Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

സൈനികശക്തിയുടെ പ്രഖ്യാപനം

അനു നാരായണന്‍ by അനു നാരായണന്‍
Feb 27, 2019, 07:49 am IST
in India

‘ഘര്‍ മേ ഖുസേഗാ ഭി, ഔര്‍ മാരേഗാ ഭീ…യേ നയീ ഇന്ത്യ ഹൈ’ (വീട്ടില്‍ കയറി കൊല്ലും, ഇത് പുതിയ ഇന്ത്യയാണ്). അടുത്തിടെ ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്ത് മുന്നേറുന്ന ‘ഉറി ദി സര്‍ജിക്കല്‍ സ്‌ട്രൈക്ക്’ എന്ന സിനിമയിലെ സംഭാഷണമാണിത്.

അതെ. ഇത് പുതിയ ഇന്ത്യയാണ്. ‘അടിക്കുത്തരം മുറിപ്പത്തല്‍’ എന്ന നാടന്‍ ശൈലി തന്നെ. ചര്‍ച്ചകളും സമവായങ്ങളും ഇനിയില്ല, മറിച്ച് നടപടികള്‍ മാത്രമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ് മോദി സര്‍ക്കാര്‍. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടയ്‌ക്ക് പുതുതായി വാങ്ങിയ ഒരു യുദ്ധോപകരണവും ഇന്ത്യ ഈ ആക്രമണത്തിനു ഉപയോഗിച്ചിട്ടില്ല. എല്ലാം പഴയത് അല്ലെങ്കില്‍ തദ്ദേശീയമായി വികസിപ്പിച്ചത്. പക്ഷെ, ഇല്ലാത്ത ഒന്നുണ്ടായി. ഇച്ഛാശക്തിയും നട്ടെല്ലുമുള്ള രാഷ്‌ട്രീയ നേതൃത്വം.

2008 ലെ മുംബൈ ഭീകരാക്രമണം നടന്ന സമയത്ത്് അന്നത്തെ വ്യോമസേന തലവനായിരുന്ന എയര്‍ ചീഫ് മാര്‍ഷല്‍ ഫാലി ഹോമി മേജര്‍ സുരക്ഷാകാര്യങ്ങള്‍ക്കായുള്ള ക്യാബിനറ്റ് കമ്മിറ്റിക്ക് മുന്നില്‍ ഇതേ തിരിച്ചടി നിര്‍ദ്ദേശം മുന്നോട്ടു വച്ചിരുന്നതാണ്. പക്ഷെ അന്നത്തെ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ് അടക്കമുള്ള മന്ത്രിസഭാംഗങ്ങള്‍ ഇതിനെ അംഗീകരിച്ചില്ല. ‘ഭവിഷ്യത്തു’കളെ  അവര്‍ക്ക് എന്നും പേടിയായിരുന്നു. 

തീരുമാനിച്ചിരുന്നു, 48 മണിക്കൂറിനകം

കരയില്‍ കൂടിയുള്ള സര്‍ജിക്കല്‍ സ്ര്‌ടൈക്കിന്റെ പ്രസക്തി ഉറിയോടെ നഷ്ടപ്പെട്ടു കഴിഞ്ഞിരുന്നു. പുല്‍വാമയ്‌ക്ക് ശേഷം ഇന്ത്യ തിരിച്ചടിക്കുമെന്ന ഭയം പാക്കിസ്ഥാന് കലശലായി ഉണ്ടായിരുന്നു. അതിനാല്‍ തന്നെ അവരുടെ ഭീകര പരിശീലന കേന്ദ്രങ്ങള്‍ മുഴുവന്‍ നിലവിലെ പ്രദേശങ്ങളില്‍ നിന്ന് മാറ്റി. അതിന്റെ ദൃശ്യങ്ങള്‍ ചാര ഉപഗ്രഹങ്ങള്‍ വഴി ലഭിക്കുകയും ചെയ്തു. ഇസ്ലാമാബാദിനോട് ചേര്‍ന്നുള്ള ആശുപത്രികള്‍ സജ്ജമാക്കി, സ്‌കൂളുകള്‍ ഏതു സമയത്തു വേണമെങ്കിലും ആശുപത്രിയാക്കാനുള്ള സജ്ജീകരണങ്ങള്‍ ചെയ്തു. 

എന്നാല്‍, ഇന്ത്യയിലെ ഭരണകൂടം നയതന്ത്രപരമായി സമര്‍ത്ഥമായി കരുക്കള്‍ നീക്കി. പാക്കിസ്ഥാന് നല്‍കിയിരുന്ന സൗഹൃദരാഷ്‌ട്ര പദവി എടുത്തു മാറ്റി. ഇറക്കുമതിക്ക് 200 ശതമാനം ചുങ്കം ചുമത്തി. മൂന്ന് നദികളിലെ ജലം പങ്കുവയക്കുന്നത് അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചു. ഇതെല്ലാം പാക്കിസ്ഥാന്റെ ശ്രദ്ധ തിരിക്കാനുള്ള നടപടിയായിരുന്നു. പുല്‍വാമ സംഭവത്തിനു ശേഷം നടന്ന അടിയന്തര യോഗത്തില്‍ തന്നെ തിരിച്ചടിക്കാനുള്ള നിര്‍ദേശങ്ങള്‍ അതത് സേനാതലവന്മാര്‍ മുന്നോട്ടു വച്ചിരുന്നു. അതില്‍ വ്യോമസേനയുടെ നിര്‍ദ്ദേശം ഏറെ പ്രായോഗികമായി തോന്നിയതിനാല്‍ അതുമായി മുന്നോട്ടു പോകാന്‍ പുല്‍വാമ സംഭവത്തിന് 48 മണിക്കൂറിനകം തീരുമാനിച്ചു.

ഇന്ത്യന്‍ വ്യോമസേനയുടെ കരുത്ത് 71 ലെ യുദ്ധത്തിനു ശേഷം കാര്യമായി പരീക്ഷിക്കപ്പെട്ടിരുന്നില്ല. മിഗ് തലമുറയ്‌ക്ക് ശേഷം ബ്രിട്ടനില്‍ നിന്നും ജഗ്വാറും, ഫ്രാന്‍സില്‍ നിന്ന് മിറാഷുമാണ് നാം വാങ്ങിയത്. കാര്‍ഗില്‍ യുദ്ധത്തില്‍ നിയന്ത്രണ രേഖ കടക്കരുതെന്ന വാജ്‌പേയി സിദ്ധാന്തത്തെ അക്ഷരം പ്രതി മാനിച്ചാണ് മിറാഷുകളും എംഐ -17 ഹെലികോപ്ടറുകളും അവസാന ദിനങ്ങളില്‍ നമ്മുക്ക് വിജയം നേടിത്തന്നത്. പക്ഷെ പിന്നീട് മിറാഷിന് കാര്യമായ തകരാറുകള്‍ സംഭവിക്കുകയും 56 ദിവസങ്ങള്‍ എല്ലാ വിമാനങ്ങളും ‘നിലത്തിരുത്തു’കയും ചെയ്തു.

ആക്രമിച്ചത് പാക് മണ്ണില്‍

തുടര്‍ന്ന് 2011 ല്‍ മിറാഷിന്റെ പ്രധാന ‘അഴിച്ചുപണി'(മിഡ്‌ലൈഫ് റിഫിറ്റ്)യ്‌ക്കായി ഡസോള്‍ട്ട് ഏവിയേഷനുമായി കരാറായി. തുടര്‍ന്ന് ഒരു പൈലറ്റും, രണ്ട് പൈലറ്റുമുള്ള രണ്ട് വിമാനങ്ങള്‍ ഫ്രാന്‍സിലേക്ക് കൊണ്ടു പോയി. ഫ്രാന്‍സിലെ തന്നെ തേല്‍സ് എന്ന കമ്പനിയുടേതായിരുന്നു പ്രധാന ഉപകരണങ്ങള്‍. പുതിയ കമ്പ്യൂട്ടറുകള്‍, പള്‍സ് ഡോപ്ലര്‍ റഡാര്‍, പുതിയ ഗതിനിര്‍ണയ സംവിധാനം(ജിപിഎസ്) എന്നിവ കൂടാതെ കോക്പിറ്റ് പൂര്‍ണമായും പുതുക്കി. പാനലുകള്‍ ഗ്ലാസാക്കി മാറ്റി.

വിവിധോദ്ദേശ്യ പോര്‍വിമാനങ്ങള്‍(മള്‍ട്ടിറോള്‍ ഫൈറ്റര്‍ ജെറ്റ്‌സ്) ആയിരുന്നെങ്കിലും മിറാഷിന്റെ പോര്‍വീര്യം കാലഘട്ടത്തിനനുസരിച്ച് മാറേണ്ടി വന്നു. ഇതോടെയാണ് പുതിയ വിമാനങ്ങളായി മിറാഷ് 2000 ഐ, മിറാഷ് 2000 ടിഐ എന്നീ മോഡലുകള്‍ ബംഗളുരുവിലെ ഹിന്ദുസ്ഥാന്‍ എയ്‌റോനോട്ടിക്കല്‍ ലിമിറ്റഡില്‍ എത്തുന്നത്. തുടര്‍ന്ന് ഡസോള്‍ട്ടിന്റെ സഹായത്തോടെ ഇവിടെയാണ് ബാക്കി 47 വിമാനങ്ങളുടെ പണി പൂര്‍ത്തിയാക്കിയത്.

നമ്മുടെ കശ്മീരിലോ അല്ലെങ്കില്‍ അവര്‍ പിടിച്ചു വച്ച കശ്മീരിലോ അല്ല മറിച്ച് അണുവായുധ ശേഷിയുള്ള പാക്കിസ്ഥാനെന്ന പരമാധികാര രാഷ്‌ട്രത്തിന്റെ മണ്ണിലാണ് ആക്രമണം നടത്തേണ്ടത്. അതിന് വ്യോമസേന നടത്തിയ തയാറെടുപ്പുകള്‍ ഇവയാണ്.

ഗ്വാളിയാറിലെ ടൈഗര്‍ സക്വാഡ്രണില്‍ നിന്ന് 12 മിറാഷ് 2000 വിമാനങ്ങള്‍.

ജിബിയു-12 പേവ് വേ ലേസര്‍ ഗൈഡഡ് ബോംബ്- അമേരിക്കന്‍ നിര്‍മ്മിതം- കൃത്യതയ്‌ക്ക് പേരു കേട്ട ആയുധം.

മാത്ര, മാജിക് ക്ലോസ് കോംബാറ്റ് മിസൈല്‍-ഫ്രഞ്ച് നിര്‍മ്മിത മിസൈല്‍, പാക്കിസ്ഥാന്‍ വ്യോമസേന തിരിച്ചടിച്ചാല്‍ പ്രതിരോധിക്കാനുള്ളത്. (നവീകരണത്തിന്റെ ഭാഗമായി ലഭിച്ചത്)

ലൈറ്റെനിംഗ് പോഡ്- ലേസര്‍ അധിഷ്ഠിത ഉപകരണം. ഇസ്രായേല്‍- ലക്ഷ്യത്തിലേക്ക് കൃത്യമായി ബോംബിനെ എത്തിക്കാനുള്ള സാങ്കേതിക വിദ്യ

നേത്ര – എയര്‍ബോണ്‍ വാണിംഗ് ജെറ്റ്- ഭട്ടിന്‍ഡ കമാന്‍ഡില്‍ നിന്നും, ആകാശത്ത് ഉയര്‍ന്നു നില്‍ക്കുന്ന വിമാന അധിഷ്ഠിത റഡാര്‍-മേക്ക് ഇന്‍ ഇന്ത്യയ്‌ക്ക് ശേഷം തദ്ദേശീയമായി വികസിപ്പിച്ചത്. അവാക്‌സ് മാതൃക

ഇല്യൂഷന്‍ 78 എം- ആഗ്ര, ആകാശത്തു വച്ചു തന്നെ ഇന്ധനം നിറയ്‌ക്കാവുന്ന ടാങ്കര്‍, 

ഹെറോണ്‍ ഡ്രോണ്‍- തത്സമയ നിരീക്ഷണം.

പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്ത്തൂണ്‍ഖ്വയിലെ ബലാകോട്ടിലായിരുന്നു ആക്രമണം. ജെയ്‌ഷെ മുഹമ്മദിന്റെ പരിശീലന കേന്ദ്രത്തില്‍. ഈ പറയുന്ന ബലാകോട്ടില്‍ നിന്നും പാക്കിസ്ഥാന്‍ സേനയുടെ സിരാകേന്ദ്രമെന്നു വിശേഷിപ്പിക്കാവുന്ന അബോട്ടാബാദിലേക്ക് കാര്യമായ ദൂരമില്ലെന്നു മനസ്സിലാക്കണം. പുല്‍വാമയ്‌ക്കു ശേഷം ഏതു നിമിഷവും ആക്രമണം പ്രതീക്ഷിച്ചിരുന്ന പാക്കിസ്ഥാന്‍ എന്തു കൊണ്ട് ഈ പോര്‍വിമാനങ്ങളുടെ വരവ് അറിഞ്ഞില്ല. നിയന്ത്രണ രേഖയില്‍ നിന്നും ഉദ്ദേശം 160 കിമി അകലെയാണ് ബലാകോട്ട്. അത്യാധുനിക എഫ്-16 വിമാനങ്ങള്‍ വ്യോമപ്രതിരോധം തീര്‍ക്കുന്ന ഈ മേഖലയില്‍ കടന്ന് കയറി ആക്രമണം നടത്തിയത് ഇന്ത്യയുടെ മികവാണ് തെളിയിക്കുന്നത്. 

രാജ്യത്തെ രാഷ്‌ട്രീയ നേതൃത്വം നല്‍കുന്ന സന്ദേശം വ്യക്തമാണ്. ഇരകളായി ജീവിക്കാന്‍ ഇനി ഇന്ത്യ തയാറല്ല. സ്വന്തം മണ്ണില്‍ ഭീകരവാദത്തെ വളര്‍ത്തുന്നത് പാക്കിസ്ഥാന്‍ നിറുത്തിയില്ലെങ്കില്‍ സ്വയരക്ഷയ്‌ക്കായി അതവസാനിപ്പിക്കാന്‍ ഇന്ത്യ തയാറാകും. ഒരു പാക് പൗരന് പോലും മുറിവേല്‍പ്പിക്കാതെയാണ് ഇന്ത്യ രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയത്. ഉറിയിലെ സര്‍ജിക്കല്‍ സ്‌ട്രൈക്ക് പാക്കിസ്ഥാന്‍ അപ്പാടെ നിഷേധിച്ചിരുന്നു. എന്നാല്‍ ഇന്ത്യ ബോംബിട്ടുവെന്ന് ആദ്യം ലോകത്തോടു വിളിച്ചു പറഞ്ഞത് പാക്കിസ്ഥാന്‍ തന്നെയാണ്. രണ്ട് മണിക്കൂറിനു ശേഷം ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം ഇത് സ്ഥിരീകരിച്ചിട്ടും പാക്കിസ്ഥാന് അന്താരാഷ്‌ട്ര രംഗത്ത് നിന്ന് പിന്തുണയൊന്നും ലഭിച്ചിട്ടില്ല. കാരണം മികച്ച അന്താരാഷ്‌ട്ര ബന്ധങ്ങളാണ് കഴിഞ്ഞ അഞ്ചു വര്‍ഷം കൊണ്ട് ഇന്ത്യ ഉണ്ടാക്കിയെടുത്തത്. 

മികച്ച ഉപകരണങ്ങള്‍, യുദ്ധതന്ത്രം, മനുഷ്യശേഷി, എല്ലാത്തിനുമുപരി രാഷ്‌ട്രീയ ഇച്ഛാശക്തി. ഇവയാണ് ബലാകോട്ട് ആക്രമണത്തിന്റെ ചേരുവകള്‍. സൈന്യത്തിന്റെ മനോബലം ഉയര്‍ത്തുന്നതിനോടൊപ്പം അന്താരാഷ്‌ട്ര രംഗത്ത് ഉത്തരവാദ സൈനികശക്തിയായി നില കൊള്ളുമെന്ന പ്രഖ്യാപനം കൂടിയാണ് രണ്ടാം സര്‍ജിക്കല്‍ സ്‌ട്രൈക്ക്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.