Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പെരിയയിലേക്ക് ഒരു ന്യായീകരണ മ്ലേച്ഛയാത്ര

കെ. മോഹന്‍ദാസ് by കെ. മോഹന്‍ദാസ്
Feb 23, 2019, 01:45 am IST
in Vicharam

പെരിയയിലെ ഇരട്ടക്കൊലപാതകം മനുഷ്യമനഃസാക്ഷിയെ ഞെട്ടിച്ചതൊന്നും അത്ര കാര്യമല്ല എന്ന തരത്തിലാണ് ആസ്ഥാന നിലയവിദ്വാന്മാരും ന്യായീകരണതൊഴിലാളികളും രംഗത്തിറങ്ങിയിരിക്കുന്നത്. കത്തിമുനയില്‍ നിന്ന് ചോരക്കറ കഴുകിക്കഴിഞ്ഞാല്‍ കത്തി നിരപരാധിയല്ലേ, പിന്നെന്തിന് ആരോപണവുമായി വരുന്നു എന്ന തരത്തിലാണ് ആസ്ഥാന ന്യായീകരണ ഗുരു പി.എം. മനോജ് വര്‍ധിതാവേശത്തേടെ ദേശാഭിമാനിയില്‍ അവതീര്‍ണനായിരിക്കുന്നത്. ‘ദുഷ്പ്രചാരണങ്ങള്‍ വിലപ്പോകില്ല’ എന്ന അദ്ദേഹത്തിന്റെ പ്രതിരോധലേഖനം ഒരു ബൂമറാങ് തന്നെ. കാരണം അദ്ദേഹത്തിന്റെ ന്യായീകരണങ്ങള്‍ എല്ലാം തിരിച്ചടിക്കുന്ന തരത്തില്‍, കൊല്ലപ്പെട്ടവര്‍ക്കും കുടുംബത്തിനും അവരുടെ രാഷ്‌ട്രീയപ്പാര്‍ട്ടിക്കും നേരെ നടത്തുന്ന ആരോപണങ്ങള്‍ വിലപ്പോകില്ല എന്ന രീതിയിലേക്ക് സ്വന്തം ലേഖനം വഴിമാറിപ്പോയിരിക്കുന്നു.

രണ്ടുപേരെ കൊല്ലാന്‍ ഒട്ടേറെ ന്യായങ്ങള്‍ നിരത്തുന്നതിലൂടെ സ്വാഭാവികമായും ആരോപണ കിനാവള്ളികള്‍ സിപിഎമ്മിനെ വരിഞ്ഞുമുറുക്കുന്ന അവസ്ഥയിലാണ്. തങ്ങളുടെ ആളുകള്‍ കൊല്ലപ്പെടുമ്പോള്‍ നിസ്സംഗത പാലിക്കുന്ന മാധ്യമങ്ങള്‍ പെരിയ സംഭവത്തില്‍ ഉറഞ്ഞുതുള്ളുകയാണെന്നാണ് മനോജിന്റെ ആവലാതി. പത്തൊമ്പതും ഇരുപത്തെട്ടും വയസ്സായ ചെറുപ്പക്കാരെ ചെറിയൊരടിപിടി പ്രശ്‌നത്തിന്റെ പേരില്‍ ചിതറിച്ചത് മനസ്സാക്ഷിയുള്ളവര്‍ക്ക് നിസ്സംഗതയോടെ കണ്ടു നില്‍ക്കാനാവുമോ ? ഒഞ്ചിയത്തെ ചന്ദ്രശേഖരനെ വെട്ടിത്തറയ്‌ക്കാന്‍ എന്തൊക്കെ കാരണങ്ങളാണോ പാര്‍ട്ടി മുന്നോട്ടുവെച്ചത് അതേ തരത്തിലുള്ളവ തന്നെയാണ് കൃപേഷിനും ശരത്തിനും നേരെ നിരത്തിയിരിക്കുന്നത്. ചന്ദ്രശേഖരന്റെ തല പൂക്കുറ്റി ചിതറും പോലെ ചിതറിക്കും എന്നാണ് ഓപ്പറേഷന് മുമ്പ് പരസ്യമായി ഭീഷണി മുഴക്കിയതെങ്കില്‍ ചിതയില്‍ വെക്കാന്‍ പോലും ഒന്നും ബാക്കിവെക്കാതെ ഇല്ലാതാക്കും എന്നായിരുന്നു പെരിയ സംഭവത്തിനു മുമ്പ് സിപിഎം ജില്ലാ നേതാവുള്‍പ്പെടെ പരസ്യമായി ഓര്‍മിപ്പിച്ചത്.

സിപിഎമ്മിനെ വളഞ്ഞിട്ടാക്രമിക്കാന്‍ എല്ലാവരും പെരിയ സംഭവം ഉപയോഗപ്പെടുത്തുകയാണെന്നാണ് മനോജിന്റെ പരിദേവനം. ഈ പാര്‍ട്ടിയെ അറിയുന്ന ആര്‍ക്കും ഇതിലെ വസ്തുത വ്യക്തമായി മനസ്സിലാകും. പെരിയ സംഭവം അവിടെ നില്‍ക്കട്ടെ പണ്ട് ഇത്തരം അക്രമങ്ങളും കൊലപാതകങ്ങളും ഉണ്ടായപ്പോള്‍ നിങ്ങള്‍ എന്ത് ചെയ്തു എന്ന മറു ചോദ്യമാണ് മനോജ് സമൂഹത്തോട് ചോദിക്കുന്നത്. അതില്‍ നിന്നു തന്നെ അവരുടെ അസഹിഷ്ണുതയും കുറ്റവാളി മുഖവും സ്വയമേവ വെളിപ്പെടുന്നു.

ഏതായാലും ഇതുവരെ സിപിഎം നേതാക്കളൊന്നും അംഗീകരിച്ചുതരാത്ത, വിശദീകരിക്കാത്ത ഒരു സംഗതി വളച്ചുകെട്ടില്ലാതെ മനോജ് ചൂണ്ടിക്കാണിക്കുന്നുണ്ട്. ”പാര്‍ട്ടിയുടെ ഏതെങ്കിലും പ്രവര്‍ത്തകര്‍ തെറ്റ് ഒരു കാലത്തും ചെയ്യില്ല എന്ന ധാരണയൊന്നും ആര്‍ക്കുമില്ല. തെറ്റ് സംഭവിച്ചേക്കാം. അങ്ങനെ സംഭവിക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്തുന്നതിനൊപ്പം, സംഭവിച്ചുപോയാല്‍ അതിനോട് കാര്‍ക്കശ്യത്തോടെ പ്രതികരിക്കാനും കഴിയുന്ന പാര്‍ട്ടിയാണ് സിപിഐഎം”. ഇത് ശരിവെക്കുന്ന എത്രയെത്ര സംഭവങ്ങളാണുള്ളത്. കുഞ്ഞനന്തന്‍ എന്ന ‘മഹാന്’ കാര്‍ക്കശ്യത്തോടെ അനുവദിച്ച പരോള്‍, മറ്റ് സുഖസൗകര്യങ്ങള്‍, കാരായിമാര്‍ക്കുള്ള സൗകര്യങ്ങള്‍, ജനപ്രതിനിധിയാക്കല്‍, അച്ചാരുപറമ്പില്‍ പ്രദീപനെ ജയകൃഷ്ണന്‍ മാസ്റ്ററെ വെട്ടിക്കൊന്ന സ്‌കൂളിന്റെ പിടിഎ പ്രസിഡന്റാക്കല്‍, ഒടുവില്‍ പെരിയ സംഭവത്തിലെ പീതാംബരനെ പുറത്താക്കല്‍, അയാളുടെ വീട്ടില്‍ പോയി എല്ലാ സൗകര്യങ്ങളും ഒരുക്കിക്കൊടുക്കുമെന്ന വാഗ്ദാനം നല്‍കല്‍ അങ്ങനെ എന്തൊക്കെ. ഇത്ര കാര്‍ക്കശ്യമുള്ള നടപടികള്‍ ഏതെങ്കിലും പാര്‍ട്ടിക്ക് ചെയ്യാനാവുമോ?

കേരളീയര്‍ അന്നം തിന്നുന്നവരാണെന്ന് ഇത്തരക്കാര്‍ ഇനിയും മനസ്സിലാക്കാതെ പോകുന്നതെന്താണ്? ചക്കയെന്ന് പറഞ്ഞാല്‍ മാങ്ങ, മുതല എന്നു പറയുന്ന രീതിയിലേക്ക് അധഃപതിക്കുന്ന ഒരു ക്രിമിനല്‍ പാര്‍ട്ടിയെ ന്യായീകരിക്കാന്‍ തുനിഞ്ഞിറങ്ങുന്നവര്‍ കൊലയാളികളെക്കാള്‍ മ്ലേച്ഛമനസ്‌കരല്ലേ? തെരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ ആരെങ്കിലും കൊലപാതകത്തിന് മുതിരുമോ എന്ന് ചോദിക്കുന്നതും ഈ മനോനില കാരണമല്ലേ?

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഹിസ്ബുല്ല-ഇറാൻ ബന്ധമുള്ള ഭീകരശൃംഖലയെ തകർത്ത് യുഎഇ ആഭ്യന്തരവകുപ്പും കുവൈത്തും

Kerala

പുതുച്ചേരിയിൽ സീറ്റ്ധാരണ; ബിജെപി 10 സീറ്റിൽ, എഐഎൻആർസി 16 ൽ

Kerala

“പാലക്കാട് ജയിച്ചാൽ മമ്മൂട്ടിയെ കൊണ്ടുവരും, രാഹുല്‍ മാങ്കൂട്ടത്തില്‍ ചെയ്ത നല്ലകാര്യങ്ങള്‍ ഏറ്റെടുക്കും”- രമേഷ് പിഷാരടിക്ക് ട്രോള്‍ പൂരം

Kerala

രാഷ്‌ട്രീയപരസ്യങ്ങള്‍ക്കുള്ള സര്‍ട്ടിഫിക്കേഷന് സംസ്ഥാനതല മീഡിയ സര്‍ട്ടിഫിക്കേഷന്‍ ആന്‍ഡ് മോണിറ്ററിംഗ് കമ്മിറ്റി സജ്ജം – മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍

Kerala

പ്രമുഖ കോണ്‍ഗ്രസ് നേതാക്കള്‍ ബിജെപിയില്‍ ചേര്‍ന്നു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സിപിഎമ്മിന്റെ ജാതി അധിക്ഷേപത്തിനെതിരെ നിയമ നടപടിയുമായി ബിജെപി

ബിജെപി സംസ്ഥാന അധ്യക്ഷന്‍ അടക്കമുള്ള പ്രമുഖര്‍ നാളെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കും

തിരുവനന്തപുരം നഗരത്തില്‍ കുടിവെള്ള വിതരണം തടസപ്പെടും

പത്തനംതിട്ട വടശേരിക്കരയില്‍ വന്‍ അഗ്നിബാധ

ജനിച്ചത് 2009 ൽ ; 18 ആകാത്ത മൊണാലിസയുടെ വിവാഹം നടത്തിയവർ കുടുങ്ങും ; കേസെടുക്കുമെന്ന് മധ്യപ്രദേശ് പൊലീസ്

എല്‍ദോസ് കുന്നപ്പിള്ളിയെ അനുനയിപ്പിക്കാന്‍ കോണ്‍ഗ്രസ് നേതൃത്വം

റോഡും പാലവും മാത്രമല്ല വികസനം എന്ന് പറയുന്നത്, പാലായില്‍ജനങ്ങള്‍ മാറി ചിന്തിക്കും-ഷോണ്‍ ജോര്‍ജ്

‘ ഇന്ത്യയിൽ താമസിച്ചു ഇന്ത്യ നശിക്കാൻ ആഗ്രഹിക്കുന്നവർ, ധുരന്തർ കാണാൻ പോകുമ്പോൾ ബർണോൾ കൂടി എടുത്തോളൂ ‘

മേജര്‍ മോഹിത് ശര്‍മ്മ (വലത്ത്) ധുരന്ധര്‍ സിനിമയില്‍ മേജര്‍ മോഹിത് ശര്‍മ്മയുടെ വേഷമിട്ട നടന്‍ രണ്‍വീര്‍ സിങ്ങ് (ഇടത്ത്)

പാകിസ്താനില്‍ പോയി അവിടുത്തെ ഒരു ക്യാമ്പ് മുഴുവന്‍ അടിച്ച് തകര്‍ത്ത് പോന്ന മേജര്‍ മോഹിത് ശര്‍മ്മ, ധുരന്ധര്‍ സിനിമ ഇദ്ദേഹത്തിന്റെ കഥയെന്ന് മേജര്‍ രവി

ചാനല്‍ ചര്‍ച്ചയില്‍ പട്ടികജാതി നേതാക്കളെ അപമാനിച്ചു : സിപിഎം നേതാവിനെതിരെ കേസെടുക്കണമെന്ന് ബിജെപി പട്ടികജാതി മോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.