Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മൂന്നാറില്‍ നടക്കുന്നത് സിപിഎം-കോണ്‍ഗ്രസ് കൂട്ടുകച്ചവടം

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 13, 2019, 02:49 am IST
in Kerala

മൂന്നാര്‍: കൈയേറ്റങ്ങള്‍ക്ക് ഒരു തരത്തിലല്ലെങ്കില്‍ മറ്റൊരു തരത്തില്‍ സിപിഎം-കോണ്‍ഗ്രസ് പിന്തുണയുണ്ടെന്ന് വ്യക്തമാക്കുന്ന അവസാനത്തെ സംഭവമാണ് മൂന്നാര്‍ പഞ്ചായത്തിന്റെ പുഴയോരത്തെ അനധികൃത ഷോപ്പിങ് കോംപ്ലക്‌സ് നിര്‍മ്മാണം. 

അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് ഭരണത്തില്‍ വരുകയും പിന്നീട്  കൈയേറ്റക്കാര്‍ക്ക് ഒത്താശ നല്‍കുകയും  ചെയ്യുന്ന നിലപാടാണ്  എല്ലാ സര്‍ക്കാരുകളും ചെയ്യുന്നത്. ഇടതെന്നോ വലതെന്നോ ഇതിന് വ്യത്യാസമില്ല.  മുഖം നോക്കാതെ നടപടിയെടുക്കുന്ന ഒരു ഉദ്യോഗസ്ഥനെയും ദേവികുളം താലൂക്കില്‍  ഇരുത്തില്ല. ഇടത് ഭരിക്കുമ്പോള്‍ വലതിനെ സഹായിക്കും, മറിച്ചും.

പഞ്ചായത്ത് ഭരിക്കുന്ന കോണ്‍ഗ്രസ് അറിയിച്ചതോടെയാണ് സിപിഎം എംഎല്‍എ എസ്. രാജേന്ദ്രന്‍ നേരിട്ടെത്തി പണിനടത്താന്‍ സഹായിച്ചത്. തടയാന്‍ വന്ന റവന്യൂ ഉദ്യോഗസ്ഥരെ ഇരുമുന്നണികളുടെ നേതാക്കളും അണികളും ചേര്‍ന്നാണ് വിരട്ടിയോടിച്ചത്. സഹായം ചോദിച്ചതുകൊണ്ടാണ് താന്‍ പോയതെന്ന് എംഎല്‍എ പറഞ്ഞു. സഹായിക്കാന്‍ വന്ന ഇടത് എംഎല്‍എയെ പഞ്ചായത്ത് പ്രസിഡന്റായ കറുപ്പുസ്വാമി പരസ്യമായി പിന്തുണച്ചു.

മുമ്പ് 157 പേരുടെ കൈയേറ്റമൊഴിപ്പിക്കണമെന്ന് ഉദ്യോഗസ്ഥര്‍ റിപ്പോര്‍ട്ട് നല്‍കിയെങ്കിലും ഒരു  നടപടിയുമുണ്ടായില്ല. കെറ്റിച്ചിറയില്‍ കെഎസ്ഇബിയുടെ ഭൂമി വ്യാപകമായി കൈയേറി 27 റിസോര്‍ട്ടുകള്‍ നിര്‍മ്മിച്ച സംഭവങ്ങളിലും നടപടിയുണ്ടായിട്ടില്ല. പള്ളിവാസലിന് സമീപം പ്ലംജൂഡി റിസോര്‍ട്ടിന്റെ നിര്‍മ്മാണത്തിന് എംഎല്‍എ നല്‍കുന്ന പിന്തുണ  അടുത്തിടെ സിപിഐയുടെ സംഘടനയില്‍പ്പെട്ട ഒരു കെഎസ്ഇബി ഉദ്യോഗസ്ഥന്റെ സ്ഥാനചലനത്തിന് കാരണമായി. 

മൂന്നാറിന്റെ ഹൃദയഭാഗത്ത് കൈയേറ്റത്തിനും അനധികൃത നിര്‍മ്മാണത്തിനും നേതൃത്വം നല്‍കുന്നത് ദേവികുളം എംഎല്‍എ ആണെന്ന് നേരത്തെ കണ്ടെത്തിയിട്ടുള്ളതാണ്. പൊതുമരാമത്ത്, കെഎസ്ഇബി എന്നിവയുടെ 12 ഏക്കറോളമാണ് എംഎല്‍എയും കൂട്ടരും കൈയേറിയിരിക്കുന്നത്. 

912, 843 എന്നീ സര്‍വ്വേ നമ്പരുകളില്‍പ്പെട്ട ഭൂമിയാണ് കൈയേറി ഇക്കാനഗറില്‍ എസ്. രാജേന്ദ്രന്‍ വീട് വച്ചിരിക്കുന്നത്.

ഒന്‍പത് വര്‍ഷത്തിനിടെ വന്ന് പോയത് 14 പേര്‍

2010 മുതല്‍ ദേവികുളത്ത് സബ്കളക്ടറായി വന്നുപോയത് പതിനാല് ഉദ്യോഗസ്ഥരാണ്. അഞ്ച് ദിവസം മാത്രമിരുന്നവരുമുണ്ട്. 2010 ജൂണ്‍ 23ന് ചുമതലയേറ്റ എ. ഷിബു മുതല്‍ അവസാനം മാറി പോയ വി.ആര്‍. പ്രേംകുമാര്‍ വരെ ഇതിന് ഉദാഹരണങ്ങളാണ്. 

വി.എസ്. സര്‍ക്കാരിന് ശേഷം ശക്തമായ നടപടിയുമായി മുന്നോട്ട് വരുന്നത് ശ്രീറാം വെങ്കിട്ടരാമനാണ്. കൊട്ടാക്കമ്പൂരിലെ വിവാദ ഭൂമി കേസും മറ്റ് കൈയേറ്റങ്ങളും ഭൂരേഖകളും പരിശോധിക്കാന്‍ ശ്രമിച്ചതും മൂന്നാറിലെ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കാന്‍ ശ്രമിച്ചതും ശ്രീറാമിനെ സിപിഎമ്മിന്റെ കണ്ണിലെ കരടാക്കി.  ജോയിസ് ജോര്‍ജിനോട് രേഖകളുമായി ഹാജരാകാന്‍ പറഞ്ഞതടക്കം ശക്തമായ നടപടിയുമായി മുന്നോട്ട് പോകുന്നതിനിടെ ഒരു സുപ്രഭാതത്തില്‍ സ്ഥലം മാറ്റി. 

 2017ല്‍ ചുമതലയേറ്റ വി.ആര്‍. പ്രേംകുമാറും തുടര്‍നടപടികളുമായി മുന്നോട്ട് പോയി. പലതവണ ജോയിസ് ജോര്‍ജിനോട് രേഖ ഹാജരാക്കാന്‍ ആവശ്യപ്പെട്ടെങ്കിലും തയാറാവാതെ വന്നതോടെ പട്ടയം റദ്ദാക്കി. പിന്നീട് ഹൈക്കോടതിയുടെ സഹായത്തോടെ ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് പരാതി നല്‍കി. ഇതില്‍ പരിശോധന നടന്ന് വരികയാണ്. ഇതിനിടെ രാഷ്‌ട്രീയ സ്വാധീനത്തില്‍ പ്രേംകുമാറിനെ മെരുക്കാന്‍ ശ്രമിച്ചെങ്കിലും വഴങ്ങിയില്ല. മേല്‍പറഞ്ഞ രണ്ട് ഉദ്യോഗസ്ഥര്‍ക്കെതിരെയും സിപിഎം നേതാക്കള്‍ രൂക്ഷവിമര്‍ശവുമായി എത്തിയപ്പോള്‍ സ്ഥലം മാറ്റില്ലെന്നും നിയമനടപടി തുടരുമെന്നാണ് റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍ പറഞ്ഞത്. പക്ഷെ ഒന്നുമുണ്ടായില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യുവാവിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ച ശേഷം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമം, തിരുവനന്തപുരത്ത് ഒരാള്‍ പിടിയില്‍

Kerala

ആശങ്കകള്‍ പരിഹരിച്ചശേഷം മാത്രമേ എഫ്സിആര്‍എ ബില്‍ അവതരിപ്പിക്കൂ എന്ന് ഉറപ്പ് ലഭിച്ചു: രാജീവ് ചന്ദ്രശേഖര്‍

Entertainment

ശ്രീരാമനിലും , രാമായണത്തിലും ഞങ്ങൾക്ക് അഭിമാനം ; രാമായണത്തിലേയ്‌ക്ക് തന്നെ എത്തിച്ചത് മകളുടെ ജനനം

Kerala

എന്തുകൊണ്ട് നേമത്ത് രാജീവ് ചന്ദ്രശേഖര്‍ വിജയിക്കും?

Kerala

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് വ്യാഴാഴ്ച ,4 ലക്ഷം പേരുമായി സംവദിക്കും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രഞ്ജിത്തിനെ ശനിയാഴ്ച നേരിട്ട് കോടതിയില്‍ ഹാജരാക്കും, കസ്റ്റഡി അപേക്ഷയും ജാമ്യാപേക്ഷയും പരിഗണിക്കും

രഞ്ജിത്തിന് വേണ്ടി കോടതിയില്‍ എത്തിയത് പരാതിക്ക് ഇടവന്ന സിനിമയിലെ ഐ സി സി അംഗം

പോറ്റിയെ സോണിയയെ കാണിച്ചതാരപ്പാ…. രാഹുല്‍ ഗാന്ധിയ്‌ക്കെതിരെ ബൃന്ദാകാരാട്ടിന്റെ പാട്ട്

വീട്ടില്‍ വോട്ട് രേഖപ്പെടുത്തിയതിന് പിന്നാലെ വയോധികന്‍ അന്തരിച്ചു

തൃശൂര്‍ മുന്‍ മേയര്‍ എം കെ വര്‍ഗീസ് വീണ്ടും കോണ്‍ഗ്രസിലേക്ക്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

സ്ത്രീപീഢനപരാതിയുടെ പേരില്‍ ഒളിവില്‍ കഴിയുന്ന പാലക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പ്രശോഭിനെതിരെ പ്രതികരിക്കാത്ത രമേഷ് പിഷാരടി എംഎല്‍എ ആകണോ?

മെത്രാന്‍മാര്‍ കോണ്‍ഗ്രസിന് ആയി പണിയെടുക്കുന്നുവെന്ന് അഭിപ്രായമില്ല: ഷോണ്‍ ജോര്‍ജ്

ഇന്ത്യന്‍ സൈന്യത്തിന് അതിര്‍ത്തിയിലെ ശത്രുക്കളുടെ നീക്കം നിരീക്ഷിക്കാന്‍ സോളാറില്‍ പ്രവര്‍ത്തിക്കുന്ന ഡ്രോണുകള്‍

ലൈംഗിക പീഡന പരാതി: ജാമ്യം തേടി പാലക്കാട്ടെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ പ്രശോഭ് മണ്ണാര്‍ക്കാട് പ്രത്യേക കോടതിയില്‍

നരേന്ദ്ര മോദി മാതൃകയാക്കേണ്ട നേതാവ്,പിണറായിയുടേത് ആഢംബര ജീവിതം, ബി ജെ പിക്കൊപ്പം ചേര്‍ന്നത് വികസനമാതൃക കണ്ടിട്ട്- സാബു ജേക്കബ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.