Monday, July 7, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ഈ പുസ്തകങ്ങള്‍ ചിന്തയെ അട്ടിമറിക്കും

Janmabhumi Online by Janmabhumi Online
Feb 19, 2018, 09:19 am IST
in Literature
FacebookTwitterWhatsAppTelegramLinkedinEmail

        പ്രകോപനപരമായ ചിന്തയുടെ പുതുമയുമായി ആശയലോകത്തിനിടയിലേക്കു വേട്ടയ്‌ക്കിറങ്ങിയിരിക്കുകയാണ് യുവാല്‍ നോഹ ഹരാരി. ഇസ്രായേലിയും ചരിത്രകാരനുമായ ഹരാരി അടുത്തകാലത്തിറക്കിയ രണ്ടു പുസ്തകങ്ങളിലൂടെയാണ് ആശയങ്ങളുടെ പുതിയ ഗോപുരം തീര്‍ത്തിരിക്കുന്നത്. പ്രസിദ്ധീകരിച്ച സാപ്പിയന്‍സ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ഹ്യൂമന്‍കൈന്റ്, കഴിഞ്ഞ വര്‍ഷം ഇറക്കിയ ഹോമോ ഡ്യൂസ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമോറോ എന്നീ പുസ്തകങ്ങളിലൂടെയാണ് പ്രൊഫസര്‍ ഹരാരി ലോകത്തിനു പുതിയ പഥ്യമായിത്തീര്‍ന്നിരിക്കുന്നത്.

      ഹരാരിയുടെ പുസ്തകലോകം തികച്ചും വേറിട്ടതുതന്നെ. ചരിത്രത്തെ ചികഞ്ഞുപിടിച്ചുകൊണ്ടാണ് ഹരാരി തന്റെ ആശയങ്ങള്‍ അവതരിപ്പിക്കുന്നത്. ചരിത്രവും ജീവശാസ്ത്രവും തമ്മിലുള്ള ബന്ധമെന്താണ്. എന്താണ് ഹോമോ സാപ്പിയന്‍സും മറ്റു ജീവികളും തമ്മിലുള്ള അടിസ്ഥാന വ്യത്യാസം. ചരിത്രത്തില്‍ നീതിയുണ്ടോ.ചരിത്രം ഒരു ദിശ കാട്ടിത്തരുന്നുണ്ടോ. മനുഷ്യരില്‍ സന്തോഷം ഉണ്ടാക്കുന്നുണ്ടോ ചരിത്രം എന്നിങ്ങനെ നിരവധി ചോദ്യങ്ങളുന്നയിക്കുന്നു ഹരാരി .

      ഹോമോ സാപ്പിയന്‍സാണ് ലോകം ഭരിക്കുന്നത്. തന്നെക്കുറിച്ചും വസ്തുതകളെക്കുറിച്ചും പണത്തെക്കുറിച്ചും സ്വന്തം അവകാശങ്ങളെക്കുറിച്ചും ഭാവനകാണാന്‍ കഴിയുന്നത് അവര്‍ക്കുമാത്രമാണ്.ആദ്യ പുസ്തകമായ സാപ്പിയന്‍സ് പറയുന്നത് ജീവി വര്‍ഗങ്ങളുടെ ചരിത്രത്തെക്കുറിച്ചുള്ള പുനരാഖ്യാനമാണ്. വിശ്വാസത്തോടെ എക്കാലവും കൈമാറാവുന്ന വിനിമയമാണ് പണമെന്നും ഇന്നുവരെ കണ്ടെത്തിയ ഏറ്റവും വിജയപ്രദമായ മതം മുതലാളിത്തമാണെന്നും  ഹരാരി്. പുതിയ കാലഘട്ടത്തില്‍ കൃഷിക്കായി മൃഗങ്ങളെ ഉപയോഗിക്കുന്നതില്‍ വലിയ പാതകവും ഇദ്ദേഹം കാണുന്നു. ഇന്നത്തെ മനുഷ്യന്‍  കൂടുതല്‍ ശക്തനായിട്ടും അത്രത്തോളംതന്നെ സന്തോഷവാനാണോ എന്നാണ് ഹരാരിയുടെ ചോദ്യം. എഴുപതിനായിരം വര്‍ഷങ്ങള്‍ക്കു മുന്‍പ് ആറ് മനുഷ്യജീവി വര്‍ഗമാണ് ഭൂമിയിലുണ്ടായിരുന്നുവെങ്കില്‍ ഇന്നവശേഷിക്കുന്ന ഒരൊറ്റ മനുഷ്യജീവി വര്‍ഗമായ നാം പക്ഷേ ,ഭൂമി അടക്കിവാഴുന്നു.മനുഷ്യവര്‍മായി രൂപപ്പെടുന്നതിനു പിന്നിലുള്ള നിരവധി പ്രവര്‍ത്തനങ്ങളെക്കുറിച്ചും അവന്റെ ചുറ്റുമുള്ള ലോകത്തെക്കുറിച്ചുമാണ് ആദ്യപുസ്തകം മുഖ്യമായും പരാമര്‍ശിക്കുന്നത്. ഇവയാകട്ടെ മറ്റേതെങ്കിലും പുസ്തകങ്ങള്‍ പറയുന്നതിലും തികച്ചും വ്യത്യസ്തമായി. കൃഷിയുടെ വികാസം,മതങ്ങളുടെ പ്രചാരം,പണത്തിന്റെ രൂപവല്‍ക്കരണം,ദേശ രാഷ്‌ട്രങ്ങളുടെ പിറവി തുടങ്ങിയ നിരവധി വിഷയങ്ങള്‍ നവബോധ്യങ്ങളെ വിളിച്ചുവരുത്തുംവിധം ആലോചനാമൃതമാണ്. ചരിത്രത്തില്‍ എന്തു സംഭവിച്ചു,എങ്ങനെ സംഭവിച്ചു എന്നുമാത്രമല്ല അവ മനുഷ്യന് എങ്ങനെ അനുഭവപ്പെട്ടെന്നുകൂടി അവലോകനം ചെയ്യപ്പെടുന്നുണ്ട്.

      മനുഷ്യനു നേരിടേണ്ട നിരവധി പ്രശ്‌നങ്ങളുടെ കേദാരമായ ഇരുപത്തൊന്നാം നൂറ്റാണ്ടിനെക്കുറിച്ചാണ് ഹോമേ ഡ്യൂസ്-എ ബ്രീഫ് ഹിസ്റ്ററി ഓഫ് ടുമാറോ വിശദീകരിക്കുന്നത്. ഭാവിയെ മാറ്റിമറിക്കുന്ന ആഗോള ശക്തിയെക്കുറിച്ചും മറ്റുമാണ് ഇതിലെ പ്രതിപാദ്യം.മാറ്റങ്ങളൂടെ ചാലക ശക്തി,പ്രകൃത്യായുള്ള തെരഞ്ഞെടുപ്പ്,ബുദ്ധിപരതയുടെ പ്രവര്‍ത്തനം എന്നിങ്ങനെ തികച്ചും നൂതനവും സമകാലികവുമായ ആശയങ്ങളിലൂടെ പ്രശ്‌ന ഭാവിയെക്കുറിച്ചുള്ള വിചിന്തനങ്ങളാണ് ഇതില്‍ കൈകാര്യം ചെയ്യുന്നത്.

      എങ്ങനെയാണ് മനുഷ്യവര്‍ഗം ഭൂമിയെ ഭരിച്ചതെന്ന് ആദ്യപുസ്തകം പറയുമ്പോള്‍ നമ്മുടെ ഭാവിയെക്കുറിച്ചാണ് രണ്ടാം പുസ്തകം സംസാരിക്കുന്നത്. ശാസ്ത്രവും തത്വജ്ഞാനവും ചരിത്രവും കൂടിക്കലര്‍ന്നാണ് ഇതിലെ അന്വേഷണം.മനുഷ്യന്‍ പെട്ടെന്ന് അവന്റെ ജീവപ്രകൃതി മാത്രമല്ല മനുഷ്യനെന്ന അര്‍ഥംപോലും നഷ്ടപ്പെടുത്തും. പണ്ട് യുദ്ധവും പ്‌ളേഗുമായി നിരവധിപേര്‍ മരിച്ചിരുന്നു. അന്ന് അതിനെക്കാള്‍ കൂടുതല്‍പേര്‍മരിക്കുന്നത് പട്ടിണികൊണ്ടും അണുബാധയേറ്റുമാണ്.യുദ്ധത്തെക്കാള്‍ കൂടുതല്‍പേര്‍ ആത്മഹത്യ ചെയ്യുന്നു. ചരിത്രത്തിന്റെ യാത്ര നമുക്കു തടയാനാവില്ല. പക്ഷേ അതിന്റെ ദിശമാറ്റുന്നതില്‍ നമുക്ക് സ്വാധീനംചെലുത്താന്‍ കഴിയുമെന്ന് ഹരാരി പറഞ്ഞുവെക്കുന്നു.

      ജറുസലേമിലെ ഹീബ്രു യൂണിവേഴ്‌സിറ്റിയില്‍ ചരിത്ര പ്രൊഫസറായ ഹരാരിയുടെ പ്രധാന വിഷയങ്ങള്‍ ലോക ചരിത്രം,മധ്യകാലചരിത്രം,സൈനിക ചരിത്രം എന്നിവയാണ്. ആഗോള ഹിറ്റായ ആദ്യപുസ്തകം ഇതിനകം 40 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യപ്പെട്ടിട്ടുണ്ട്.രണ്ടാം പുസ്തകവും ഹിറ്റാണ്. ലോകത്തിലെ പ്രമുഖ മാധ്യമങ്ങള്‍ രണ്ടിനേയും തങ്ങളുടെ ബസ്റ്റ്‌സെല്ലര്‍ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ലോകമെമ്പാടും പ്രഭാഷണ പരമ്പര നടത്തുന്ന ഹരാരി നിരവധി പുരസ്‌ക്കാരങ്ങള്‍ നേടിയിട്ടുണ്ട്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തില്‍ മദ്യനിരോധനം സാധ്യമല്ലെന്ന് മന്ത്രി എംബി രാജേഷ്,നാടിന് ഗുണം ചെയ്യുന്ന കാര്യത്തെ എതിര്‍ക്കരുതെന്നും മന്ത്രി

Kerala

നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുന്നു, 9 പേരുടെ പരിശോധനാ ഫലം നെഗറ്റീവ്

തൃശൂര്‍ പൂരത്തിന് വടക്കുന്നാഥക്ഷേത്രത്തില്‍ എത്തിയ സുരേഷ് ഗോപി
Kerala

തൃശൂര്‍ പൂരം അലങ്കോലപ്പെട്ട സംഭവം: സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി

Kerala

എല്‍സ 03 കപ്പല്‍ അപകടം: എംഎസ്സിയുടെ മറ്റാരു കപ്പല്‍ കസ്റ്റഡിയില്‍  വയ്‌ക്കണമെന്ന് ഹൈക്കോടതി, 9531 കോടി രൂപയാണ് നഷ്ടപരിഹാരം വേണമെന്ന് സര്‍ക്കാര്‍

Kerala

രജിസ്ട്രാറുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത് നിയമവിരുദ്ധമായി :ഡോ.സിസ തോമസ് ഗവര്‍ണര്‍ക്ക് റിപ്പോര്‍ട്ട് നല്‍കി

പുതിയ വാര്‍ത്തകള്‍

പത്തനംതിട്ടയിലെ പാറമട അപകടം: ഒരു മൃതദേഹം കണ്ടെത്തി

സ്വകാര്യ ആശുപത്രിയിലെ ചികിത്സയിലാണ് ജീവന്‍ രക്ഷപ്പെട്ടത് : മന്ത്രി സജി ചെറിയാന്‍

ഗുരുപൂർണ്ണിമ ദിനത്തിനായി വ്രതം നോറ്റിരുന്ന ഭക്തർക്ക് നൽകിയ തക്കാളിക്കറിയിൽ ആട്ടിറച്ചി കഷണം ; ധാബ സീൽ ചെയ്തു

തുർക്കിക്ക് തിരിച്ചടി ; സുരക്ഷാ ക്ലിയറൻസ് റദ്ദാക്കുന്നതിനെതിരെ സെലിബി കമ്പനി നൽകിയ ഹർജി ഹൈക്കോടതി തള്ളി

ഗുരുവായൂർ ക്ഷേത്രത്തിലേക്കുള്ള സംഭാവനകൾ ഡിജിറ്റലായി നൽകാവുന്ന പുതിയ സൗകര്യത്തിന്റെ ഉടമ്പടിപത്രം ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് സൗത്ത് ഹെഡ് കവിത കെ നായർ ഗുരുവായൂർ ദേവസ്വം മുൻ അഡ്മിനിസ്ട്രേറ്ററായ കെ പി വിനയന് കൈമാറുന്നു. ദേവസ്വം ചീഫ് ഫിനാൻസ് ആൻഡ് അക്കൗണ്ട് ഓഫീസർ സജിത്ത് കെ പി, എസ്റ്റാബ്ലിഷ്‌മെന്റ് സ്റ്റാഫ് അപർണ, ഫെഡറൽ ബാങ്ക് ഗവർമെന്റ് ബിസിനസ് കേരളാ ഹെഡ് അനീസ് അഹമ്മദ്, ബാങ്കിന്റെ ഗുരുവായൂർ ശാഖാ മാനേജർ അഭിലാഷ് എം ജെ, ദീപക് ഡെന്നി എന്നിവർ സമീപം

ലോകത്തെവിടെ നിന്നും ഗുരുവായൂർ ക്ഷേത്രത്തിൽ ഡിജിറ്റലായി സംഭാവന നൽകാം; പുതിയ സൗകര്യം ഒരുക്കി ഫെഡറൽ ബാങ്ക്

ശതാബ്ദി വർഷത്തിൽ മഹാ ജനസമ്പർക്ക പരിപാടിക്ക് ആർഎസ്എസ് ആസൂത്രണം

കേരളത്തിലുള്ളത് രാജ്യവിരുദ്ധർക്ക് സംരക്ഷണം നൽകുന്ന സർക്കാർ; ജ്യോതി മൽഹോത്രയെ ക്ഷണിച്ചതിന് മുഹമ്മദ് റിയാസ് വിശദീകരിക്കണം: പ്രകാശ് ജാവദേക്കർ

ബിജെപിയുടെ നേതൃത്വത്തിൽ നാടാകെ പ്രതിഷേധം; കോർപ്പറേറ്റുകൾക്ക് വേണ്ടി സർക്കാർ വിടുപണി ചെയ്യുന്നു: കെ. സുരേന്ദ്രൻ

ക്ഷേത്രങ്ങളെ സർക്കാർ നിയന്ത്രണത്തിൽനിന്ന് മോചിപ്പിക്കാൻ ദൽഹിയിൽ മഹാപഞ്ചായത്ത് ചേരുന്നു

കേരളത്തിൽ നാളെ സ്വകാര്യ ബസ് സമരം; ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടത്തിയ ചർച്ച പരാജയം, 22 മുതൽ അനിശ്ചിതകാല പണിമുടക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies