Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

ലങ്കന്‍ ചായ്‌വില്‍ മാറ്റം വരുമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 30, 2018, 03:38 am IST
in Editorial

ശ്രീലങ്കയിലെ സംഭവവികാസങ്ങള്‍ ജനാധിപത്യ വിശ്വാസികളെ സംബന്ധിച്ചിടത്തോളം ഏറെ ആശങ്കയുണ്ടാക്കുന്നതാണ്. സംഘര്‍ഷത്തിന്റെ കാര്‍മേഘങ്ങളാല്‍ വളരെക്കാലം ആവൃതമായിരുന്ന ആ രാജ്യം പതിയെപ്പതിയെ ഉണര്‍ന്നുവരികയായിരുന്നു. നയതന്ത്രപരമായും മറ്റും ഭാരതവുമായി അഭേദ്യമാം വണ്ണം അടുപ്പം പുലര്‍ത്തിവന്ന രാജ്യത്ത് പൊടുന്നനെ ഉണ്ടായ രാഷ്‌ട്രീയ ചേരിതിരിവുകളും അതോടൊന്നിച്ചു ചേര്‍ന്ന പ്രശ്‌നങ്ങളും ഭാരതത്തില്‍ മൊത്തം ആശങ്കയുയര്‍ത്തിയിട്ടുണ്ട്. പണ്ടുമുതലേ ശ്രീലങ്കയുമായി പുലര്‍ത്തിവന്ന ബന്ധവും അതിന്റെ വൈകാരിക വൈചാരിക തലങ്ങളും അത്ര എളുപ്പം മാറ്റി മറിക്കാവുന്നതല്ല.

ശ്രീലങ്കയെ എന്നും സ്‌നേഹത്തോടെ കാണുകയും അവിടത്തെ പ്രശ്‌നങ്ങള്‍ എത്രയും പെട്ടെന്ന് അവസാനിപ്പിക്കാനും ഭാരതം എപ്പോഴും താല്‍പ്പര്യം കാട്ടിയിട്ടുമുണ്ട്. അതിന്റെ ബാക്കിപത്രമെന്നോണം നമ്മുടെ മുന്‍ പ്രധാനമന്ത്രിക്കുപോലും ജീവന്‍ നഷ്ടമാവുകയും ചെയ്തു. തമിഴ് പുലി പ്രശ്‌നവും തുടര്‍ന്നു വര്‍ഷങ്ങളോളം ജനങ്ങള്‍ക്ക് ദുരിതസമാന അന്തരീക്ഷമുണ്ടാവുകയും ചെയ്തത് ലോകത്തിന് മറക്കാനാവാത്തതാണ്. എന്നും സൗഹാര്‍ദ്ദത്തിന്റെയും സ്‌നേഹത്തിന്റെയും കൈനീട്ടി വരവേല്‍ക്കുന്ന ഭാരതത്തിന്റെ സംസ്‌കാരത്തെക്കുറിച്ച് അവിടത്തെ ഭരണാധികാരികള്‍ക്കും അറിവുണ്ട്. റനില്‍ വിക്രമസിംഗെയെ പുറത്താക്കാന്‍ രൂപപ്പെട്ട രാഷ്‌ട്രീയ താല്‍പ്പര്യം എവിടെനിന്ന് ഉദയം ചെയ്തു എന്നാണറിയാത്തത്. അതേസമയം ഒരു കാലത്ത് രാഷ്‌ട്രീയ സഹപ്രവര്‍ത്തകരും പിന്നീട് വൈരികളും ആയിത്തീര്‍ന്ന പ്രസിഡന്റ് മൈത്രിപാല സിരിസേനയും മുന്‍ പ്രസിഡന്റ് മഹീന്ദ്ര രാജപക്ഷെയും ഒരിക്കല്‍ കൂടി കൈകോര്‍ത്തതിന്റെ രഹസ്യവും മനസ്സിലാവുന്നില്ല.

അതിനിടെ പ്രസിഡന്റ് സിരിസേനയുടെ അനുയായികള്‍ക്കു നേരെ മന്ത്രി അര്‍ജുന രണതുംഗയുടെ അംഗരക്ഷകര്‍ വെടിവെച്ചതിനെ തുടര്‍ന്ന് ഒരാള്‍ കൊല്ലപ്പെട്ടത് സംഘര്‍ഷം രൂക്ഷമാക്കിയിട്ടുണ്ട്. സിരിസേനയെ അനുകൂലിക്കുന്നവര്‍ വിക്രമസിംഗെ പക്ഷക്കാരനായ മന്ത്രിയെ വളഞ്ഞപ്പോഴാണ് വെടിവെപ്പുണ്ടായത്. വിക്രമസിംഗെയോടാണ് താല്‍പ്പര്യമെന്ന് സ്പീക്കര്‍ കരു ജയസൂര്യ ഇതിനിടെ പ്രസ്താവിച്ചതും സ്ഥിതിഗതികള്‍ സങ്കീര്‍ണമാക്കി. ചുരുക്കത്തില്‍ ശ്രീലങ്കയില്‍ ഒരു അരക്ഷിതാവസ്ഥ രൂപപ്പെട്ടുവെന്നത് യാഥാര്‍ഥ്യമാണ്. ആര് ആര്‍ക്കൊപ്പം നില്‍ക്കുമെന്നും ആര് ആരെ തടയുമെന്നും ഇനിയുള്ള ദിവസങ്ങളില്‍ കാണാനിരിക്കുന്നതേയുള്ളു. ലോകം മുഴുവന്‍ സംഘര്‍ഷത്തിന്റെ മുള്‍മുനയില്‍ നില്‍ക്കുമ്പോള്‍ ശ്രീലങ്കയിലും അതുണ്ടാവുന്നു എന്നതാണ് യാഥാര്‍ഥ്യം. സാംസ്‌കാരികധാരയില്‍ ഭാരതവുമായി സജീവ ഇടപഴകലുകള്‍ നടക്കുന്ന ഒരു രാജ്യത്ത് ഇത്തരം അസ്ഥിരതയും അരക്ഷിതത്വവും ഉണ്ടാവുമ്പോള്‍ അതിന്റെ നേട്ടം കൊയ്യാനും ചിലരുണ്ടാവുമെന്നതാണ് പ്രശ്‌നം. ഇതാണ് ഭാരതത്തിന് ആശങ്കയും ഉത്കണ്ഠയുമുണ്ടാക്കുന്നത്.

തന്ത്രപ്രധാനവമായ ഒരു രാജ്യമെന്ന നിലയ്‌ക്ക് ഏറെ പ്രാധാന്യം കല്‍പ്പിക്കപ്പെടുന്ന ലങ്കയിലേക്ക് എന്നും ചൈനക്ക് ഒരു കണ്ണോട്ടമുണ്ട്. നാവികത്താവളമുള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ക്ക് ലങ്കന്‍ മണ്ണ് ഉപയുക്തമാക്കാന്‍ ചൈന ആഗ്രഹം വെച്ചുപുലര്‍ത്തിയിട്ട് ഏറെക്കാലമായി. മാലദ്വീപും അവര്‍ ലക്ഷ്യമിട്ടിരുന്ന കാര്യം ഓര്‍ക്കണം. അവിടത്തെ മുന്‍ ഭരണാധികാരിയെ പ്രലോഭിപ്പിച്ചും വായ്‌പയനുവദിച്ചും തങ്ങളുടെ താല്‍പ്പര്യത്തിന്റെ വിത്തുകള്‍ അവരവിടെ വിതറിയിട്ടുണ്ട്. വിളവെടുക്കും മുമ്പ് പക്ഷേ, ഭരണമാറ്റം ഉണ്ടായത് തിരിച്ചടിയായെങ്കിലും ശ്രമം പലതരത്തില്‍ തുടരുന്നുണ്ട്. ശ്രീലങ്കയിലെ സംഭവ വികാസങ്ങളില്‍ ചൈന എങ്ങനെയൊക്കെയാവും ഇടപെടുകയെന്നാണ് ഭാരതം ഉറ്റുനോക്കുന്നത്. രാജപക്ഷെ-സിരിസേന സര്‍ക്കാര്‍ ശ്രീലങ്കയെ ചൈനയുമായി അടുപ്പിക്കുമോ എന്ന സംശയം ഭാരതത്തിനുണ്ട്. വിക്രമസിംഗെ-സിരിസേന സര്‍ക്കാരും ഭാരതത്തിന് താല്‍പ്പര്യമുള്ള പദ്ധതികള്‍ മുന്നോട്ടുകൊണ്ടുപോകുന്നതില്‍ മെല്ലെപ്പോക്ക് സമീപനം വെച്ചുപുലര്‍ത്തിയിരുന്നു. എന്നാല്‍ രാജപക്ഷെ മനസ്സില്‍ ചീനാമോഹം വളര്‍ത്തുന്നയാളാണെന്ന ആരോപണം അടിസ്ഥാനരഹിതമൊന്നുമല്ല. അടുത്ത കാലത്ത് അദ്ദേഹം നടത്തിയ ദല്‍ഹി സന്ദര്‍ശനം പഴയ തെറ്റിദ്ധാരണകള്‍ മാറ്റാനുള്ള ശ്രമമായി വിലയിരുത്തപ്പെടുന്നുണ്ടെങ്കിലും സ്ഥിതിഗതികള്‍ കണ്ടുതന്നെ അറിയണം. ഭാരതത്തോടുള്ള ആഭിമുഖ്യം എങ്ങനെയെന്ന് അദ്ദേഹത്തിന്റെ ഇനിയുള്ള പ്രവര്‍ത്തനങ്ങളില്‍ നിന്ന് അറിയേണ്ടിവരും. അരുണാചല്‍ പ്രദേശ്, കശ്മീര്‍ സംസ്ഥാന പ്രദേശങ്ങളില്‍ അയല്‍ രാജ്യങ്ങള്‍ നടത്തുന്ന ഒളിപ്രവര്‍ത്തനങ്ങള്‍ക്ക് ശ്രീലങ്ക വഴിയും സഹായം കിട്ടുന്ന സ്ഥിതി ഉണ്ടായാല്‍ ഗുരുതരമാവും കാര്യങ്ങള്‍. ചീനാ താല്‍പ്പര്യങ്ങള്‍ക്ക് ശ്രീലങ്ക വഴങ്ങിയാല്‍ ഒരു പക്ഷേ, അങ്ങനെയാവും സഭവിക്കുക. ഭാരതത്തിന്റെ ആശങ്കയും മറ്റൊന്നല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)
India

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

India

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന ഹിമന്തയുടെ ഭീഷണി, മാളത്തിലൊളിച്ച പവന്‍ ഖേര മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി കോടതിയില്‍

Kerala

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

പുതിയ വാര്‍ത്തകള്‍

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

വീട്ടിൽ നെയ് വിളക്ക് കത്തിക്കേണ്ടത് ഏത് ദിവസങ്ങളിൽ ?

ഇരിങ്ങാലക്കുടയില്‍ ബിജെപി ബൂത്ത് പ്രസിഡന്റിന് കുത്തേറ്റു

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.