Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പിഎഫ് ഐ ഭീകരര്‍ വധിച്ചത് 50 ഹിന്ദു നേതാക്കളെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2018, 06:30 am IST
in Kerala

കൊച്ചി: ഇസ്ലാമിക ഭീകരരുടെ രഹസ്യ നീക്കങ്ങളുടെ കേന്ദ്രമാവുകയാണ് ദക്ഷിണേന്ത്യ. നാലുവര്‍ഷത്തിനിടെ കേരളം, തമിഴ്‌നാട്, കര്‍ണാടക സംസ്ഥാനങ്ങളില്‍ പോപ്പുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യയുടെ ഭീകര സംഘം അമ്പത് ഹിന്ദു നേതാക്കളെയാണ് വധിച്ചത്. ആക്രമണത്തിനിരയായ മുന്നൂറിലേറെപ്പേര്‍ ജീവച്ഛവങ്ങളായി കഴിയുന്നു. 

ഇസ്ലാമിക ഭീകരതയ്‌ക്ക്  ഇരയായവരില്‍ സംഘപരിവാറിന് പുറമേ  സിപിഎം, കോണ്‍ഗ്രസ്, സിപിഐ, ഡിഎംകെ തുടങ്ങി എല്ലാ രാഷ്‌ട്രീയപാര്‍ട്ടികളിലും പെട്ട ഹിന്ദുക്കളുണ്ട്. 2005ല്‍ ആര്‍എസ്എസ് നേതാവ് അശ്വനി കുമാറിനെ ഓടുന്ന ബസ്സിലിട്ട് വെട്ടിയരിഞ്ഞു കൊണ്ടാണ് പോപ്പുലര്‍ ഫ്രണ്ട് ജിഹാദി ഭീകരതയ്‌ക്ക് കേരളത്തില്‍ തുടക്കമിട്ടത്. 

കണ്ണൂരിലെ ഇരിട്ടിയിലാണ് വിദഗ്ധ പരിശീലനം ലഭിച്ച പോപ്പുലര്‍ ഫ്രണ്ട് സംഘം കൃത്യം നിര്‍വഹിച്ചത്. തൊട്ടടുത്ത വര്‍ഷം തിരുവനന്തപുരത്ത് ആര്‍എസ്എസ് ജില്ലാ ഭാരവാഹി സുനില്‍കുമാറിനെയും പോപ്പുലര്‍ ഫ്രണ്ട് സംഘം കൊലപ്പെടുത്തി. 2010 ല്‍ തൊടുപുഴ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫിന്റെ കൈ വെട്ടിയ സംഭവവും പോപ്പുലര്‍ ഫ്രണ്ടിന്റെ കേരളത്തിലെ ഭീകര പ്രവര്‍ത്തനത്തിന് തെളിവാണ്.

ക്യാമ്പസുകളിലേക്കുള്ള കടന്നുവരവിന് മുന്നോടിയായാണ് ചെങ്ങന്നൂരില്‍ വിശാലിനെയും കണ്ണൂരില്‍ സച്ചിന്‍ ഗോപാലിനെയും ശ്യാംപ്രസാദിനെയും കൊന്നത്. വിശാലിനെ കുത്തിയശേഷം കൊലയാളികള്‍ തഖ്ബീര്‍ മുഴക്കിയാണ് രക്ഷപ്പെട്ടത്. മലപ്പുറത്ത് വിപിനെന്ന ചെറുപ്പക്കാരനെ നടുറോഡില്‍ വെട്ടിവീഴ്‌ത്തിയാണ് അവര്‍ വെല്ലുവിളിച്ചത്. രാഷ്‌ട്രീയത്തിനതീതമായി ഹിന്ദു വംശഹത്യയാണ് ഇവര്‍ ലക്ഷ്യമിടുന്നത്. ഉരുവച്ചാല്‍ സജീവന്‍, കാക്കയങ്ങാട് ജീവന്‍, പുതിയതെരുവ് വിനീഷ് തുടങ്ങി ഏഴ് സിപിഎം പ്രവര്‍ത്തകര്‍ കണ്ണൂരിലും പ്രാന്തപ്രദേശങ്ങളിലും കൊല്ലപ്പെട്ടു. 

2014 ജൂണ്‍ 19ന് ചെന്നൈയില്‍ സുരേഷ്‌കുമാര്‍ എന്ന ഹിന്ദു മുന്നണി നേതാവിന്റെ ജീവനെടുത്തു പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍. തൊട്ടുപിന്നാലെ 2014 ജൂലൈ അഞ്ചിന് സംഘപരിവാര്‍ സംഘടനയിലെ പ്രധാനപ്പെട്ട കാര്യകര്‍ത്താവായിരുന്ന ജീവരാജ് കൊലക്കത്തിക്ക് ഇരയായി. 2016 സപ്തംബര്‍ 23ന് തമിഴ്‌നാട്ടിലെ ഹിന്ദു സംഘടനാ പ്രവര്‍ത്തകനായ സി. ശശികുമാറിനെ കോയമ്പത്തൂരില്‍ വധിച്ചു.

മധുര സ്വദേശി ശങ്കര്‍ ഗണേഷ്, ചെന്നൈ സ്വദേശി തുടങ്ങിയവരും ഹിന്ദു വംശഹത്യക്ക് തമിഴ്‌നാട്ടില്‍ ഇരയായി. ഹിന്ദു മുന്നണി തമിഴ്‌നാട് സംസ്ഥാന സെക്രട്ടറി വെള്ളായിയപ്പന്റെ കൊലപാതകത്തോടെ ജിഹാദി ഗ്രൂപ്പുകളുടെ പ്രവര്‍ത്തനം തമിഴ്‌നാട്ടില്‍ സ്ഥിരീകരിച്ചു. 

2015 നവംബര്‍ 10ന് കര്‍ണാടകയില്‍ ടിപ്പു ജയന്തിക്കെതിരായ പ്രതിഷേധത്തിനിടെ വിശ്വഹിന്ദു പരിഷത്ത് കുടക് ഓര്‍ഗനൈസിങ് സെക്രട്ടറി കുട്ടപ്പയെ പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കൊലപ്പെടുത്തി. കേരളത്തില്‍ നിന്നുള്ളവരാണ് കുട്ടപ്പയെ വക വരുത്തിയത്. കേരള രജിസ്‌ട്രേഷനിലുള്ള വാഹനത്തിലാണ് അക്രമികള്‍ എത്തിയത്. 2015 ഒക്‌ടോബര്‍ ഒമ്പതിന് കൊല്ലപ്പെട്ട പ്രശാന്ത് പൂജാരി, നവംബര്‍ 13ന് കൊലക്കത്തിക്ക് ഇരയായ ഹരിഷ് ബനാത്വാല, രാജു കന്നഡ ബാലെ, വിശ്വനാഥ് തുടങ്ങി പോപ്പുലര്‍ ഫ്രണ്ടിന്റെ ആക്രമണത്തിന് ഇരകളായ ഹിന്ദു നേതൃനിരയിലെ പട്ടിക നീളുകയാണ്. 2017 ജൂലൈ നാലിന് ശരത് മടിവാളയാണ് അവസാനമായി കര്‍ണാടകയിലെ ജിഹാദികളുടെ കൊലക്കത്തിക്ക് ഇരയായ ഹിന്ദു സംഘടനാ നേതാവ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

അടിയന്തരാവസ്ഥക്കാലത്തെ ക്രൂര പീഡനങ്ങളിലൊന്ന്‌
Article

അടിയന്തരാവസ്ഥ@51: ഒഴിയാബാധയായി അടിയന്തരാവസ്ഥ

Editorial

തലസ്ഥാനത്തെ സിപിഎം ഫാസിസം

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

പുതിയ വാര്‍ത്തകള്‍

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.