Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

എന്റെ കവിതകൾ പഠിപ്പിക്കരുത് : ബാലചന്ദ്രൻ ചുള്ളിക്കാട്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 20, 2018, 04:15 am IST
in Kerala

കൊച്ചി: സ്‌കൂളുകളിലും കോളേജുകളിലും സര്‍വ്വകലാശാലകളിലും തന്റെ കവിതകള്‍ പഠിപ്പിക്കരുതെന്ന് പൊതു സമൂഹത്തോടും അധികാരികളോടും അപേക്ഷിക്കുന്നതായി കവിയും അഭിനേതാവുമായ ബാലചന്ദ്രന്‍ ചുള്ളിക്കാട്. മലയാളം നന്നായി അറിയാത്ത അധ്യാപകരും വിദ്യാര്‍ത്ഥികളുമാണ് തന്നെ ഇത്തരത്തിലുള്ള നടപടിക്ക് പ്രേരിപ്പിച്ചതെന്ന് കൊച്ചിയില്‍ വാര്‍ത്താ സമ്മേളനത്തില്‍ അദ്ദേഹം പറഞ്ഞു. 

 അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ആശയത്തെറ്റും പരിശോധിക്കാതെ വാരിക്കേരി മാര്‍ക്ക് കൊടുത്ത് വിദ്യാര്‍ത്ഥികളേ വിജയിപ്പിക്കുകയും അവര്‍ക്ക് ഉന്നത ബിരുദങ്ങള്‍ നല്‍കുകയും ചെയ്യുന്നു. മലയാള ഭാഷയും സാഹിത്യവും പഠിപ്പിക്കാന്‍ ആവശ്യമായ അറിവും കഴിവും ഇല്ലാത്തവരെ കോഴ, മതം, ജാതി, രാഷ്‌ട്രീയ സ്വാധീനം, സ്വജനപക്ഷപാതം എന്നിവയുടെ അടിസ്ഥാനത്തില്‍ അധ്യാപകരായി നിയമിക്കുന്നു. അബദ്ധപ്പഞ്ചാംഗങ്ങളായ മലയാള പ്രബന്ധങ്ങള്‍ക്ക് പോലും ഗവേഷണ ബിരുദം നല്‍കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭരണാധികാരികളും കച്ചവടക്കാരും ഒരുമിച്ചുള്ള മാഫിയയാണ് മാനദണ്ഡങ്ങള്‍ പാലിക്കാതെ അന്യായമായി മാര്‍ക്ക് നല്‍കുന്നതിന് പിന്നില്‍. അധ്യാപക തസ്തികകള്‍ വര്‍ധിപ്പിക്കാനുള്ളതിനും സ്‌കൂളുകളിലേക്ക് കൂടുതല്‍ വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കുന്നതിനുമുള്ള കച്ചവട തന്ത്രമാണിത്. ഈ കച്ചവട തന്ത്രത്തില്‍ നിന്നും തന്നെ ഒഴിവാക്കണം. ഭാവി തലുറയെ ലക്ഷ്യമാക്കിയല്ല താന്‍ കവിതയെഴുതുന്നത്. മറിച്ച് സമാനഹൃദയര്‍ക്കുവേണ്ടി മാത്രമാണ്. കവിത പാഠപുസ്തകത്തില്‍ ഉള്‍പ്പെടുത്താന്‍ അനുവദിച്ചതില്‍ ഖേദമുണ്ട്. 

 അന്‍പത് വര്‍ഷത്തെ കവിതയെഴുത്തിനിടയില്‍ സാഹിത്യത്തിന് ഒരു പുരസ്‌ക്കാരവും വാങ്ങിച്ചിട്ടില്ല. താനാദ്യമായാണ് ഈ അപേക്ഷ എല്ലാവരുടേയും മുന്നില്‍ വയ്‌ക്കുന്നത്. കഴിഞ്ഞിടെ ഒരു സര്‍വ്വകലാശാലയില്‍ കവിത വായിക്കാന്‍ ക്ഷണം കിട്ടി ചെന്നപ്പോള്‍ ഉണ്ടായ അനുഭവമാണ് ഇങ്ങനെയൊരു ആവശ്യവുമായി മുന്നോട്ട് വരാന്‍ കാരണമായത്. ഒരു പ്രത്യേക കവിത വായിക്കണമെന്നാവശ്യപ്പെട്ട് ഒരു വിദ്യാര്‍ത്ഥി കുറിപ്പ് നല്‍കുകയും തുടര്‍ന്ന് അത് വായിക്കുകയും ചെയ്തു. അത് വായിച്ചപ്പോള്‍ ഞെട്ടി. കാരണം അതില്‍ നിറയെ അക്ഷരത്തെറ്റായിരുന്നു. ആനന്ദം എന്ന വാക്കിന് പകരം ആനന്തം എന്നു തെറ്റിച്ചുള്‍പ്പടെയുള്ള നിരവധി തെറ്റുകള്‍.

എം.എ സംസ്‌കൃതം പഠിക്കുന്നയാളാണ് ഈ തെറ്റ് വരുത്തിയെന്നാണ് പ്രധാന വസ്തുത. ഇങ്ങനെയൊരാള്‍ക്ക് പ്രവേശനം കിട്ടിയതെങ്ങനെയാണ്. തന്റെ കവിതയില്‍ ഗവേഷണം നടത്തുന്ന അധ്യാപിക കുറച്ച് മാസങ്ങള്‍ക്ക് മുന്‍പ് ഗവേഷണവുമായി ബന്ധപ്പെട്ട് ചോദ്യാവലി അയച്ചു തന്നിരുന്നു. ചോദ്യങ്ങളില്‍ നിരവധി അക്ഷരത്തെറ്റുകള്‍, ചോദ്യങ്ങളെല്ലാം അര്‍ഥശൂന്യവും. ഇവരൊക്കെ ആദ്യം അക്ഷരം പഠിച്ചതിന് ശേഷം തന്റെ കവിത പഠിപ്പിച്ചാല്‍ മതി. ഭാഷ അറിയാത്ത തലമുറ തന്നെ മറന്നുപൊയ്‌ക്കൊള്ളട്ടെയെന്നും അദ്ദേഹം വ്യക്തമാക്കി. 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റോഡുകളിലെ നിസ്ക്കാരം വളരെക്കാലമായി നിലനിൽക്കുന്ന ആചാരമാണെന്ന് ജിഹാദികൾ : സുവേന്ദു സർക്കാരിനെതിരെ പ്രതിഷേധവുമായി തെരുവിലിറങ്ങി തീവ്ര ഇസ്ലാമിസ്റ്റുകൾ

Kerala

കോഴിക്കോട് ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ച് ഗര്‍ഭിണി മരിച്ചു

Kerala

വോട്ടര്‍മാര്‍ക്ക് നന്ദി പ്രകാശിപ്പിച്ച് നിയുക്ത എംഎല്‍എ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ടു

Kerala

എംഎ ബേബിയും ബ്രിട്ടാസുമെല്ലാം നോയിഡ തൊഴിലാളി സമരത്തിലെ പ്രതികള്‍ക്ക് വേണ്ടി എത്തി, ഈ പ്രതികള്‍ക്ക് വിദേശപ്പണം കിട്ടിയെന്ന് കണ്ടെത്തല്‍

India

ഹനുമാൻ ക്ഷേത്രത്തിൽ മോഷണം നടത്തിയ ആമിർ ഖാൻ അറസ്റ്റിൽ ; പ്രതിയിൽ നിന്നും പിടിച്ചെടുത്തത് രണ്ട് വെള്ളി കിരീടങ്ങൾ ഉൾപ്പെടെ 12 ലക്ഷം രൂപയുടെ സാധനങ്ങൾ

പുതിയ വാര്‍ത്തകള്‍

പിണറായിയെ മാറ്റി മറ്റൊരാളെ പ്രതിപക്ഷ നേതാവാക്കണമെന്ന് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍ ആവശ്യം, എം.വി.ഗോവിന്ദന്‍ സംരക്ഷിച്ചത് ഭാര്യയെ

സതീശന്‍-ലീഗ് കോംബിനേഷനെതിരെ ഹിന്ദു വികാരം ഉയര്‍ത്താനാണ് ചെന്നിത്തല ഗുരുവായൂര്‍ക്ക് പോയത് ; പക്ഷെ സതീശന്‍ ശ്രീപത്മനാഭന്റെ അടുത്തെത്തി കൗണ്ടര്‍ ചെയ്തു

മമത തോറ്റപ്പോള്‍ ഉഷാ ഉതുപ്പ് ദീദി ദീദി എന്ന ഗാനം പാടിയോ? ബംഗാളില്‍ വിവാദം

മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലെ സുരക്ഷാ ജീവനക്കാരനെ മര്‍ദ്ദിച്ചെന്ന് പരാതി

സ്വന്തം മക്കള്‍ക്കും സഹോദരങ്ങളുടെ മക്കള്‍ക്കും നീറ്റ് പരീക്ഷ പാസാവാന്‍ വേണ്ടി ലക്ഷങ്ങള്‍ ഇറക്കിയ രാജസ്ഥാനിലെ ദിനേശ് ബിവാല്‍. (ഇടത്ത്) ഇയാളുടെ തറവാട്ടിലെ അഞ്ച് പേര്‍ 2025ല്‍ മെഡിക്കല്‍ പ്രവേശനം നേടിയിരുന്നു.

ഒരു കുടുംബത്തിലെ അഞ്ച് പേര്‍ക്ക് നീറ്റ് പരീക്ഷയില്‍ പ്രവേശനം

എസ്എസ്എല്‍സി ഫലം പ്രഖ്യാപിച്ചത് 1986ലെ മൂന്നാം റാങ്കുകാരി, നിയോഗമെന്ന് ഡോ. ഷര്‍മിള മേരി ജോസഫ്

‘ അടിയന്തരമായി ബാത്ത്റൂമില്‍ പോകേണ്ടി വന്നതു കൊണ്ടാണ് ബസിന്റെ സൈഡ് ഗ്ലാസ് അടിച്ച തകര്‍ത്തത് ‘ ; വിശദീകരണവുമായി യുവതി

തിരുവനന്തപുരത്ത് വൈദ്യുതമീറ്ററില്‍ നിന്നും വാതിലിലേക്ക് വൈദ്യുതി കടത്തിവിട്ട് വീട്ടുകാരെ കൊലപ്പെടുത്താന്‍ ശ്രമം

നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ച്ചയുടെ മുഖ്യവില്ലനായ രസതന്ത്ര പ്രൊഫസര്‍ സിബിഐ അറസ്റ്റില്‍

പുതിയ സര്‍ക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.