സ്വതസ്സിദ്ധമായ കഴിവുകൊണ്ട് നേതാവാകുവാന് കഴിവില്ലാത്ത ഒരാളെ വര്‍ഷത്തില്‍ രണ്ടും മൂന്നും പ്രാവശ്യം വിദേശത്തു വിട്ട് ട്രെയിനിങ് കൊടുത്ത്, നേതാവിനെ വാര്‍ത്തെടുത്തു നിലനിര്‍ത്തേണ്ട ഗതികേട്, ലോകത്ത് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് മാത്രം വിധിച്ചിട്ടുള്ളതാണ്. ഗുജറാത്ത് തെരഞ്ഞെടുപ്പിന് മുന്നോടിയായി അമേരിക്കയില്‍ പോയത് ഏതോ ധ്യാനകേന്ദ്രത്തിലാണെന്നു തോന്നുന്നു. അതിനാലാണ് അരിശത്തെ സ്നേഹംകൊണ്ട് തോല്‍പ്പിക്കുമെന്ന് പറയുവാന്‍ കാരണം. എന്നാല്‍ അരിശവും അഹങ്കാരവും സോണിയയുടെ പാരമ്പര്യസ്വത്താണെന്നും, അത് അതേ അളവില്‍ മകനിലുമുണ്ട് എന്നും അയാളുടെ, പാര്‍ലമെന്റിലും പുറത്തുമുള്ള വാക്കുകളിലും പ്രവൃത്തികളിലും പ്രകടമാണ്.
മുഹമ്മദ് ഗസ്നി ആയുധങ്ങളും പട്ടാളവുമായി സോമനാഥ ക്ഷേത്രം കൊള്ളയടിച്ചു. അപ്പോള്‍ പതിനായിരക്കണക്കിന് ഭക്തര്‍ പ്രതികരിക്കാതെ പ്രാര്‍ത്ഥന നടത്തി എന്നാണ് പറയുന്നത്. അതേ ഭക്തരുടെ പിന്മുറക്കാര് സ്നേഹമെന്ന ആട്ടിന്‍തോലിട്ട അഭിനവ ഗസ്നി വന്നപ്പോള്‍, തങ്ങളുടെ പൂര്‍വികരുടെ നിഷ്ക്കളങ്കതയോടെ എതിരേറ്റു എന്ന് തോന്നുന്നു. വിഘടനവാദികളും അരാജകത്വവാദികളും ജാതിഭ്രാന്തന്മാരുമായ രണ്ടുമൂന്നുപേരെ കൂട്ടുപിടിക്കുകകൂടി ചെയ്തപ്പോള്‍ ഏതാനും സീറ്റുകള്‍ കൂടുതല്‍ കിട്ടി. ഇന്ദിര പഞ്ചാബില്‍ ഭിന്ദ്രന്‍വാലെയെ വളര്‍ത്തിയതിനു സമാനമാണ് രാഹുലിന്റെ ഗുജറാത്തിലെ പ്രവൃത്തികള്‍.
നരേന്ദ്ര മോദി നാട് നന്നായി കാണണമെന്ന ആഗ്രഹത്തോടെ വര്‍ഷങ്ങളായി ഗുജറാത്തില്‍ വികസനപ്രവര്‍ത്തനങ്ങള്‍ നടത്തുകയും അതിന്റെ ഫലം ജനങ്ങള്‍ അനുഭവിക്കുകയും (നാടിനെ നൂറുശതമാനവും സ്വര്‍ഗമാക്കുവാന്‍ ഒരു ഭരണാധികാരിക്കും സാധിക്കില്ല.) ചെയ്യുമ്പോള്‍ തന്നെ, കപടത മുഖമുദ്ര ആക്കിയ ഒരാള്‍, അരാജകവാദികളുടെ സഹായത്തോടെ ഗുജറാത്തിലെ ഒന്നേകാല്‍ കോടിയോളം ജനങ്ങളെ വിഡ്ഢികളാക്കി. നാട്ടില്‍ വികസനം വന്നെങ്കിലും ഒരുപറ്റം ജനങ്ങളുടെ മനസ്സ് വികസിച്ചിട്ടില്ല എന്നാണ് മനസ്സിലാക്കേണ്ടത്. രാഹുലിന്റെ പിതാവ് രാജീവ് ഗാന്ധി ശ്രീലങ്ക സന്ദര്‍ശിച്ചപ്പോള്‍ ഒരു ശ്രീലങ്കന്‍ സൈനികന്, ശ്രീലങ്കയില്‍ ഇന്ത്യ ഇടപെട്ടതിലുള്ള രോഷം തീര്‍ക്കുവാന്‍ കയ്യിലിരുന്ന തോക്കുപയോഗിച്ച് അദ്ദേഹത്തെ മര്‍ദ്ദിക്കുകയുണ്ടായി. ആ സൈനികനുള്ള ആത്മാഭിമാനത്തിന്റെ ഒരംശം ഗുജറാത്തിലെ ജനങ്ങള്ക്കുണ്ടായിരുന്നെങ്കില് രാഹുലിനെപ്പോലൊരാള്ക്കു ഒരു ക്ഷേത്രത്തിലും കയറി അഭിനയിക്കുവാനോ ജനങ്ങളെ വിഡ്ഢികളാക്കുവാനോ കഴിയുമായിരുന്നില്ല.
എന്തെങ്കിലും അജണ്ടയോ സ്ഥാപിത താല്‍പ്പര്യമോ ഉള്ളവര്‍ക്ക് മാത്രമേ മോദി പ്രധാനമന്ത്രി എന്ന നിലയില്‍ ചെയ്യുന്ന പ്രവൃത്തികളെ എതിര്‍ക്കുവാന്‍ സാധിക്കുകയുള്ളൂ. അമ്മയുടെ കാല്‍തൊട്ടു വന്ദിക്കുന്ന മോദിയുടെ ഒപ്പമെത്തുവാന്‍ കോണ്‍ഗ്രസ് പ്രസിഡന്റ് പദം കിട്ടിയപ്പോള്‍ സോണിയയ്ക്ക് ഉമ്മ കൊടുക്കുന്ന രാഹുലിന് ജന്മങ്ങള് താണ്ടണം.
വിജയന് കെ.എസ്. പുല്‍പ്പള്ളി, വയനാട്
പ്രതികരിക്കാൻ ഇവിടെ എഴുതുക: