ജയമാല എന്ന കന്നഡ നടി ശബരിമല അയ്യപ്പന്റെ പാദങ്ങളില്‍ സ്പര്‍ശിച്ചു എന്നുളള നുണക്കഥകളുടെ വെളിച്ചത്തില്‍ ഹിന്ദുസ്ഥാന്‍ ടൈംസ്, ടൈംസ് ഓഫ് ഇന്ത്യ എന്നീ പേപ്പറുകളില്‍ വന്ന ലേഖനങ്ങളുടെ അടിസ്ഥാനത്തിലാണ് പഞ്ചാബ് കേന്ദ്രീകരിച്ചു പ്രവര്‍ത്തിക്കുന്ന യങ് ലോയറ്റ് അസോസിയേഷന്‍ സുപ്രീംകോടതിയെ സമീപിച്ചത്. ദേവസ്വം ബോര്‍ഡാണ് പത്തിനും അമ്പതിനും ഇടയിലള്ള വനിതകളെ ക്ഷേത്രത്തില്‍ കയറ്റുന്നതിനു തടസം എന്ന ധാരണയില്‍ ബോര്‍ഡിനേയും കേരള സര്‍ക്കാരിനെയും എതിര്‍ കക്ഷികളാക്കി.
നൂറ്റാണ്ടുകളായി നിലനില്‍ക്കുന്ന ആചാരമാണ് എന്ന് മനസിലായപ്പോള്‍ പരാതിക്കാരായ അഡ്വക്കേറ്റുമാര്‍ (പ്രരണകുമാരി, സുദാപാല്‍, ലക്ഷ്മി ശാസ്ത്രി എന്നിവര്‍ പിന്മാറി. പരാതിക്കാര്‍ക്കും വിധികര്‍ത്താക്കള്‍ക്കും ശബരിമലയെപ്പറ്റി ഒന്നുമറിയില്ല. അറിയാവുന്ന ബോര്‍ഡും കേരള സര്‍ക്കാരും യാഥാര്‍ഥ്യം സുപ്രീം കോടതിയില്‍നിന്നും മറച്ചുവച്ചും കബളിപ്പിച്ചും വിധി സമ്പാദിച്ചത് ജനങ്ങളെ തമ്മിലടിപ്പിക്കാനും ശബരിമല തകര്‍ക്കാനും അതില്‍ നിന്നും രാഷ്‌ട്രീയലാഭം ഉണ്ടാക്കാനുമാണ്.
പത്തിനും അമ്പതിനും ഇടയിലുള്ളവര്‍ക്കു പ്രവേശനംവേണ്ടെന്ന് ആരും നിര്‍ദ്ദേശിക്കേണ്ട കാര്യമില്ല. കാരണം, വിശ്വാസികളായ സ്ത്രീകള്‍ക്ക് അറിയാം എന്നാണ് പോകേണ്ടതെന്ന്. ചിലപ്പോള്‍ അമ്പത്തിലായിരിക്കും പോകുവാന്‍ സാധിക്കുക. അതിലാര്‍ക്കും പരാതിയില്ല. വിശ്വാസികളായ അമ്മമാര്‍ക്ക് ഈ വിഷയത്തില്‍ പുസ്തകത്തില്‍ പറയുന്ന മൗലീകാവകാശ ലംഘനം അനുഭവപ്പെടുന്നില്ല. സത്യത്തെയും നിയമത്തേയും സമന്വയിപ്പിച്ചു കൊണ്ടുപോയ വിധികര്‍ത്താക്കള്‍ക്കു നിയമം മാത്രമേ കാണാന്‍ കഴിഞ്ഞുള്ളൂ. സത്യത്തെ മറച്ചുപിടിച്ച് പിണറായി സര്‍ക്കാരാണ് ഇതിന്റെ പൂര്‍ണ്ണ ഉത്തരവാദി.
വിരമിച്ച സുപ്രീംകോടതി ചീഫ് ജസ്റ്റീസ് ദീപക് മിശ്ര താന്‍ ലിംഗനീതിക്കു വേണ്ടി പോരാടുന്ന യോദ്ധാവാണെന്നു പറയുകയുണ്ടായി. അദ്ദേഹത്തിന്റെ വിരമിക്കലിന് തൊട്ടു മുന്‍പ് വിധി പ്രസ്താവിച്ച സ്വവര്‍ഗ ലൈംഗീകബന്ധം, വിവാഹേതര ലൈഗീക ബന്ധം, ആര്‍ത്തവ സമയത്തും സ്ത്രീകള്‍ക്ക് ക്ഷേത്രത്തില്‍ പോകാം എന്നീ വിധികളും ശ്രദ്ധിച്ചാല്‍ മസ്സിലാകും. ഇതെല്ലാം കൂട്ടി വായിക്കുമ്പോള്‍ എന്തോ ചീഞ്ഞു നാറുന്നണ്ട്. ഇതില്‍ നിന്നും മുതലെടുക്കാനാണ് പിണറായി സര്‍ക്കാര്‍ ഇറപുറപ്പെട്ടത്.
വാദി ആവശ്യപ്പെടുന്നത് തന്നെ എതിര്‍കക്ഷികളായ ദേവസ്വം ബോര്‍ഡും സര്‍ക്കാരും ആവശ്യപ്പെട്ടാല്‍ കാര്യങ്ങള്‍ എളുപ്പമായി. ഇരുപത്താറു ശതമാനം വരുന്ന സാക്ഷരരല്ലാത്ത ജനങ്ങള്‍ക്കുപോലും ചിന്തിക്കാനുള്ള കഴിവും തെറ്റും ശരിയും തിരിച്ചറിയുവാനുള്ള കഴിവും ഉണ്ട് എന്ന് അറ്റോര്‍ണി ജനറല്‍ പറഞ്ഞത് കേരളത്തെ ഉദ്ദേശിച്ചല്ല. ഇവിടെ നൂറു ശതമാനത്തോളം സാക്ഷരതായുണ്ടെങ്കിലും ചിന്തിക്കുവാനോ, തെറ്റും ശരിയും മനസിലാക്കുവാനോ കഴിവില്ല.
ശബരിമലയില്‍ പോലീസിനെ കയറൂരിവിടുക, ബാരിക്കേഡ് സ്ഥാപിക്കുക, നൂറ്റിനാല്പതിനാല് തുടങ്ങിയ അഭ്യാസങ്ങള്‍ പിണറായി വിജയനും നടത്തി. അവസാനം ആര്‍ത്തവത്തിലും മതിലിലും വരെ പിടിക്കേണ്ട ഗതിയായി. ശ്രീനാരായണ ഗുരുദേവന്റെ പരിശ്രമം കൊണ്ട് മാത്രം ഹിന്ദുസമൂഹത്തില്‍ നിലനില്‍ക്കുന്ന ഒരു വിഭാഗം ജനങ്ങളെ പിണറായി തന്റെ അടിമകളാക്കി സുബോധം നഷ്ടപ്പെടുത്തി വച്ചിരിക്കുന്നു. ഈഅടിമകളെയും അതുപോലുള്ളവരെയുമാണ് മതിലായിട്ടുഉപയോഗിക്കാന്‍ പോകുന്നത്. പക്ഷേ ഇത് നടക്കുമെന്ന് തോന്നുന്നില്ല. പിണറായിയും കോടിയേരിയും മറ്റും ഉരുട്ടികൊടുക്കുന്നത് കയ്‌പ്പാണോ മധുരമാണോ; അമൃതാണോ വിഷമാണോ എന്ന് ചിന്തിക്കാതെ തൊണ്ട തൊടാതെ വിഴുങ്ങുന്നവര്‍ മാറി ചിന്തിക്കുവാന്‍ തുടങ്ങി. ആര്‍ത്തവവും മതിലും മറ്റും വിഷയങ്ങളാക്കി ഭരണം നടത്തുന്ന ഇത്രയും തരംതാണ സര്‍ക്കാര്‍ ഭൂമുഖത്തെവിടെയും കാണില്ല, മുങ്ങിതാഴുന്നവന്റെ പരാക്രമമാണ് എവിടെയും കാണുന്നത്.
-വിജയന്‍.കെ.എസ്, പുല്‍പള്ളി.
















