Wednesday, May 6, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

മീശ പ്രസിദ്ധീകരിക്കാന്‍ വെല്ലുവിളിയുമായി ഡിസി ബുക്‌സ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2018, 09:59 pm IST
in Kerala

കൊച്ചി: ‘മീശ’ പിരിച്ച് ഇനി ഡിസി ബുക്‌സ്. വായനക്കാരുടെയും വിശ്വാസികളുടെയും എതിര്‍പ്പിനെ തുടര്‍ന്ന് എഴുത്തുകാരന്‍ പ്രസിദ്ധീകരണം പിന്‍വലിച്ച നോവല്‍ പ്രസിദ്ധീകരിച്ച് ധൈര്യവും പ്രതിബദ്ധതയും പ്രകടിപ്പിക്കാന്‍ കോട്ടയം ആസ്ഥാനമായ ഡിസി ബുക്‌സ്. ഡി.സി. കിഴക്കേമുറി എന്നറിയപ്പെട്ടിരുന്ന ഡൊമിനിക് ചാക്കോ കിഴക്കേമുറിയുടെ പ്രസിദ്ധീകരണ ശാലയാണ് ഡിസി ബുക്‌സ്. ഡിസിയുടെ മരണാനന്തരം മകന്‍ രവി ഡിസിയാണ് നടത്തിപ്പുകാരന്‍.

മാതാ അമൃതാനന്ദമയി മഠത്തെക്കുറിച്ച് വിദേശ ക്രിസ്ത്യന്‍ വനിത  ഗെയില്‍ ട്രെഡ്‌വെല്‍ എഴുതിയ ആരോപണ പുസ്തകം മലയാളത്തില്‍ പ്രസിദ്ധീകരിച്ചതുവഴിയാണ് ഒടുവില്‍ ഈ പ്രസിദ്ധീകരണശാല വാര്‍ത്തയില്‍ നിറഞ്ഞത്. 

അടുത്തിടെ കേന്ദ്ര സര്‍ക്കാരിന്റെ ഫണ്ടുവാങ്ങിയിട്ട് നിര്‍ദിഷ്ട പദ്ധതിക്ക് വിനിയോഗിക്കാതിരുത്തതിനാല്‍ ഡിസി ബുക്‌സ് മാനേജ്‌മെന്റില്‍നിന്ന് തിരിച്ചു പിടിച്ചിരുന്നു.

ക്ഷേത്ര വിശ്വാസികളെ ആക്ഷേപിക്കുകയും വേദനിപ്പിക്കുകയും ചെയ്ത ‘മീശ’ എന്ന നോവലില്‍ മൂന്നു ലക്കം പ്രസിദ്ധീകരിച്ചുകഴിഞ്ഞപ്പോള്‍ പൊതുജന എതിര്‍പ്പിനെ തുടര്‍ന്ന് ‘മാതൃഭൂമി’ വാരികയുടെ അഭ്യര്‍ഥന പ്രകാരം നോവലിസ്റ്റ് എസ്. ഹരീഷ് നിര്‍ത്തിവെച്ചിരുന്നു. നോവല്‍ പൂര്‍ത്തിയായി, അതിന്റെ ഉള്ളടക്കം ഉള്‍ക്കൊള്ളാന്‍ സമൂഹം പക്വമായെന്ന് ഉറപ്പായ ശേഷം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുമെന്നായിരുന്നു ഹരീഷ് പ്രസ്താവന ഇറക്കിയത്. പൊടുന്നനെയാണ് ഡിസി പുസ്തക പ്രകാശനം പ്രഖ്യാപിച്ചത്. അവരുടെ ഫേസ്ബുക് അക്കൗണ്ടുവഴിയാണ് പബ്ലിക്കേഷന്‍ ഡിവിഷന്‍ വിവരം വായനക്കാരെ അറിയിച്ചത്.

പ്രഖ്യാപനം ആരെയൊക്കെയോ വെല്ലുവിളിക്കുന്ന മട്ടിലാണ്.ബിസിനസ് തന്ത്രത്തിന്റെ ഭാഗമായിരിക്കാമിതെന്നാണ് വ്യാഖ്യാനങ്ങള്‍. ” (മീശയുടെ) പ്രസീദ്ധീകരണം ഞങ്ങളുടെ കര്‍ത്തവ്യമായി ഏറ്റെടുത്തു… മീശ ഇപ്പോള്‍ ഇറക്കാതിരിക്കുകയാണെങ്കില്‍ മലയാളത്തില്‍ ഇനിയൊരു നോവലോ കഥയോ പ്രസിദ്ധീകരിക്കല്‍ അസാധ്യമായേക്കാം. ബഷീറിന്റെയോ വി കെ എന്റെയോ ചങ്ങമ്പുഴയുടെയോ വി ടി യുടെയോ ഇന്നത്തെ എഴുത്തുകാരുടെയോ കൃതികള്‍ പ്രസിദ്ധീകരിക്കുന്നതിന് പലരുടെയും അനുവാദം വാങ്ങേണ്ടിയും വന്നേക്കാം. അതിനാല്‍ മീശയുടെ പ്രസിദ്ധീകരണം ഞങ്ങള്‍ നിര്‍വ്വഹിക്കുന്നു,” എന്നാണ് പ്രഖ്യാപനം.

പ്രഖ്യാപന പോസ്റ്റിനോട് വൈവിധ്യമുള്ള പ്രതികരണമാണ്. ചിലര്‍ സ്വാഗതം ചെയ്യുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുമ്പോള്‍ ഡിസി ബുക്‌സ് ചെയ്യുന്നത് ആരെയോ വെല്ലുവിൡക്കലാണെന്ന് പറയുന്നു. ഒരു മത വിഭാഗത്തിന്റെ വിശ്വാസത്തെ ഹനിച്ചുവെന്ന പേരില്‍ വിവാദമുണ്ടായിരിക്കെ ഈ തീരുമാനം സാഹിത്യത്തിനു വേണ്ടിയല്ലെന്ന ആക്ഷേപങ്ങളുമുണ്ട്. ഡിസി പ്രസിദ്ധീകരങ്ങള്‍ ബഹിഷ്‌കരിക്കാനുള്ള തീരുമാനങ്ങളും ചിലര്‍ പ്രഖ്യാപിക്കുന്നു. 

അതേ സമയം വിവാദ പ്രസിദ്ധിക്കുള്ള ശ്രമമാണെന്ന് ചില പുസ്തക പ്രസാധകര്‍ അഭിപ്രായപ്പെടുന്നു. ഈ വിവാദത്തിലൂടെ സാമ്പത്തിക നേട്ടം ലക്ഷ്യമിടുന്നുണ്ടാവാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

വിവാദ പുസ്തകങ്ങള്‍ ചിലത് പ്രസിദ്ധീകരിച്ചിട്ടുള്ള ഡിസിയുടെ ഒരു പുസ്തകത്തില്‍ രാജ്യദോഹ ഉള്ളടക്കം ആരോപിച്ച് മുമ്പ് വിവാദമുയര്‍ന്നിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മമത കലാപത്തിനൊരുങ്ങുന്നോ? രാജിവെയ്‌ക്കില്ലെന്ന് വാശിപിടിച്ച് മമത, എന്തും നേരിടാന്‍ തയ്യാറായി സൈന്യം

India

കേരളത്തില്‍ വോട്ടു ചോരിയില്ല, ബംഗാളിലും അസമിലും വോട്ടുചോരി…രാഹുല്‍ ഗാന്ധിയുടെ നിലവിളി വീണ്ടും

ഭോജരാജന്‍
India

നാല് എംഎല്‍എമാര്‍ ഉണ്ടായിരുന്നിടത്ത് ബിജെപിയ്‌ക്ക് ഒരു എംഎല്‍എ മാത്രം, എങ്കിലും തമിഴ്നാട്ടില്‍ ഭോജരാജന്റെ ആ വിജയം ഉജ്ജ്വലം

India

മുഖ്യദ്രാവിഡപാര്‍ട്ടികളുടെ വോട്ടിംഗ് ശതമാനം കുത്തനെ ഇടിഞ്ഞപ്പോഴും തമിഴ്നാട്ടില്‍ ആശ്വാസമായി ബിജെപിയുടെ വോട്ടിംഗ് ശതമാനത്തില്‍ വര്‍ധന

Kerala

ആടിന്റെ തലയറുത്ത് കെട്ടിതൂക്കി മലപ്പുറത്ത് മുസ്ലിം ലീഗിന്റെ ആഹ്ലാദ പ്രകടനം

പുതിയ വാര്‍ത്തകള്‍

അസലാമുഅലൈക്കും ഞാന്‍ സിപിഎം സ്ഥാനാര്‍ത്ഥി….സിപിഎം ബംഗാളില്‍ അക്കൗണ്ട് തുറന്നത് ‘അസലാമുഅലൈക്കും’ പറഞ്ഞ്

ബുള്ളറ്റ് ട്രെയിൻ പാത: 22 ദിവസത്തിൽ നിർണ്ണായക മുന്നേറ്റം, നിർമ്മാണത്തിലെ പുതിയ ചരിത്രം

പാർട്ടികളോടൊപ്പം നിന്നിട്ട് കാര്യമില്ല, മുസ്ലിങ്ങൾ സ്വന്തം പാർട്ടി ഉണ്ടാക്കണം: അസദുദ്ദീൻ ഒവൈസി

ബംഗാളിലെ വിജയത്തിന് പ്രധാനമന്ത്രി മോദിക്ക് ആശംസ നേർന്ന് ട്രംപ്

രമേശ് ചെന്നിത്തല

രമേശ് ചെന്നിത്തല ബുധനാഴ്ച ദല്‍ഹിയിലേക്ക്

മമത 15 വര്‍ഷവും പിണറായി പത്ത് വര്‍ഷവും സ്റ്റാലിന്‍ 5 വര്‍ഷവും ഭരിച്ചപ്പോള്‍ ഭരണവിരുദ്ധവികാരം; ഗുജറാത്തില്‍ ബിജെപി 30വര്‍ഷം ഭരിച്ചിട്ടും ജയിക്കുന്നു

യുഡിഎഫ് തരംഗത്തിലും പിടിച്ചു നിന്നു: സാബു എം.ജേക്കബ്

ബെംഗളൂരുവില്‍ ഡോഗ് ഷെല്‍ട്ടര്‍ ഹോം ഉടമയുടെ മര്‍ദ്ദനത്തിന് ഇരയായ യുവതി മരിച്ചു, മരണം തൃശൂരില്‍ ചികിത്സയിലായിരിക്കെ

പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് നന്ദി പറഞ്ഞ് വിജയ് ; കേന്ദ്ര സർക്കാരിന്റെ പിന്തുണ വേണമെന്ന് അഭ്യർത്ഥന

ചലച്ചിത്ര നിര്‍മ്മാതാവും നടന്‍ ജീവയുടെ പിതാവുമായ ആര്‍ ബി ചൗധരി വാഹനാപകടത്തില്‍ മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.