Friday, July 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

വാതില്‍പ്പടി വിതരണം താളം തെറ്റുന്നു; റേഷന്‍ വിതരണം പ്രതിസന്ധിയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 8, 2018, 02:45 am IST
in Kerala

തിരുവനന്തപുരം: റേഷന്‍ വിതരണത്തിലെ വാതില്‍പ്പടി സംവിധാനം സിവില്‍ സപ്ലെയ്‌സ് ജീവനക്കാര്‍ അട്ടിമറിക്കുന്നു. മതിയായ സംവിധാനം ഇല്ലാത്തതിനാല്‍ ഡിപ്പോയില്‍ നിന്നും തൂക്കിവിടുന്ന ഉല്‍പ്പന്നങ്ങള്‍  റേഷന്‍കടക്കാര്‍ സ്വീകരിക്കാന്‍ നിര്‍ദ്ദേശം. കാര്‍ഡുടമകള്‍ക്ക് കൃത്യമായ അളവില്‍ ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ ലഭിക്കുന്നതിനായി ഭക്ഷ്യ സുരക്ഷാനിയമപ്രകാരം നടപ്പിലാക്കിയ വാതില്‍പ്പടി വിതരണം ജീവനക്കാര്‍ തന്നെ അട്ടിമറിക്കുന്നു. എന്നാല്‍ വാതില്‍പ്പടി സുഗമമെന്ന് ഭക്ഷ്യ മന്ത്രി തിലോത്തമനും അവകാശപ്പെട്ടു. 

 ഭക്ഷ്യ സുരക്ഷാ നിയമം പ്രാബല്ല്യത്തില്‍ വരുന്നതിനു മുമ്പ് സിവില്‍ സപ്ലെയ്‌സിന്റെ കരാര്‍ ഏറ്റെടുത്തിട്ടുള്ള സ്വകാര്യ ഗോഡൗണുകളില്‍ നിന്നും റേഷന്‍കടക്കാര്‍ നേരിട്ടെത്തി ഭക്ഷ്യ ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകുമായിരുന്നു. അളവില്‍ വന്‍തോതില്‍ കുറവ് വരുന്നതായും ഈ കുറവ് കാര്‍ഡുടമകള്‍ സഹിക്കേണ്ടി വരുന്നുവെന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് വാതില്‍പ്പടി വിതരണം നടപ്പിലാക്കിയത്.  സിവില്‍ സപ്ലെയ്‌സ് ജീവനക്കാരന്‍ ഭക്ഷ്യ  ഉല്‍പ്പന്നങ്ങളുമായി നേരിട്ട്  റേഷന്‍ കടകളിലെത്തി  ഉല്‍പ്പന്നങ്ങള്‍ തൂക്കി കടക്കാരനെ ബോധ്യപ്പെടുത്തി നല്‍കണമെന്നാണ് നിയമം. ജീവനക്കാര്‍ റേഷന്‍ കടകളില്‍ പേകാന്‍ വിസമ്മതിച്ചോടെ  വാതില്‍പ്പടി എന്ന പേരുനിലനിര്‍ത്തി പഴയ രീതി തന്നെ  തുടര്‍ന്നു വന്നു. റേഷന്‍ കട ഉടമകള്‍  ആദ്യം ഇതിനു കൂട്ടു നിന്നെങ്കിലും ഇ പോസ് മെഷീന്‍ സ്ഥാപിച്ചു തുടങ്ങിയതോടെ നീരസം ഉടലെടുത്തു.

മെഷീനില്‍ നിന്നും ലഭിക്കുന്ന ഉല്‍പ്പന്ന വിതരണ അളവിന്റെ അടിസ്ഥാനത്തിലായിരിക്കും അടുത്ത മാസത്തെ റേഷന്‍ വിഹിതം അതാത് കടകള്‍ക്ക് അനുവദിക്കുക. കഴിഞ്ഞ മാസം റേഷന്‍ വിഹിതം എല്ലാ കാര്‍ഡുടമകളും വാങ്ങിയിട്ടില്ലെങ്കില്‍ റേഷന്‍കടകളില്‍ ബാക്കി വരുന്ന ഉല്‍പ്പന്നങ്ങളുടെ തൂക്കം കണക്കാക്കിയ ശേഷമാണ് അടുത്ത മാസത്തെ വിഹിതം നല്‍കുന്നത്.  ഇത്തരത്തില്‍ റേഷന്‍ വിതരണത്തിന്റെ കണക്ക് ഇ പോസ് മെഷീന്‍ വഴി സിവില്‍ സപ്ലെകോര്‍പ്പറേഷന്‍ ആസ്ഥാനത്ത് ലഭിക്കുമെന്നതിനാല്‍ അളവില്‍ കുറവ് വരാനുള്ള  സാധ്യത കണക്കിലെടുത്ത്  ഉല്‍പ്പന്നങ്ങള്‍ തൂക്കി നല്‍കണമെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കാന്‍ റേഷന്‍വിതരണക്കാര്‍ തീരുമാനിച്ചു.

എന്നാല്‍ വാതില്‍പ്പടി വിതരണത്തില്‍   കടകളില്‍ എത്തിച്ച എല്ലാ ചാക്ക് ഉല്‍പ്പന്നങ്ങളിലും രണ്ടു മുതല്‍ അഞ്ചു കിലോ വരെ വ്യത്യാസം വരുന്നു എന്ന് കണ്ടെത്തി. ഇതോടെ എല്ലാ റേഷന്‍കടക്കാരും തങ്ങള്‍ക്ക് കൃതൃമായ അളവില്‍ ഉല്‍പ്പന്നങ്ങള്‍ തങ്ങളുടെ കടകളില്‍ എത്തിച്ച് തൂക്കി നല്‍കണം എന്ന ആവശ്യവുമായി മുന്നോട്ടു വന്നു. ഉല്‍പ്പന്നങ്ങള്‍ തൂക്കി നല്‍കാനുള്ള ജീവനക്കാരോ ത്രാസോ കോര്‍പ്പറേഷന്റെ പക്കലില്ല. ഉല്‍പ്പന്നങ്ങള്‍ കൊണ്ടു പോകുന്ന വാഹനത്തിന്റെ ഡ്രൈവര്‍ സഹായിക്കുകയുമില്ല.  ചാക്ക് ഉല്‍പ്പന്നങ്ങള്‍ തൂക്കി എടുക്കണമെന്നതിനാല്‍ തലച്ചുമടുകാര്‍ക്ക് അധികം കൂലി  നല്‍കേണ്ടതായും വരും. 

ഇതോടെ റേഷന്‍കടക്കാരുടെ കുറ്റങ്ങള്‍ കണ്ടെത്താനുള്ള നീക്കം  ജീവനക്കാര്‍ ആരംഭിച്ചു. തങ്ങളെ എതിര്‍ത്ത റേഷന്‍ കടകളില്‍ മിന്നല്‍പ്പരിശോധന നടത്തി. കാര്‍ഡ് ഉടമകള്‍ക്ക് നല്‍കിയ ഉല്‍പ്പന്നങ്ങള്‍ വീണ്ടും തൂക്കി നോക്കി. അമ്പതു ഗ്രാം തൂക്കത്തില്‍ കുറവ് കണ്ടെത്തിയതിനും റേഷന്‍ വ്യാപാരികളില്‍ നിന്ന് അയ്യായിരം രൂപ പിഴ ഈടാക്കി. ജില്ലാ സപ്ലെഓഫീസറോട് പരാതിപ്പെട്ടപ്പോള്‍ തങ്ങള്‍ക്ക് തന്ന പണി തിരികെ തന്നു എന്നായിരുന്നു മറുപടി. ഇതോടെ വാതില്‍പ്പടി നിയമത്തില്‍ ഉറച്ച് നില്‍ക്കാന്‍ റേഷന്‍വ്യാപാരികള്‍ തീരുമാനിച്ചു. വെട്ടിലായ ഡിഎസ്ഒ മാരാകട്ടെ മതിയായ സംവിധാനം ഒരുക്കാത്തതിനാല്‍ ഡിപ്പോയില്‍ നിന്ന് ഉല്‍പ്പന്നങ്ങല്‍ തൂക്കി നല്‍കുന്നു എന്ന വിശദീകരണമാണ് എഴുതി നല്‍കിയിരിക്കുന്നത്. ഇത്തരത്തിലാണെങ്കില്‍ ഉല്‍പ്പന്നങ്ങള്‍ എടുക്കണ്ടാ എന്ന നിലപാടിലേക്ക് നീങ്ങുകയാണ് റേഷന്‍കട ഉടമകള്‍. അടുത്ത മാസത്തെ ഉല്‍പ്പന്നങ്ങള്‍ കൃത്യമായി തൂക്കി നല്‍കണമെന്ന ആവശ്യത്തില്‍ ഉറച്ചു നില്‍ക്കാനുള്ള നീക്കത്തിലാണ് റേഷന്‍ വ്യാപാരികള്‍. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആമേട വാസുദേവന്‍ നമ്പൂതിരി: മനുഷ്യത്വത്തിന്റെ ദീപശിഖ

Football

ബോസ്‌നിയയെ പരാജയപ്പെടുത്തി അമേരിക്ക പ്രീക്വാര്‍ട്ടറില്‍; ചുവപ്പ് കാര്‍ഡ് കണ്ട ബലോഗന് അടുത്ത മത്സരം

ഹാരി കെയ്‌നിന്റെ ആഹ്ലാദം, എംപാസിയേയുടെ നിരാശ
Football

ഇംഗ്ലണ്ട് വഴിയില്‍ ബ്രസീല്‍

കോംഗോ പരിശീലകനായ സെബാസ്റ്റ്യന്‍ ഡെസാബ്രെ
വാര്‍ത്താസമ്മേളനത്തിനിടെ
Football

വാര്‍ത്താ സമ്മേളനത്തിനിടെ അച്ഛന്റെ മരണവാര്‍ത്തയറിഞ്ഞ് കോംഗോ പരിശീലകന്‍

Editorial

ക്ഷേത്രങ്ങള്‍ സര്‍ക്കാരിന്റെ കറവപ്പശുക്കളല്ല

പുതിയ വാര്‍ത്തകള്‍

ഗള്‍ഫ് സംഘര്‍ഷത്തിന്റെ സാമ്പത്തിക പ്രത്യാഘാതങ്ങളും ഭാരതവും; അടിപതറാതെ ശാന്തമായി മുന്നോട്ട്

ആര്‍എസ്എസ് സര്‍സംഘചാലക് മോഹന്‍ ഭാഗവതിനൊപ്പം
ആമേട മന വാസുദേവന്‍ നമ്പൂതിരിയും കുടുംബവും

സംഘവഴിയിലെ വാസുവേട്ടന്‍… ആമേടമന വാസുദേവന്‍ നമ്പൂതിരിയെ അനുസ്മരിക്കുന്നു

ഭാരതത്തിന്റെ അര്‍ദ്ധചാലക വിപ്ലവം

ഇസ്രായേലിനെ പേടി ; ആയത്തുല്ല അലി ഖമനയിയുടെ സംസ്കാര ചടങ്ങിൽ മകൻ മുജ്തബ ഖമനയി പങ്കെടുത്തേക്കില്ല

90 വയസ്സുള്ള മുസ്ലീം വയോധികയുടെ ഭൂമി വ്യാജരേഖ നിർമ്മിച്ച് തട്ടിയെടുക്കാൻ ശ്രമിച്ച് വദ്ര കുടുംബം : കൂട്ടുനിന്ന് പ്രിയങ്ക : ഭീഷണിയുമായി കോൺഗ്രസ് എംഎൽഎ

ഔറംഗസേബിന്റെ ആക്രമണത്തെ ഭയന്ന് ജലാശയത്തിൽ ഒളിപ്പിച്ചു ; ത്രയംബകേശ്വർ ക്ഷേത്ര പരിസരത്ത്  കണ്ടെത്തിയത് 300 വർഷത്തിലേറെ പഴക്കമുള്ള ശിവലിംഗം

യൂട്യൂബര്‍ ഖാദര്‍ കരിപ്പൊടി തനിക്ക് നേരെ നടത്തിയത് ക്വട്ടേഷന്‍ ആക്രമണമെന്ന് പ്രവാസി അബ്ദുല്‍ അഹദ്, അറസ്റ്റ് ചെയ്യാത്തത് സ്വാധീനം കാരണം

പ്രവാസികൾക്ക് ആശ്വാസം : സൗദിയിൽ കാലഹരണപ്പെട്ട വർക്ക് പെർമിറ്റുകൾ ശരിയാക്കുന്നതിനുള്ള സമയപരിധി നീട്ടി

72-ാം ദേശീയ ചലച്ചിത്ര അവാര്‍ഡ് നാളെ പ്രഖ്യാപിക്കും : പ്രതീക്ഷയോടെ മലയാളം

അമ്മ പ്രസിഡന്റ് സ്ഥാനം രാജിവച്ചിട്ടില്ലെന്ന് ശ്വേത മേനോന്‍, നിരപരാധിത്വം തെളിയിക്കാതെ പടിയിറങ്ങില്ല, അഡ്‌ഹോക് കമ്മിറ്റി നിയമവിരുദ്ധം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.