Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

വിരസത

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2018, 01:00 am IST
in Samskriti

മക്കളേ, 

വിരസത അനുഭവിക്കാത്തവര്‍ ഇന്നു വളരെ ചുരുക്കമായിരിക്കും. കൊച്ചുകുട്ടികളെയും യുവാക്കളേയും വൃദ്ധന്മാരെയുമൊക്കെ ഒരുപോലെ വിരസത അലട്ടുന്നുണ്ട്. ഒറ്റയ്‌ക്കിരിക്കുമ്പോള്‍ മാത്രമല്ല സുഹൃത്തുക്കളുടെയും കുടുംബാംഗങ്ങളുടെയും കൂടെ ഇരിക്കുമ്പോള്‍ പോലും നമ്മള്‍ വിരസത അനുഭവിക്കുന്നു. ഒന്നും ചെയ്യാതിരിക്കുമ്പോള്‍ മാത്രമല്ല ഒരേ ജോലി തന്നെ തുടരുമ്പോഴും  വിരസത നമ്മളെ വേട്ടയാടുന്നു. 

ഫോണ്‍ വിളിച്ച് ആളെ കാത്തിരിക്കുമ്പോള്‍ കേള്‍ക്കുന്ന സംഗീതം നമുക്കു വിരസത ഉണ്ടാകാതിരിക്കാന്‍ വേണ്ടിയാണ്.  അത്രയും സമയം പോലും സ്വസ്ഥമായിരിക്കാന്‍ പലര്‍ക്കും കഴിയുന്നില്ല. അപ്പോഴേക്കും അസ്വസ്ഥതയും മടുപ്പും അനുഭവപ്പെടുന്നു. ഇതുകൊണ്ടാണ് ഫോണ്‍ബൂത്തില്‍ വച്ചിരിക്കുന്ന നോട്ടുബുക്കിലും മേശപ്പുറത്തും മറ്റും ജനങ്ങള്‍ പലതും കുത്തിക്കുറിച്ചു വച്ചിരിക്കുന്നതായി നാം കാണുന്നത്.

ഈ ലോകത്തിലെ ഏതു വസ്തുവായാലും ശരി അധികകാലം സന്തോഷം തരാന്‍ അതിനാവില്ല. ഏറ്റവും രുചിയുള്ള ഭക്ഷണമായാലും ഏറ്റവും നല്ല സംഗീതമായാലും, ജോലിയായാലും കുറച്ചു കഴിയുമ്പോള്‍ മടുക്കും. അതിന്റെ പുതുമ നഷ്ടപ്പെട്ട് നമുക്കു വിരസത അനുഭവപ്പെടുന്നു. 

 ഇതു പറയുമ്പോള്‍ അമ്മ ഒരു കഥ ഓര്‍ക്കുന്നു. ഒരാള്‍ക്ക് ലോകസുന്ദരിയോട് വളരെ ആകര്‍ഷണം തോന്നി. അവളെ വിവാഹം കഴിക്കുവാന്‍ അയാള്‍ അതിയായി ആഗ്രഹിച്ചു. അങ്ങനെയിരിക്കെ അവളെ നേരില്‍ കാണാനും പരിചയപ്പെടാനും അയാള്‍ക്ക് അവസരം ലഭിച്ചു. പരിചയം വളര്‍ന്ന് സ്‌നേഹമായി. ഒടുവില്‍ അയാള്‍ അവളെ വിവാഹം കഴിച്ചു. ആദ്യമാദ്യം എന്തു ചെയ്യുമ്പോഴും അവളെക്കുറിച്ചു തന്നെ ചിന്തിച്ചു കൊണ്ടിരിന്നു. അത് അയാള്‍ക്ക് എന്തെന്നില്ലാത്ത സന്തോഷം നല്‍കിയിരുന്നു. എന്നാല്‍ കുറച്ചു മാസങ്ങള്‍ കഴിഞ്ഞപ്പോഴേക്കും സ്ഥിതിയാകെ മാറി. അവളുടെ സ്വഭാവത്തിലും പെരുമാറ്റത്തിലും അയാള്‍ തെറ്റുകള്‍ കാണാന്‍ തുടങ്ങി. ക്രമേണ അയാള്‍ക്ക് അവളോടുള്ള ആകര്‍ഷണം കുറഞ്ഞുവന്നു. അവളുടെ സാമീപ്യം തന്നെ അയാള്‍ക്ക് അരോചകമായി മാറി. ഒടുവില്‍ അവര്‍ വിവാഹമോചനം നടത്തി. ഇതാണ് ലോകത്തിന്റെ സ്ഥിതി. വിശ്വസുന്ദരിയായാലും വിശ്വസുന്ദരനായാലും ശരി പുതുമ നശിച്ചാല്‍, നമുക്കു തുടക്കത്തില്‍ അവരുടെ സാമീപ്യത്തില്‍ ലഭിച്ചിരുന്ന ഉന്മേഷവും ആനന്ദവും കുറഞ്ഞുവരും, അവസാനം മടുപ്പാവുകയും ചെയ്യും. 

ഏതൊരു വസ്തുവിനും പുതുമ ഉള്ളതായി നമുക്ക് അനുഭവപ്പെടുന്നത് നമുക്ക് അതിനോടു പ്രിയം അല്ലങ്കില്‍ സ്‌നേഹമുള്ളതുകൊണ്ടാണ്. ലാഭനഷ്ടചിന്തയില്ലാതെ ഏതിനേയും സ്‌നേഹിക്കാന്‍ ശീലിച്ചാല്‍ ഏതു വസ്തുവിലും നമുക്ക് ആനന്ദം കണ്ടെത്താന്‍ കഴിയും.

വിരസതയെ അതിജീവിക്കാനായി പലരും ചെയ്യുന്നത് അതിനെ നേരിടുന്നതിനു പകരം അതില്‍ നിന്നു  ഒളിച്ചോടുകയാണ്.  അതായത് മദ്യം, മയക്കുമരുന്ന് തുടങ്ങിയവയില്‍ അഭയം പ്രാപിക്കുന്നു. എന്നാല്‍ അവ ശരീരത്തിന്റെയും മനസ്സിന്റേയും ആരോഗ്യം തകര്‍ക്കുന്നുവെന്നു മാത്രമല്ല, ലഹരിയുടെ സ്വാധീനം തീരുമ്പോള്‍ വിരസത പൂര്‍വ്വാധികം ശക്തിയോടെ നമ്മെ പിടികൂടുകയും ചെയ്യുന്നു. മറ്റു ചിലര്‍ വിരസതയെ നേരിടാന്‍ ശ്രമിക്കുന്നത് രസകരമായ എന്തെങ്കിലും കാര്യങ്ങളില്‍ ഏര്‍പ്പെട്ടുകൊണ്ടാണ്. എന്നാല്‍ ഇവിടെയും ഒരു പ്രശ്‌നമുണ്ട്. അതെപ്പോഴും പ്രാവര്‍ത്തികമാകണമെന്നില്ല. ഉദാഹരണത്തിന്, ഒഴിവു സമയത്ത് ബോറടി മാറ്റാനായി കടല്‍ത്തീരത്തോ പിക്‌നിക്കിനോ പോകുന്ന വഴി ട്രാഫിക്കില്‍ കുടുങ്ങി അവിടെയും വിരസത അനുഭവിച്ചെന്നു വരാം. അങ്ങനെ വിരസതയില്‍ നിന്നും രക്ഷപ്പെടാന്‍ ശ്രമിച്ചവര്‍ അതില്‍ത്തന്നെ ചെന്നുപെടുന്നു.

ലോകത്തിലെ ഒരു വസ്തുവിലും മനസ്സിന് അധികനേരം രസം കണ്ടെത്താനാവില്ല എന്ന സത്യം നമ്മള്‍ ആദ്യം തിരിച്ചറിയണം. എല്ലാ രസത്തിന്റെയും സ്രോതസ്സ് നമ്മുടെ ഉള്ളില്‍ തന്നെയാണ്.  ഏതു ബാഹ്യവസ്തുവിനെ നമ്മള്‍ ആസ്വദിക്കുമ്പോഴും സത്യത്തില്‍ നമ്മുടെ ഉള്ളില്‍ തന്നെയുള്ള ആനന്ദത്തെയാണ് അനുഭവിക്കുന്നത്. പട്ടി എല്ലിന്‍ കഷ്ണത്തില്‍ കടിച്ച് ആസ്വദിക്കും. എന്നാല്‍  സ്വന്തം മോണ കീറിവരുന്ന രക്തമാണ് താന്‍ ആസ്വദിച്ചത് എന്നു തിരിച്ചറിയുന്നില്ല.  ബാഹ്യമായ ഒരു വസ്തുവിനെയും ആശ്രയിക്കാതെ നമ്മുടെ ഉള്ളിലുള്ള ആ രസത്തെ കണ്ടെത്താനും ഉണര്‍ത്താനും നമ്മള്‍ ശീലിക്കണം. അതിനു സാധിച്ചാല്‍ ഏതു കാര്യം ചെയ്യുമ്പോഴും വെറുതെയിരിക്കുമ്പോഴും മനസ്സിന്റെ ഉന്മേഷവും ആനന്ദവും നിലനിര്‍ത്താന്‍ നമുക്കു കഴിയും. രാഗദ്വേഷങ്ങള്‍ ഇല്ലാത്ത ശാന്തവും ഏകാഗ്രവുമായ മനസ്സില്‍ എപ്പോഴും ആനന്ദമുണ്ടാകും.

വിരസത മാറ്റാനുള്ള മരുന്ന്, തന്നില്‍ തന്നെ മനസ്സിനെ നിര്‍ത്താനുള്ള കഴിവുനേടുക അല്ലങ്കില്‍ ഏതിനേയും നിഷ്‌കാമമായി സ്‌നേഹിക്കാനുള്ള മനസ്സു വളര്‍ത്തിയെടുക്കുക എന്നതാണ്. ആ കഴിവ് ആര്‍ക്കുണ്ടായാലും അവര്‍ തീര്‍ച്ചയായും വിരസതയെ മറികടക്കും. അവര്‍ എന്നും സന്തോഷവാന്മാര്‍ ആയിരിക്കും.

 മാതാ അമൃതാനന്ദമയി 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇടത് നേതാവിന് ഒന്നാംറാങ്കും നിയമനവും പിഎസ്‌സി റാങ്ക് പട്ടിക റദ്ദാക്കി

Main Article

അതിര്‍ത്തിവിട്ട് അനധികൃത ‘അതിഥി’കള്‍

India

ആന്ധ്രയിലെ വിജയവാഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഓൺലൈൻ ഭീകര ശൃംഖല തകർത്ത് എൻഐഎ: 12 പേർ അറസ്റ്റിൽ, വിദേശ ബന്ധം

Kerala

ഹോംസ്റ്റേയിൽ യുവതി മരിച്ച നിലയിൽ; മലയാളിയായ സുഹൃത്ത് അബോധാവസ്ഥയിൽ

Kerala

കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ കാറിടിച്ച് യുവാവിന് ഗുരുതര പരിക്ക്; എംഎൽഎ മദ്യപിച്ചിരുന്നതായി ഡിവൈഎഫ്ഐ ആരോപണം

പുതിയ വാര്‍ത്തകള്‍

കരിയറിലെ മാറ്റങ്ങളും ധനലാഭവും: സമ്പൂർണ്ണ രാശിഫലം (30 ജൂൺ 2026) – AI ജ്യോതിഷം

അതിരൗദ്രതയേറിയ ശിവ ഭാവം : കുളത്തിൽ പ്രതിഷ്ഠയുള്ള പൊക്കുന്നിയപ്പൻ ക്ഷേത്രം

തിരുവനന്തപുരത്ത് ‘ഇന്‍ഡി’ സഖ്യത്തിന്റെ തിരനോട്ടം

സതീശന്റെ മര്‍മരവും കുഞ്ഞാലിക്കുട്ടിയുടെ ന്യായീകരണവും

പ്രകൃതി ദുരന്തങ്ങളും അകാല മൃത്യുവും ഒഴിവാക്കാൻ മഹാമൃത്യുഞ്ജയ മന്ത്രം

ഇന്നും ശക്തമായ മഴയ്‌ക്ക് സാധ്യത; രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്

ക്ഷേത്ര പ്രദക്ഷിണം നടത്തേണ്ടത് വലതുവശത്തു കൂടിയോ ഇടതുവശത്തു കൂടിയോ?അറിയാം പ്രദക്ഷിണനിയമങ്ങള്‍

ആൻ്റി ഡ്രഗ്സ് മൂവ്മെൻ്റ്’ എന്ന പേരിലുള്ള വ്യജ ലഹരി വിരുദ്ധ സംഘടനയുടെ സംസ്ഥാന പ്രസിഡന്റ് എംഡിഎംഎയുമായി അറസ്റ്റില്‍

വിവാദങ്ങള്‍ക്കിടെ ഡോ. എ. ജയതിലക് ഇന്ന് വിരമിക്കും; ബിശ്വനാഥ് സിന്‍ഹ ചുമതലയേല്‍ക്കും

ഇ ഡി ഹൈക്കോടതിയില്‍; നേതാക്കളുടെ പ്രസംഗം അക്രമത്തിനു വഴിവച്ചു, ഉദ്യോഗസ്ഥരെ കൊല്ലാന്‍ ലക്ഷ്യമിട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.