Wednesday, July 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

തുടക്കവും ഒടുക്കവും നടുക്കും

സുദര്‍ശന്‍ by സുദര്‍ശന്‍
Feb 28, 2019, 04:20 am IST
in Samskriti

ശിഷ്യനായ അര്‍ജ്ജുനനോട് ഗുരു കൃഷ്ണന്‍ വിവരിക്കുന്നു. ശിഷ്യനെ, അവന്റെ കഴിവിനെ പ്രശംസിച്ചുകൊണ്ടാണ് തുടക്കം. ”വളരെ പ്രസക്തമായ ചോദ്യം’, ‘ഏറെ പ്രധാനമായ ചോദ്യം’, ‘നല്ല ചോദ്യം’ എന്നെല്ലാം വിശേഷിപ്പിച്ചാണ് മറുപടി. അല്ലാതെ, ചോദ്യം ചോദിച്ചയാളെ തിരുമണ്ടന്‍ എന്ന് ആക്ഷേപിച്ചല്ല ഈ അധ്യാപകന്‍ മറുപടി തുടങ്ങുന്നത്. സംബോധന ചെയ്യുന്നത്, ‘കുരുശ്രേഷ്ഠ’ എന്നാണ്. ചന്ദ്രവംശത്തിലെ ഏറ്റവും ശ്രേഷ്ഠനായ രാജാവായിരുന്നു കുരു. ചന്ദ്രവംശം പി

ല്‍ക്കാലത്ത് കുരുവംശം എന്ന് അറിയപ്പെട്ടതിന് കാരണം ആ രാജാവിന്റെ കര്‍മ്മശ്രേഷ്ഠത്വം കൊണ്ടാണ്. ഭരണനിപുണനായിരുന്ന, ജനക്ഷേമ തല്‍പരനായിരുന്ന, രാജ്യ സംരക്ഷകനായിരുന്ന കുരു, ഭരണാധിപനായിരുന്ന് മോക്ഷാവസ്ഥയിലെത്തിയ ആളാണല്ലോ. ആ പാരമ്പര്യത്തിലെ കണ്ണിയായ അര്‍ജ്ജുനനെ, കുരുശ്രേഷ്ഠാ എന്ന സംബോധനയിലൂടെ പൈതൃകം ഓര്‍മിപ്പിക്കുന്നു, ഭരണം, രാജ്യസംരക്ഷണം, ജനതാല്‍പ്പര്യം തുടങ്ങിയ കാര്യങ്ങളില്‍ ഉത്തരവാദിത്തം ഓര്‍മിപ്പിക്കുന്നു. തുടര്‍ന്നാണ് താനാരാണെന്ന രഹസ്യം ശ്രീകൃഷ്ണന്‍ അര്‍ജ്ജുനനോട് പറഞ്ഞുതുടങ്ങുന്നത്.

കൃഷ്ണന്‍ പറയുന്നു:

”അഹം ആത്മാ ഗുഡാകേശ

അഹം ആദിഃ ച മധ്യം ച

ഭൂതാനാം അന്തഃ ഏവ ച”

എല്ലാ ജീവജാലങ്ങളിലും ഞാനാണുള്ളത്, അവയുടെ തുടക്കവും ഒടുക്കവും ഇടയ്‌ക്കും ഉള്ളത് ഞാന്‍ തന്നെയാണെന്നാണ് ഗുരു പറയുന്നത്. അതായത് അറിവിന്റെ അടിസ്ഥാന സ്വരൂപത്തെക്കുറിച്ച് ശിഷ്യന് പറഞ്ഞുകൊടുക്കുകയാണ്. അതിന്റെവ്യാപ്തി ബോധ്യപ്പെടുത്തിക്കൊടുക്കുകയാണ്. ജ്ഞാനത്തിന്റെയും വിജ്ഞാനത്തിന്റെയും സൂക്ഷ്മഭാവവും സ്ഥൂലഭാവവും ഗുരു വ്യക്തമാക്കുകയാണ്.

ഒറ്റ വാക്യത്തില്‍ പറഞ്ഞാല്‍ എല്ലാം ഞാന്‍ തന്നെയാണ് എന്ന് കൃഷ്ണന്‍. വിശദീകരണം പോരെന്ന് തോന്നിയപ്പോള്‍ ഇത്ര കൂടിപ്പറഞ്ഞു, ഞാന്‍ തുടക്കവും ഒടുക്കവും ഇടയ്‌ക്കുള്ളതുമാണ്. അതാണല്ലോ സമഗ്രത.

അറിവ് അങ്ങനെയാണ്. അറിവാണ് എല്ലാം. അറിവ്, തിരിച്ചറിവ്, ഘടനയും സത്തയും അറിയല്‍, എല്ലാം ബ്രഹ്മമെന്ന ആത്യന്തിക അറിവില്‍ എത്തല്‍, എന്നിങ്ങനെയാണല്ലോ ജ്ഞാനവിജ്ഞാനങ്ങളുടെ വളര്‍ച്ച. ഖരവും ദ്രാവകവും വാതകവും തന്മാത്രകളാണ് എന്നതാണ് വസ്തുവിന്റെ അവസ്ഥയുടെ ആത്യന്തിക തിരിച്ചറിവ്. സര്‍വതിലും ഉള്ളത് ഈ തന്മാത്രയും. അതിന്റെ വിഘടനമാണ് അണുരൂപ ശക്തിയെന്നും തിരിച്ചറിഞ്ഞാല്‍ എല്ലാമായി. അതിനെ ജീവനെന്നോ ചൈതന്യമെന്നോ ആത്മാവെന്നോ എന്തെല്ലാം പേരിട്ടു വിളിച്ചാലും അതിലെല്ലാം ഉള്ളത് ‘ഞാന്‍’തന്നെയാണ്.

ശിഷ്യന് അത് മികച്ച അറിവാണ്. സര്‍വ ഭൂതങ്ങളിലും നിറഞ്ഞു നില്‍ക്കുന്നത് അറിവാണ്. ഗുരു തുടരുന്നു: ഞാനാണ് ആദി, ഞാനാണ് അന്ത്യം, ഞാന്‍ തന്നെയാണ് മധ്യവും. അങ്ങനെ കാലത്തെക്കുറിച്ചുള്ള വിജ്ഞാനവും ശിഷ്യന് നല്‍കുകയാണ്. സൃഷ്ടിയും സംഹാരവും സ്ഥിതിയും സംബന്ധിച്ച അറിവിലേക്കാണ് ശിഷ്യനെ ക്ഷണിക്കുന്നത്. ഭൂതവും വര്‍ത്തമാനവും ഭാവിയും സംബന്ധിച്ച കാലജ്ഞാന ബോധവുമാണ് പകരുന്നത്.

തലതിരിക്കുന്ന ഈ തത്ത്വശാസ്ത്രത്തിനെ ഉദാഹരണങ്ങളിലൂടെ വിവരിക്കുകയാണ് അധ്യാപകന്‍. പഠിപ്പിക്കലിന്റെ മികച്ച മാതൃകയാണല്ലോ ഈ ക്ലാസ്സ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കായിക ക്ലബ്ബുകളുടെ മറവിൽ പോപ്പുലർ ഫ്രണ്ട് യുവാക്കൾക്ക് ആയുധപരിശീലനം നൽകുന്നു ; കേരളത്തിലെ ജിഹാദി ഭീകരവാദ ശൃംഖലകളെ പൂട്ടാൻ അമിത് ഷാ

Kerala

കെഎസ്‌യു അല്ല കാര്യങ്ങൾ തീരുമാനിക്കുന്നത്, അഭിപ്രായം പറയാൻ അവർ ആരാണ്?; സർക്കാർ അഭിഭാഷക നിയമനത്തിൽ മുഖ്യമന്ത്രി

Kerala

സ്വർണവില കൂടി; നാലുദിവസത്തെ ഇടിവിന് ശേഷം വർധന, ഒറ്റയടിക്ക് വര്‍ധിച്ചത് 560 രൂപ

Kerala

പത്മശ്രീ മോനിപ്പള്ളി പങ്കജാക്ഷി അന്തരിച്ചു; വിട പറഞ്ഞത് പാരമ്പര്യ കലയായ നോക്കുവിദ്യ പാവകളിയിലെ അവസാന കണ്ണി

India

ഹര്‍ജി തള്ളി; ഭാരത – പാക് അതിര്‍ത്തിയിലെ മോസ്‌കുകളും മദ്രസകളും പൊളിക്കും പ്രധാനം രാജ്യസുരക്ഷയെന്ന് കോടതി

പുതിയ വാര്‍ത്തകള്‍

സപ്ലൈകോ കടം 4169 കോടി: ഓണം മേള പ്രതിസന്ധിയിലാകും

പ്രതിമാസ സാമ്പത്തിക റിപ്പോർട്ട് അവതരിപ്പിക്കും: എൻഡിഎ മുഖ്യമന്ത്രി നായിഡു

പ്രഥമ തീര്‍ത്ഥസ്വാമി സാഹിതി പുരസ്‌കാരം ഡോ. സുരേഷ് മാധവിന്

ഡ്രസിങ് റൂമിൽ പീഡിപ്പിച്ചു; എഴുത്തുകാരിക്ക് 48 കോടി രൂപ നഷ്ടപരിഹാരം നൽകി ട്രംപ്, വിജയം ലോകത്തിലെ ഓരോ സ്ത്രീക്കും വേണ്ടിയെന്ന് കരോൾ

സാവരിയ ബസന്തിന്റെ വീട് സന്ദര്‍ശിച്ച വി. മുരളീധരന്‍ എംഎല്‍എ മാതാപിതാക്കളുമായി സംസാരിക്കുന്നു

സാവരിയയുടെ കൊലപാതകം: അന്വേഷണംകേന്ദ്ര ഏജന്‍സിക്ക് കൈമാറണം- വി. മുരളീധരന്‍

ഡോ. എ.എം. ഉണ്ണികൃഷ്ണന് ഭാരത സര്‍ക്കാര്‍ സാംസ്‌കാരിക വകുപ്പിന്റെ വിശിഷ്ട വ്യക്തികള്‍ക്കുള്ളസീനിയര്‍ ഫെലോഷിപ്പ്

അതിവേഗ റെയിൽ: മെട്രോ ശ്രീധരന്റെ റിപ്പോർട്ട് ഭരണത്തേക്ക്; വിശാല ‘സപ്‌ന പദ്ധതി’ സർക്കാർ ഉണ്ടാക്കും

ആറ്റിങ്ങലില്‍ ഒന്നാം ക്ലാസുകാരിയുടെ കൈ വിരല്‍ അധ്യാപിക അടിച്ചൊടിച്ചെന്ന് പരാതി

വ്യവസായ ആവശ്യങ്ങള്‍ക്കായി പ്രത്യേകം രൂപകല്പന ചെയ്ത വാഗണുകള്‍; വളവും സിമന്റും ഫ്‌ലൈ ആഷും ഇനി കണ്ടെയ്‌നറുകളില്‍

വിഷാംശ ഭീഷണി: പാരാക്വാറ്റിന്റെ ഇറക്കുമതിയും വില്‍പ്പനയും ഉപയോഗവും നിരോധിക്കാന്‍ കേന്ദ്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.