മനില: തെക്കന്‍ ഫിലിപ്പീന്‍സില്‍ ടെമ്പിന്‍ കൊടുങ്കാറ്റ് ആഞ്ഞടിക്കുന്നു. കഴിഞ്ഞ രണ്ടു ദിവസമായി ആഞ്ഞടിക്കുന്ന കൊടുങ്കാറ്റില്‍ 200 ഓളം പേര്‍ക്ക് ജീവന്‍ നഷ്ടമായതായാണ് കണക്ക്. മരണസംഖ്യ ഇനിയും ഉയരുമെന്നാണ് കരുതുന്നത്.
ഫിലിപ്പീന്‍സിലെ ദ്വീപസമൂഹങ്ങളിലെ രണ്ടാമത്തെ വലിയ ദ്വീപായ മിണ്ടനാവോ ദ്വീപിലാണ് ടെമ്പിന്‍ കനത്ത നാശം വിതയ്‌ക്കുന്നത്. ടുബോഡ് നഗരത്തിന് സമീപമുള്ള ദലാമ ഗ്രാമത്തിലും ലനാവോ ദേല്‍ നോര്‍ടേ പ്രവിശ്യയിലും കൊടുങ്കാറ്റ് നാശം വിതച്ചിട്ടുണ്ട്.
ഗ്രാമീണമേഖലയായ ദലാമോ പ്രളയത്തില്‍ പൂര്‍ണ്ണമായും നശിച്ചു. ലനോവോയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്തെ രണ്ടാമത്തെ വലിയ ദ്വീപായ മിന്‍ഡനാവോയിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. നദികള്‍ കര കവിഞ്ഞൊഴുകിയതോടെ കെട്ടിങ്ങള്‍ വെള്ളത്തിനടിയിലായി. മലവെള്ളപ്പാച്ചിലില്‍ പല ഗ്രാമങ്ങളും പൂര്‍ണ്ണമായും തുടച്ചുനീക്കപ്പെട്ടു
ഏകദേശം 70,000ത്തിലധികം ആളുകള്‍ ഭവനരഹിതരായെന്നാണ് വ്യക്തമാകുന്നത്. പോലീസും സുരക്ഷാസേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ തുടരുകയാണ്. വെള്ളപ്പൊക്കത്തില്‍ കാണാതായവരുടെ മൃതദ്ദേഹങ്ങള്‍ ഇനിയും കണ്ടെത്തിയിട്ടില്ല. ഇതിനുമുമ്പ് 2013 നവംബറിലാണ് ഫിലിപ്പീന്‍സില്‍ ഏറ്റവുമധികം നാശമുണ്ടാക്കിയ ചുഴലിക്കാറ്റ് ഉണ്ടായത്. രാജ്യത്തെ ഭൂരിഭാഗം പ്രദേശങ്ങളും തകര്‍ന്നടിഞ്ഞ ഏറ്റവും വലിയ പ്രകൃതിക്ഷോഭമായിരുന്നു ഇത്. 7,350 പേരാണ് അന്നു മരണമടഞ്ഞത്.
















