Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

നാളെ ദല്‍ഹിയില്‍ കാണാം കേരളത്തിന്റെ സ്ത്രീശക്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 25, 2019, 01:34 am IST
in Vicharam

സഹോദരി ഡോ. രശ്മി, അമ്മ ലഫ്. കേണല്‍ വിജയകുമാരി എന്നിവരോടൊപ്പം രാഖി രാമചന്ദ്രന്‍ (വലത്)

യഥാര്‍ഥ സ്ത്രീശക്തി എന്താണെന്ന്, രാഖി രാമചന്ദ്രന്‍ എന്ന മലയാളി യുവതി നാളെ ദല്‍ഹിയില്‍ കാണിച്ചുതരും. റിപ്പബ്ലിക്ദിന പരേഡില്‍ ഇന്ത്യന്‍ വ്യോമസേനാ സംഘത്തെ നയിക്കുന്ന രാഖി, നിശ്ശബ്ദമായി സ്ത്രീ സമൂഹത്തിനു കൈമാറുന്നൊരു സന്ദേശമുണ്ട്. സ്ത്രീയായി ജനിച്ച് സ്ത്രീയായി വളര്‍ന്ന് സ്ത്രീയായിത്തന്നെ നമുക്ക് ഉയരങ്ങള്‍ കീഴടക്കാം. സ്ത്രീത്വം ഒന്നിനും തടസ്സമല്ല. ലക്ഷ്യബോധവും നിശ്ചയദാര്‍ഢ്യവും കഠിനാധ്വാനവും വേണമെന്നേയുള്ളൂ. 

പറയുക മാത്രമല്ല കാണിച്ചു തരികകൂടിയാണ് രാഖി ചെയ്യാന്‍ പോകുന്നത്. ഇവിടെ കേരളത്തില്‍ വനിതാ ശാക്തീകരണത്തിന്റെ പേരില്‍ മതില്‍ കെട്ടുകയും തെരുവില്‍ ചുംബിക്കുകയും സ്ത്രീകളുടെ സ്വകാര്യതയുടെ പേരില്‍ ആര്‍പ്പുവിളിക്കുകയും ചെയ്യുന്നവര്‍ നാളെ ദല്‍ഹിയിലെ പരേഡിലേയ്‌ക്ക് ഒന്നു കണ്ണോടിക്കുന്നതു നന്നായിരിക്കും. ആരുടേയും ശാക്തീകരണം കൊണ്ടല്ല, രാഖി രാമചന്ദ്രന്‍ എന്ന ഇരുപത്താറുകാരി കേരളത്തിലെ പുനലൂരില്‍ നിന്ന് ഇന്ത്യന്‍ വ്യോമസേനയുടെ പരേഡ് സംഘത്തിന്റെ നായികാപദത്തിലേയ്‌ക്ക് എത്തിയത്. സ്വന്തം ഇച്ഛാശക്തിയില്‍ വിശ്വസമുള്ളതുകൊണ്ടുമാത്രമാണ്. 

 ”ഈ നിമിഷത്തെ അഭിമാനവും, ആഹ്ലാദവും വിവരിക്കാന്‍ വയ്യ. ദൈവ നിയോഗമാണിത്. ഒരായിരം നന്ദി … ദൈവത്തിനും എന്നെ അനുഗ്രഹിച്ച വീട്ടുകാര്‍ക്കും നാട്ടുകാര്‍ക്കും” ദല്‍ഹിയില്‍ പരിശീലനത്തിന്റെ തിരക്കിനിടയില്‍ രാഖി രാമചന്ദ്രന്‍ ജന്മഭൂമിയോടു പറഞ്ഞു. മനസ്സില്‍ നിറഞ്ഞ ദേശസ്‌നേഹവും നിശ്ചയദാര്‍ഢ്യവും വാക്കുകളില്‍ വ്യക്തമായിരുന്നു. 

 കൊല്ലം ജില്ലയിലെ പുനലൂര്‍, കരവാളൂര്‍ ഗ്രാമത്തില്‍ മൂലവിള വീട്ടില്‍ പരേതനായ രാമചന്ദ്രന്‍ പിള്ളയുടെയും കരസേനയില്‍ നിന്നു നേഴ്‌സിങ് സൂപ്രണ്ടായി വിരമിച്ച ലഫ്.കേണല്‍ വിജയകുമാരിയുടെയും രണ്ടാമത്തെ മകളാണു രാഖി, 2016ലാണ് വ്യോമസേനയില്‍ പൈലറ്റായി ചേര്‍ന്നത്. രാഖിയുടെ വലിയൊരു ആഗ്രഹസാഫല്യം കൂടിയായിരുന്നു അത്. കുട്ടിക്കാലത്ത് വിമാനത്തിന്റെ ഇരമ്പല്‍ കേട്ടാല്‍ ഓടിയെത്തിയിരുന്ന പെണ്‍കുട്ടിയുടെ സ്വപ്‌നം എന്നും വിമാനങ്ങള്‍ക്കൊപ്പം പറന്നു. മാതാപിതാക്കള്‍ നിരുത്സാഹപ്പെടുത്തിയുമില്ല. പഠനത്തില്‍ ഉയര്‍ന്ന മാര്‍ക്കോടെ ഓരോ ഘട്ടവും പിന്നിട്ടപ്പോഴും അതിനുമാറ്റമുണ്ടായില്ല. അമ്മ നേഴ്‌സായും ചേച്ചി രശ്മി ഡോക്ടറായും കരസേനയില്‍ സേവനം ചെയ്തപ്പോഴും രാഖിയുടെ മനസ്സ് വ്യോമസേനയ്‌ക്കൊപ്പം തന്നെ നിന്നു. അമ്മയുടെ ജോലി സംബന്ധമായ യാത്രകള്‍മൂലം വിവിധ സംസ്ഥാനങ്ങളിലായിരുന്നു പഠനം. ജനനം നാട്ടില്‍ ആയിരുന്നെങ്കിലും ഉത്തരേന്ത്യന്‍ ജീവിതം, മാതൃഭാഷയെ സംസാരത്തില്‍ മാത്രമായി ഒതുക്കി. എങ്കിലും നാട്ടില്‍ എത്തിയാല്‍ ബന്ധുജനങ്ങളുടെ ഇടയില്‍ വാനമ്പാടിയായി നടക്കാന്‍ രാഖി മടിക്കാറില്ല. 

രാഖിയുടെ വിദ്യാഭ്യാസകാലം ഇന്ത്യയിലാകെ ചിതറിക്കിടക്കുകയാണ്. പ്രാഥമിക വിദ്യാഭ്യാസം ഉത്തരാഖണ്ഡിലെ റൂര്‍ക്കിലും, രണ്ടാം ക്ലാസ് മുതല്‍ നാലുവരെ പഞ്ചാബിലെ അമൃതസറിലും, 5 മുതല്‍ 7വരെ തിരുവനന്തപുരം പാങ്ങോട് ആര്‍മി സ്‌കൂളിലും 8 മുതല്‍ 12 വരെ പഞ്ചാബ്- ജമ്മു അതിര്‍ത്തി പ്രദേശമായ പഠാന്‍കോട്ടിലുമായാണ് നടന്നത്. നാലു വര്‍ഷത്തെ എഞ്ചിനീയറിംഗ് പഠനം പൂര്‍ത്തിയാക്കിയ ശേഷം 2015 അവസാനം തെലുങ്കാനയിലെ എയര്‍ഫോഴ്‌സ് അക്കാഡമിയില്‍ പരിശീലനം ആരംഭിച്ചു. പിന്നീടു നിയമനം കിട്ടിയത് ഉത്തര്‍പ്രദേശിലെ സര്‍സാവയിലാണ്. തുടര്‍ന്ന് ബംഗാളിലെ ബാര്‍ഡോഗ്രയിലെത്തി. അവിടെ ജോലിയില്‍ ഇരിക്കെ ദല്‍ഹിയില്‍ വിജയ് ദിവസ് ആഘോഷത്തില്‍ മാലിദ്വീപ് പ്രസിഡന്റ് പങ്കെടുത്ത പരിപാടിയില്‍ വ്യോമസേന നടത്തിയ പരേഡില്‍ പങ്കെടുക്കാന്‍ കിട്ടിയ അവസരമാണ് വഴിത്തിരിവായത്. 

റിപ്പബ്ലിക് ദിന പരേഡില്‍ പങ്കെടുക്കാന്‍ ഒരു മാസം മുമ്പ് അറിയിപ്പ് എത്തി. ബംഗാളില്‍ നിന്നു ദല്‍ഹിയിലേയ്‌ക്ക് പറന്നു. കടുകട്ടിയായിരുന്നു പരേഡ് പരിശീലനം. അതിനിടെ, ഗ്രൂപ്പില്‍ നിന്ന് 25 അംഗ ടീമിനെ, പരേഡ് നയിക്കാനുള്ള പരിശീലനത്തിന് നിയോഗിച്ചപ്പോള്‍ രാഖിയും അതില്‍ ഉള്‍പ്പെട്ടു. കൃത്യതയും നിശ്ചയദാര്‍ഢ്യത്തോടെയുള്ള പദചലനങ്ങളും സസൂക്ഷ്മം വീക്ഷിച്ച മേലധികാരികള്‍ വ്യോമസേനയുടെ 250ഓളം വരുന്ന ഗ്രൂപ്പിനെ നയിക്കാനുള്ള നാലു പേരില്‍ ഒരാളായി രാഖിയെ നിയോഗിച്ചു. മലയാളക്കരയില്‍ നിന്ന് ഇത്തവണ ഈ അവസരം ലഭിച്ച ഏക പെണ്‍കുട്ടിയാണ് രാഖി. പരേഡ് കഴിഞ്ഞാല്‍ തിരികെ ബംഗാളിലേയ്‌ക്ക്. 

ദല്‍ഹിയില്‍ പരേഡ് ആരംഭിക്കും മുന്‍പു തന്നെ ടിവിയുടെ മുന്നില്‍ താന്‍ സ്ഥാനം പിടിക്കുമെന്ന് മാതാവ് വിജയകുമാരി പറഞ്ഞു. സഹോദരി രശ്മിയും കരസേനയില്‍ ക്യാപ്റ്റനായ ഭര്‍ത്താവ് ഷെറിന്‍ രാജും ഈ അഭിമാന നിമിഷത്തിനായി കാത്തിരിക്കുകയാണ്. വിശ്രമജീവിതത്തിലും നാട്ടില്‍ പ്രവര്‍ത്തന നിരതയായ വിജയകുമാരി സാമൂഹ്യ-സാമുദായിക രംഗങ്ങളില്‍ സജീവ സാന്നിദ്ധ്യമാണ്. പൂര്‍വ്വ സൈനിക് മാതൃ മണ്ഡലിയുടെ സംസ്ഥാന രക്ഷാധികാരിയുമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.