Friday, March 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ചന്ദ്രബാബു നായിഡുവിന്റെ അവസരവാദ രാഷ്‌ട്രീയം തുറന്നുകാട്ടി മോദി

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 10, 2019, 03:32 pm IST
in India

ന്യൂദല്‍ഹി: ടിഡിപി നേതാവും ആന്ധ്രാ മുഖ്യമന്ത്രിയുമായ ചന്ദ്രബാബു നായിഡുവിന്റെ അവസരവാദ രാഷ്‌ട്രീയം തുറന്നുകാട്ടി പ്രധാനമന്ത്രി നരേന്ദ്രമോദി. കോണ്‍ഗ്രസുമായി കൂട്ടുകൂടാനുള്ള നായിഡുവിന്റെ ശ്രമങ്ങളില്‍ ടിഡിപി സ്ഥാപകനും മുന്‍ ആന്ധ്രാ മുഖ്യമന്ത്രിയുമായിരുന്ന എന്‍ ടി രാമറാവുവിന്റെ ആത്മാവ് വേദനിക്കുന്നുണ്ടാവുമെന്ന് ആന്ധ്രാപ്രദേശിലെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനു തുടക്കം കുറിച്ച് ഗുണ്ടൂരില്‍ സംഘടിപ്പിച്ച റാലിയില്‍ പ്രധാനമന്ത്രി പറഞ്ഞു. 

കോണ്‍ഗ്രസിലെ ദല്‍ഹി കുടുംബത്തിന്റെ അഹങ്കാരം സഹിക്കവയ്യാതെയാണ് എന്‍ടിആര്‍ തെലുങ്കുദേശം പാര്‍ട്ടി രൂപീകരിച്ചത്. എന്നാല്‍ അതേ കോണ്‍ഗ്രസും ഗാന്ധി കുടുംബവുമായി സഖ്യത്തിലേര്‍പ്പെടാനാണ് ചന്ദ്രബാബു നായിഡു ശ്രമിക്കുന്നത്. താങ്കള്‍ ഇപ്പോള്‍ നയിക്കുന്ന ഈ പാര്‍ട്ടിയുടെ പിറവിയുടെ കാരണങ്ങളിലേക്ക് താങ്കളുടെ ഭാര്യാ പിതാവിനെ നയിച്ചത് കോണ്‍ഗ്രസ് പാര്‍ട്ടിയുടേയും ഗാന്ധി കുടുംബത്തിന്റെയും നിലപാടുകളാണെന്ന് മറക്കരുത്, മോദി പറഞ്ഞു. 

എന്‍ടിആറിന്റെ മൂത്തമകള്‍ ഭുവനേശ്വരിയുടെ ഭര്‍ത്താവാണ് ചന്ദ്രബാബു നായിഡു. എന്‍ടിആറിന്റെ മകളും ബിജെപി നേതാവുമായ പുരന്ദരേശ്വരി അടക്കമുള്ളവരെ സാക്ഷി നിര്‍ത്തിയാണ് മോദി നായിഡുവിനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉന്നയിച്ചത്. 

ആന്ധ്രയെ അപമാനിച്ച ദുഷ്ടന്മാരെന്നാണ്  കോണ്‍ഗ്രസിനെ എന്‍ടിആര്‍ വിശേഷിപ്പിച്ചിട്ടുള്ളതെന്ന് മോദി ജനക്കൂട്ടത്തെ ഓര്‍മിപ്പിച്ചു. ആന്ധ്രയിലെ വലിയ നേതാക്കളെ എല്ലാം ഗാന്ധി കുടുംബം അപമാനിച്ചിട്ടുണ്ട്. അതിന് മറുപടിയായാണ് ആന്ധ്രാപ്രദേശിനെ കോണ്‍ഗ്രസ് മുക്തമാക്കാന്‍ എന്‍ടിആര്‍ തീരുമാനിച്ചത്. ടിഡിപിയുടെ ജനനവും അതിന് വേണ്ടിയായിരുന്നു. എന്നാല്‍ ഇന്ന് അതേ ടിഡിപിയുടെ നേതാവ് കോണ്‍ഗ്രസിന് വേണ്ടി പ്രവര്‍ത്തിക്കുകയാണ്. ചന്ദ്രബാബു നായിഡു എന്‍ടിആറിനെ ബഹുമാനിക്കുന്നുണ്ടോ. എന്‍ടിആറിനെ അപമാനിച്ച കോണ്‍ഗ്രസ് നേതൃത്വത്തിന് മുന്നില്‍ കീഴടങ്ങാന്‍ നായിഡുവിനെ പ്രേരിപ്പിച്ചതെന്താണ്. സ്വന്തം പാര്‍ട്ടിയുടെ ചരിത്രം പോലും മറക്കാന്‍ തക്ക എന്തു സമ്മര്‍ദ്ദമായിരുന്നു നായിഡുവിനുണ്ടായത്, മോദി ചോദിച്ചു. 

കോണ്‍ഗ്രസിലെ കുടുംബാധിപത്യത്തെ എതിര്‍ത്ത് എന്‍ടിആര്‍ രൂപീകരിച്ച ടിഡിപിയില്‍ ഇന്ന് അച്ഛന്‍-മകന്‍ ഭരണമാണ്. നായിഡുവിനെ എന്‍. ലോകേഷിന്റെ അച്ഛനെന്ന് വിശേഷിപ്പിച്ച മോദി, ആന്ധ്രയുടെ ഉദയമാണ് തന്റെ ലക്ഷ്യമെന്ന് പറഞ്ഞ നായിഡു ലോകേഷിന്റെ ഉദയത്തിന് മാത്രമായാണ് പ്രവര്‍ത്തിക്കുന്നതെന്നും കുറ്റപ്പെടുത്തി. 

ടിഡിപി മോദി സര്‍ക്കാരില്‍ നിന്ന് പുറത്തുപോയ ശേഷം പ്രധാനമന്ത്രി പങ്കെടുത്ത ആദ്യ പൊതു പരിപാടിയായിരുന്നു ഗുണ്ടൂരില്‍ സംഘടിപ്പിച്ചത്. പതിനായിരങ്ങളാണ് പ്രധാനമന്ത്രിയുടെ പരിപാടിക്കായി ഗുണ്ടൂരില്‍ തടിച്ചുകൂടിയത്. 

തമിഴ്‌നാട്ടിലെ തിരുപ്പൂരിലും കര്‍ണാടകത്തിലെ ഹുബ്ബള്ളിയിലും വന്‍ ജനപങ്കാളിത്തമുള്ള റാലികളെ മോദി അഭിസംബോധന ചെയ്തു. കര്‍ണാടകത്തിലെ കോണ്‍ഗ്രസ്-ജെഡിയു സര്‍ക്കാരിനെ കടന്നാക്രമിച്ച മോദി, സഖ്യകക്ഷിയെ തൃപ്തിപ്പെടുത്തിക്കഴിഞ്ഞ് ഭരിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമിക്കു സമയമില്ലെന്ന് കുറ്റപ്പെടുത്തി. 

പിന്നില്‍ നിന്നു കുത്താനും, തോല്‍ക്കാനും നായിഡു സീനിയര്‍

താനാണ് സീനിയറെന്ന് നായിഡു എപ്പോഴും ഓര്‍മിപ്പിക്കുന്നുണ്ടെന്ന് മോദി പരിഹസിച്ചു. അക്കാര്യത്തില്‍ യാതൊരു സംശയവുമില്ല. താങ്കളോട് ഒരു ബഹുമാനക്കുറവും ഒരുകാലത്തും കാണിച്ചിട്ടില്ല. രാഷ്‌ട്രീയ സഖ്യങ്ങള്‍ മാറ്റുന്നതില്‍ താങ്കള്‍ സീനിയര്‍ തന്നെയാണ്. സ്വന്തം ഭാര്യാപിതാവിനെ പിന്നില്‍നിന്ന് കുത്തിയതിലും താങ്കള്‍ സീനിയറെന്ന് കാണിച്ചിട്ടുണ്ട്. ഒന്നിനു പുറമേ മറ്റൊന്നായി തെരഞ്ഞെടുപ്പുകള്‍ തോല്‍ക്കുന്നതിലും താങ്കള്‍ സീനിയര്‍ തന്നെ, മോദി പരിഹസിച്ചു. 

രാഷ്‌ട്രീയത്തില്‍ മോദിയെക്കാള്‍ സീനിയറായ തന്നോട് പ്രധാനമന്ത്രിയായ ശേഷം മോദി ബഹുമാനക്കുറവ് കാണിച്ചെന്ന് നായിഡു അടുത്തിടെ ആരോപിച്ചിരുന്നു. ഇതിന് മറുപടി നല്‍കുകയായിരുന്നു പ്രധാനമന്ത്രി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

അന്ത ഭയം ഇരിക്കണം

Article

മഞ്ചേശ്വരത്തെ മതസഖ്യം

Article

മനുഷ്യകേന്ദ്രിത എഐ ഭാരതത്തിന്റെ പുതിയ ദിശാബോധം

Kerala

സതീശന് അവിലും മലരും കുന്തിരക്കവും വില്‍ക്കുന്ന കടയുണ്ടെന്ന് സുരേന്ദ്രന്‍

World

ഇറാന്‍ ആണവായുധം പ്രയോഗിക്കണമെന്ന് തീവ്രവാദികള്‍, ഡേര്‍ട്ടി ബോംബ് പ്രയോഗിക്കുമോ എന്ന ആശങ്കയില്‍ ഇസ്രയേലും യുഎസും

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് എസ്ഡിപിഐ സ്ഥാനാര്‍ത്ഥി പിന്‍മാറി,മത്സരിക്കുന്നത്‌ കെസുരേന്ദ്രന് ഗുണമാകുമെന്ന വിലയിരുത്തലില്‍ പിന്മാറ്റം, മുസ്ലീം സംഘടനകളുടെ സമ്മര്‍ദ്ദം

ഏറ്റുമാനൂരിലെ ജെന്‍സീ തലമുറയില്‍പ്പെട്ട ബിജെപി സ്ഥാനാര്‍ത്ഥി ആതിര (ഇടത്ത്) ബീഹാറില്‍ നിയമസഭാതെരഞ്ഞെടുപ്പില്‍ ജയിച്ച ജെന്‍സീ സ്ഥാനാര്‍ത്ഥി മൈഥിലി താക്കൂര്‍ (വലത്ത്)

കേരളത്തിന്റെ മൈഥിലി താക്കൂര്‍ ഏറ്റുമാനൂര്‍ പിടിയ്‌ക്കുമോ? എതിര്‍സ്ഥാനാര്‍ത്ഥിയോട് അനുഗ്രഹം വാങ്ങിയും ജെന്‍സീയുടെ ആവേശമായും ആതിര

172 കിലോമീറ്റര്‍ വേഗത്തില്‍ കാറോടിച്ച് സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച് 16കാരന്‍; അമ്മയ്‌ക്കെതിരെ കേസ്

ശബരിമലയില്‍ മുറി ബുക്ക് ചെയ്യാന്‍ വ്യാജ സൈറ്റുകള്‍, അന്വേഷണം നടക്കുന്നു, ഭക്തര്‍ ജാഗ്രത കാട്ടണമെന്ന് പൊലീസ്

ആദി ശങ്കരാചാര്യർ അനുഗ്രഹിച്ച് നൽകിയ ഗാനമെന്ന് ഇളയരാജ ; പക്ഷെ അന്ന് യേശുദാസ് പറഞ്ഞു ‘ ഇത് ഞാൻ പാടിയാൽ പറ്റില്ല ‘

അങ്ങ് പാരീസിലും ഇസ്ലാമിക പണ്ഡിതന്‍ പിടിയിലായത് പീഢനക്കേസില്‍, 18 വര്‍ഷം തടവ്

എല്‍ഡിഎഫ് സ്ഥാനാര്‍ഥിക്ക് അനുകൂലമായി ഫേസ്ബുക്ക് പോസ്റ്റ്: പൊലീസുകാരന് സസ്പന്‍ഷന്‍

അങ്ങനൊരാളായതുകൊണ്ട് എന്നെ മാനേജ് ചെയ്ത് ഇത്രയും വർഷം കൊണ്ടുപോയി, വേറാരെങ്കിലുമാണ് ഭർത്താവ് ആയിരുന്നതെങ്കിൽ …

സംസ്ഥാനത്ത് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിച്ചു

കോഴിക്കോട് യുവാവ് ഭാര്യയെ കുത്തിപ്പരിക്കേല്‍പ്പിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.