തലയോലപ്പറമ്പ്: വിശ്വാസികളുടെ മനംനിറച്ച് വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല ഭക്തിസാന്ദ്രമായി.
ദക്ഷിണേന്ത്യയിലെ തന്നെ അത്യപൂര്‍വം ഉത്സവങ്ങളില്‍ ഒന്നാണിത്. ഉത്സവം നടക്കുന്നത് ആറ്റിലാണെന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ഐതീഹ്യപ്പെരുമയിലും ആചാരത്തനിമയിലും പകരംവയ്ക്കാനില്ലാത്ത ജലോത്സവമാണ് വടയാര്‍ ഇളങ്കാവ് ക്ഷേത്രത്തിലെ ആറ്റുവേല മഹോത്സവം. ആറ്റുവേല ഉത്സവം കാണുവാന്‍ മൂവാറ്റുപുഴയാറിന്റെ ഇരുവശങ്ങളിലും ഇരുള് വീണുതുടങ്ങിയതോടെ ജനങ്ങള്‍ തമ്പടിച്ചു. പുലര്‍ച്ചെ ഒന്നിന് ശേഷമാണ് കടവില്‍നിന്ന് ആറ്റുവേല ദേവീക്ഷത്രത്തിലേക്ക് നീങ്ങിയത്. ഇതിന് അകമ്പടിയേകി പത്തിലധികം തൂക്കച്ചാടുകളും ഗരുഡന് തൂക്കങ്ങളും വാദ്യമേളങ്ങളും എല്ലാം ഉണ്ടായിരുന്നു. വടക്കുംകൂര്‍ രാജവംശത്തിന്റെ പരദേവതയായ ഇളങ്കാവിലമ്മയെ കാണാന്‍ മീനമാസത്തിലെ അശ്വതി നാളില്‍ സഹോദരിയായ കൊടുങ്ങല്ലൂരമ്മ ജലമാര്‍ഗം എത്തുന്നുവെന്നതാണ് ആറ്റുവേലയുടെ സങ്കല്‍പ്പം. രണ്ടു വലിയ വള്ളങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഇതിനു മുകളില്‍ പലക നിരത്തി തട്ടിട്ട് ഏഴുദിവസം കൊണ്ട് മൂന്ന് നിലയുള്ള ക്ഷേത്രം നിര്‍മിച്ച് ദീപങ്ങളും വൈദ്യുത അലങ്കാരങ്ങളും കൊണ്ട് അലങ്കരിച്ച് ഇതിലാണ് ഭഗവതിയെ എഴുന്നള്ളിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: