Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

സംവരണ ലക്ഷ്യത്തിലേക്ക് ഒരു പടികൂടി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 9, 2019, 04:54 am IST
in Editorial

സമൂഹത്തിന്റെ ക്രമപ്രവൃദ്ധമായ വളര്‍ച്ചയ്‌ക്ക് സംവരണം എന്ത് പങ്കു വഹിക്കുമെന്നതു പ്രസക്തമായ ചോദ്യമാണ്. സമൂഹത്തെ ഒന്നായി കാണുമ്പോഴും അവശരും ആര്‍ത്തരുമായ എല്ലാവരെയും പൊതുജീവിതത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരികയെന്ന ഭാരിച്ച ഉത്തരവാദിത്തം അതിനുണ്ട്.  ഇവിടെ വൈഭവപൂര്‍ണമായ ഭാരതത്തിന്റെ ഭാവിയിലേക്ക് അടുക്കും ചിട്ടയോടുംകൂടി മുന്നേറുന്ന മാതൃകാപരമായ ഒരു നീക്കത്തിനാണ് കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടിറങ്ങിയിരിക്കുന്നത്. മുന്നാക്ക വിഭാഗങ്ങളിലെ ദുരിതബാധിതരെക്കൂടി  പൊതുധാരയുടെ ശാക്തീകരണത്തിലേക്ക് ഉയര്‍ത്തിക്കൊണ്ടുവരണമെന്നുള്ള സദുദ്ദേശ്യമാണ് ഈ നീക്കത്തിലൂടെ കാണുന്നത്.

ഇത് സംവരണമെന്ന ആശയം മുന്നോട്ടുവച്ച ഭരണഘടനാ നിര്‍മാതാക്കളുടെ യഥാര്‍ത്ഥ ലക്ഷ്യത്തിന് യോജിക്കുന്നതാണ്. ഭാരതത്തിലെല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കണമെന്ന ഉദ്ദേശ്യമാണ് അവരെ സംവരണമെന്ന ആശയം സ്വീകരിക്കുന്നതിന് പ്രേരിപ്പിച്ചത്. നൂറ്റാണ്ടുകളായി അടിച്ചമര്‍ത്തപ്പെട്ട പിന്നാക്ക വിഭാഗങ്ങള്‍ക്ക് അവരുടെ സാമൂഹ്യ പിന്നാക്കാവസ്ഥ ഇല്ലാതാക്കുന്നതിനും ഇതര ജനങ്ങളോടൊപ്പം തുല്യത കൈവരിക്കാനും ആവശ്യമായ കൈത്താങ്ങാണ് സംവരണം. മനുഷ്യസ്‌നേഹത്തിന്റെ ഉദാത്ത ഭാവനയാണ് ഭരണഘടനാ ശില്‍പികളുടെ സംവരണമെന്ന ആശയത്തിന് പിന്നിലുള്ളത്.

സാമൂഹ്യ പിന്നാക്കാവസ്ഥ അനുഭവിക്കുന്ന പിന്നാക്ക ജനവിഭാഗങ്ങളുടെ ദുഃഖത്തോടൊപ്പം സാമ്പത്തിക പിന്നാക്കാവസ്ഥ അനുഭവിക്കുന്ന മുന്നാക്ക വിഭാഗങ്ങളുടെ ദുഃഖവും കാണാതെ പോകരുത്. ഭരണഘടനാ ശില്‍പികളുടെ ഉദാത്തമായ മനുഷ്യസ്‌നേഹത്തിന്റെ പൂര്‍ത്തീകരണം ഇതുവഴിയാണ് ഉണ്ടാവുന്നത്. അതുകൊണ്ട് നിലവിലുള്ള സംവരണം നിലനിര്‍ത്തിക്കൊണ്ടുതന്നെ മുന്നാക്കത്തിലെ പിന്നാക്കം നില്‍ക്കുന്നവര്‍ക്ക് പത്ത് ശതമാനം സംവരണം നടപ്പാക്കാനുള്ള മോദി ഗവണ്‍മെന്റിന്റെ തീരുമാനം സമൂഹത്തിന്റെ എല്ലാ കഷ്ടതയനുഭവിക്കുന്ന ജനവിഭാഗങ്ങളെയും ഒരേപോലെ കണ്ട് അവയ്‌ക്ക് പരിഹാരം കാണുക എന്ന ഭരണകൂടത്തിന്റെ കടമയുടെ പൂര്‍ത്തീകരണമാണ്. ഇത് മോദി സര്‍ക്കാരിന്റെ ‘സബ് കാ സാഥ് സബ് കാ വികാസ്’- എന്ന പ്രഖ്യാപിത ലക്ഷ്യത്തിന്റെ പൂര്‍ത്തീകരണംകൂടിയാണ്.

നിലവിലുള്ള സാമുദായിക സംവരണം 50 ശതമാനമാണ്. ഇതിനുപുറമെയാണ് പുതിയ നിര്‍ദ്ദേശം വന്നിട്ടുള്ളതെന്നതിനാല്‍ ഒരു തരത്തിലുള്ള പ്രശ്‌നവും ഉണ്ടാവില്ലെന്നതാണ് എടുത്തുപറയേണ്ടത്. രാജ്യവും ജനങ്ങളും സമഗ്രമായി മുന്നേറണമെങ്കില്‍ കണ്ണീരും ദുരിതവും കഴിയാവുന്നത്ര സമൂഹത്തില്‍നിന്ന് നിര്‍മാര്‍ജനം ചെയ്യണമെന്ന് കേന്ദ്ര ഭരണകൂടത്തിന് വ്യക്തമായി ബോധ്യമുണ്ട്. ജനജീവിതത്തിന്റെ തുടിപ്പറിയുന്ന ഒരു ഭരണകൂടത്തിന് മാത്രം സാധിക്കുന്നതാണത്. രാഷ്‌ട്രീയ മുദ്രാവാക്യങ്ങളില്‍ മാത്രം വിശ്വസിക്കുന്നവര്‍ക്ക് ഒരുപക്ഷേ, അതില്‍ താല്‍പര്യം തോന്നില്ലായിരിക്കാം. എന്നാല്‍ രാഷ്‌ട്രത്തെക്കുറിച്ച് ചിന്തയുള്ളവരും മാനവികതയും മനുഷ്യത്വവും എന്തെന്നറിഞ്ഞവരും അത് നെഞ്ചേറ്റുകതന്നെ ചെയ്യും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അസദുദ്ദീന്‍ ഒവൈസി (ഇടത്ത്) ഹുമയൂണ്‍ കബീര്‍ (നടുവില്‍)
India

ന്യൂനപക്ഷവോട്ടുകളിന്മേലുള്ള മമതയുടെ ഏകാധിപത്യം അവസാനിപ്പിക്കാന്‍ ഒവൈസിയും ഹുമയൂണ്‍ കബീറും; ബംഗാളില്‍ ബിജെപിയ്‌ക്ക് സാധ്യത വര്‍ധിക്കുന്നു

Kerala

ആഗോള അയ്യപ്പ സംഗമം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് വീണ്ടും ഹൈക്കോടതി വിമര്‍ശനം

Kerala

ചാർ ധാം യാത്രയക്ക് കുറ്റമറ്റ പദ്ധതി തയാർ, പാചക വാതക ക്ഷാമമുണ്ടാവില്ല: മുഖ്യമന്ത്രി പുഷ്‌കർ ധാമി

Kerala

പോളിംഗ് ശതമാനം കൂടിയത് സർക്കാരിനെതിരെയുള്ള ജനവികാരത്തിന്റെ ലക്ഷണം; പലമണ്ഡലങ്ങളിൽ ബിജെപി ജയിക്കും: അഡ്വ.എസ്. സുരേഷ്

Kerala

മൂന്ന് മുന്നണികൾ മത്സരിക്കുന്ന കേരളത്തിലെ അവസാന തെരഞ്ഞെടുപ്പ് : രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

രാജാവിനേക്കാള്‍ രാജഭക്തി…മുസ്‍ലിം ലീഗിന് ആഭ്യന്തര വകുപ്പും ഉപമുഖ്യമന്ത്രി പദവും കിട്ടാന്‍ ലീഗിനേക്കാള്‍ താല്‍പര്യം രാഹുൽ ഈശ്വറിന്

പൊലീസ് ആസ്ഥാനത്തിന് മുന്നില്‍ ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരനെ മര്‍ദിച്ച പൊലീസുകാരന് സസ്പന്‍ഷന്‍

ശ്രീനന്ദ

ചിക്കമംഗളൂരുവില്‍ വിനോദയാത്രയ്‌ക്കിടെ മരിച്ച ശ്രീനന്ദയുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പുരോഗമിക്കുന്നു

ലെബനനിലെ സാധാരണക്കാരുടെ മരണങ്ങളിൽ ആശങ്ക പ്രകടിപ്പിച്ച് ഇന്ത്യ ; ഭാരതീയരുടെ സുരക്ഷ ഉറപ്പാക്കുമെന്നും വിദേശകാര്യ മന്ത്രാലയം

ശ്രീനന്ദയെ അപായപ്പെടുത്തിയാകാന്‍ സാധ്യതയുണ്ട്, കാല്‍ വഴുതി വീഴില്ലെന്ന് ശ്രീനന്ദയുടെ അച്ഛന്റെ സഹോദരന്‍

മട്ടന്നൂരില്‍ ക്ഷേത്രോത്സവ സദ്യ കഴിച്ചവര്‍ക്ക് ഭക്ഷ്യവിഷബാധ: വയോധികന്‍ മരിച്ചു

സഭാ നേതൃത്വത്തിന്റെ സുതാര്യതാ പ്രതിസന്ധി

ആന്ധ്രാപ്രദേശിലെ വെള്ളച്ചാട്ടത്തിൽ സെൽഫി എടുക്കുന്നതിനിടെ മൂന്ന് പെൺകുട്ടികൾ മുങ്ങിമരിച്ചു ; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

റെക്കോഡിട്ട് സംസ്ഥാനത്തെ വനിതാ വോട്ടര്‍മാര്‍ : വോട്ട് ചെയ്തത് 81.19 ശതമാനം വനിതകള്‍

പാവപ്പെട്ടവർക്കായി സ്‌കൂളുകൾ പണിയുന്നതിനേക്കാൾ മദ്രസകൾ നിർമ്മിക്കുന്നതിലാണ്  മമത ശ്രദ്ധ കേന്ദ്രീകരിക്കുന്നത് : തൃണമൂലിനെ കടന്നാക്രമിച്ച് അമിത് ഷാ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.