Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മറ്റൊരു പ്രധാനമന്ത്രിയെ എന്തിന് തേടണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 31, 2019, 04:59 am IST
in Editorial

ഇന്നത്തെ കേന്ദ്രസര്‍ക്കാരിന്റെ കാലാവധി തീരാന്‍ ചുരുങ്ങിയ മാസങ്ങളേയുള്ളു. അധികാരത്തിലേറി അന്‍പത് മാസം പിന്നിട്ട നരേന്ദ്രമോദി സര്‍ക്കാര്‍ സകലരംഗത്തും മികച്ച പ്രകടനമാണ് നടത്തിയതെന്ന് നിഷ്പക്ഷമായി വിലയിരുത്തുന്നവരെല്ലാം സമ്മതിക്കുന്നു. ഈ കാലയളവില്‍ ഒരു രൂപയുടെപോലും അഴിമതി നടന്നില്ല എന്നതാണ് അതില്‍ പ്രധാനം.

തന്റെ ഭരണത്തില്‍ ഒരു വകുപ്പില്‍നിന്നും കൊള്ളയടിക്കാന്‍ അനുവദിക്കില്ലെന്ന് ആദ്യമേ പ്രസ്താവിച്ച പ്രധാനമന്ത്രി അക്ഷരാര്‍ത്ഥത്തില്‍ വാക്ക് പാലിച്ചു. പല വിഷയങ്ങളിലും പുകമറ സൃഷ്ടിച്ച് സര്‍ക്കാരിനെ കരിതേയ്‌ക്കാന്‍ പ്രതിപക്ഷം ശ്രമിച്ചെങ്കിലും ഒന്നും നടന്നില്ല. അഴിമതി എന്ന പേരില്‍ ഏറെദിവസം പാര്‍ലമെന്റ് സ്തംഭിപ്പിച്ചത് റാഫേല്‍ യുദ്ധവിമാന ഇടപാടിനെച്ചൊല്ലിയാണല്ലൊ.

റാഫേല്‍ ഇടപാടില്‍ ക്രമക്കേടുണ്ടെന്നും അന്യായമായി പലര്‍ക്കും പണം സമ്പാദിക്കാന്‍ അവസരമൊരുക്കി എന്നൊക്കെ ഉയര്‍ത്തിയ വാദത്തില്‍ ഒു കഴമ്പുമില്ലെന്നും സുപ്രീംകോടതി അസന്ദിഗ്ധമായി പ്രഖ്യാപിച്ചിട്ടും കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുലും കൂട്ടരും പലസ്ഥലത്തും വികാരപ്രകടനം നടത്തി. ജനമനസ്സില്‍  ഇത് ഒരു ചലനവും സൃഷ്ടിക്കുന്നില്ലെന്ന് ബോധ്യമായപ്പോള്‍ കോണ്‍ഗ്രസ് അത് ഉപേക്ഷിക്കുകയും ചെയ്തു. കൊച്ചിയില്‍ കോണ്‍ഗ്രസ്‌കാരുടെ യോഗത്തില്‍ സംസാരിച്ചപ്പോള്‍ രാഹുല്‍ റാഫേല്‍ ആരോപണം പുറത്തെടുത്തതേയില്ല. 

ലോകത്തില്‍ത്തന്നെ മികച്ച സാമ്പത്തിക വിദഗ്ധനെന്ന് കോണ്‍ഗ്രസുകാര്‍ പൊക്കിപ്പറയുന്ന ഡോ. മന്‍മോഹന്‍ സിംഗ് പത്ത് വര്‍ഷം പ്രധാനമന്ത്രിയായിരുന്നിട്ടുണ്ട്. എന്നിട്ടും രാജ്യത്തിന് മുതല്‍ക്കൂട്ടാകുന്ന സാമ്പത്തിക നടപടികളൊന്നും ഉണ്ടായിട്ടില്ല. അതേസമയം രാജ്യത്തിന്റെ പൊതുസമ്പത്ത് കൊള്ളയടിക്കാന്‍ അവസരമൊരുക്കി. പ്രധാനമന്ത്രിയുടെ ഓഫീസ് പോലും ആരോപണ വിധേയമായി. അന്നത്തെ സര്‍ക്കാരില്‍ കൊള്ളനടക്കാത്ത ഒരു വകുപ്പുപോലുമില്ല. എന്നിട്ടും പ്രധാനമന്ത്രിയടക്കമുള്ള മന്ത്രിമാരെല്ലാം കണ്ണുംപൂട്ടി ഇരിക്കുകയായിരുന്നു.

ആ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന പി. ചിദംബരം അടക്കം വിചാരണ നേരിടുകയാണ്. അന്ന് ആരോപണത്തെ തുടര്‍ന്ന് രാജിവച്ച കേന്ദ്രമന്ത്രിമാരും ഏറെ ഉണ്ടായിരുന്നു. എന്നാല്‍ അഴിമതി ആരോപണത്തിന്റെ പേരില്‍ നരേന്ദ്രമോദി സര്‍ക്കാരില്‍നിന്ന് മന്ത്രിമാര്‍ക്കെന്നല്ല, ഉദ്യോഗസ്ഥര്‍ക്ക് പോലും പദവി ഒഴിയേണ്ടിവന്നിട്ടില്ല. സകലമേഖലയിലും സല്‍ഭരണമേ നടന്നിട്ടുള്ളു. കാലഹരണപ്പെട്ട നിയമങ്ങള്‍ റദ്ദാക്കുകയും പല്ലും നഖവുമുള്ള നിയമങ്ങള്‍ നിര്‍മിക്കുകയും ചെയ്തതാണ് മോദി സര്‍ക്കാരിന്റെ എടുത്തുപറയേണ്ട നേട്ടം.

കള്ളപ്പണം കണ്ടുകെട്ടാനും ബിനാമി ഇടപാടുകളുടെ വേരറുക്കാനും നിര്‍മിച്ച നിയമങ്ങള്‍ വന്‍ നേട്ടമാണ് രാജ്യത്തിനുണ്ടാക്കിയത്.  വിവാദ വജ്രവ്യാപാരി നീരവ് മോദി, മേഹുല്‍ ചോക്‌സി എന്നിവരടക്കമുള്ള പല പ്രമുഖരുടെയും ബിനാമി സ്വത്ത് കേന്ദ്രം കണ്ടുകെട്ടിയിട്ടുണ്ട്. 2015ല്‍ കള്ളപ്പണത്തിനെതിരെ കൊണ്ടുവന്ന കള്ളപ്പണ നിരോധന (വിദേശ സ്വത്ത്) നിയമമടക്കമുള്ളവ വഴി 70,000 കോടിയോളം രൂപയുടെ കള്ളപ്പണമാണ് കേന്ദ്രസര്‍ക്കാര്‍ കണ്ടുകെട്ടിയത്.

ഇവയ്‌ക്കു പുറമേ കള്ളപ്പണം തടയാനുദ്ദേശിച്ച് നിരവധി നിയമങ്ങളാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്. കടുത്ത നടപടികളും കൈക്കൊള്ളുന്നുണ്ട്. കള്ളപ്പണമുണ്ടെന്നു വെളിപ്പെടുത്തി അതിന്റെ ഒരു ഭാഗം പിഴയടച്ച് നിയമനടപടികളില്‍ നിന്ന് മോചിതരാകാനുള്ള നിയമമാണ് അതിലൊന്ന്. രാജ്യത്തെ പറ്റിച്ച് വിദേശത്തേക്ക് കടന്ന വിജയ്‌മല്യയെന്ന അതിസമര്‍ത്ഥന്റെ പിന്നാലെ ചെന്ന് കഴുത്തില്‍ കുരുക്കിടാന്‍ കഴിഞ്ഞത് മുന്‍പൊരുകാലത്തും സംഭവിക്കാത്തതാണ്. മല്യയുടെ പല സ്വത്തുക്കളും കണ്ടുകെട്ടുകയും ചെയ്തു.

കള്ളപ്പണക്കാര്‍ക്കും അഴിമതിക്കാര്‍ക്കുമെതിരെ നരേന്ദ്ര മോദി സര്‍ക്കാര്‍ കൊണ്ടുവന്ന ബിനാമിനിയമം വന്‍ വിജയത്തിലേക്കാണ് നീങ്ങുന്നത്. നിയമം വന്ന് രണ്ടു കൊല്ലത്തിനുള്ളില്‍ 6900 കോടി രൂപയുടെ ബിനാമി സ്വത്തുക്കള്‍ കണ്ടുകെട്ടി. ബിനാമി ഇടപാടുകള്‍ നടത്തുന്നവരെയും പ്രോത്സാഹിപ്പിക്കുന്നവരെയും അതിന്റെ ഗുണഭോക്താക്കളെയും തടവിലാക്കാനും സ്വത്ത് കണ്ടുകെട്ടാനും വ്യവസ്ഥ ചെയ്യുന്ന നിയമം 2016ലാണ് മോദി സര്‍ക്കാര്‍ കൊണ്ടുവന്നത്.

കുറ്റക്കാര്‍ക്ക് ഏഴുവര്‍ഷം കഠിനതടവും ബിനാമി സ്വത്തിന്റെ വിപണി മൂല്യത്തിന്റെ 25 ശതമാനംവരെ പിഴയുമാണ് ശിക്ഷ. തെറ്റായ വിവരം നല്‍കുന്നവര്‍ക്ക് അഞ്ചുവര്‍ഷം തടവും സ്വത്തിന്റെ മൂല്യത്തിന്റെ പത്തുശതമാനം പിഴയും ശിക്ഷ ലഭിക്കും. എല്ലാരംഗത്തും തുടര്‍ച്ചയായ മികവ് പ്രകടിപ്പിക്കുന്ന സര്‍ക്കാരിനും പ്രധാനമന്ത്രിക്കും ഇന്ന് ബദലില്ല. പിന്നെന്തിനാണോ പുതിയ പ്രധാനമന്ത്രിയെ കണ്ടെത്താന്‍ വിയര്‍പ്പൊഴുക്കുന്നതെന്ന് ചിന്തിക്കേണ്ടതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.