ബിര്‍മിങ്ഹാം: ലോക ഒന്നാം നമ്പര്‍ തായ് സു യിങ്ങിനെതിരായ മത്സരത്തില്‍ സൈന നെഹ്വാളിന് വിണ്ടും കാലിടറി. ഓള് ഇംഗ്ലണ്ട് ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ സൈന നേരിട്ടുള്ള ഗെയിമുകള്‍ക്ക് തായ് സു യിങ്ങിന് കീഴടങ്ങി. സ്കോര്‍ 15-21, 19-21. മത്സരം മുപ്പത്തിയേഴ് മിനിറ്റില്‍ അവസാനിച്ചു.
തായ് സു യിങ്ങിനെതിരെ സൈനയുടെ തുടര്‍ച്ചയായ പതിമൂന്നാം തോല്‍വിയാണിത്. 2015നു ശേഷം തായ് സു യിങ് സൈനയോട് തോറ്റിട്ടില്ല. ഇരുവരും ഇരുപത് തവണ ഏറ്റുമുട്ടിയതില്‍ അഞ്ചു തവണമാത്രമേ സൈനയ്ക്ക് വിജയിക്കാനായത്്.
ആദ്യ ഗെയിമില്‍ തുടക്കം മുതല്‍ പിന്നില്‍പ്പോയ സൈന അനായാസം കീഴടങ്ങി. രണ്ടാം ഗെയിന്റെ തുടക്കത്തില്‍ സൈന തകര്‍ത്തുകളിച്ചു. 8-3 ന്റെ ലീഡ് നേടിയശേഷം സൈന പിന്നാക്കം പോയി.
എട്ടാം സീഡായ സൈന ഡെന്മാര്ക്കിന്റെ ലൈന്‍ ഹോജ്മാര്‍ക്കിനെ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് തോല്‍പ്പിച്ചാണ് ക്വാര്‍ട്ടറില്‍ കടന്നത്. സ്കോര്‍ 8-21, 21-16, 21-13. മത്സരം അമ്പത്തിയൊന്ന് മിനിറ്റ് നീണ്ടു.
പുരുഷന്മാരില് ഏഴാം സീഡായ ശ്രീകാന്ത് ക്വാര്‍ട്ടറില്‍ കടന്നിട്ടുണ്ട്. പ്രീ ക്വാര്‍ട്ടറില്‍ ഒന്നിനെതിരെ രണ്ട് ഗെയിമുകള്‍ക്ക് ഇന്തോനേഷ്യയുടെ ജോനാഥന് ക്രിസ്റ്റിയെ തോല്‍പ്പിച്ചു. സ്കോര്‍ 21-17, 11-21, 21-12. മത്സരം അമ്പത്തിയെട്ട് മിനിറ്റില്‍ അവസാനിച്ചു.
ശ്രീകാന്ത് ക്വാര്‍ട്ടറില്‍ ലോക ഒന്നാം നമ്പറായ കെന്റോ മൊമൊറ്റയെയും എതിരിടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: