ന്യൂദല്‍ഹി : രാമജന്മഭൂമി കേസ് പരിഗണിക്കുന്നത് ഈ മാസം 29ലേക്ക് മാറ്റി. കേസുമായി ബന്ധപ്പെട്ട എല്ലാ രേഖകകളും 29ന് മുമ്പ് സമര്‍പ്പിക്കണമെന്നും സുപ്രീംകോടതി ആവശ്യപ്പെട്ടിട്ടുണ്ട്. അതിനിടെ കേസ് പരിഗണിക്കുന്ന ഭരണഘടന ബെഞ്ചില്‍ നിന്ന് ജസ്റ്റിസ് യു.യു. ലളിത് പിന്മാറി.
ഉത്തർപ്രദേശ് മുഖ്യമന്ത്രിയായിരുന്ന കല്യാൺ സിംഗിനു വേണ്ടി നേരത്തെ യുയു ലളിത് ഹാജരായെന്ന് അഭിഭാഷകൻ രാജീവ് ധവാൻ ചൂണ്ടിക്കാട്ടിയതിനെ തുടർന്നാണ് പിന്മാറ്റം. ഇതോടെ ബെഞ്ച് പുന:സംഘടിപ്പിക്കാൻ തീരുമാനിച്ചു. എസ്.എ ബോബ്‌ഡെ. എന്‍.വി രമണ, യു.യു ലളിത് ഡി. വൈ. ചന്ദ്രചൂഢ് എന്നിവരടങ്ങിയതായിരുന്നു കേസ് പരിഗണിക്കുന്ന ബെഞ്ച്. ജസ്റ്റിസ് അശോക് ഭൂഷണ്‍, എസ്. അബ്ദുള്‍ നസീര്‍ എന്നിവരെ നേരത്തെ ഒഴിവാക്കിയിരുന്നു.
അയോധ്യയിലെ രണ്ടേക്കർ എഴുപത്തിയേഴ് സെന്റ് ഭൂമി സുന്നി വഖഫ് ബോർഡിനും നിർമോഹി അഖാഡയ്‌ക്കും രാംലല്ലയ്‌ക്കുമായി വിഭജിച്ച് നല്‍കിയ അലഹബാദ് ഹൈക്കോടതി വിധിക്കെതിരെയുളള അപ്പീലുകളാണ് കോടതി പരിഗണിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: