ന്യൂദല്‍ഹി: പാക് വെടിവയ്പ്പിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കുന്നത് തുടരുന്നു. നാലു ദിവസം കൊണ്ട് ഇന്ത്യ അതിര്ത്തക്കപ്പുറത്തെ പാക് സൈനിക താവളങ്ങളിലേക്ക് പായിച്ചത് 9000 മോര്‍ട്ടാര്‍ ഷെല്ലുകളാണ്. 190 കിലോമീറ്റര്‍ നീളമുള്ള അന്താരാഷ്ട്ര അതിര്‍ത്തി വലിയ തോതില്‍ സംഘര്‍ഷ ഭരിതമാണെന്ന് ബിഎസ്എഫ് ഉന്നത ഉദ്യോഗസ്ഥര്‍ പറഞ്ഞു.
പാക് വെടിവയ്പ്പിന് അപ്പപ്പോള്‍ തന്നെ ശക്തമായ മറുപടി നല്‍കുന്നുണ്ട്. ജനുവരി 19നു ശേഷം ബിഎസ്എഫ് മാത്രം 9000 റൗണ്ട് മോര്‍ട്ടാര്‍ ഷെല്ലുകളാണ് പ്രയോഗിച്ചത്. ജമ്മു മക്വാളിലെ കോഴിക്കഴുത്ത് മേഖലയിലും കനചക് പോസ്റ്റിലുമാണ് പാക് സൈന്യം വെടിയുതിത്തത്. ഇവിടങ്ങളില്‍ മുന്‍പൊന്നും പാക്കിസ്ഥാന് വെടിവയ്പ്പ് നടത്തിയിട്ടില്ല.
അതിര്‍ത്തിക്കടുത്ത പ്രദേശങ്ങളിലേക്ക് ഉയര്‍ന്ന പാക് സൈനിക ഉദ്യോഗസ്ഥര്‍ ഇപ്പോള്‍ നിരന്തര സന്ദര്‍ശനം നടത്തുന്നുണ്ട്. ഇത് ഇന്ത്യന്‍ ആക്രമണത്തില്‍ വീര്യം പോയ പാക് സൈനികര്‍ക്ക് വീര്യം പകരാനാണെന്നാണ് കണക്കു കൂട്ടല്‍. നിരവധി പാക് സൈനികര്‍ക്ക് ഇന്ത്യയുടെ തിരിച്ചടിയില്‍ ഗുരുതരമായ പരിക്കേറ്റിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: