Saturday, April 4, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

എസ്എഫ്‌ഐയിലെ അഭിമന്യുമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 14, 2018, 03:56 am IST
in Vicharam

കഴിഞ്ഞ വര്‍ഷം മാര്‍ച്ചിലാണ് തമിഴ്‌നാട്ടിലെ ദ്രാവിഡര്‍ വിടുതലൈ കഴകം എന്ന പ്രസ്ഥാനത്തിലെ അംഗമായ എച്ച്.ഫറൂഖിനെ മുസ്ലീം തീവ്രവാദികള്‍ വെട്ടിക്കൊന്നത്. കോയമ്പത്തൂരിനടുത്ത് ഉക്കടം നഗരമധ്യത്തില്‍ ബിലാല്‍ എസ്റ്റേറ്റില്‍ ആക്രിക്കട നടത്തുകയായിരുന്ന ഫറൂഖ് എപ്പോഴും മുസ്ലീം തീവ്രവാദികളുടെ കണ്ണിലെ കരടായിരുന്നു. കാരണം ദ്രാവിഡര്‍ വിടുതലൈ കഴകത്തിലൂടെ അദ്ദേഹം മതവിശ്വാസത്തിനെതിരെയും മുസ്ലീം യുവാക്കള്‍ തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് വഴിതെറ്റുന്നതിനെതിരെയും നിരന്തരം പ്രതികരിച്ചുകൊണ്ടിരുന്നു. മുസ്ലീം യുവാക്കളെ വിശ്വാസത്തില്‍ നിന്നകറ്റാന്‍ ശ്രമിക്കുന്നു എന്നായിരുന്നു തീവ്രവാദികള്‍ ഫറൂക്കിനെതിരെ ചുമത്തിയ കുറ്റം. 

ഫറൂക്കിന്റെ കൊലക്കെതിരെ ശബ്ദിക്കാന്‍ പുരോഗമനവാദികളെന്ന് മേനിപറയുന്ന സാഹിത്യകാരന്മാരെയും രാഷ്‌ട്രീയക്കാരെയും കണ്ടതേയില്ല. അവര്‍ക്ക് ഭയമാണ്, മുസ്ലീം തീവ്രവാദികള്‍ക്കെതിരെ ശബ്ദിക്കാന്‍. മനുഷ്യാവകാശ സംഘടനകളുടെയും പുരോഗമനവാദത്തിന്റെയുമെല്ലാം പേരില്‍ തീവ്രവാദികളുടെ കുടക്കീഴില്‍ കേരളത്തിലെ ചില സാഹിത്യകാരന്മാര്‍ അണിനിരക്കും. തീവ്രവാദികളില്‍ നിന്ന് അച്ചാരം വാങ്ങുന്നവര്‍ എങ്ങനെ അവര്‍ക്കെതിരെ പ്രതികരിക്കും. 

ചോദ്യപേപ്പറില്‍ മുഹമ്മദെന്ന് പേരെഴുതിയതിനാണ് തൊടുപുഴ ന്യൂമാന്‍സ്‌കോളേജ് അധ്യാപകന്‍ പ്രൊഫ. ടി.ജെ.ജോസഫിനെ പള്ളിയില്‍ പോയി മടങ്ങിവരുമ്പോള്‍ വീട്ടുകാരുടെ മുന്നിലിട്ട് ആക്രമിച്ചത്. താലിബാന്‍ മോഡലില്‍ അദ്ദേഹത്തിന്റെ കൈവെട്ടി മാറ്റിയ അക്രമികള്‍ പോപ്പുലര്‍ ഫ്രണ്ടെന്ന മുസ്ലീം തീവ്രവാദികളായിരുന്നു. ജോസഫിനെ അനുകൂലിച്ച് ഒരു സാഹിത്യകാരനും അന്ന് രംഗത്തുവന്നില്ല. തൊട്ടതിനും പിടിച്ചതിനുമെല്ലാം പ്രതികരണവും അവാര്‍ഡ് തിരസ്‌കാരവുമായി രംഗത്തെത്തുന്ന സക്കറിയയും സച്ചിദാനന്ദനും സാറാജോസഫുമൊന്നും ജോസഫ്‌സാറിന്റെ പക്ഷം ചേര്‍ന്നില്ല. അവര്‍ക്ക് പോപ്പുലര്‍ഫ്രണ്ടിനെ ഭയമായിരുന്നു. അല്ലെങ്കില്‍ തീവ്രമതവാദികളെ പിണക്കാന്‍ അവര്‍ ഇഷ്ടപ്പെട്ടില്ല. 

ബെംഗളൂരുവില്‍ മാധ്യമപ്രവര്‍ത്തകയായിരുന്ന ഗൗരിലങ്കേഷിനെ അക്രമികള്‍ വെടിവച്ചുകൊന്നതും കന്നഡസാഹിത്യകാരന്‍ എം.എം.കല്‍ബുര്‍ഗി കൊല്ലപ്പെട്ടതും കോണ്‍ഗ്രസ് സര്‍ക്കാരിന്റെ ഭരണത്തിലാണ്. മഹാരാഷ്‌ട്രയില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലിരിക്കുമ്പോഴാണ് സാമൂഹ്യപ്രവര്‍ത്തകനായ നരേന്ദ്ര ധാബോല്‍ക്കര്‍ കൊല്ലപ്പെട്ടത്. എന്നാല്‍ ഈ കൊലപാതകങ്ങളിലെല്ലാം പഴി കേട്ടത് പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിജെപിയുമായിരുന്നു. രാജ്യമെങ്ങും പ്രതിഷേധമുണ്ടായി. ഹിന്ദു തീവ്രവാദികളാണത്രെ ഈ കൊലപാതകങ്ങള്‍ നടത്തിയത്. ഒരു കേസിലും അത്തരത്തില്‍ തെളിവുകള്‍ ശേഖരിക്കാന്‍ പോലീസിനായില്ല.

കള്ളപ്രചരണമഴിച്ചുവിട്ട് രാജ്യത്ത് അരാചകത്വം സൃഷ്ടിക്കാനായിരുന്നു നീക്കം. അതിന് കേരളത്തിലും ശ്രമമുണ്ടായി. രാജ്യത്തെ മോദി വിരുദ്ധരായ സാഹിത്യകാരന്മാര്‍ മുന്‍കാലങ്ങളില്‍ അവര്‍ക്കു കിട്ടിയിട്ടുള്ള സാഹിത്യ അക്കാദമി പുരസ്‌കാരങ്ങള്‍ തിരിച്ചേല്‍പ്പിച്ചാണ് പ്രതിഷേധിച്ചത്. കേരളത്തില്‍ നിന്ന് സച്ചിദാനന്ദനും സാറാജോസഫുമടക്കം ചിലരും ‘അവാര്‍ഡ് തിരിച്ചേല്‍പ്പിക്കല്‍’ പ്രഖ്യാപനത്തിനൊപ്പം ചേര്‍ന്നു. എന്നാല്‍ അവരാരും പുരസ്‌കാരങ്ങള്‍ക്കൊപ്പം ലഭിച്ച പണം തിരികെ നല്‍കിയില്ല. അവരുടെതെല്ലാം ആളെപറ്റിക്കാനുള്ള നാണം കെട്ട പ്രതിഷേധമായിരുന്നു എന്ന് പിന്നീട് തിരിച്ചറിയപ്പെട്ടു. പക്ഷേ, ദ്രാവിഡര്‍ വിടുതലൈ കഴകം അംഗം എച്ച്.ഫറൂഖിനെ വധിച്ചവര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ ഒരിടത്തും സച്ചിദാനന്ദനെയും സക്കറിയയെയും സാറാജോസഫിനെയും കെ.പി.രാമനുണ്ണിയെയുമൊന്നും കണ്ടതേയില്ല. കാരണം ഫറൂഖിനെ കൊന്നത് മുസ്ലീം തീവ്രവാദികളാണ്. അവര്‍ക്കെതിരെ പ്രതിഷേധിക്കാന്‍ സച്ചിദാനന്ദന്‍മാര്‍ക്കാകില്ല. അതിനെതിരെ ശയനപ്രദക്ഷിണം നടത്താന്‍ രാമനുണ്ണിക്കുമാകില്ല.

മഹാരാജാസ് കോളേജില്‍ മുസ്ലീം തീവ്രവാദികളുടെ കൊലക്കത്തിക്കിരയായി ദാരുണമായി കൊല്ലപ്പെട്ട അഭിമന്യുവിനുവേണ്ടി പ്രതികരിക്കാനോ കവിതയെഴുതാനോ കേരളത്തിലെ സാഹിത്യപ്രഭൃതികളാരുമുണ്ടായില്ല. ഫെയ്‌സ്ബുക്കില്‍ വിലപിക്കുകയും കൂലിയെഴുത്തു നടത്തുകയും ചെയ്യുന്ന ദീപാനിശാന്തുമാരും അഭിമന്യുവിനുവേണ്ടി മുസ്ലീം തീവ്രവാദികള്‍ക്കെതിരെ പരസ്യമായി പ്രതികരിച്ചില്ല. ദീപാനിശാന്ത് എന്ന എസ്എഫ്‌ഐക്കാരിയായ അധ്യാപികയ്‌ക്ക് ബിജെപി ജയിച്ച വാര്‍ഡില്‍ താമസിക്കുന്നതിനും അവിടെ നടക്കുന്നതിനുമെല്ലാം ഭയമാണ്. ആരെങ്കിലും അവരെ പൊക്കിക്കൊണ്ടു പോയെങ്കിലോ എന്ന ഭയം. അതിലേറെ ഭയമാണവര്‍ക്ക്, അഭിമന്യുവിനെ കൊന്നവരുടെ സംഘടനയുടെ പേര് പുറത്തുപറയാന്‍, ഫെയ്‌സ്ബുക്കില്‍ കുറിക്കാന്‍! അവരുടെ ഫെയ്‌സ്ബുക്കില്‍ കുറിപ്പിലെങ്ങും പോപ്പുലര്‍ ഫ്രണ്ടെന്ന് പറയുന്നതേയില്ല.

അഭിമന്യുവിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് സച്ചിദാനന്ദന് ഒരു പുരസ്‌കാരവും തിരികെക്കൊടുക്കാനില്ല. സാറാജോസഫിനുമില്ല. ഒ.വി.വിജയനെ വര്‍ഗ്ഗീയവാദിയാക്കാന്‍ ശ്രമിക്കുന്ന സക്കറിയയ്‌ക്ക് പോപ്പുലര്‍ ഫ്രണ്ടുകാരുടെ വര്‍ഗ്ഗീയതകാണാന്‍ കണ്ണില്ല. നമുക്കിടയില്‍ മുസ്ലീം വര്‍ഗ്ഗീയത പ്രവര്‍ത്തിക്കുന്നത് പല രീതിയിലാണ്. പേരിലാണ്. സ്വഭാവത്തിലാണ്. അവര്‍ പത്രങ്ങളുടെ പേരിലും ചാനലുകളായും വരും. മനുഷ്യാവകാശ സംഘടനകളും കാരുണ്യപ്രവര്‍ത്തനങ്ങളുമായും വരും. പുരസ്‌കാരങ്ങളും വച്ചുനീട്ടും. പ്രതികരണത്തൊഴിലാളികളായ സാഹിത്യകാരന്മാര്‍ക്ക് അതെല്ലാം സ്വീകരിക്കാതിരിക്കാനാകില്ല. അവരുടെ ആനുകൂല്യങ്ങള്‍ പറ്റിക്കൊണ്ട് എങ്ങനെ ജമാആത്തെ ഇസ്ലാമിയെ എതിര്‍ക്കും? എങ്ങനെ പോപ്പുലര്‍ ഫ്രണ്ടിനെ എതിര്‍ക്കും? അഭിമന്യുവിനെയും എച്ച്. ഫറൂക്കിനെയും ജോസഫ്‌സാറിനെയും അവര്‍ കണ്ടില്ലെന്ന് നടിക്കും.

തിരുവനന്തപുരത്ത് യൂണിവേഴ്‌സിറ്റി കോളേജില്‍ എസ്എഫ്‌ഐക്കാര്‍ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയെയും പ്രവര്‍ത്തിക്കാന്‍ അനുവദിക്കില്ല. പോപ്പുലര്‍ ഫ്രണ്ടിന്റെ വിദ്യാര്‍ത്ഥി വിഭാഗമായ ക്യാമ്പസ് ഫ്രണ്ടിനെ ഒഴിച്ച്. ആര്‍ട്‌സ് കോളേജിലും അതുതന്നെയാണ് അവസ്ഥ. അവിടെയും ക്യാമ്പസ് ഫ്രണ്ട് ഉണ്ട്. കാരണം, ക്യാമ്പസ് ഫ്രണ്ടും എസ്എഫ്‌ഐയും എല്ലാം അവിടങ്ങളില്‍ ഒന്നുതന്നെയാണ്. തിരുവനന്തപുരത്തെ എസ്എഫ്‌ഐ കേന്ദ്രമായ സ്റ്റുഡന്റ്‌സ് സെന്ററിനു മുന്നില്‍ വൈകുന്നേരത്തെ കൂട്ടം എസ്എഫ്‌ഐയുടേത് മാത്രമല്ല, ക്യാമ്പസ് ഫ്രണ്ടിന്റെതും കൂടിയാണ്. അവര്‍ രണ്ടല്ല, ഒന്നു തന്നെയാണ്. കോളേജ് ക്യാമ്പസ്സുകളില്‍ മാത്രമല്ല ഈ സ്ഥിതി. കേരളത്തിലെല്ലായിടത്തും അങ്ങനെ തന്നെയാണ്. ഏറ്റവും കൂടുതല്‍ മലയാളികളായ ഐഎസ് തീവ്രവാദികളുള്ളത് കണ്ണൂര്‍ ജില്ലയിലാണ്. സിപിഎമ്മിന് ഏറ്റവും ശക്തിയുള്ളതും കണ്ണൂരു തന്നെ. 

മലപ്പുറം ലോകസഭാ തെരഞ്ഞെടുപ്പു നടന്നപ്പോള്‍ പോപ്പുലര്‍ ഫ്രണ്ട് അവിടെ സ്ഥാനാര്‍ത്ഥിയെ നിര്‍ത്തിയില്ല. സിപിഎമ്മിനെ സഹായിക്കാനായിരുന്നു അത്. അതിങ്ങ്, വെമ്പായം പഞ്ചായത്തില്‍ വരെ സൗഹൃദമായി നീളുന്നു. അവര്‍ രണ്ടല്ല. ഒന്നാണ്. അതിനാല്‍ അഭിമന്യുവിന്റെ കൊലപാതകവും അതിനെക്കുറിച്ചുള്ള അന്വേഷണവും പെട്ടന്നു തന്നെ നിലയ്‌ക്കും. യഥാര്‍ത്ഥ പ്രതികളാരും പിടിക്കപ്പെടുകയില്ല. ജോസഫ് സാറിന്റെ കൈവെട്ടിമാറ്റിയവരില്‍ പ്രധാനികള്‍ ഇന്നും ഇരുട്ടില്‍ കഴിയുന്നതുപോലെ സിപിഎം ഒരുക്കുന്ന ഇരുട്ടില്‍ അഭിമന്യുവിനെ കൊന്നവരും ഒളിച്ചിരിക്കും. എല്ലാ സൗകര്യങ്ങളും അനുഭവിച്ചുകൊണ്ട്.

എസ്എഫ്‌ഐയില്‍ ധാരാളം അഭിമന്യുമാരുണ്ട്. അവരെല്ലാം സിപിഎമ്മും പോപ്പുലര്‍ ഫ്രെണ്ടും ഒരുക്കിയിരിക്കുന്ന ചക്രവ്യൂഹത്തില്‍ പെട്ടിരിക്കുകയാണ്. ആ കുരുക്കില്‍ നിന്ന് പുറത്തുകടക്കാന്‍ അഭിമന്യുമാര്‍ക്ക് ആകില്ല. പകലും രാത്രിയിലും എസ്എഫ്‌ഐയും ക്യാമ്പസ് ഫ്രണ്ടുമായി മാറിമാറിക്കഴിയുന്നവരുടെ കുരുക്കില്‍ പെട്ട് ബലിയാടാകാനാണ് എസ്എഫ്‌ഐയിലെ അഭിമന്യുമാരുടെ വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

വേർപിരിഞ്ഞെങ്കിലും ഭർത്താവ് മരിച്ച ശേഷം ഡിപ്രഷനിലായി : 80 സ് റീയൂണിയന് പോലും ചേച്ചിയെ ഇതുവരെ ആരും ക്ഷണിച്ചിട്ടില്ല ; ഭാനുപ്രിയയെ കുറിച്ച് ശാന്തിപ്രിയ

Kerala

കേരളത്തിൽ ലാൻഡ് ജിഹാദും ബിസിനസ് ജിഹാദും സജീവം; പരിഹാരത്തിന് എൻഡിഎ സർക്കാർ വരണം: ശോഭ കരന്ദലജെ

Kerala

കുറ്റകൃത്യം ഗൗരവമേറിയത്; രഞ്ജിത്ത് തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ, വിശദമായ ചോദ്യം ചെയ്യലിന് പോലീസ്

India

ആൺ മക്കളില്ലാത്ത ദേഷ്യത്തിൽ ഭാര്യയെയും രണ്ട് പെണ്മക്കളെയും കൊലപ്പെടുത്തി; മുഹമ്മദ് അസറുദ്ദീൻ അറസ്റ്റിൽ

India

യുപിയിൽ വൻ സ്ഫോടനം നടത്താൻ പദ്ധതി, പാക് ബന്ധമുള്ള 4 ഭീകരർ പിടിയിൽ: ലഖ്നൗ സ്റ്റേഷനിലെ സ്ഫോടന ഗൂഢാലോചന പരാജയപ്പെടുത്തി യുപി പോലീസ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

വിശ്വസാഹോദര്യ സന്ദേശമുയർത്തി അമേരിക്കയിൽ ഹിന്ദു ഏകതാ സമ്മേളനം; സ്വാമി വിവേകാനന്ദന്റെ ദർശനങ്ങളെ അനുസ്മരിച്ച് ജെ.നന്ദകുമാർ

ഭാര്യയെയും കുഞ്ഞുങ്ങളെയും വെള്ളത്തിൽ മുക്കി കൊന്ന ഷെരീഫിൽ നിന്ന് കണ്ടെത്തിയത് വെടിയുണ്ടകളും തീവ്രവാദ പ്രവർത്തനങ്ങളും, നിരവധി ബാങ്ക് അക്കൗണ്ടുകൾ

തകർന്നയുദ്ധവിമാനത്തിൽ നിന്ന് ഇജക്ട് ആയി ഒളിച്ചിരിക്കുന്ന പൈലറ്റിനെ രക്ഷിക്കാനെത്തിയ രണ്ട് ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾക്ക് നേരെയും ഇറാന്റെ ആക്രമണം

പൊതുരംഗത്ത് പ്രവർത്തിക്കുന്നവർക്ക് സമൂഹത്തിൽ ഉന്നത സ്ഥാനവും ആദരവും: 2026 ഏപ്രിൽ 4-ലെ രാശിഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

അഫ്ഗാനിസ്ഥാനില്‍ ശക്തമായ ഭൂചലനം; എട്ടു പേര്‍ മരിച്ചതായി റിപ്പോര്‍ട്ട്, ഡൽഹിയിലും പഞ്ചാബിലും പ്രകമ്പനം

സോഷ്യൽ മീഡിയയിലെ ‘ഗുണ്ട ബിനു’ ഇനിയില്ല, എല്ലാവരെയും ചിരിപ്പിച്ച പ്രിയ കലാകാരൻ ശരത് ഉണ്ണിത്താൻ അന്തരിച്ചു

മലപ്പുറത്ത് ശശി തരൂർ എംപിയുടെ കാർ തടഞ്ഞ് ആക്രമണം; ​ഗൺമാന് പരിക്ക്; 3 പേരെ അറസ്റ്റ് ചെയ്ത് പോലീസ്

pakistan iran

പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടക്കുന്ന ചർച്ചകളിൽ നിന്നും ഇറാൻ പിന്മാറി

വിശ്വാസവും ഐതിഹ്യവും കൊണ്ട് വിസ്മയം തീർക്കുന്ന മണ്ണാറശ്ശാലയുടെ മാഹാത്മ്യം

വിശ്വസാഹോദര്യ സന്ദേശവുമായി അമേരിക്കൻ ഹിന്ദു ഏകതാ സമ്മേളനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.