Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

രോഹിത്തിന് സെഞ്ചുറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 14, 2018, 02:44 am IST
in Sports

പോര്‍ട്ട് എലിസബത്ത്: ഫോമിലേക്ക് മടങ്ങിയെത്തിയ രോഹിത് ശര്‍മ്മയുടെ തകര്‍പ്പന്‍ സെഞ്ചുറി കരുത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരായ അഞ്ചാം ഏകദിനത്തില്‍ ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ നിശ്ചിത 50 ഓവറില്‍ 7 വിക്കറ്റ് നഷ്ടത്തില്‍ 274 റണ്‍സെടുത്തു. 

മറുപടി ബാറ്റിങ്ങിനിറങ്ങിയ ദക്ഷിണാഫ്രിക്ക ഒടുവില്‍ റിപ്പോര്‍ട്ട് കിട്ടുമ്പോള്‍ 17 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 85 റണ്‍സെടുത്തിട്ടുണ്ട്. 26 റണ്‍സുമായി ഹാഷിം ആംലയും 16 റണ്‍സുമായി ഡേവിഡ് മില്ലറും ക്രീസില്‍. ക്യാപ്റ്റന്‍ മാര്‍ക്‌റാം (32), ഡുമ്‌നി (1), ഡിവില്ലിയേഴ്‌സ് (6) എന്നിവരാണ് പുറത്തായത്. 

സെഞ്ചുറി നേടിയ രോഹിത്ത് ശര്‍മ്മ 126 പന്തില്‍ നിന്ന് 11 ഫോറും രണ്ട് സിക്‌സറുമടക്കം 115 റണ്‍സെടുത്താണ് മടങ്ങിയത്. കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 13ന് ശ്രീലങ്കയ്‌ക്കെതിരെ 208 റണ്‍സ് നേടിയ ശേഷം ആദ്യമായാണ് രോഹിത് ശര്‍മ്മ അര്‍ദ്ധസെഞ്ചുറിയോ സെഞ്ചുറിയോ നേടുന്നത്. ഇതിനിടയില്‍  അഞ്ച് ഇന്നിങ്‌സുകളില്‍ രോഹിത്തിന്റെ പ്രകടനം തീര്‍ത്തും മോശമായിരുന്നു.

എന്നാല്‍ ഇന്നലെ തികഞ്ഞ ആത്മവിശ്വാസത്തോടെയാണ് രോഹിത്ത് ബാറ്റ് ചെയ്തത്.  51 പന്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ ഹിറ്റ്മാന്‍ 107 പന്തില്‍ സെഞ്ചുറിയിലെത്തി. എട്ട് ഫോറും നാല് സിക്‌സും അടക്കമാണ് രോഹിത് തകര്‍പ്പന്‍ സെഞ്ചുറി അടിച്ചെടുത്തത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ  രണ്ടാമത്തെ സെഞ്ചുറിയും ഏകദിനത്തില്‍ രോഹിതിന്റെ 17-ാം സെഞ്ചുറിയുമാണിത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനയക്കപ്പെട്ട ഇന്ത്യക്ക് ഭേദപ്പെട്ട തുടക്കമാണ് ഓപ്പണര്‍മാരായ രോഹിത്തും ധവാനും ചേര്‍ന്ന് നല്‍കിയത്. ഒന്നാം വിക്കറ്റില്‍ 48 റണ്‍സ് കൂട്ടിച്ചേര്‍ത്തശേഷമാണ് കൂട്ടുകെട്ട് പിരഞ്ഞത്. 23 പന്തില്‍ നിന്ന് 31 റണ്‍സെടുത്ത ധവാനെ റബാദയുടെ പന്തില്‍ ഫെലുക്വായോയ്‌ക്ക് ക്യാച്ച് നല്‍കി മടങ്ങി. പിന്നീട് രോഹിത്തും കോഹ്‌ലിയും ചേര്‍ന്ന് സ്‌കോര്‍ 115-ല്‍ എത്തിച്ചു. എന്നാല്‍ രോഹിത്തുമായുള്ള ആശയക്കുഴപ്പത്തിനിടെ 36 റണ്‍സെടുത്ത കോഹ്‌ലി റണ്ണൗട്ടായി. തുടര്‍ന്നെത്തിയ രഹാനെ (6) രോഹിത്തുമായുള്ള ആശയക്കുഴപ്പത്തിനിടെ റണ്ണൗട്ടായി. ഇതോടെ ഒന്നിന് 153 എന്ന നിലയില്‍ നിന്ന് 3ന് 176 എന്ന നിലയിലായി. തുടര്‍ന്നെത്തിയ ശ്രേയസ്സ് അയ്യരുമായി ചേര്‍ന്ന് രോഹിത് സ്‌കോര്‍ 236-ല്‍ എത്തിച്ചു. എന്നാല്‍ എന്‍ഗിഡിയുടെ പന്തില്‍ വിക്കറ്റ് കീപ്പര്‍ ക്ലാസ്സന് പിടികൊടുത്ത് രോഹിത്ത് മടങ്ങിയതോടെ കൂറ്റന്‍ സ്‌കോറെന്ന സ്വപ്‌നം തകര്‍ന്നു. തുടര്‍ന്നെത്തിയ ഹാര്‍ദിക് പാണ്ഡ്യ ആദ്യ പന്തില്‍ തന്നെ മടങ്ങി. പിന്നീടെത്തിയവര്‍ക്കൊന്നും കാര്യമായ സംഭാവന നല്‍കാനായില്ല. 30 റണ്‍സ് നേടി ശ്രേയസ് അയ്യരും 17 പന്തില്‍ 13 റണ്‍സ് നേടി ധോണിയും മടങ്ങിയതോടെ 300 എന്ന സ്‌കോര്‍ ഇന്ത്യയുടെ സ്വപ്‌നമായി അവശേഷിച്ചു. ഭുവനേശ്വര്‍ 19 റണ്‍സെടുത്തും കുല്‍ദീപ് യാദവ് രണ്ട് റണ്‍സെടുത്തും പുറത്താകാതെ നിന്നു. ദക്ഷിണാഫ്രിക്കയ്‌ക്ക് വേണ്ടി എന്‍ഗിഡി 51 റണ്‍സ് വഴങ്ങി നാല് വിക്കറ്റുകള്‍ പിഴുതു.

സ്‌കോര്‍ബോര്‍ഡ്

ഇന്ത്യ

ശിഖര്‍ ധവാന്‍ സി ഫെലുക്വായോ ബി റബാദ 34, രോഹിത്ത് ശര്‍മ്മ സി ക്ലാസ്സന്‍ ബി എന്‍ഗിഡി 115, വിരാട് കോഹ്‌ലി റണ്ണൗട്ട് (ഡുമ്‌നി) 36, രഹാനെ റണ്ണൗട്ട് 8, ശ്രേയസ്സ് അയ്യര്‍ സി ക്ലാസ്സന്‍ ബി എന്‍ഗിഡി 30, ഹാര്‍ദിക് പാണ്ഡ്യ സി ക്ലാസ്സന്‍ ബി എന്‍ഗിഡി 0, എം.എസ്. ധോണി സി മാര്‍ക്‌റാം ബി എന്‍ഗിഡി 13, ഭുവനേശ്വര്‍ നോട്ടൗട്ട് 19, കുല്‍ദീപ് യാദവ് നോട്ടൗട്ട് 2, എക്‌സ്ട്രാസ് 17, ആകെ 50 ഓവറില്‍ 7ന് 274. 

വിക്കറ്റ് വീഴ്ച: 1-48, 2-153, 3-176, 4-236, 5-236, 6-238, 7-265.

ബൗളിങ്: മോര്‍ക്കല്‍ 10-2-44-0, റബാദ 9-0-58-1, എന്‍ഗിഡി 9-1-51-4, ഫെലുക്വായോ 8-0-34-0, ഡുമ്‌നി 4-0-29-0, ഷംസി 10-0-48-0.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

India

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

പുതിയ വാര്‍ത്തകള്‍

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.