Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സ്പീക്കറുടെ കാഴ്ചയും കാഴ്ചപ്പാടും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 9, 2018, 03:00 am IST
in Vicharam

ചെയറിന് സഭയിലെ അംഗങ്ങളെ കാണാനുള്ള അവസരം പ്രതിപക്ഷം തുടര്‍ച്ചയായി തടയുന്നത് ജനാധിപത്യത്തെ അവഹേളിക്കലാണെന്നും, സഭയോടോ ജനാധിപത്യത്തോടോ ആദരവുണ്ടെങ്കില്‍ ഇത്തരം പ്രതിഷേധങ്ങള്‍ ഒഴിവാക്കണമെന്നും നമ്മുടെ നിയമസഭാ സ്പക്കര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായി വായിച്ചു. 

കേരളത്തിലെ ജനതയെ സംബന്ധിച്ചിടത്തോളം ഇത് ഈ വര്‍ഷത്തെ ഏറ്റവും വലിയ തമാശയാണ്. ഒരു പ്രസ്താവന തമാശയാകുന്നത് അത് പറയുന്ന ആളിന്റെ മുന്‍കാല പ്രവൃത്തികളുടെയും, പ്രസ്താവനയുടെ കാലത്തെ അതിന്റെ പ്രസക്തിയുടെയും അടിസ്ഥാനത്തിലാണ്. ‘ചെകുത്താന്‍ വേദമോതുക’ എന്ന ചൊല്ലുണ്ടായത് അങ്ങനെയാണ്. 

സ്പീക്കറുടെ ഈ പ്രസ്താവന ചാനലുകളില്‍ വന്നതിന്റെ പിന്നാലെ കണ്ടത് യുഡിഎഫ് ഭരണകാലത്ത് അന്നത്തെ ധനകാര്യമന്ത്രി കെ.എം. മാണി ബജറ്റ് അവതരിപ്പിക്കുന്നത് തടയാന്‍ പ്രതിപക്ഷം കാട്ടിയ അക്രമാസകക്തമായ, ഏതാണ്ട് രണ്ടു ലക്ഷത്തിലധികം രൂപയുടെ പൊതുമുതല്‍ നശിപ്പിച്ച സമരത്തിന്റെ കേസുകള്‍ പിന്‍വലിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ ദൃശ്യങ്ങളായിരുന്നു. ആ ദൃശ്യങ്ങളിലെല്ലാം അന്നത്തെ ആ സമരങ്ങളില്‍ പങ്കെടുത്ത ഇന്നത്തെ സ്പീക്കറുടെ സജീവ സാന്നിധ്യം കാണാം. 

ഇ.എം.എസ്. നമ്പൂതിരിപ്പാടിന്റെ ഭാഷ കടമെടുത്ത് പറഞ്ഞാല്‍ മാണി കോഴ വാങ്ങിയെന്ന് അന്നും, അങ്ങനെയുണ്ടായിട്ടില്ല എന്ന് ഇന്നും ഇടതുപക്ഷം പറയുന്ന ആക്ഷേപത്തിന്റെ പേരിലായിരുന്നു അന്നത്തെ സമരം. വനവാസിയായ മധു, യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബ്, യൂത്ത് ലീഗ് പ്രവര്‍ത്തകന്‍ സഫീര്‍ എന്നിവരുടെ അടുത്തടുത്ത ദിവസങ്ങളിലെ നിഷ്ഠുരമായ കൊലപാതകങ്ങള്‍ ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ട് നടത്തിയ സമരത്തില്‍ സ്പീക്കറുടെ കാഴ്ച മറയ്‌ക്കുംവിധം ബാനര്‍ പിടിച്ചത് ആ സമരവുമായി തട്ടിച്ചുനോക്കുമ്പോള്‍ എത്ര ജനാധിപത്യപരം. അല്ലെങ്കില്‍തന്നെ ഇത്തരം ഗൗരവമേറിയ പ്രശ്‌നങ്ങളെ സഭയ്‌ക്കുള്ളില്‍ രാഷ്‌ട്രീയാതീതമായി കാണാന്‍ കഴിയാത്ത സ്പീക്കര്‍ക്ക് എന്ത് കാഴ്ചയും കാഴ്ചപ്പാടുമാണുള്ളത്?

അഡ്വ. തോമസ് മാത്യു, തിരുവല്ല

വനവാസിക്ഷേമത്തെക്കുറിച്ച് പുനര്‍ചിന്തനം ആവശ്യം

അട്ടപ്പാടി വനവാസി കോളനിയിലെ യുവാവിന്റെ കൊലപാതകം പരിഷ്‌കൃത സമൂഹത്തിന് അപമാനകരമാണെന്ന കാര്യത്തില്‍ സംശയമില്ല. സമ്പൂര്‍ണ സാക്ഷരരെന്ന് വിശേഷിപ്പിക്കപ്പെടുന്ന കേരളത്തിന് അങ്ങേയറ്റം ദുഷ്‌പ്പേരുണ്ടാക്കുന്നതാണ് ഈ സംഭവം.

ദളിത് വിഭാഗങ്ങളുടെ ശാക്തീകരണത്തിനുവേണ്ടി വിനിയോഗിക്കപ്പെടുന്ന കോടിക്കണക്കിന് രൂപ ലക്ഷ്യം കാണാതെ പോകുന്നു എന്നത് ഒരു വസ്തുതയാണ്. ദളിതരുടെ അറിവില്ലായ്‌മയേയും വിധേയമനോഭാവത്തേയും രാഷ്‌ട്രീയ നേതൃത്വങ്ങള്‍ ചൂഷണം ചെയ്യുകയാണെന്ന് പറയേണ്ടിയിരിക്കുന്നു. എന്നാല്‍ ഇതിനൊരു മറുവശമുണ്ട്. ഇതെഴുന്നയാള്‍ മുപ്പത്തയഞ്ചുകൊല്ലക്കാലം അട്ടപ്പാടി ഉള്‍പ്പെടെയുള്ള കോളനികളില്‍ ജോലി ചെയ്തിട്ടുണ്ട്. കോളനി നിവാസികളുടെ കാര്‍ഷിക ഉന്നമനത്തിനായിട്ടുള്ള ചില പദ്ധതികളുടെ ചുമതല വഹിക്കുകയും ചെയ്തിട്ടുണ്ട്. ഏതെങ്കിലും പദ്ധതി നടത്തിപ്പിനായുള്ള ഗുണഭോക്തൃ കമ്മിറ്റി കൂടുമ്പോള്‍ ആദിവാസികളില്‍പ്പെട്ടവര്‍തന്നെ രാഷ്‌ട്രീയക്കാരുടെ ചട്ടുകങ്ങളായി തമ്മില്‍ തല്ലുന്ന കാഴ്ച സര്‍വ്വസാധാരണമായിരുന്നു. പാവങ്ങളുടെ വിനീത ഭാവത്തെ രാഷ്‌ട്രീയ മേലാളന്മാര്‍ നിരന്തരം ചൂഷണം ചെയ്തുവരുന്നു.

കോടിക്കണക്കിനു രൂപ വനവാസികള്‍ക്കുവേണ്ടി ചെലവഴിക്കുന്നുണ്ട്. എന്നാല്‍ ‘എന്നെ തല്ലണ്ടമ്മാവ ഞാന്‍ നന്നാവൂല’ എന്നുപറഞ്ഞ പഴയകാല അനന്തിരവനെയാണ് ചില കോളനികളെങ്കിലും അനുസ്മരിപ്പിക്കുന്നത്. ഇടുക്കി ജില്ലയിലെ ഒരു വനവാസി കോളനിയില്‍ നടത്തിയ തെങ്ങിന്‍തൈ വിതരണമാണ് ഓര്‍മ്മ വരുന്നത്. നല്ല ഒന്നാംതരം തെങ്ങിന്‍ തൈകള്‍ നൂറുശതമാനവും സൗജന്യമായി കോളനിയില്‍ എത്തിച്ച് ആവശ്യാനുസരണം വിതരണം ചെയ്തു. എന്നാല്‍ തങ്ങള്‍ക്കു കിട്ടിയ തൈകള്‍ ചിലരെങ്കിലും കോളനിക്ക് വെളിയിലുള്ളവര്‍ക്ക് വില്‍ക്കുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. 

വനവാസികളെ വനവാസികളായി തന്നെ നിലനിര്‍ത്താനാണ് ചിലര്‍ക്ക് താല്‍പ്പര്യമെന്ന് തോന്നുന്നു. ‘ആദിവാസി’ എന്ന പദം തന്നെ എഴുത്തുകുത്തുകളില്‍ ഉപയോഗിക്കാന്‍ പാടില്ലാത്തതാണ്. ഈ വിഷയത്തില്‍ കൂടുതല്‍ പരിചിന്തനം നടത്താന്‍ അട്ടപ്പാടി സംഭവം പ്രേരകമാകട്ടെ.

വി.എസ്. ബാലകൃഷ്ണപിള്ള, മണക്കാട്, തൊടുപുഴ

ആരിഫിനെപ്പോലെ ഒത്തിരി രക്ഷകര്‍ത്താക്കള്‍

എ.എം. ആരിഫ് എംഎല്‍എയെപ്പോലെ, മുന്‍ എംഎല്‍എ സൈമണ്‍ ബ്രിട്ടോയെപ്പോലെ എത്രയോ രക്ഷകര്‍ത്താക്കള്‍ക്ക് തങ്ങളുടെ കുട്ടികളെ യാതൊരു ‘രാസഔഷധ’ങ്ങളും നല്‍കാതെ തന്നെ പ്രതിരോധശേഷിയോടെ വളര്‍ത്തിക്കൊണ്ടുവരാനറിയാം. ഗുരുതരമായ എമര്‍ജന്‍സികളിലല്ലാതെ അലോപ്പതി ചികിത്സാ രീതികളെ ആശ്രയിക്കേണ്ട യാതൊരു ആവശ്യവുമില്ല. എന്നറിയാവുന്ന പതിനായിരക്കണക്കിനു കുടുംബങ്ങള്‍ കേരളത്തിലുണ്ട്. ജീവിതശൈലിയും ഭക്ഷണശൈലിയും ക്രമീകരിച്ച് രോഗരഹിത ജീവിതം നയിക്കാന്‍ സാധിക്കുമെന്നത് തെളിയിക്കപ്പെട്ട സംഗതിയാണ്. ഇതിന് ഏറ്റവും നല്ല ഉദാഹരണം ഗാന്ധിജി തന്നെ.

”പഥ്യം ആചരിക്കുന്നവന് ഔഷധം വേണ്ടിവരില്ല; പഥ്യം ആചരിക്കാത്തവന് ഔഷധംകൊണ്ട് പ്രയോജനവുമില്ല” എന്ന ആയുര്‍വേദതത്വം ആരോഗ്യമന്ത്രി അറിയണം.അതിനാല്‍ വമ്പന്‍ മരുന്നുകമ്പനികളുണ്ടാക്കിവിടുന്ന രാസ ഔഷധമായ വാക്‌സിനുകള്‍ ശിശുക്കളുടെ നിര്‍മലരക്തത്തിലേക്ക് കടത്തിവിട്ടേ അടങ്ങൂ എന്ന വാശി സര്‍ക്കാര്‍ ഉപേക്ഷിക്കണം. മാതാപിതാക്കളേക്കാള്‍ സ്‌നേഹം ആരോഗ്യമന്ത്രിക്കുവേണ്ട. ജന്മനാ ലഭ്യമായ പ്രതിരോധ ശേഷി നിലനിര്‍ത്താന്‍ വാക്‌സിനുകളല്ലാതെ മറ്റു പല മാര്‍ഗ്ഗങ്ങളുമുണ്ട്. വാക്‌സിനുകളില്‍ ചേര്‍ക്കില്ലെന്നു പറയുന്നത് ഭരണഘടനാ വിരുദ്ധമാണ്.

കെ.വി. സുഗതന്‍,ആലപ്പുഴ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

Kerala

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)
India

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

Kerala

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

Kerala

കരിപ്പൂരില്‍ യുവാവിന്റെ മരണം സൂര്യാഘാതമേറ്റ്

പുതിയ വാര്‍ത്തകള്‍

പുതുച്ചേരിയിലും എഎന്‍ആര്‍സി-ബിജെപി സഖ്യം അധികാരം പിടിയ്‌ക്കുമെന്ന് എക്സിറ്റ് പോള്‍

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘സമസ്താലോക’ രണ്ട് അവാർഡുകൾ കരസ്ഥമാക്കി.

അസമില്‍ ബിജെപി തൂത്തുവാരുമെന്ന് എല്ലാ സര‍്വ്വേഫലങ്ങലും, വീണ്ടും ഹിമന്ത ഭരണം

ഫിലിം ക്രിട്ടിക്സ് അവാർഡ്, ‘കല്യാണമര’ത്തിന് മൂന്ന് അവാർഡുകൾ .

‘ എന്റെ വിജയ പരാജയങ്ങൾ ഭഗവാനും ജനങ്ങളും തീരുമാനിക്കും , ഗുരുവായൂർ മണ്ണിന്റെ പൈതൃകം സംരക്ഷിക്കപ്പെടും ‘ ; ബി ഗോപാലകൃഷ്ണൻ

യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മയെ ബംഗാളിൽ നിന്ന് തിരിച്ചയക്കണം ; ഭയന്ന് തൃണമൂൽ കോൺഗ്രസ് ; സുപ്രീം കോടതിയിൽ ഹർജി

പെട്രോള്‍ നല്‍കാന്‍ വൈകി: പമ്പ് ജീവനക്കാരന് മയക്കുമരുന്ന് കേസ് പ്രതിയുടെ മര്‍ദ്ദനം

തമിഴ്നാട്ടില്‍ എഐഎഡിഎംകെ-ബിജെപി സഖ്യം അധികാരത്തില്‍ വരുമെന്ന് ടൈംസ് നൗ സര്‍വ്വേ തമിഴ്നാട്ടില്‍ 147 സീറ്റുവരെ ഈ നേടും

ബിജെപിയ്‌ക്ക് 14 സീറ്റ് വരെ പ്രവചിച്ച് പീപ്പിള്‍സ് ഇന്‍സൈറ്റ് സര്‍വ്വേ; മാറാത്തത് കേരളത്തിലും മാറും?

വിരമിച്ച ശേഷവും കാറില്‍ നക്ഷത്ര ചിഹ്നവുമായി യാത്ര ചെയ്ത മുന്‍ ഡിജിപി ടോമിന്‍ തച്ചങ്കരിക്ക് പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.