Friday, May 16, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഇന്ത്യന്‍ ക്രിക്കറ്റിലെ കോഹ്‌ലി കാലം

Janmabhumi Online by Janmabhumi Online
Jan 24, 2019, 03:29 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

ആരെടാ എന്നു ചോദിച്ചാല്‍ എന്തെടാ എന്നു തിരിച്ചു ചോദിക്കുന്നവന്‍ എന്ന് നാട്ടിന്‍പുറങ്ങളില്‍ പറഞ്ഞു കേട്ടിട്ടുണ്ട്. നേര്‍ക്കുനേര്‍ വന്നാല്‍ ഒപ്പത്തിനൊപ്പം നില്‍ക്കാന്‍ ചങ്കൂറ്റമുള്ളവന്‍ എന്നാണ് അതിലെ വ്യംഗ്യം. ഇന്ത്യന്‍ ക്രിക്കറ്റിനു കിട്ടിയ അത്തരം ചങ്കൂറ്റമാണ് വിരാട് കോഹ്ലി. ഇന്ത്യന്‍ ക്രിക്കറ്റിന് അത്യാവശ്യമായിരുന്ന ആക്രമണതൃഷ്ണ സമ്മാനിച്ച കളിക്കാരന്‍. കളിക്കളങ്ങളില്‍ ഈ നായകനു കീഴില്‍ ഇന്ത്യ തുടരെ നേടിയ വിജയങ്ങളുടെ തിളക്കത്തിനു മകുടം ചാര്‍ത്തുന്നതാണ് രാജ്യാന്തര ക്രിക്കറ്റ് സംഘടനയായ ഐസിസിയുടെ മൂന്നു പ്രധാന പുരസ്‌കാരങ്ങള്‍ കോഹ്ലി തേടിയെത്തിയത്. രാജ്യാന്തര ക്രിക്കറ്റിലെ മികവിന്റെ മൂന്ന് അംഗീകാരങ്ങളും കോഹ്ലിയില്‍ വന്നു സംഗമിച്ചിരിക്കുന്നു. പോയ വര്‍ഷത്തെ മികച്ച താരം, മികച്ച ടെസ്റ്റ് താരം, മികച്ച ഏകദിന താരം എന്നീ പുരസ്‌കാരങ്ങളിലൊക്കെ കോഹ്ലിയുടെ പേരാണു രേഖപ്പെടുത്തപ്പെട്ടിരിക്കുന്നത്. ഇങ്ങനെയൊരു ചരിത്രം ആദ്യമാണുതാനും. ടെസ്റ്റിലും ഏകദിനത്തിലും ഐസിസി ലോക ഇലവനെ നയിക്കുന്നതും ഈ ബാറ്റ്സ്മാന്‍ തന്നെ. ഏകദിന ലോക ഇലവനില്‍ നാലും ടെസ്റ്റ് ഇലവനില്‍ മൂന്നും ഇന്ത്യക്കാര്‍ ഇടം നേടിയത് ഇന്ത്യന്‍ ക്രിക്കറ്റിനു മൊത്തത്തിലുണ്ടായ ഉണര്‍വിന്റെ സൂചനയായി കരുതാം. നാളെയുടെ താരമായി ഇന്ത്യക്കാരന്‍ ഋഷഭ് പന്തും തിരഞ്ഞെടുക്കപ്പെട്ടു. 

കപില്‍ ദേവിനു ശേഷം ഇന്ത്യ കണ്ട ഏറ്റവും ആക്രമണോത്സുകനായ ക്രിക്കറ്റ് താരം എന്നു കോഹ്‌ലിയെ വിശേഷിപ്പിക്കാം. ഇംഗ്ലീഷില്‍ അഗ്രസീവ് എന്നു പറയാം. കളിയില്‍ ആ സ്വഭാവം കാണിക്കുന്നവര്‍, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ അടക്കം, പലരുമുണ്ടായിരുന്നു. പക്ഷേ, കളിയോടുള്ള സമീപനത്തില്‍ ആ ശൈലി കാണിക്കുന്നവരാണ് ശരിയായ ആക്രമണ തൃഷ്ണയുള്ളവര്‍. അവര്‍ ടീമിനെ ജയിപ്പിക്കുക മാത്രമല്ല കളിയെ ഒരു പ്രത്യേക തലത്തിലേയ്‌ക്ക് ഉയര്‍ത്തിക്കൊണ്ടുപോവുകയും ചെയ്യും. അങ്ങനെയാണു കപില്‍ ദേവ് 1983ലെ ലോകകപ്പ് വിജയത്തോടെ ഇന്ത്യന്‍ ഏകദിന ക്രിക്കറ്റിനെ താഴേത്തട്ടില്‍ നിന്ന് ഒന്നാം നിലയിലേയ്‌ക്ക് ഉയര്‍ത്തിയത്. ശ്രീലങ്കയ്‌ക്കു വേണ്ടി കോച്ച് വാട്മോര്‍ ചെയ്തതും ഇതുതന്നെ. ഇരു ടീമും ലോകക്രിക്കറ്റിലെ മികച്ചവരുടെ നിലവാരത്തിലാണ് അന്നുമുതല്‍. അതിന്റെ മറ്റൊരു രൂപമാണ് കോഹ്ലിയിലൂടെ ഇന്ത്യ നേടിയത്. ജയിക്കാനുള്ള സാങ്കേതിക മികവ് ആര്‍ജിക്കുമ്പോഴും ഇന്ത്യന്‍ താരങ്ങളുടെ സമീപനത്തില്‍ ഇല്ലാതെ പോയിരുന്ന ആക്രമണ തൃഷ്ണയിലൂടെ ടീമിനെ പുതിയൊരുതലത്തിലെത്തിക്കാന്‍ കോഹ്ലിക്കു കഴിഞ്ഞു. സ്ലെഡ്ജിങ് പോലുള്ള ചൊടിപ്പിക്കല്‍ തന്ത്രങ്ങളിലൂടെ എതിര്‍ ടീമിന്റെ സമനിലതെറ്റിക്കുകയും ആത്മവീര്യം തകര്‍ക്കുകയും ചെയ്യുന്ന ശൈലി ഇന്ത്യക്കാര്‍ക്ക് അന്യമായിരുന്നു. അത്തരം അവസരങ്ങളില്‍ ഉരുളയ്‌ക്ക് ഉപ്പേരി പോലെ മറുപടി കൊടുക്കാനും ആ ഊര്‍ജം കളിയിലേയ്‌ക്കു തിരിച്ചുവിടാനും സമര്‍ഥനാണ് കോഹ്ലി. അത്തരം രംഗത്ത് ആരോടും പിടിച്ചുനില്‍ക്കാനും പ്രതികൂല സാഹചര്യങ്ങളോടു ബുള്‍ഡോസര്‍ ശൈലിയില്‍ പൊരുതാനുമുള്ള ചങ്കുറപ്പാണ് കോഹ്ലി എന്ന കളിക്കാരന്റെയും നായകന്റെയും കൈമുതല്‍. ഈ നായകന്‍ ഇന്ത്യയെ പുതിയ തലത്തിലെത്തിക്കും. ഇന്ത്യന്‍ ക്രിക്കറ്റിനു പുതിയ ദിശാബോധം നല്‍കുകയും ചെയ്യും. 

ഇന്ത്യന്‍ കായിക രംഗത്തെ സംബന്ധിച്ച് സുരഭിലമായ വര്‍ഷമായിരുന്നു 2018. ഹിമ ദാസ് എന്ന അത്ലറ്റ് തുടക്കമിട്ട വിജയയാത്ര മേരി കോം എന്ന ബോക്സിങ് താരത്തിലൂടെ ക്രിക്കറ്റ് ടീമിലെത്തി നില്‍ക്കുന്നു. അണ്ടര്‍ 20 ലോക അത്ലറ്റിക്സില്‍ 400മീ. സ്വര്‍ണം നേടിയാണ് ഹിമ വരവറിയിച്ചത്. മേരി കോം ലോക ബോക്സിങ്ങില്‍ ആറാം സ്വര്‍ണം നേടി. ക്രിക്കറ്റ് ടീം പോയവര്‍ഷം 13 ടെസ്റ്റില്‍ ആറെണ്ണം ജയിച്ചു. 14 ഏകദിനത്തില്‍ ഒന്‍പതെണ്ണം ജയിച്ചു. താരങ്ങള്‍ രാജ്യാന്തര അംഗീകരം നേടുകയും ചെയ്തു. ഉണര്‍വല്ല, അതിന്റെ തുടര്‍ച്ചയാണു പ്രധാനം. കോഹ്‌ലി തുടങ്ങിവച്ചുകഴിഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഒത്തില്ല! മോദിയെ അനുകരിച്ച് സൈനിക സന്ദർശനത്തിനെത്തി ഷെഹ്ബാസ് ഷെരീഫ് ; മോദിയെ വിട്ടുപിടി, അത് ഐറ്റം വേറെയാണെന്ന് കമന്റ്

Kerala

വന്യജീവി ആക്രമണം : സഖാക്കൾ ആക്രോശ പൊറോട്ടു നാടകം അവസാനിപ്പിക്കണം ; എൻ. ഹരി

India

കണ്ടത് ട്രെയിലര്‍ മാത്രം, ഓപ്പറേഷന്‍ സിന്ദൂര്‍ കഴിഞ്ഞിട്ടില്ല ; നല്ല നടപ്പാണെങ്കിൽ പാകിസ്ഥാന് കൊള്ളാം : രാജ്നാഥ് സിംഗ്

World

പാകിസ്ഥാന് സ്വബോധം തിരിച്ചു കിട്ടിയോ ? ഇന്ത്യയുമായുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ ചർച്ചകൾ ഇനിയും ആവശ്യമാണെന്ന് വിദേശകാര്യ മന്ത്രി ഇഷാഖ് ദാർ

India

‘എന്തിനാണ് നിങ്ങൾ ഹിന്ദുക്കളെ അധിക്ഷേപിക്കുന്നത്?’ അസിം മുനീറിനെതിരെ ജാവേദ് അക്തർ

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിൽ തുർക്കിയ്‌ക്കെതിരെ ബഹിഷ്ക്കരണം : പിന്നാലെ തുർക്കി പ്രസിഡന്റ് എർദോഗനുമായി കൂടിക്കാഴ്ച നടത്താൻ തയ്യാറാകാതെ വ്ലാഡിമിർ പുടിൻ

പാകിസ്ഥാനെ നശിപ്പിക്കും ; പ്രധാനമന്ത്രി നരേന്ദ്ര മോദി ഒറ്റയ്‌ക്കല്ല , ഒപ്പം 6 കോടി ബലൂച് ദേശസ്നേഹികളുടെ പിന്തുണയുണ്ട് ; ബലൂച് നേതാവ് മിർ യാർ ബലൂച്

സിംഗപ്പൂർ എയർലൈൻസിൽ എയർ ഹോസ്റ്റസിനെ ടോയ്‌ലറ്റിൽ കൊണ്ടുപോയി പീഡിപ്പിക്കാൻ ശ്രമിച്ച കേസ് : ഇന്ത്യൻ യുവാവിന് തടവ് ശിക്ഷ

തുർക്കിയിൽ ഓഫീസ് തുറക്കാൻ കോൺഗ്രസിന് പണം എവിടെ നിന്ന് ? സഹായിച്ചത് ആര് : ചോദ്യങ്ങൾ ഉയരുന്നു

തിരിച്ചുകയറി സ്വര്‍ണവില; പവന് ഇന്ന് 880 രൂപ വര്‍ധിച്ചു

തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുടെ നിരീക്ഷണം ശക്തമാക്കി കർണാടക പോലീസ്

യുവ അഭിഭാഷകയെ ക്രൂരമായി മര്‍ദിച്ച കേസ്; ബെയ്‍ലിൻ ദാസ് റിമാന്‍ഡിൽ

പാകിസ്ഥാനിയുമായി ഇറാഖി കപ്പൽ ഇന്ത്യയിൽ ; കാലു കുത്താൻ അനുമതി നൽകാതെ കേന്ദ്രസർക്കാർ

പുഷ്കർ കുംഭമേളയ്‌ക്ക് തുടക്കമായി : പാണ്ഡവർ സ്വർഗത്തിലേക്ക് പോയെന്ന് കരുതുന്ന അതേയിടം, ബദരീനാഥിന് സമീപത്തെ പുണ്യഭൂമി ഇനി ഭക്തിസാന്ദ്രം

പ്രതിയുടെ ഫോണിൽ അഞ്ച് വയസുകാരിയെ പീഡിപ്പിക്കുന്ന ദൃശ്യങ്ങൾ; പോക്സോ കേസ് ചുമത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies