റൂം സജ്ജം

അലുവ അതുല്‍ കൊലപാതകം; പ്രതികള്‍ക്ക് ഒളിത്താവളം സിനിമാ നിര്‍മാതാവിന്റെ ക്വാറിയില്‍, പൊലീസ് വിവരം മറച്ചുവച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.