Friday, April 3, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പുതിയ പകര്‍ച്ചവ്യാധികള്‍ എന്തുകൊണ്ട്?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 27, 2018, 03:14 am IST
in Vicharam

നമ്മുടെ സംസ്ഥാനത്ത് മാരകമായ പകര്‍ച്ചവ്യാധികളുടെ കൂട്ട ആക്രമണം ഒരു തുടര്‍ക്കഥയാവുകയാണ്. ഏറ്റവും പുതിയതായി ഭീഷണി ഉയര്‍ത്തിയിരിക്കുന്നത് കോഴിക്കോടും മലപ്പുറത്തും സ്ഥിരീകരിച്ച നിപ വൈറസ് മസ്തിഷ്‌കജ്വരമാണ്. ആഗോള വ്യാപകമായി പ്രകീര്‍ത്തിക്കപ്പെട്ട കേരള മോഡല്‍ ആരോഗ്യ മാതൃകയ്‌ക്കുതന്നെ വന്‍ വെല്ലുവിളി ഉയര്‍ത്തുന്ന സാംക്രമിക രോഗങ്ങളുടെ തുടരാക്രമണം ആരോഗ്യരംഗത്തു മാത്രമല്ല, സാമൂഹിക, സാമ്പത്തിക, വാണിജ്യ മേഖലകളിലും പ്രത്യാഘാതങ്ങളുണ്ടാക്കാനിടയുണ്ട്.

 പ്രധാനമായും മൂന്നുതരം പകര്‍ച്ചവ്യാധികളാണ് കേരളത്തില്‍ വ്യാപകമാകുന്നത്. പണ്ടുമുതല്‍ക്കുതന്നെ റിപ്പോര്‍ട്ടു ചെയ്യപ്പെടാറുള്ള ടൈഫോയ്ഡ്, ഛര്‍ദ്ദി-അതിസാര രോഗങ്ങള്‍, മഞ്ഞപ്പിത്തം തുടങ്ങിയ പഴയ രോഗങ്ങളാണൊന്ന്. ഒരിക്കല്‍ നിര്‍മ്മാര്‍ജ്ജനം ചെയ്തു എന്നു കരുതിയിരുന്ന മലേറിയ പോലെയുള്ള രോഗങ്ങളുടെ തിരിച്ചുവരവാണ് മറ്റൊന്ന്. ഇതിനൊക്കെ ഉപരിയായി കേട്ടുകേള്‍വി പോലുമില്ലാത്ത പുതിയ പകര്‍ച്ചവ്യാധികളുടെ കേരളത്തിലേക്കുള്ള കടന്നുവരവാണ് ഏറ്റവും പുതിയ ഭീഷണി. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനുള്ളില്‍ ഏത്രതരം പുതിയ വൈറസ് പനികളാണ് വിദൂര ഭൂഖണ്ഡങ്ങളില്‍ നിന്ന് അതിര്‍ത്തികള്‍ താണ്ടി കേരളത്തിലെത്തിയത്? ചിക്കുന്‍ഗുനിയ, ഡെങ്കിപ്പനി, പക്ഷിപ്പനി, ചെള്ളുപനി, കുരങ്ങുപനി, ലൈം ഡിസീസ് തുടങ്ങി നിരവധി പുതിയ രോഗങ്ങള്‍ കേരളത്തില്‍ റിപ്പോര്‍ട്ടു ചെയ്യുകയുണ്ടായി.

  ഒരു പകര്‍ച്ചവ്യാധി ഒരു പ്രദേശത്ത് വ്യാപകമാകണമെങ്കില്‍ മൂന്നു ഘടകങ്ങള്‍ ഒരുപോലെ സംയോജിക്കണം. ഏറ്റവും പ്രധാനം രോഗാണുക്കളാണ്. രോഗങ്ങള്‍ ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്ന ഒരു ജനസമൂഹമാണ് രണ്ടാമത്തേത്. രോഗം പടര്‍ന്നു പിടിക്കാന്‍ അനുകൂലമായ പരിസ്ഥിതിയാണ് മറ്റൊന്ന്. ഈ മൂന്നു ഘടകങ്ങളും കേരളത്തിലിന്ന് അനുകൂലമാണ്. അന്താരാഷ്‌ട്ര യാത്രികരിലൂടെയും ദേശാടനപ്പക്ഷികളിലൂടെയും മൃഗസഞ്ചയങ്ങളില്‍ നിന്നു മാരകമായ രോഗാണുക്കള്‍ നമ്മുടെ മണ്ണിലുമെത്തുന്നു. ജനസാന്ദ്രതയേറിയ പ്രദേശങ്ങളും ജീവിതശൈലീരോഗങ്ങള്‍മൂലം പ്രതിരോധശേഷി കുറഞ്ഞ ഒരു ജനസമൂഹം ഏതുപകര്‍ച്ചവ്യാധി വേണമെങ്കിലും ഏറ്റുവാങ്ങാന്‍ തയ്യാറായി നില്‍ക്കുന്നു. ഇതിനൊക്കെ പുറമെ കാലാകാലങ്ങളായി മാലിന്യസംഭരണത്തിലും സംസ്‌കരണത്തിലും നാം കാണിച്ച അവഗണന നമ്മുടെ നഗരങ്ങളും നാട്ടിന്‍പുറങ്ങളും മാലിന്യക്കൂമ്പാരങ്ങളായി മാറാന്‍ കാരണമായിരിക്കുന്നു. അതിരൂക്ഷമായ ജലമലിനീകരണവും പരിസ്ഥിതിവിനാശവും നീക്കംചെയ്യാതെ കുന്നുകൂടിക്കിടക്കുന്ന മാലിന്യശേഖരവും കേരളത്തെ പകര്‍ച്ചവ്യാധികളുടെ ഈറ്റില്ലമായി മാറ്റിക്കൊണ്ടിരിക്കുന്നു.

  രോഗകാരികളായ വൈറസുകളുടെ ജനിതക ഘടനയിലുണ്ടാകുന്ന മാറ്റങ്ങള്‍, കാലാവസ്ഥാ വ്യതിയാനം, രൂക്ഷമായ വനനശീകരണം, മനുഷ്യരുടെ പ്രതിരോധശേഷിയിലുണ്ടാകുന്ന കുറവ്, നഗരവത്കരണം തുടങ്ങി നിരവധി കാരണങ്ങള്‍ മൂലമാണ് പുതിയ പകര്‍ച്ചവ്യാധികള്‍ ഒരു പ്രദേശത്ത് പടര്‍ന്നുപിടിക്കുന്നത്. നിപ വൈറസിന്റെ കാര്യത്തില്‍ തന്നെ 2001ലും 2007ലും പശ്ചിമബംഗാളിലെ സിലിഗുഡിയില്‍ കണ്ടെത്തിയ വൈറസുകള്‍ മനുഷ്യരില്‍ നിന്നും മനുഷ്യരിലേക്ക് പകരുന്നതായി കണ്ടെത്തിയിരുന്നു. 1998-99ല്‍ മലേഷ്യയില്‍ കണ്ടെത്തിയതുപോലെ പന്നികളായിരുന്നില്ല രോഗം പരത്തിയിരുന്നത്. ജനിതക വ്യതിയാനം സംഭവിച്ച് കൂടുതല്‍ ശക്തരായ വൈറസുകള്‍ രോഗപ്പകര്‍ച്ചയ്‌ക്കായി പുതിയ വഴികള്‍ തേടുന്നത് സ്വാഭാവികമാണ്.

  ഇപ്പോള്‍ സംസ്ഥാനത്ത് കണ്ടുവരുന്ന പുതിയ പകര്‍ച്ചവ്യാധികളില്‍ 75ശതമാനവും ജന്തുജന്യ രോഗങ്ങളാണ്. മൃഗങ്ങളുമായി അടുത്തിടപഴകുന്നതിലൂടെയാണ് രോഗപ്പകര്‍ച്ച ഉണ്ടാകുന്നത്. വനനശീകരണവും മൃഗങ്ങളുടെ ആവാസ വ്യവസ്ഥയിലേക്കുള്ള മനുഷ്യരുടെ കടന്നുകയറ്റവുമൊക്കെ രോഗപ്പകര്‍ച്ച എളുപ്പമാക്കി. വനത്തിലെ ആവാസവ്യവസ്ഥയിലുള്ള മാറ്റങ്ങള്‍മൂലം മൃഗങ്ങള്‍ കാടുവിട്ട് നാട്ടിലേക്ക് കടന്നുകയറാന്‍ തുടങ്ങി. അപൂര്‍വ്വ വൈറസുകളുടെയും രോഗാണുക്കളുടെയും വാഹകരായ വന്യജീവികളുമായുള്ള നിരന്തര സഹവാസം പുതിയ രോഗാണുക്കള്‍ മനുഷ്യരിലേക്ക് കടക്കാന്‍ വഴിയൊരുക്കുകയായിരുന്നു.

  ആഗോളതാപനം, വരള്‍ച്ച, വെള്ളപ്പൊക്കം പോലെയുള്ള കാലാവസ്ഥാ വ്യതിയാനങ്ങളും പ്രകൃതിദുരന്തങ്ങളും പുതിയ രോഗങ്ങളുടെ ആവിര്‍ഭാവത്തിന് കാരണമായിട്ടുണ്ട്. സാധാരണഗതിയില്‍ കൊതുകുമുട്ടയില്‍ നിന്ന് വളര്‍ച്ച പൂര്‍ത്തിയായ കൊതുകുകള്‍ ഉണ്ടാകണമെങ്കില്‍ പത്തുമുതല്‍ പതിന്നാലു ദിവസം വരെ എടുക്കും. എന്നാല്‍, ചൂടു കൂടുമ്പോള്‍ ഏഴു ദിവസങ്ങള്‍ക്കുള്ളില്‍ത്തന്നെ കൊതുകിന്റെ ജീവിതചക്രം പൂര്‍ത്തിയാകുന്നതായി കണ്ടെത്തിയിട്ടുണ്ട്. കാലാവസ്ഥയിലുണ്ടായിരിക്കുന്ന മാറ്റങ്ങളും അന്തരീക്ഷ താപനിലയിലെ വര്‍ദ്ധനവും കൊതുകുജന്യ പകര്‍ച്ചവ്യാധികളുടെ വ്യാപനത്തില്‍ അനുകൂല സാഹചര്യമൊരുക്കിയിട്ടുണ്ട്.

  അന്താരാഷ്‌ട്ര യാത്രകള്‍ ഇപ്പോള്‍ കൂടുതല്‍ സുഗമമായിട്ടുണ്ട്. പല പുതിയ രോഗാണുക്കളും നമ്മുടെ നാട്ടിലെത്തുന്നത് അന്താരാഷ്‌ട്ര സഞ്ചാരികളിലൂടെയുമായിരിക്കാം. അന്യസംസ്ഥാനത്തൊഴിലാളികളുടെ വരവും സ്ഥിരതാമസവും മലേറിയ പോലെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ മാത്രം വ്യാപകമായിരുന്ന പകര്‍ച്ചവ്യാധികള്‍ കേരളത്തിലെത്താന്‍ കളമൊരുക്കി.

  മരണത്തിനുപോലും കാരണമാകുന്ന മാരകമായ പുതിയ പകര്‍ച്ചവ്യാധികളെ നിയന്ത്രിക്കാന്‍ ഊര്‍ജ്ജിത പ്രതിരോധ നടപടികള്‍ നടപ്പിലാക്കേണ്ടിയിരിക്കുന്നു. നമ്മുടെ നാടും നഗരങ്ങളും മാലിന്യമുക്തമാക്കണം. വന്‍കിട മാലിന്യസംസ്‌കരണ പദ്ധതികള്‍ പരാജയമാണെന്ന് നാം മനസ്സിലാക്കിയിരിക്കുന്നു. നമുക്കിന്നാവശ്യം ഉറവിട മാലിന്യ സംസ്‌കരണം പോലെയുള്ള വികേന്ദ്രീകൃത സംവിധാനങ്ങളാണ്. ആശുപത്രികളില്‍ മെച്ചപ്പെട്ട ചികിത്സാ സൗകര്യം എല്ലാവര്‍ക്കും ലഭ്യമാകേണ്ടതുണ്ട്. അതുപോലെതന്നെ കിംവദന്തികളിലും അശാസ്ത്രീയ പ്രചാരണങ്ങളിലും വിശ്വസിച്ച് ജനങ്ങള്‍ പരിഭ്രാന്തരാകാതിരിക്കാന്‍ വ്യാപകമായ ബോധവത്കരണവും ഉണ്ടാകണം.

ആരോഗ്യ വിദഗ്‌ദ്ധര്‍, മൃഗസംരക്ഷണ വകുപ്പിലെ ഉദ്യോഗസ്ഥര്‍, പരിസ്ഥിതി ശാസത്രജ്ഞര്‍ എന്നിവരടങ്ങിയ വിദഗ്‌ദ്ധ സമിതിയുടെ രൂപീകരണവും പ്രവര്‍ത്തനവും സംസ്ഥാനതലത്തിലും ജില്ലാതലത്തിലും ഉണ്ടാകണം. മനുഷ്യരുടെയും ജന്തുജാലങ്ങളുടെയും പരിസ്ഥിതിയുടെയും ആരോഗ്യം പരസ്പരപൂരകമാണെന്ന് മനസ്സിലാക്കേണ്ടതുണ്ട്. അതിര്‍ത്തിക്കപ്പുറത്ത് മഞ്ഞപ്പനിപോലെയുള്ള പുതിയ പകര്‍ച്ചവ്യാധികള്‍ ഇനിയും കാത്തുനില്‍ക്കുന്നുണ്ടെന്ന കാര്യം വിസ്മരിച്ചുകൂടാ. മണ്ണിന്റെയും മനുഷ്യരുടെയും ജന്തുജാലങ്ങളുടെയും പൂര്‍ണ ആരോഗ്യം എന്ന സമഗ്ര സമീപനത്തിലൂടെ മാത്രമേ നമ്മുടെ സംസ്ഥാനത്തെ പകര്‍ച്ചവ്യാധി മുക്തമാക്കാന്‍ സാധിക്കുകയുള്ളൂ.

(ലേഖകന്‍ കൊല്ലം മെഡിക്കല്‍ കോളേജ് ജനറല്‍ മെഡിസിന്‍ വകുപ്പു മേധാവിയാണ്)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ടിക്കൊമ്പന് റേഡിയോ കോളര്‍ ഘടിപ്പിച്ചു, ആന മുത്തങ്ങയിലെ ക്യാമ്പില്‍

Kerala

കോണ്‍ഗ്രസ്-സിപിഎം ഡീലിന് തെളിവ്,പാലക്കാട്ടെ ഇടത് സ്ഥാനാര്‍ത്ഥി രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വിജയാഹ്ലാദ പ്രകടനത്തില്‍ പങ്കെടുത്ത ദൃശ്യങ്ങള്‍ പുറത്ത്

India

പഴനി ക്ഷേത്രഫണ്ടിലെ 162 കോടി കൊള്ളയടിക്കാൻ നീക്കം : അനധികൃതമായി ടെൻഡർ വിളിക്കാനുള്ള സ്റ്റാലിൻ സർക്കാരിന്റെ നീക്കം  ഹൈക്കോടതി തടഞ്ഞു

Kerala

സമുദായം പറഞ്ഞ് വോട്ട് ചോദിച്ചു: ഫാത്തിമ തഹിലിയക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നോട്ടീസ്

അഭിമന്യുവിന്‍റെ ശവസംസ്കാരച്ചടങ്ങില്‍ പങ്കെടുക്കുന്ന ഇടത് പക്ഷ മന്ത്രിമാരായ ശിവന്‍കുട്ടി, അനില്‍, വാസവന്‍ എന്നിവര്‍ (വലത്ത്) നാന്‍ പെറ്റ മകനേ...അഭിമന്യുവിന്‍റെ മൃതദേഹത്തില്‍ തൊട്ട് പൊട്ടിക്കരയുന്ന അമ്മ (ഇടത്ത്)
Kerala

അഭിമന്യുവിന്റെ ശവസംസ്കാരച്ചടങ്ങില്‍ ഇടത് മന്ത്രിമാരായ ശിവന്‍കുട്ടിയും വാസവനും; അഭിമന്യുവിനെ കൊന്ന എസ് ഡിപിഐ വോട്ട് വേണം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

അസമിനെ ലവ് ജിഹാദിന്റെയും ലാൻഡ് ജിഹാദിന്റെയും നാടാക്കാൻ ഞങ്ങൾ അനുവദിക്കില്ല , അക്രമികളെ മണ്ണിനടിയിൽ പുതയ്‌ക്കും : യോഗി ആദിത്യനാഥ്

സ്ത്രീപീഡന പരാതിയുടെ പേരില്‍ പൊലീസ് അന്വേഷിക്കുന്ന കോണ്‍ഗ്രസ് നേതാവും രാഹുല്‍ മാങ്കൂട്ടത്തിലിന്‍റെ ശിഷ്യനുമായ പ്രശോഭ് (ഇടത്ത്)

പ്രശോഭ് ദളിത് യുവതിയെ പീഢിപ്പിച്ചത് വ്യക്തിപരമെന്ന് പറഞ്ഞ് പിഷാരടി, കേസില്‍ ഇടപെടാന്‍ ദേ​ശീ​യ വ​നി​താ ക​മ്മീ​ഷ​ൻ; ഡി​ജി​പി​യോ​ട് റി​പ്പോ​ർ​ട്ട് തേ​ടി

ജിംനേഷ്യത്തില്‍ യുവാവ് വൈദ്യുതാഘാതമേറ്റ് മരിച്ചു

കേരളത്തിൽ ലവ് ജിഹാദ് സംഭവങ്ങൾ സർക്കാർ അവഗണിച്ചു ; തനിക്ക് മോശം അനുഭവം ഉണ്ടായപ്പോൾ ഡിജിപി പോലും കൂടെ നിന്നില്ലെന്നും ആർ ശ്രീലേഖ

‘ശവംതൂക്കികളെ’ വെളുപ്പിക്കാന്‍ സ്വരാജ് യാതൊരു മടിയും കാണിച്ചില്ല- വി.കുഞ്ഞികൃഷ്ണന്‍

വയനാട് മുട്ടിക്കൊമ്പനെ മയക്കുവെടി വച്ചു

അഭിമന്യുവിനെ കൊന്ന എസ് ഡിപിഐയുടെ വോട്ട് തേടുന്ന സിപിഎമ്മിനോട് യുവരാജ് ഗോകുല്‍:.’ഞാന്‍ സഖാവ് അഭിമന്യുവിന് കൂടിയാണ് വോട്ട് ചോദിക്കുന്നത്’

ഇസ്ലാമിസ്റ്റുകളുടെയും, കോൺഗ്രസിന്റെയും എതിർപ്പുകൾ തള്ളി യോഗി  : 2500 ബംഗ്ലാദേശി ഹിന്ദു അഭയാർത്ഥി കുടുംബങ്ങൾക്ക് ഭൂമിയുടെ അവകാശം വിട്ടു നൽകും

തീവ്രവാദ ഭീഷണി നിലനിൽക്കുന്നു , ഇക്കൂട്ടർ ഒത്തുചേർന്നാൽ സ്ഥിതി വഷളാകും ; പാരീസിൽ ഇസ്ലാമിക സംഘടനയുടെ യോഗം തടഞ്ഞ് ഫ്രഞ്ച് സർക്കാർ

തമിഴ്‌നാട്ടിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടിക പ്രഖ്യാപിച്ചു, വിളവങ്കോട് സിഎസ്‌ഐ ദക്ഷിണ കേരള മഹാ ഇടവക സെക്രട്ടറി ടി ടി പ്രവീണ്‍, എതിരിടുന്നത് വിജയധരണിയെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.