ചെന്നൈ: ദക്ഷിണേന്ത്യയിലെ പ്രമുഖ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമായ ശങ്കര്‍ ഐഎഎസ് അക്കാദമി സ്ഥാപകനും സിഇഒയുമായ ശങ്കര്‍ ദേവരാജനെ (45) മൈലാപ്പൂരിലെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. വ്യക്തിപരമായ പ്രശ്നങ്ങളെ തുടര്‍ന്നാണ് ആത്മഹത്യയെന്നാണ് സൂചന. ഭാര്യയും രണ്ടു പെണ്മക്കളുമുണ്ട്.
2004ല്‍ ചെന്നൈയിലെ അണ്ണാനഗറില്‍ തുടങ്ങിയ ശങ്കര്‍ അക്കാദമി ഇതുവരെ 900ത്തിലേറെ സിവില്‍ സര്‍വീസുകാരെയാണ് സൃഷ്ടിച്ചത്. തമിഴ്നാട്ടിലെ ആദ്യത്തെ സിവില്‍ സര്‍വീസ് പരിശീലന കേന്ദ്രമാണിത്.
കൃഷ്ണഗിരിയിലെ ഒരു കര്‍ഷക കുടുംബത്തില്‍ പിറന്ന ശങ്കറിന് ഒരിക്കലും യുപിഎസ്സി പരീക്ഷ വിജയിക്കാനായിരുന്നില്ല. ഒടുവില്‍ തന്റെ പരാജയത്തില്‍ നിന്ന് പാഠമുള്‍ക്കൊണ്ട്, ഐഎഎസ്, ഐപിഎസ് പരീക്ഷ എഴുതാനാഗ്രഹിക്കുന്നവര്ക്കായി അക്കാദമി തുടങ്ങുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: