മാലി: ഏഷ്യയിലെ വല്ല്യേട്ടൻ ചൈനയല്ലെന്നും അത് ഇന്ത്യയാണെന്നും മാലി ഭരണകൂടം. ഇന്ത്യക്ക് ഒരു വ്യക്തമായ നയതന്ത്രമുണ്ട്,അതിനെ മാലി ദ്വീപ് വിശ്വസിക്കുകയും,ബഹുമാനിക്കുകയും ചെയ്യുന്നുവെന്ന് മാലി ദ്വീപ് ഫിഷറീസ് മന്ത്രി മുഹമ്മദ് ഷൈനി വ്യക്തമാക്കി. അന്താരാഷ്‌ട്ര മീഡിയാ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മുഹമ്മദ് ഷൈനി.
ഇന്ത്യയില്‍ നിന്നും മാലി ദ്വീപിന് യാതൊരു വിധ ഭീഷണിയോ,കടന്നു കയറ്റമോ ഇതുവരെ നേരിടേണ്ടി വന്നിട്ടില്ല. ഇന്ത്യ എന്നും നല്ലൊരു സൗഹൃദ ബന്ധം മാലിയുമായി പുലര്‍ത്തുന്നുണ്ട്. എന്നാല്‍ മാലിയില്‍ നിക്ഷേപം നടത്താനുള്ള ചൈനയുടെ നീക്കത്തിലും ,വണ്‍ ബെല്‍റ്റ് വണ്‍ റോഡ് പദ്ധതിയിലും മാലി ഭരണകുടത്തിന് ആശങ്കകളുണ്ട്. മാര്‍ച്ച് 23 നുള്ളില്‍ മാലിയിലെ ആഭ്യന്തര പ്രശ്നങ്ങള്‍ക്ക് പരിഹാരമുണ്ടാകും. മാലിദ്വീപ് ഒരിക്കലും സൈനിക ഭരണത്തെ പിന്തുണക്കില്ലെന്നും ഷൈനി പ്രസ്താവിച്ചു.
മാലി ദ്വീപ് ഭരണകൂടം ചൈനയുമായി അടുക്കുന്നുവെന്ന അഭ്യൂഹങ്ങള്‍ക്ക് പിന്നാലെയാണ് മാലി ഭരണകൂടം ദ്വീപ് തങ്ങളുടെ നയം വ്യക്തമാക്കിയത്. മന്ത്രിമാരായ മുഹമ്മദ് സയീദ്,ഐസത്ത് അസിമ ഷക്കൂര്‍,മൂസാ സമീര്‍ എന്നിവരും സെമിനാറില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: