ജറുസലേം: ഇസ്രയേല്‍ ഇനി മുതല്‍ പൂര്‍ണമായും ജൂത രാഷ്ട്രം. ഇതുസംബന്ധിച്ച ബില്ലിന് ഇസ്രേലി പാര്‍ലമെന്റ് അംഗീകാരം നല്കി. 55ന് എതിരെ 62 വോട്ടുകള്‍ക്കാണ് ബില്ല് പാസാക്കിയത്. ഇസ്രയേല്‍ ജൂതന്മാരുടെ പിതൃഭൂമിയാണെന്നും ജൂത വിഭാഗത്തിന് സ്വയം നിര്‍ണ്ണയാവകാശമുണ്ടെന്നും ബില്ലില്‍ പറയുന്നു.
എട്ടു മണിക്കൂര്‍ നീണ്ട സമ്മേളനത്തിനൊടുവിലാണ് ബില്ല് പാസാക്കിയത്. ഇസ്രേലി അറബ് എംപി അടക്കം നിരവധി പ്രതിനിധികള്‍ ബില്ലിനെ എതിര്‍ത്തു. ജൂതരാഷ്ട്ര ബില്‍ നിയമമായതോടെ അറബി ഭാഷയുടെ ഔദ്യോഗിക ഭാഷയെന്ന പദവി ഇല്ലാതായി. അറബി ഭാഷയ്ക്ക് പ്രത്യേക പദവി മാത്രമാണ് നല്‍കുന്നത്. ഹിബ്രു മാത്രമായിരിക്കും രാജ്യത്തിന്റെ ഔദ്യോഗിക ഭാഷ. പുതിയ നിയമനിര്‍മാണത്തിലൂടെ ജനാധിപത്യാവകാശങ്ങള്‍ക്കും പൗരാവകാശങ്ങള്‍ക്കും ജൂതന്മാര്ക്ക് കൂടുതല്‍ പ്രധാന്യം ലഭിക്കും.
ഇസ്രയേലിലെ ജനസംഖ്യയുടെ 20 ശതമാനത്തോളമാണ് അറബ് സമൂഹം. സമൂഹത്തില്‍ വിഭജനം ഉണ്ടാക്കുന്നതാണ് ബില്ലെന്ന് ആരോപിച്ച് തലസ്ഥാനമായ ടെല്‍ അവീവിലടക്കം ആയിരങ്ങള്‍ തെരുവിലിറങ്ങി പ്രതിഷേധിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: