Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

മനസ്സിൽ സംഗീതത്തിന്റെ പത്മതീർത്ഥം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2018, 03:17 am IST
in Vicharam

ആയിരക്കണക്കിന് ഗാനങ്ങള്‍ എന്റെ മനസ്സിനെ പ്രചോദിതമാക്കുന്നുണ്ട്. എനിക്ക് എന്നും സ്‌നേഹവും, വാത്സല്യവും, പ്രേമവും സമ്മാനിച്ച പ്രിയ ഗാനങ്ങള്‍. ആ പഴയ ഗാനങ്ങള്‍ കേട്ടാണ് ഞാന്‍ സ്വപ്‌നം കാണാന്‍ പഠിച്ചതും, കാമുകനായതും. അവയുടെ മാധുര്യം ഇന്നും എന്നെ പുളകിതനാക്കുന്നു. എങ്കിലും, ഇഷ്ടപ്പെട്ട ഗാനങ്ങള്‍ ഏതെന്നു ചോദിച്ചാല്‍ പറയാനാവാത്തവിധം വിപുലമാണ് മാലയാള ഗാനശാഖ.

ഇതു പറയുമ്പോഴും, ‘പത്മതീര്‍ത്ഥമേ ഉണരൂ, മാനസ പത്മതീര്‍ത്ഥമേ ഉണരൂ…’, , ‘ആയിരം പാദസരങ്ങള്‍ കിലുങ്ങി ആലുവാപ്പുഴ പിന്നെയുമൊഴുകി…’ എന്നീ ഗാനങ്ങള്‍ എന്റെ മനസ്സിലേക്ക് ഓടിയെത്തുന്നു.  മനസ്സിന് ശാന്തി നല്‍കുന്ന, ശുദ്ധീകരിക്കുന്ന ഭാരതീയ സംഗീതത്തിന് പകരം മറ്റോന്നില്ലെന്ന് വിശ്വസിക്കുന്ന ഒരു ചെറിയ മനുഷ്യനാണ് ഞാന്‍. പശു സ്വയംമറന്നു പാല്‍ ചുരത്തുകയും മഴ പെയ്തിറങ്ങുകയും ചെയ്യുമായിരുന്നു നമ്മുടെ സംഗീതത്തിന്റെ വശ്യാനുഭവത്തില്‍. അത്രക്ക് ജീവസുറ്റതായിരുന്നു ഭാരതീയസംഗീതം. ലോക സംഗീത ദിനമായ ഇന്ന് നമുക്ക്  തല ഉയര്‍ത്തിപിടിച്ച് ആത്മാഭിമാനത്തോടെ പറയാം സംഗീതലോകത്ത് പ്രഥമ സ്ഥാനമാണ് ഭാരതത്തിനുള്ളതെന്ന്. 

ഇന്ന് അതേ സംഗീതത്തിന്റെ പേരില്‍ നമ്മുടെ സംസ്‌ക്കാരവും ഭാഷയും അവഹേളിക്കപ്പെടുകയാണ്. ഇന്നത്തെ പൊട്ടിത്തെറിക്കുന്ന സംഗീതം യുവതയെ നല്ല സംഗീതത്തില്‍ നിന്നും, സംസ്‌ക്കാരത്തില്‍ നിന്നും അകറ്റുന്നു. ശുദ്ധസംഗീതത്തിലെ സ്‌നേഹം ആവോളം അനുഭവിച്ചവരാണ് ഞങ്ങളും മുന്‍ തലമുറയും. വിട്ടുവീഴ്ച ചെയ്തും, കൊടുത്തും, കൊണ്ടും രചിച്ചവയായിരുന്നു പഴയകാല ഗാനങ്ങള്‍. അതില്‍ പ്രണയമുണ്ടായിരുന്നു, ആര്‍ദ്രതയുണ്ടായിരുന്നു, ദുഃഖമുണ്ടായിരുന്നു. ഇന്നത്തെ പൊട്ടിത്തെറി ഗാനങ്ങളില്‍ ഇവ വല്ലതും ഉണ്ടോ?

 ഉപയോഗിച്ച ശേഷം കളയുക (യൂസ് ആന്‍ഡ് ത്രോ) എന്ന സംസ്‌ക്കാരമാണല്ലോ ഇന്ന് എവിടെയും. ഇത് സംഗീതത്തിലും കടന്നുകൂടിയിരിക്കുന്നു. ആധുനിക സംഗീതത്തിലും എം.ജയചന്ദ്രനെ പോലുള്ളവര്‍ അവശേഷിക്കുന്നത് പ്രതീക്ഷക്കിട നല്‍കുന്നു. ഗായകര്‍ക്കും, മറ്റുള്ളവര്‍ക്കുംവേണ്ടി ഗാനത്തിന്റെ അക്ഷരങ്ങളും, വരികളും മാറ്റേണ്ട ഗതികേടുണ്ടാകുന്ന കാലമാണ്. മനുഷ്യനില്‍ പരിവര്‍ത്തനം ഉണ്ടാക്കിയ നിരവധി ഗാനങ്ങള്‍ കേരളവും സംഭാവന ചെയ്തിട്ടുണ്ട്. മലയാളത്തിന് ഗാംഭീര്യമുണ്ട്, തറവാടിത്വമുണ്ട്. എന്നാല്‍ പുതിയ തലമുറക്ക് ഭാഷ വശമില്ല. നല്ലത് പോലെ ഭാഷ കൈകാര്യം ചെയ്യാന്‍ പോലും കഴിയുന്നില്ല. 

സംഗീതം ഭാഷയെ നശിപ്പിക്കുന്ന പ്രവണത മാറണം. പണം മുടക്കുന്നവര്‍ ആവശ്യപ്പെടുന്ന രീതിയില്‍ എഴുതികൊടുക്കേണ്ട വെറും ജോലിയായി മാറി ഇന്നു ഗാനരചന. നാലും, അഞ്ചുംപേര്‍ ചേര്‍ന്ന് എഴുതുന്ന പുതിയ രീതികളും പരീക്ഷിക്കപ്പെടുന്നു. ഇവിടെ കുറയുന്നത് വരിയെഴുതുന്ന ആളിന്റെ സ്വാതന്ത്ര്യമാണ്. മലയാള സംഗീതത്തില്‍ നിന്ന് പ്രണയം നഷ്ടമാകുന്നു. ഭഗവാന് ഭക്തരോടുള്ള പ്രണയം, കൃഷ്ണന് രാധയോടുള്ള പ്രണയം, കാമുകന് കാമുകിയോടുള്ള പ്രണയം ഇതൊന്നും ഇന്ന് സംഗീതത്തിന് ഇതിവൃത്തമാകാറില്ല.

  മനോഹര സംഗീതം ഭാവനവളര്‍ത്തും. പണ്ട് റേഡിയോയിലൂടെ ഗാനങ്ങള്‍ കേട്ടിരുന്നപ്പോള്‍ അതിലെ വരികളായിരുന്നു ആശയം പകര്‍ന്നു തന്നിരുന്നത്. ആ വരികള്‍ ശ്രോതാവിന്റെ മനസ്സില്‍ ഭാവന വിരിയിച്ചിരുന്നു. ഇന്ന് ടിവിയില്‍ കാണുന്ന ദൃശ്യങ്ങള്‍ മനസ്സില്‍ അധികകാലം നില്‍ക്കാറില്ല. 

 അതിന്റെ വികാരതീവ്രത മഹത്തരമായിരുന്നു. പുറത്തു പറയാന്‍ മടിക്കുന്ന പ്രണയങ്ങള്‍ റേഡിയോയിലുടെ വരുന്ന ഈണത്തിന്റെയും വരികളുടെയും സഹായത്താല്‍ മനോഹര സ്വപ്‌നങ്ങളാണ് നമുക്ക് നല്‍കിയിരുന്നത്. അതിലെ നായകന്മാര്‍ ശ്രോതാക്കള്‍ തന്നെ ആയിരുന്നു. ഗാനത്തിലെ നായകനായി നമ്മളെത്തന്നെ പ്രതിഷ്ഠിക്കാനുള്ള അവസരം കിട്ടിയിരുന്നത് വലിയ കാര്യമായിരുന്നു. 

ഇന്ന് ഗാനം കേള്‍ക്കുമ്പോള്‍ ആ സിനിമയിലെ നായകനെയാണ് ഓര്‍മ്മ വരുന്നത്. അത് കൊണ്ട് തന്നെ സ്വപ്‌നം കാണാനും പുതുതലമുറക്ക് കഴിയുന്നുണ്ടോ എന്ന് സംശയമാണ്. ഇതായിരിക്കാം ശ്രോതാവുമായി ആത്മബന്ധം സ്ഥാപിക്കാന്‍ ഇന്നു പല ഗാനങ്ങള്‍ക്കും കഴിയാതെ പോകുന്നത്. 

പാശ്ചാത്യ രീതി അനുകരിക്കാന്‍ ശ്രമിക്കും മുന്‍പ് നമുക്കത് ചേരുമോയെന്ന് ശ്രദ്ധിക്കണം. സെറ്റ് മുണ്ട് ഉടുത്തിരുന്ന അമ്മയെ വിദേശ വസ്ത്രം ധരിപ്പിക്കാന്‍ നിര്‍ബന്ധിക്കുന്നത് പോലെയാണത്. ദേവരാജന്‍ മാസ്റ്റര്‍ ചട്ടക്കാരിയിലെ ഗാനങ്ങള്‍ക്ക് പാശ്ചാത്യ രീതി കടം കൊണ്ടിട്ടുണ്ട്. ഗാനങ്ങള്‍ മനോഹരമായി രുപപ്പെടുത്തിയിട്ടുമുണ്ട്. അപ്പോഴും അദ്ദേഹം മലയാള ഭാഷയെ ബഹുമാനിച്ചു കൊണ്ടാണ് ഗാനം ചിട്ടപ്പെടുത്തിയത്. 

 നമ്മുടെ നാട്ടുകാരല്ലാത്ത ഇളയരാജയും, വിദ്യാസാഗറും ഈണമിടുമ്പോള്‍ ഈണത്തിനൊത്ത് വരികള്‍ എഴുതാന്‍ കഴിയുമോ എന്ന് അവര്‍ ശ്രദ്ധിച്ചിരുന്നു. അവര്‍ കാണിച്ചിരുന്ന ബഹുമാനമോ സ്‌നേഹമോ ഇന്നില്ല. വാക്കുകളുടെ സമന്വയം കൂടെയുണ്ടങ്കിലെ സംഗീതം അനശ്വരമാകൂ. അതിനായി മലയാളികളായ നമ്മള്‍ക്ക് ഒന്നിച്ച് പ്രാര്‍ത്ഥിക്കാം, യത്‌നിക്കാം.

ആര്‍.അജയകുമാര്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.