Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

കൊരട്ടിമുത്തിയുടെ പള്ളിയിലെ ആറുകോടിയുമായി വികാരി മുങ്ങി; അതിരൂപത ഇടപെടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 05:31 pm IST
in Kerala

കൊച്ചി: പ്രശസ്ത തീര്‍ത്ഥാടനകേന്ദ്രമായ കൊരട്ടിമുത്തി പള്ളിയുടെ വക മൂന്നുകിലോ സ്വര്‍ണ്ണവും ആറ്കോടി രൂപയുമായി വികാരി മുങ്ങിയ സംഭവത്തില്‍ എറണാകുളം-അങ്കമാലി അതിരൂപത ഇടപെടുന്നു. പ്രശ്‌നങ്ങള്‍ക്ക് ഉടന്‍ പരിഹാരമുണ്ടാകുമെന്ന് അതിരൂപത കാര്യാലയം അറിയിച്ചു. സംഭവങ്ങള്‍ ചര്‍ച്ച ചെയ്യാന്‍ രണ്ടു പൊതുയോഗങ്ങള്‍ വിളിച്ചതായി അതിരൂപത വക്താവ് റവ. ഡോ. പോള്‍ കരേടന്‍ പത്രക്കുറിപ്പില്‍ അറിയിച്ചു. 

 തൃശൂര്‍ കൊരട്ടി സെന്റ് മേരീസ് ഫൊറോന പള്ളിയിലെ ഇടവകയിലെ മൂന്ന് കിലോ സ്വര്‍ണവും ആറ് കോടി രൂപയുമായി വികാരി മുങ്ങിയതായി റിപ്പോര്‍ട്ടുണ്ടായിരുന്നു. വികാരിയെ ഞായറാഴ്ച രാത്രി മുതല്‍ കാണാനില്ലെന്ന് പള്ളിയില്‍ പോസ്റ്ററുകള്‍ വന്നതോടെയാണ് നാട്ടുകാരുടെ ശ്രദ്ധയില്‍ പെട്ടത്. 

പള്ളി ലോക്കറിലിരുന്ന സ്വര്‍ണ്ണം വില്‍പ്പനയില്‍ അഴിമതി നടന്നതായി ആക്ഷേപം ഉയര്‍ന്നിരുന്നു. ഇടവകയിലെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളിലും ക്രമക്കേട് ആരോപിക്കപ്പെട്ടിരുന്നു. തുടര്‍ന്ന് രണ്ടു തവണ വികാരിയെ ഇടവകക്കാര്‍ ഉപരോധിച്ചിരുന്നു. പോലീസ് ഇടപെട്ട് ഇതേ വൈദികന്‍ അധ്യക്ഷനായി നിയോഗിച്ച 20 അംഗ കമ്മീഷന്‍ നടത്തിയ അന്വേഷണത്തില്‍ ആറു കോടി രൂപയുടെ അഴിമതി കണ്ടെത്തിയിരുന്നു.

 തുടര്‍ന്നാണ് വികാരിയെ കാണാതായത്. ഭക്തര്‍ നല്കിയ സ്വര്‍ണ്ണ മാലയും വളയും മറ്റു സ്വര്‍ണ്ണ ഉരുപ്പടികളുമാണ് കാണാതായത്. സ്വര്‍ണ്ണത്തിനു പകരം മുക്കുപണ്ടം പകരം വെച്ചായിരുന്നു തട്ടിപ്പ്. നഷ്ടമായ പണത്തെ സംബന്ധിച്ച കൃത്യമായ മറുപടി ലഭിക്കാതെ വന്നതോടെ നാട്ടുകാര്‍ പോലീസിനെ സമീപിക്കാന്‍ ഒരുങ്ങുമ്പോഴാണ് വികാരിയെ കാണാനില്ലെന്ന പ്രചാരണം.

പള്ളിവികാരിയുടെ മോഷണമോ സ്വര്‍ണ്ണം കാണാതാകലോ തട്ടിപ്പോ ഒന്നും അതിരൂപതയുടെ വിശദീകരണത്തിലില്ല. വികാരി സ്ഥലത്തില്ലെന്ന പ്രചാരണം തെറ്റാണെന്നു മാത്രമാണ് വിശദീകരണം. സംഭവങ്ങള്‍ സംബന്ധിച്ച അന്വേഷണ റിപ്പോര്‍ട്ട് ഏപ്രില്‍ 12 നു മുമ്പ് നല്‍കുമെന്നും അറിയിപ്പില്‍ പറയുന്നു. ‘

”വികാരി ഫാ. മാത്യു മണവാളന്‍ മറ്റു വൈദികര്‍ക്കും ഇടവക പ്രതിനിധികള്‍ക്കുമൊപ്പം ആവശ്യമായ കാര്യങ്ങള്‍ ചെയ്തുവരുന്നുണ്ട്. വികാരി സ്ഥലത്തില്ലെന്ന പ്രചാരണം അടിസ്ഥാനരഹിതമാണ്. പ്രശ്‌നങ്ങള്‍ പഠിക്കാന്‍ അതിരൂപത നിയോഗിച്ച കമ്മീഷന്റെ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. മൂന്നു വൈദികരും ഒരു ചാര്‍ട്ടേഡ് അക്കൗണ്ടന്റും ഉള്‍പ്പെടുന്ന കമ്മീഷന്‍ ഏപ്രില്‍ 12നു മുമ്പു റിപ്പോര്‍ട്ട് നല്‍കും,” എന്നു പറയുന്ന പത്രക്കുറിപ്പ്, സാഹചര്യങ്ങളെ ശാന്തതയോടും പ്രാര്‍ഥനാമനോഭാവത്തോടുംകൂടി സമീപിക്കാന്‍  പരിശ്രമിക്കണമെന്ന് ആഹ്വാനം ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.
India

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

Kerala

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

Kerala

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

Kerala

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

പുതിയ വാര്‍ത്തകള്‍

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

മുഖ്യമന്ത്രിയുടെ യാത്രാസുരക്ഷ: ശൈലി മാറ്റം പ്രഖ്യാപിച്ച് വി ഡി സതീശന്‍

പഴയ പ്രമാണിത്തമൊന്നും ഇങ്ങോട്ട് വേണ്ട ; കോൺഗ്രസിന്റെ നിയന്ത്രണം നെഹ്രു കുടുംബത്തിൽ നിന്ന് നഷ്ടപ്പെടുന്നോ ?

കോണ്‍ഗ്രസ് ഹൈക്കമാന്‍റിനെ ഇനി ആര്‍ക്കാണ് പേടി?;സതീശന്റെ മുഖ്യമന്ത്രിസ്ഥാനം…ഗാന്ധി കുടുംബത്തില്‍ ഒരാള്‍ മാത്രം ഹാപ്പിയാണ്

കെ സി വേണുഗോപാല്‍ തിരുവനന്തപുരത്തത്തി

രാമായണത്തിലെ നായകൻ, അയോധ്യയിൽ മൂന്ന് കോടിയുടെ ഭൂമി സ്വന്തമാക്കി രൺബീർ കപൂർ ; ഇത് തന്റെ പൈതൃകത്തിന്റെ ഭാഗമെന്നും രൺബീർ

ഓപ്പറേഷന്‍ നംഖോര്‍ : നടന്‍ ദുല്‍ഖര്‍ സല്‍മാന്റെ ഒരു വാഹനം കൂടി കസ്റ്റംസ് പിടിച്ചെടുത്തു

വാഹനവ്യൂഹം ഒഴിവാക്കി റോയൽ എൻഫീൽഡിൽ വിധാൻ ഭവനിലേക്ക് ഫഡ്നാവിസ്

കോണ്‍ഗ്രസ് സര്‍ക്കാര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്തതുപോലെ സ്ത്രീകള്‍ക്ക് സൗജന്യയാത്ര അനുവദിക്കാത്തതിനാല്‍ മഹിളാമോര്‍ച്ചാ പ്രവര്‍ത്തകര്‍ പ്രതിഷേധിക്കുന്നു (വലത്ത്)

‘ജയിക്കുമെന്ന് ഉറപ്പില്ലാത്തോണ്ട് ഒരു ചാമ്പ് ചാമ്പിയതാ…സ്ത്രീകള്‍ക്ക് സൗജന്യ കെഎസ്ഡആര്‍ടിസി യാത്ര…എന്തായാലും കണ്ടക്ടര്‍ 39 രൂപ വാങ്ങി’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.