ന്യൂദല്‍ഹി: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ടീമായ എഫ് സി പൂനെയുടെ മുഖ്യ പരിശീലകന്റ റാങ്കോ പോപ്പോവിക്കനെ നാലു മത്സരങ്ങളില്‍ നിന്ന് സസ്പെന്‍ഡ് ചെയ്തു. അഞ്ചു ലക്ഷം രൂപ പിഴയും നല്‍കണം.
ഗോവ എഫ്സിക്കെതിരായ മത്സരത്തിനുശേഷം റഫറിക്കെതിരെ സംസാരിച്ചതിനാണ് പോപ്പോവിന് സസ്പെന്ഷന്. എഫ് സി പൂനെയുടെ അടുത്ത നാലു മത്സരങ്ങളില്‍ നിന്ന് പോപ്പോവിന് വിട്ടുനില്‍ക്കേണ്ടിവരും.
അഖിലേന്ത്യ ഫുട്ബോള്‍ ഫെഡറേഷന് അച്ചടക്ക കമ്മിറ്റിയാണ് പോപ്പോവിനെതിരെ നടപടി സ്വീകരിച്ചത്. മത്സരം നിയന്ത്രിച്ച റഫറിക്കെതിരെ പോപ്പോവ് മോശമായി പെരുമാറിയതായി അച്ചടക്ക കമ്മിറ്റി കണ്ടെത്തി.
പിഴത്തുകയായ അഞ്ചു ലക്ഷം രൂപ അറിയിപ്പു കിട്ടി പത്ത് ദിവസത്തിനകം നല്‍കണം. അല്ലെങ്കില്‍ നാലു മത്സരങ്ങള്‍ക്ക് ശേഷവും വിലക്ക് തുടരുമെന്ന് അച്ചടക്ക കമ്മിറ്റി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: