Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക മൂന്നാം പോരാട്ടം ഇന്ന്‌

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 7, 2018, 02:45 am IST
in Sports

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ഏകദിനപരമ്പരയിലെ മൂന്നാം മത്സരം ഇന്ന്. ആദ്യ രണ്ട് കളികളും ആധികാരികമായി ജയിച്ച ഇന്ത്യക്ക് ഇന്നും കൂടി ജയിച്ചാല്‍ അപരാജിത ലീഡ് സ്വന്തമാക്കാം.  അതേസമയം ദക്ഷിണാഫ്രിക്ക് പരമ്പര നഷ്ടപ്പെടാതിരിക്കാന്‍ ഇന്ന് ജയിച്ചേ മതിയാവൂ. ആറ് മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-0ന് മുന്നിലാണ്.

മൂന്ന് പ്രമുഖരുടെ അഭാവമാണ് ദക്ഷിണാഫ്രിക്കയെ കുഴക്കുന്നത്. ആദ്യ രണ്ട് കളികളിലും കളിക്കാതിരുന്ന എബി ഡിവില്ലിയേഴ്‌സ്, കഴിഞ്ഞ കൡയില്‍ നിന്ന് വിട്ടുനിന്ന ഹാഫ് ഡുപ്ലെസിസ് എന്നിവര്‍ക്ക് പുറമെ വിക്കറ്റ് കീപ്പര്‍ ക്വിന്റണ്‍ ഡി കോക്കും ഇന്ന് കളിക്കാനിറങ്ങില്ല. രണ്ടാം ഏകദിനത്തിനിടെ കൈക്കുഴക്കേറ്റ പരിക്കാണ് ഡികോക്കിനെ വലച്ചത്. ഇതോടെ പരമ്പരയിലെ ശേഷിക്കുന്ന ഒരു മത്സരത്തിലും കളിക്കാന്‍ ഡികോക്കിനാവില്ല. പരമ്പരയിലെ ആദ്യ മത്സരത്തില്‍ സെഞ്ചുറിയുമായി മിന്നുന്ന ഫോമിലായിരുന്ന ഡുപ്ലെസിസിന്റെ അഭാവം കഴിഞ്ഞ മത്സരത്തില്‍ ദക്ഷിണാഫ്രിക്കന്‍ നിരക്ക് കനത്ത തിരിച്ചടിയായിരുന്നു. 

മാത്രമല്ല, ഹാഷിം ആംല, ഡുമ്‌നി, മില്ലര്‍, മോറിസ്, കഴിഞ്ഞ കളിയില്‍ ക്യാപ്റ്റനായിരുന്ന മാര്‍ക്രം എന്നിവരൊന്നും ഫോമിലേക്കുയരാത്തത് ആതിഥേയര്‍ക്ക് കനത്ത തിരിച്ചടിയാണ്. ഇന്ത്യന്‍ സ്പിന്നര്‍മാരായ യുസ്‌വേന്ദ്ര ചാഹലിനും കുല്‍ദീപ് യാദവിനും മുന്നിലാണ് കഴിഞ്ഞ രണ്ട് ഏകദിനങ്ങളിലും ദക്ഷിണാഫ്രിക്ക തകര്‍ന്നടിഞ്ഞത്. രണ്ട് മത്സരങ്ങളില്‍ നിന്നായി ചാഹല്‍ 7ഉം യാദവ് ആറും വിക്കറ്റുകളാണ് വീഴ്‌ത്തിയത്. ഇവരുടെ കുത്തിത്തിരിയുന്ന പന്തുകള്‍ക്ക് മുന്നില്‍ ദക്ഷിണാഫ്രിക്കന്‍ ബാറ്റ്‌സ്മാന്മാര്‍ അമ്പേ പരാജയപ്പെടുകയായിരുന്നു. പേസര്‍മാരായ ഭുവനേശ്വര്‍കുമാറും ജസ്പ്രീത് ബൂമ്‌റയും നല്ല രീതിയില്‍ പന്തെറിയുന്നുമുണ്ട്. 

കഴിഞ്ഞ ദിവസങ്ങളിലെ നെറ്റ് പരിശീലനത്തില്‍ സ്പിന്നര്‍മാരെ ഉപയോഗിച്ചാണ് ദക്ഷിണാഫ്രിക്കന്‍ താരങ്ങള്‍ പരിശീലനം നടത്തിയത്. ഇന്ത്യന്‍ സ്പിന്നര്‍മാരെ ഫലപ്രദമായി നേരിടുന്നതിന് വേണ്ടിയായിരുന്നു ഇത്. എന്നാല്‍ മോണി മോര്‍ക്കലും റബാദയും ഇമ്രാന്‍ താഹിറും ഉള്‍പ്പെടുന്ന ബൗളിങ് നിരയ്‌ക്കും ടെസ്റ്റിലേതുപോലെയുള്ള പ്രകടനം നടത്താന്‍ കഴിയുന്നില്ല. 

അതേസമയം കോഹ്‌ലിപ്പട തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ടെസ്റ്റ് പരമ്പര നഷ്ടപ്പെട്ടശേഷം ഏകദിനത്തിനിറങ്ങിയ ഇന്ത്യ കഴിഞ്ഞ രണ്ട് കളികളിലും അനായാസമായാണ് ദക്ഷിണാഫ്രിക്കയെ തുരത്തിയത്. ഉജ്ജ്വല ഫോമിലുള്ള ക്യാപ്റ്റന്‍ കോഹ്‌ലി തന്നെയാണ് ഇന്ത്യന്‍ വിജയങ്ങളുടെ കുതിപ്പിന് പിന്നില്‍. ഓപ്പണര്‍ രോഹിത് ശര്‍മ്മ കഴിഞ്ഞ രണ്ട് കളികളിലും മികച്ച സ്‌കോര്‍ നേടുന്നതില്‍ പരാജയപ്പെട്ടതാണ് ഇന്ത്യയെ അലട്ടുന്ന ഏക പ്രശ്‌നം. മറ്റൊരു ഓപ്പണറായ ധവാന്‍ ടെസ്റ്റ് പരമ്പരയില്‍ മോശമായിരുന്നെങ്കിലും ഏകദിനത്തില്‍ ഫോമിലാണ്. രണ്ടാം ഏകദിനത്തില്‍ അര്‍ദ്ധസെഞ്ചുറിയും ആദ്യ കളിയില്‍ 35ഉം റണ്‍സ് നേടി. ആദ്യ മത്സരത്തില്‍ അര്‍ദ്ധസെഞ്ചുറി നേടിയ രഹാനെയും മികച്ച ഫോമിലാണ്. ധോണി, കേദാര്‍ ജാദവ്, ഓള്‍ റൗണ്ടര്‍ ഹാര്‍ദിക് പാണ്ഡ്യ എന്നിവര്‍ക്കൊന്നും പരമ്പരയില്‍ കാര്യമായ പ്രകടനത്തിന് അവസരം ലഭിച്ചില്ല. ധോണിയും പാണ്ഡ്യയും ആദ്യ ഏകദിനത്തില്‍ ഇന്ത്യ വിജയത്തിന് അടുത്തെത്തിയശേഷം മാത്രമാണ് കളിക്കാനിറങ്ങിയത്. രണ്ടാം മത്സരത്തിലാവട്ടെ ബാറ്റിങ്ങിനിറങ്ങേണ്ടിവന്നതുമില്ല. 

ദക്ഷിണാഫ്രിക്കക്കെതിരായ ആദ്യ ടെസ്റ്റ് നടന്ന അതേ പിച്ചിലാണ് ഇന്ന് മൂന്നാം ഏകദിനം. ഇവിടെ ഹാര്‍ദിക് പാണ്ഡ്യ 93 റണ്‍സ് നേടി ഉജ്ജ്വല പ്രകടനം നടത്തിയിരുന്നു. ആ ഓര്‍മ്മയിലാവും ഇന്ന് അവസരം ലഭിച്ചാല്‍ ഹാര്‍ദിക് ക്രീസിലെത്തുക. എന്തായാലും പരമ്പര കൈവിടില്ലെന്ന് ഉറപ്പാക്കാന്‍ ഇന്ത്യയും തിരിച്ചുവരവിന് ദക്ഷിണാഫ്രിക്കയും ഇറങ്ങുമ്പോള്‍ ഇന്നത്തെ നിര്‍ണായക കളി ആവേശകരമായിരിക്കുമെന്ന് പ്രതീക്ഷിക്കാം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

DMK-AIADMK സംയുക്തമായി സർക്കാർ രൂപീകരിക്കാനെത്തിയാൽ സ്വീകരിക്കുമെന്ന് ​ഗവർണർ, എംഎൽഎമാരോട് ചെന്നൈയിൽ തുടരണമെന്ന് സ്റ്റാലിൻ

Kerala

വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്ത സംഭവം; സ്‌കൂള്‍ അധികൃതര്‍ക്കെതിരെ കുടുംബം

Kerala

കെപിസിസി ആസ്ഥാനത്തിന് മുന്നിലെ കെ സി വേണുഗോപാലിന്റെ ഫ്ലക്സ് ബോർഡിൽ കരിഓയിൽ ഒഴിച്ചു

Kerala

തോല്‍വിക്ക് കാരണം ന്യൂനപക്ഷ ഏകീകരണമെന്ന് പിണറായി; അങ്ങനെ ഉണ്ടായിട്ടില്ലെന്ന് ഇടത് കണ്‍വീനര്‍

ആര്‍എസ്എസ് ശതാബ്ദിയോടനുബന്ധിച്ച് കോഴിക്കോട് കുന്ദമംഗലത്ത് പൗരപ്രമുഖ സംഗമത്തില്‍ ആര്‍എസ്എസ് അഖില ഭാരതീയ കാര്യകാരി അംഗം സുരേഷ് ജോഷി സംസാരിക്കുന്നു. ആര്‍എസ്എസ് ഉത്തരകേരളം പ്രാന്ത സഹബൗദ്ധിക് പ്രമുഖ് കെ.എസ്. അനീഷ്, ആര്‍എസ്എസ് കോഴിക്കോട് ഗ്രാമ ജില്ലാ സംഘചാലക് അഡ്വ. പി.കെ. ശ്രീകുമാര്‍ സമീപം
Kerala

സമൂഹത്തില്‍ ജാതിചിന്ത ഇല്ലാതാകണം: സുരേഷ് ജോഷി

പുതിയ വാര്‍ത്തകള്‍

മതകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുമ്പോള്‍ ജാഗ്രത വേണം: സുപ്രീംകോടതി

നാരദ ജയന്തിയോടനുബന്ധിച്ച് വിശ്വസംവാദ കേന്ദ്രം എറണാകുളം ഭാരത് ടൂറിസ്റ്റ് ഹോമില്‍ സംഘടിപ്പിച്ച ചടങ്ങില്‍ ഹരി എസ്. കര്‍ത്ത പ്രഭാഷണം നടത്തുന്നു. എം.എസ്. സജീവന്‍, പി. സുന്ദരം, എം. രാജശേഖര പണിക്കര്‍, രാജന്‍ പൊതുവാള്‍, ജിജീഷ് കരുണാകരന്‍ സമീപം

നാരദ ജയന്തി ആഘോഷം: മാധ്യമപ്രവര്‍ത്തനം മൂല്യത്തില്‍ നിന്ന് മൂലധനത്തിലേക്ക് മാറി: ഹരി എസ്. കര്‍ത്ത

കരുതിക്കൂട്ടിയല്ലെങ്കില്‍ വധശ്രമക്കേസ് ശിക്ഷ നിലനില്‍ക്കില്ലെന്ന് ഹൈക്കോടതി

അക്രമികള്‍ സഞ്ചരിച്ച കാര്‍ പോലീസ് സ്റ്റഡിയിലെടുത്തപ്പോള്‍

ചന്ദ്രനാഥ് രഥ് വധം: വ്യാജ നമ്പര്‍ പ്ലേറ്റുള്ള കാറിലെത്തി തടഞ്ഞു; വെടിയുതിര്‍ത്തു

ബിജെപി വിജയം: ബംഗാളില്‍ സിപിഎം, കോണ്‍ഗ്രസ് ഓഫീസുകള്‍ വീണ്ടും തുറന്നു

മിക്‌സഡ് സ്‌കൂളാക്കാന്‍ എന്തിനാണ് തദ്ദേശ സ്ഥാപനങ്ങളുടെ അനുമതി?: ഹൈക്കോടതി

ചാമ്പ്യന്‍സ് ലീഗ് രണ്ടാം പാദ സെമിഫൈനലില്‍ ബയേണ്‍ മ്യൂണിക്കിനെതിരെ പിഎസ്ജി താരം ഉസ്മാന്‍ ഡെംബേലെ
(വലത്തേയറ്റം) ഗോള്‍ നേടുന്നു

പിഎസ്ജി വീണ്ടും… ബയേണിനെതിരായ രണ്ടാം പാദ സെമി സമനിലയില്‍

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

പൗര്‍ണമി വ്രതം ദേവീ പ്രീതിക്ക് ഉത്തമം: ഓരോമാസവും അനുഷ്ഠിക്കേണ്ട വിധം

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.