Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam Editorial

മുഖ്യമന്ത്രി തലമറന്ന് എണ്ണ തേക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 22, 2018, 01:36 am IST
in Editorial

പിണറായി വിജയന്‍ ഇന്ന് വെറുമൊരു രാഷ്‌ട്രീയ നേതാവല്ല. എല്ലാവര്‍ക്കും തുല്യനീതി ചെയ്യുമെന്ന് സത്യപ്രതിജ്ഞ ചെയ്തകേരളത്തിന്റെ മുഖ്യമന്ത്രിയാണ്. ഇന്ത്യന്‍ ഭരണഘടനയെ ആദരിക്കുകയും ബഹുമാനിക്കുകയും ചെയ്യുമെന്നുകൂടി സത്യപ്രതിജ്ഞയില്‍ പ്രത്യേകം പറയുന്നു. എന്നാല്‍ ഇപ്പോള്‍ വിദേശരാജ്യത്തുപോയി അദ്ദേഹം നടത്തിയ പ്രസംഗങ്ങള്‍ കടുത്ത ഭരണഘടനാലംഘനാണ്. പ്രധാനമന്ത്രിയെ വിമര്‍ശിക്കുക മാത്രമല്ല പ്രവാസി മലയാളികളെ കലാപത്തിന് പ്രേരിപ്പിക്കുകകൂടിയാണ് പിണറായി വിജയന്‍ നടത്തിയിട്ടുള്ളത്. കേരളത്തെ തകര്‍ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നുവെന്ന് ഒന്നിലധികം സ്ഥലങ്ങളില്‍ മുഖ്യമന്ത്രിയുടെ പ്രസംഗത്തില്‍ ആക്ഷേപിച്ചിരിക്കുന്നു. അതിന് മുഖ്യമന്ത്രി പറയുന്ന വാദങ്ങള്‍ ബാലിശവും അസംബന്ധവുമാണ്. നിരവധി വിദേശ രാജ്യങ്ങള്‍ പ്രളയത്തെത്തുടര്‍ന്ന് സഹായം വാഗ്ദാനം ചെയ്‌തെന്നും അത് സ്വീകരിക്കാന്‍ കേന്ദ്രം അനുവദിച്ചില്ലെന്നും പറയുന്നു. ഏത് രാഷ്‌ട്രമാണ് സഹായവാഗ്ദാനം നല്‍കിയതെന്ന് മുഖ്യമന്ത്രി പറയുന്നില്ല. അതുപോലെ മന്ത്രിമാര്‍ക്ക് വിദേശത്തുപോയി പിരിക്കാനുള്ള അനുമതിയും നല്‍കിയിട്ടില്ലത്രെ. മന്ത്രിമാര്‍ കൂട്ടത്തോടെ വിദേശത്തുപോയി പിരിവ് നടത്തുന്ന സാഹചര്യം എപ്പോഴെങ്കിലും ഉണ്ടായിട്ടുണ്ടോ ?

പ്രളയത്തെത്തുടര്‍ന്ന് കേന്ദ്രം സ്വീകരിച്ച നിലപാടിനെ പുകഴ്‌ത്താന്‍ മുഖ്യമന്ത്രി നിരവധി അവസരങ്ങള്‍ ഉപയോഗിച്ചിട്ടുണ്ട്. മാത്രമല്ല കേരളത്തെ പുനസൃഷ്ടിക്കാന്‍ തുക എത്രയായാലും ചെലവാക്കാന്‍ കേന്ദ്രം തയ്യാറാണെന്നും വ്യക്തമാക്കിയതുമാണ്. എന്നാല്‍ യഥാര്‍ത്ഥ കണക്കും ആവശ്യങ്ങളും കേന്ദ്രത്തിന് മുന്നില്‍ അവതരിപ്പിക്കാന്‍ കേരളം തയ്യാറായിട്ടില്ല എന്നതാണ് വസ്തുത. മുമ്പൊരുകാലത്തും പ്രതികരിക്കാത്തവിധമാണ് കേന്ദ്രം കേരളത്തെ സഹായിക്കാന്‍ തയ്യാറായത്. ആഭ്യന്തരമന്ത്രിമാരും പ്രധാനമന്ത്രി നേരിട്ടും കേരളത്തിലെത്തി.

കേന്ദ്രസര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള ഈ ഒരുമയാണ് മഹാദുരന്തം നേരിടാന്‍ കരുത്തായതെന്ന് മുഖ്യമന്ത്രി ആവേശത്തോടെ പറയുകയും ചെയ്തു. ഈ ഒരുമ എന്നും കാത്തുസൂക്ഷിക്കാനായാല്‍ ഏതു പ്രതിസന്ധിയും നേരിടാനും വികസനക്കുതിപ്പുണ്ടാക്കാനുമാകുമെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തതുമാണ്. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് മികച്ച രീതിയില്‍ കേരളത്തിന് സഹായം ലഭിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി അറിയിച്ചതാണ്. തെലങ്കാന -25 കോടി, മഹാരാഷ്‌ട്ര- 20 കോടി, ഉത്തര്‍പ്രദേശ് -15 കോടി, മധ്യപ്രദേശ്, ദല്‍ഹി, പഞ്ചാബ്, കര്‍ണാടക, ബീഹാര്‍, ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്ന് 10 കോടി വീതം, തമിഴ്നാടും ഒഡിഷയും അഞ്ചുകോടി വീതം, ചത്തീസ്ഗഡ് മൂന്നുകോടിയും ഏഴുകോടിയും ധാന്യവും എന്നിങ്ങനെയാണ് സഹായം ലഭിച്ചത്. മൊത്തം 15000 കോടിയോളം രൂപയുടെ സഹായം കേരളത്തിലേക്ക് പ്രവഹിച്ചു.

അടിയന്തര സഹായമായി കേരളത്തിന് പ്രധാനമന്ത്രി നരേന്ദ്രമോദി 500 കോടി രൂപയുടെ സഹായം പ്രഖ്യാപിച്ചു. മുഖ്യമന്ത്രി പിണറായി വിജയനുമായി കൊച്ചിയില്‍ നടത്തിയ ചര്‍ച്ചയ്‌ക്കു ശേഷമാണ് ഇടക്കാല ആശ്വാസമായി തുക അനുവദിച്ചത്. പ്രാഥമിക കണക്കുകള്‍ പ്രകാരം കേരളത്തിന് 19,512 കോടി രൂപയുടെ നഷ്ടമുണ്ടെന്നാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചത്. എന്നാല്‍ വെള്ളം ഇറങ്ങിയ ശേഷമേ യഥാര്‍ത്ഥ നഷ്ടം കണക്കാക്കാന്‍ പറ്റൂ. അടിയന്തരമായി 2000 കോടി രൂപയുമാണ് മുഖ്യമന്ത്രി ആവശ്യപ്പെട്ടത്. 40,000 ഹെക്ടറിലധികം കൃഷി നശിച്ചു. ആയിരത്തോളം വീടുകള്‍ പൂര്‍ണ്ണമായും 26,000 ത്തിലധികം വീടുകള്‍ ഭാഗികമായും തകര്‍ന്നു. 16,000 കി.മീ. പൊതുമരാമത്ത് റോഡുകളും 82,000 കി.മീ. പ്രാദേശിക റോഡുകളും 134 പാലങ്ങളും തകര്‍ന്നു. റോഡുകളുടെ നഷ്ടം മാത്രം 13,000 കോടിയോളം വരും. പാലങ്ങളുടെ നഷ്ടം 800 കോടിയിലധികമാണ്. 

കേന്ദ്രപദ്ധതിയില്‍ ഉള്‍പ്പെടുത്തി റോഡുകളും പാലങ്ങളും വീടുകളും നിര്‍മ്മിക്കാമെന്ന് പ്രധാനമന്ത്രി ഉറപ്പുനല്‍കിയതാണ്. കൃഷിയുടെ നഷ്ടവും പരിഹരിക്കാമെന്ന് പറഞ്ഞതാണ്. പക്ഷേ അതൊന്നും വേണ്ട. എല്ലാത്തിന്റെയും പണം നേരിട്ട് വേണമെന്ന നിര്‍ബന്ധത്തിലാണ് കേരളം. അതിന്റെ ലക്ഷ്യം വേറെയാണ്. അത് പിന്നീട് വ്യക്തമാകും. കേന്ദ്രത്തിന്റെ ഉദാരസമീപനത്തെ പുറംകാലുകൊണ്ട് തട്ടി വിദേശത്തുപോയി കേന്ദ്രവിരുദ്ധ പ്രസംഗം നടത്തുന്നത് തലമറന്ന് എണ്ണ തേക്കലാണ്. അത് ഒരു മുഖ്യമന്ത്രിക്ക് ചേര്‍ന്ന പണിയല്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ബോംബ് സ്ഫോടനം ഉണ്ടാകുമോ ? പാകിസ്ഥാനിലേക്ക് പോകാൻ ജെ.ഡി. വാൻസിന് ഭയം ; പേടിക്കേണ്ടെന്ന് അസിം മുനീർ , ഇസ്ലാമാബാദിൽ ലോക്ക്ഡൗൺ  

Kerala

കോഴിക്കോട് സൗത്തില്‍ യുഡിഎഫ് സ്ഥാനാര്‍ഥി ഫൈസല്‍ ബാബു മതം പറഞ്ഞ് വോട്ട് പിടിച്ചെന്ന് ആരോപണം

India

മുംബൈ ഛത്രപതി ശിവാജി അന്താരാഷ്‌ട്ര വിമാനത്താവളത്തിൽ വൻ തീപിടുത്തം ; അഗ്നിശമന സേന സ്ഥലത്തെത്തി തീയണച്ചു

ഇസ്രയേല്‍ ലെബനോനില്‍ 254 പേരെ വധിച്ച വ്യോമാക്രമണം നടത്തിയതോടെ പശ്ചിമേഷ്യന്‍ സമാധാനക്കരാര്‍ പൊളിഞ്ഞതോടെ ജീവനും കൊണ്ടോടുന്ന പാക് പ്രധാനമന്ത്രി ഷെഹ്ബാസ് ഷെരീഫും പാകിസ്ഥാന്‍ ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീറും. ഇതുപോലെ പരിഹസിച്ചുള്ള നിരവധി ചിത്രങ്ങും വീഡിയോകളും സമൂഹമാധ്യമങ്ങളില്‍ വൈറലായി പ്രചരിക്കുന്നു.
World

പശ്ചിമേഷ്യന്‍ യുദ്ധം നിര്‍ത്തിയതിന് ഷെഹ്ബാസ് ഷെരീഫിനും അസിം മുനീറിനും കിട്ടുക നോബെല്‍ സമ്മാനമല്ല, അടിയെന്ന് പരിഹാസം

India

‘ നമുക്ക് ഒരുമിച്ച് നമ്മുടെ നാരീശക്തിയെ ശാക്തീകരിക്കാം’ : വനിതാ സംവരണ നിയമത്തിലെ ഭേദഗതികൾക്ക് പിന്തുണ നൽകണമെന്ന് പ്രധാനമന്ത്രി

പുതിയ വാര്‍ത്തകള്‍

അസം,കേരളം, പുതുച്ചേരി എന്നിവിടങ്ങളില്‍ പോളിംഗ് ശക്തം

നാസികിൽ ഐടി സ്ഥാപനത്തിലെ ലൈംഗിക പീഡന കേസിൽ ആറ് തീവ്ര ഇസ്ലാമിസ്റ്റ് ജീവനക്കാർ അറസ്റ്റിൽ : ‘കോർപ്പറേറ്റ് ജിഹാദ്’ എന്ന് വിശേഷിപ്പിച്ച് നിതേഷ് റാണെ

തിരുവനന്തപുരത്ത് നാല് താമര വിരിയുമെന്ന് കരമന ജയന്‍

പുനലൂരില്‍ എല്‍ഡിഎഫ്-യുഡിഎഫ് പ്രവര്‍ത്തകര്‍ തമ്മിലടിച്ചു

‘ആവശ്യാനുസരണം ഹിസ്ബുള്ളയ്‌ക്കെതിരെ ഇസ്രായേൽ ആക്രമണം തുടരും’ : മുന്നറിയിപ്പുമായി പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു

പര്‍ദ്ദ ഇട്ട് വന്ന് കള്ളവോട്ട് ചെയ്തു, പര്‍ദ്ദ കാരണം ആളെ മനസ്സിലായില്ല, പര്‍ദ്ദ നീക്കാന്‍ പറഞ്ഞാല്‍ പ്രശ്നമുണ്ടാകുമോ എന്ന് ഭയന്നുവെന്ന് ഉദ്യോഗസ്ഥര്‍,

കൈക്ക് പരിക്കേറ്റ അക്ഷരയ്‌ക്ക് വോട്ട് ചെയ്യാന്‍ കഴിഞ്ഞത് മണിക്കൂറുകളുടെ കാത്തിരിപ്പിനും പ്രതിഷേധത്തിനും ശേഷം

സംസ്ഥാനത്ത് ശക്തമായ പോളിംഗ്: 78 ശതമാനം

പോളിംഗ് ബൂത്തിൽ കായ്ച്ചു നിൽക്കുന്ന പ്ലാവിലെ ചക്ക മൂടി വയ്‌ക്കാമെങ്കിൽ കൈപ്പത്തിയും മൂടി വയ്‌ക്കേണ്ടതല്ലേ ; സെൻ കുമാർ

കന്ദകുര്‍ത്തിയില്‍ കേശവ സ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പണം 11ന്; ഡോക്ടര്‍ജിയുടെ പൂര്‍ണകായപ്രതിമ അനാച്ഛാദനം ചെയ്യും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.