Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

രാത്രിയാത്രാ നിരോധനം :സുപ്രീം കോടതി 10 ന് പരിഗണിക്കും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 1, 2018, 02:49 pm IST
in Wayanad

കല്‍പ്പറ്റ: എന്‍.എച്ച് 212 (766) ലെ രാത്രിയാത്രാ നിരോധനം സംബന്ധിച്ച കേസ് സുപ്രീം കോടതി ജനുവരി 10 ന് പരിഗണിക്കും. ബന്ദിപ്പൂര്‍ വനത്തിലൂടെ കടന്നുപോകുന്ന എന്‍.എച്ച് 212, 67 എന്നീ ദേശീയപാതകളില്‍ രാത്രി ഒമ്പതിനും ആറിനും ഇടയിലുള്ള ഗതാഗതം നിരോധിച്ച് കര്‍ണ്ണാടക ഹൈക്കോടതി 2010 മാര്‍ച്ച് 13 ന് പുറപ്പെടുവിച്ച ഉത്തരവിനെതിരെ അപ്പീല്‍ സ്വീകരിക്കുന്നതിന് കേരളാ സര്‍ക്കാരും, നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മറ്റിയും, ഊട്ടി ഹോട്ടല്‍ ഓണേഴ്‌സ് അസോസിയേഷനും നല്‍കിയ പ്രത്യേക അനുമതി ഹര്‍ജികളാണ് സുപ്രീം കോടതി പരിഗണിക്കുക.

നിയന്ത്രണങ്ങള്‍ കൂടുതല്‍ കര്‍ശനമാക്കണമെന്നും നിരോധനസമയം ദീര്‍ഘിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ബംഗളൂരുവിലെ ഒരു പരിസ്ഥിതി സംഘടന നല്‍കിയ പ്രത്യേകാനുമതി ഹര്‍ജിയും ഇതോടൊപ്പം സുപ്രീം കോടതി പരിഗണിക്കുന്നുണ്ട്.

സുപ്രീം കോടതിയുടെ തീരുമാനം രാത്രിയാത്രാ നിരോധന വിഷയത്തില്‍ അന്തിമമായിരിക്കും. അതിനാല്‍ സുപ്രീം കോടതിയെ കൃത്യമായി കാര്യങ്ങള്‍ ധരിപ്പിക്കുക എന്നത് വളരെ പ്രധാന്യമാണ്. രാത്രിയാത്രാ നിരോധനത്തിന് അനുകൂലമായ നിലപാടാണ് കര്‍ണ്ണാടക, തമിഴ്‌നാട് സര്‍ക്കാരുകള്‍ സ്വീകരിച്ചിട്ടുള്ളത്. കേന്ദ്ര സര്‍ക്കാരിനെ പ്രതിനിധീകരിച്ച് നാഷണല്‍ ടൈഗര്‍ കണ്‍സര്‍വേഷന്‍ അഥോറിറ്റി യാത്രാനിരോധനത്തെ പിന്തുണക്കുമ്പോള്‍ ദേശീയപാത അഥോറിറ്റി മാത്രമാണ് നിരോധനത്തെ എതിര്‍ക്കുന്നത്. പരിസ്ഥിതി സംഘടനകളും യാത്രാനിരോധനത്തെ സുപ്രീം കോടതിയില്‍ അനുകൂലിക്കുകയാണ്.

മുന്‍ സര്‍ക്കാറിന്റെ കാലത്ത് കേരളം സുപ്രീം കോടതിയില്‍ പ്രഗത്ഭ സീനിയര്‍ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യത്തെ കേസ് വാദിക്കാന്‍ ചുമതലപ്പെടുത്തുകയും അദ്ദേഹം 4 തവണ സുപ്രീം കോടതിയില്‍ കേരളത്തിനായി കേസ് വാദിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കേരളാ-കര്‍ണ്ണാടക മുഖ്യമന്ത്രിമാരോട് വിഷയം ചര്‍ച്ച ചെയ്ത് ഒരു തീരുമാനത്തിലെത്താന്‍ സുപ്രീം കോടതി നിര്‍ദ്ദേശിച്ചതനുസരിച്ച് കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയും കര്‍ണ്ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയും തമ്മില്‍ ബംഗളൂരുവില്‍ നടന്ന ചര്‍ച്ചയെത്തുടര്‍ന്ന് വിഷയം പഠിക്കാന്‍ ഇരു സംസ്ഥാനങ്ങളും ഒരോ വിദഗ്ദ സമിതിയെ നിയമിക്കാന്‍ തീരുമാനിച്ചു.

അതനുസരിച്ച് കേരളാ സര്‍ക്കാര്‍ ഡോ. ഈസ കമ്മിറ്റിയേയും കര്‍ണ്ണാടക മറ്റൊരു വിദഗ്ദ കമ്മിറ്റിയേയും ചുമതലപ്പെടുത്തി. കേരളത്തിന്റെ വിദഗ്ദസമിതി 40 വാഹനങ്ങള്‍ രാത്രി കോണ്‍വോയ് അടിസ്ഥാനത്തില്‍ കടത്തിവിടുന്നതിന് അനുകൂലമായ നിലപാട് സ്വീകരിച്ചപ്പോള്‍ കര്‍ണ്ണാടക സമിതി രാത്രി ഗതാഗത നിയന്ത്രണം ഒരു കാരണവശാലും പിന്‍വലിക്കരുതെന്ന നിലപാടാണ് എടുത്തത്.

ഇതിനെത്തുടര്‍ന്ന് അടുത്ത തവണ കേസ് പരിഗണിച്ചപ്പോള്‍ വന്യജീവികള്‍ക്കും പരിസ്ഥിതിക്കും കോട്ടം തട്ടാത്ത വിധമുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ സമര്‍പ്പിക്കാമെന്ന് കേരളത്തിന്റെ അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം അറിയിച്ചതിനെത്തുടര്‍ന്ന് 2016 ജനുവരിയില്‍ കേസ് മാറ്റിവെക്കുകയായിരുന്നു. തുടര്‍ന്ന് നീലഗിരി-വയനാട് എന്‍.എച്ച് ആന്‍ഡ് റയില്‍വേ ആക്ഷന്‍ കമ്മിറ്റി വിദേശ രാജ്യങ്ങളില്‍ വന്യജീവി സങ്കേതങ്ങളിലെ ഹൈവേകളില്‍ ഫലപ്രദമായി നടപ്പാക്കിയിട്ടുള്ള പരിഹാരമാര്‍ഗ്ഗങ്ങള്‍ സംബന്ധിച്ച് നിര്‍ദ്ദേശങ്ങള്‍ സംസ്ഥാന സര്‍ക്കാറിന് സമര്‍പ്പിക്കുകയും ഇതു സംബന്ധിച്ച് വിദഗ്ദസമിതിയെക്കൊണ്ട് പഠനം നടത്തി സുപ്രീം കോടതിക്ക് സമര്‍പ്പിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ജൈവപാലങ്ങളെ സംബന്ധിച്ച റിപ്പോര്‍ട്ട് മുഖ്യമന്ത്രി പിണറായി വിജയനുമായി ചര്‍ച്ച നടത്തുകയും വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കുകയും ചെയ്തു. ഇത് പരിഗണിക്കാമെന്ന് മുഖ്യമന്ത്രി ഉറപ്പു നല്‍കിയെങ്കിലും ഇതുവരെ നടപടികളൊന്നും ആയിട്ടില്ല.

കര്‍ണ്ണാടക ഹൈക്കോടതിയുടെ വിധി നിയമപരമായി നിലനില്‍ക്കില്ല എന്നും വസ്തുതകള്‍ സംബന്ധിച്ച് കര്‍ണ്ണാടക ഹൈക്കോടതിയെ ബന്ധപ്പെട്ട കക്ഷികള്‍ തെറ്റിദ്ധരിപ്പിച്ചതാണെന്നും ആക്ഷന്‍ കമ്മിറ്റി സുപ്രീം കോടതിയില്‍ അഡ്വ. ഓണ്‍ റിക്കാര്‍ഡ് പി.എസ്. സുധീര്‍ മുഖേന വാദിക്കും. പരിഹാരമാര്‍ഗ്ഗങ്ങള്‍ നിര്‍ദ്ദേശിക്കാന്‍ സുപ്രീം കോടതി ആവശ്യപ്പെട്ടാല്‍ ജൈവപാലങ്ങള്‍ സംബന്ധിച്ച റിപ്പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിക്കും. ഇതിനുള്ള ചിലവ് കേരളവും കര്‍ണ്ണാടകയും കേന്ദ്രവും സംയുക്തമായി വഹിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെടും. കേസ് നടത്തിപ്പില്‍ കേരള സര്‍ക്കാര്‍ ജാഗ്രത പുലര്‍ത്തണമെന്നും കേസ് നടത്തിപ്പിനായി സീനിയര്‍ അഭിഭാഷകനെ ചുമതലപ്പെടുത്തണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു.കേരളം അടിയന്തിരമായി കര്‍ണ്ണാടക തമിഴ്‌നാട് സര്‍ക്കാരുകളുമായും കേന്ദ്രവുമായും ചര്‍ച്ച നടത്തി അഭിപ്രായ ഐക്യത്തിലെത്തിക്കണമെന്നും ആക്ഷന്‍ കമ്മിറ്റി ആവശ്യപ്പെട്ടു. അഡ്വ. ടി.എം. റഷീദ്, വിനയകുമാര്‍ അഴിപ്പുറത്ത്, അഡ്വ. പി. വേണുഗോപാല്‍, പി.വൈ. മത്തായി, എം.എ. അസൈനാര്‍, ജോണ്‍ തയ്യില്‍, ജോസ് കപ്യാര്‍മല, മോഹന്‍ നവരംഗ്, നാസര്‍ കാസിം, അനില്‍, ജോയിച്ചന്‍ വര്‍ഗ്ഗീസ്, സി.എച്ച്.സുരേഷ്, ജേക്കബ് ബത്തേരി എന്നിവര്‍ പ്രസംഗിച്ചു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.