ടിബറ്റ്: ഇന്ത്യന്‍ അതിര്‍ത്തിയില്‍ ചൈനയുടെ യുദ്ധ വിമാനങ്ങള്‍ ഇറങ്ങിയതായി സൂചന. ടിബറ്റില്‍ ചൈനയുടെ 11 യുദ്ധവിമാനവും, 22 ഹെലികോപ്റ്ററും ഇറങ്ങിയതായാണ് സൂചന. ഇന്ത്യ-ചൈന അതിര്‍ത്തിയിലെ സാഹചര്യങ്ങള്‍ നിരീക്ഷിച്ചുവരികായണെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചു.
കുറേക്കാലമായി ടിബറ്റന്‍- അരുണാചല്‍ അതിര്‍ത്തികളില്‍ ഇന്ത്യയും ചൈനയും വലിയ സൈനിക നീക്കങ്ങള്‍ നടത്തിവരികയാണ്. ഇതിനിടെയാണ് അതിര്‍ത്തിയില്‍ ചൈന 11 യുദ്ധ വിമാനങ്ങളും 22 ഹെലികോപ്റ്ററുകളും ഇറക്കിയതായ വിവരങ്ങള്‍ പുറത്തുവരുന്നത്. അതേസമയം, ഇക്കാര്യത്തില്‍ കൂടുതല്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ല. നാല് ചൈനീസ് മിലിട്ടറി എയര്‍ക്രാഫ്റ്റുകള്‍ തിബറ്റന്‍ മേഖലയില്‍ പരിശീലനം നടത്തുന്ന ദൃശ്യങ്ങള്‍ കഴിഞ്ഞ മാസം 21ന് ചൈനയുടെ ഔദ്യോഗിക മിലിട്ടറി വെബ്സൈറ്റ് തന്നെ പുറത്തുവിട്ടത് ചര്‍ച്ചയായിരുന്നു.
കഴിഞ്ഞ മാസം ഗ്ളോബല്‍ ടൈംസില്‍ വന്ന റിപ്പോര്‍ട്ടില്‍ ചൈനീസ് മിലിട്ടറി വെബ്സൈറ്റ് ഇത്തരത്തില്‍ ടിബറ്റന്‍ മേഖലയില്‍ ചൈനീസ് വിമാനങ്ങളുടെ പരിശീലനം സംബന്ധിച്ച റിപ്പോര്‍ട്ട് വന്നിരുന്നു. ചൈനീസ് സൈന്യമായ പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മിയുടെ ജെ-10, ജെ-11 വിമാനങ്ങള്‍ ഇറങ്ങിയതായാണ് വിവരം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: