ന്യൂദല്‍ഹി: പാക്കിസ്ഥാനെ അര നൂറ്റാണ്ടുമുമ്പ് യുദ്ധത്തില്‍ തറപറ്റിച്ചതില്‍ ഹണ്ടര്‍ ജെറ്റിന്റെ പങ്ക് ഏറെ പ്രധാനം. ആദ്യമായി വ്യോമസേന 1965 ല്‍ നടന്ന പാക്യുദ്ധത്തിലെ ഹണ്ടര്‍ ജെറ്റിന്റെ പങ്ക് വെളിപ്പെടുത്തി.
”സ്ക്വാഡ്രന്‍ നമ്പര്‍ 7, 20, 27 എന്നിവയിലെ ഹണ്ടര്‍ ജെറ്റുകള്‍ ഏറ്റവും സഹായകമായി. ഈ യുദ്ധ വിമാനങ്ങള്‍ കരയുദ്ധത്തിനാണ് വിനിയോഗിച്ചത്. അവ ഒട്ടേറെ പാറ്റണ് ടാങ്കുകളും ആയുധ വാഹനങ്ങളും തകര്‍ത്തു. ആകാശ യുദ്ധത്തില്‍ അവ ആറ് സാബ്റേ ജെറ്റുകള്‍ വീഴ്ത്തി,” വ്യോമസേന ട്വിറ്ററില്‍ അറിയിച്ചു.
മാര്‍ഷല്‍ അര്ജന് സിങ് ആയിരുന്നു അന്ന് വ്യോമസേനയെ നയിച്ചത്, 44 വയസില്‍. 98 വയസില്‍ 2017 ല്‍ അദ്ദേഹം അന്തരിച്ചു. ആദ്യമായി അഞ്ചു നക്ഷത്ര ബഹുമതി അഥവാ ഫീല്‍ഡ് മാര്‍ഷന്‍ പദവി നേടിയ വ്യോമസൈനികന്‍. ഏറെ പോരായ്മകളും പരിമിതമായ സംവിധാനങ്ങളുമായിരുന്നു സേനയ്ക്കെങ്കിലും പാക്കിസ്ഥാനെ അങ്കൂര്‍ നഗരത്തില്‍ നിര്‍ണായകമായ ‘ഓപ്പറേഷന് ഗ്രാന്‍ഡ് സ്ലാ’മിലൂടെ തോല്‍പ്പിച്ചോടിച്ചു.
വ്യോമസേനയുടെ അതിശയപ്പോരാണ് അന്ന് കണ്ടത്. അതിന്റെ മികവിലാണ് 2002 ല്‍ അര്ജന് സിങ്ങിന് മാര്‍ഷല്‍ പദവി ലഭിച്ചത്. വ്യോമസേനയില്‍ ആദ്യമായും ഇതുവരെയും അഞ്ചുനക്ഷത്ര ബഹുമതി ലഭിച്ചത് അദ്ദേഹത്തിനാണ്. കരസേനയില്‍ ജനറല്‍ കെ.എം. കരിയപ്പയ്ക്കും സാം മനേക്ഷായ്ക്കും ഈ പദവി ലഭിച്ചു. നാവിക സേനയില്‍ ആര്‍ക്കും ലഭിച്ചിട്ടില്ല. അത്ര വിശിഷ്ടമാണ് ഈ അംഗീകാരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: